ഒരു വശത്ത് അഗാധമായ കൊക്ക; മറുവശത്ത് കരിമ്പാറകളും കോട മൂടിയ മലനിരകളും; വാഗമണ്ണിലെ ഓഫ് റോഡ് ട്രക്കിങ് ജില്ലാ ഭരണകൂടം നിരോധിച്ചത് മുൻകൂട്ടി തന്നെ; നിരോധിത യാത്രായാണ് എന്നറിയാതെ അപകടത്തിന്നിരയായത് ചെന്നൈയിൽ നിന്നെത്തിയ വിനോദയാത്രാ സംഘം; വെന്റിലേറ്ററിൽ ജീവനും മരണത്തിനു ഇടയിൽ കോട്ടയം കാരിത്താസിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത് പത്തു വയസുകാരൻ; സഹായം എത്തിക്കാതെ പുറംതിരിഞ്ഞു സർക്കാരും; മരണക്കെണിയൊരുക്കി വാഗമണ്ണിലെ ഓഫ് റോഡ് ട്രക്കിങ്
എം മനോജ് കുമാർ
ഇടുക്കി: വാഗമണ്ണിലെ ഓഫ് റോഡ് ട്രക്കിങ് സഞ്ചാരികളുടെ ജീവന് ഭീഷണിയാകുന്നു. മരണക്കെണിയൊരുക്കുന്ന ഈ ഓഫ് റോഡ് ട്രക്കിങ് വനംവകുപ്പ് നിരോധിച്ചതാണെങ്കിലും ഇതറിയാതെ യാത്രയ്ക്ക് എത്തുന്നവരാണ് മരണക്കെണിയിൽ കുടുങ്ങുന്നത്. എല്ലാ സുരക്ഷാ സന്നാഹങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഈ അനധികൃത ജീപ്പ് സഫാരി നടക്കുന്നത്. ചെങ്കുത്തായ മലനിരകളിൽ കൂടി തൂങ്ങിയാടി പോകുന്ന ജീപ്പ് യാത്ര അപകടകരമാണെന്ന് മനസിലാക്കിയാണ് ജില്ലാ ഭരണകൂടം ഈ ഓഫ് റോഡ് ട്രക്കിങ് നിരോധിച്ചത്. വന്യമായ ആകർഷകത്വമാണ് വാഗമൺ മലനിരകൾക്കുള്ളത്. ഈ സൗന്ദര്യത്തിൽ ആകൃഷ്ടരായാണ് സഞ്ചാരികൾ യാത്രയ്ക്ക് ഒരുങ്ങുന്നത്. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്പാറകളും കോട മൂടിയ മലനിരകളും കാണാനാണ് ഓഫ് റോഡ് ട്രക്കിംഗിന് അരങ്ങൊരുക്കുന്നത്. ഓഫ് റോഡ് യാത്രകൾക്ക് ഏറെ അനുയോജ്യമാണിവിടം. ഇതാണ് ജീപ്പ് സഫാരിക്കാർ ചൂഷണം ചെയ്യുന്നത്. വനസംരക്ഷണത്തിനായി വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ ഈ സ്ഥലങ്ങളിലൂടെയുള്ള സാഹസിക യാത്രയാണ് ചെന്നൈയിലെ കുടുംബത്തിനു അപകടക്കെണിയൊരുക്കിയത്. നിരോധിത യാത്രയാണ് എന്നറിയാതെ യാത്രയ്ക്ക് മുതിർന്ന മുപ്പത്തിയെട്ടു പേരടങ്ങിയ സംഘത്തിലെ ഒരു ജീപ്പാണ് ഒടുവിൽ അപകടത്തിൽപ്പെട്ടത്
ദിവസങ്ങൾക്കു മുമ്പ് ഇതേ രീതിയിൽ ട്രക്കിങ് നടത്തിയ സ്വകാര്യ വാഹനം മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. ആ അപകടമരണത്തിന്റെ ഞെട്ടൽ മാറുംമുമ്പ് തന്നെയാണ് ജീപ്പ് സഫാരിക്കാരുടെ കുടുക്കിൽ കുടുങ്ങി ചെന്നെ സ്വദേശികളും അപകടത്തിൽപ്പെടുന്നത്. അധികഭാരവും അമിത വേഗതയും തന്നെയാണ് ഈ അപകടത്തിനു കാരണമെന്നാണ് സൂചനകൾ. പൈൻ വാലിക്കു സമീപം തോട്ടിലേയ്ക്ക് വാഹനം മറിഞ്ഞ് സംഘത്തിലെ ഏഴ് പേർക്കാണ് പരുക്കേറ്റത്. ഇതിൽ ഹനീഷിന്റെയും ശാലിനിയുടെയും നിലയാണ് ഗുരുതരമായി തുടരുന്നത്. പാലൊഴുകുംപാറ വെള്ളച്ചാട്ടം സന്ദർശിക്കാൻ പോകും വഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പാലത്തിൽ നിന്നും തോട്ടിലേയ്ക്ക് മറിയുകയായിരുന്നു.
തമിഴ്‌നാട്ടിൽ നിന്നും എത്തിയവരാണ് അപകടത്തിന്നിരയാക്കിയത്. ഈ സംഘത്തിലുണ്ടായിരുന്നവർ സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞപ്പോൾ ഗുരുതരമായി പരുക്കേറ്റ ചെന്നൈ സ്വദേശി മോഹന്റെ പത്തുവയസുകാരനായ മകൻ ഹനീഷ് ഇപ്പോൾ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ജീവന് വേണ്ടി മല്ലടിക്കുകയാണ്. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. ജീപ്പ് മറിഞ്ഞു തല പാറക്കല്ലിൽ ഇടിച്ചതിനെ തുടർന്ന് തലച്ചോറിൽ ബ്ലഡ് കട്ടപിടിച്ചതാണ് ഹനീഷിന്റെ ജീവൻ അപകടാവസ്ഥയിൽ ആക്കിയത്. മൂക്കിൽ നിന്നും വായിൽ നിന്നും തലയിൽ നിന്നും രക്തം ഒഴുകുന്ന നിലയിലായിരുന്നു ഹനീഷ്. വെന്റിലേറ്റർ സപ്പോർട്ടിൽ ആണ് ജീവൻ നിലനിൽക്കുന്നത്. ദിവസേന ഇരുപതിനായിരം രൂപയാണ് ഇവർക്ക് ആവശ്യം വരുന്നത്. നിലവിൽ 5 ലക്ഷം രൂപയോളം കുട്ടിയുടെ ചികിത്സാ ചെലവിനു മാത്രമായിട്ടുണ്ട്. നിരോധിച്ച യാത്രയായതിനാൽ കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിട്ടില്ല. ഹനീഷിന്റെ സഹോദരി ശാലിനിയും ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വാഗമൺ കാണാൻ എത്തി അപകടാവസ്ഥയിലായ കുട്ടിയുടെ കുടുംബം ഇപ്പോൾ സുമനസുകളുടെ സഹായം തേടുകയുമാണ്.
ഇടുക്കിയിൽ നടക്കുന്നത് അനധികൃത ഓഫ് റോഡ് ജീപ്പ് സഫാരികൾ
വാഗമണ്ണിൽ മാത്രമല്ല ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നടക്കുന്ന ഓഫ് റോഡ് ജീപ്പ് സഫാരി എല്ലാം അനധികൃതമാണ്. ഇതറിയാതെ യാത്ര നടത്തുന്ന ടൂറിസ്റ്റുകൾ വലുതും ചെറുതുമായ അപകടങ്ങളിൽ പെടുന്നുമുണ്ട്. പക്ഷെ ഒമ്പതിന് നടന്ന അപകടം അനധികൃത ജീപ്പ് സവാരിക്കിറങ്ങുന്ന ജീപ്പുകാരുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിക്കുകയും ചെയ്തു. വാഗമണ്ണിൽ റോഡ് സൈഡിൽ നിന്നും ഓഫ് റോഡ് ട്രക്കിങ് സവാരിക്ക് വിളിച്ച ജീപ്പുകളുടെ ക്ഷണം ഇവർ സ്വീകരിച്ചതാണ് അപകടത്തിൽ കലാശിച്ചത്. നാല് ജീപ്പുകളാണ് ഇവർ വിളിച്ചത്. ഒരു ജീപ്പിൽ അളവിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു എന്നാണ്‌ലഭിച്ച സൂചന. പൈൻവാലിയിൽ ഡിടിപിസിയുടെ ടൂറിസ്റ്റ് കൗണ്ടറുണ്ട്. ഇവിടെ നിന്നുള്ള ജീപ്പുകൾ പൈൻവാലി, മൊട്ടക്കുന്ന്, സൂയിസൈഡ് പോയിന്റ്, അടക്കമുള്ള പോയിന്റുകൾ തിരഞ്ഞെടുത്താണ് നീങ്ങിയത്. എല്ലാം ഒരു പാക്കേജ് ആണ്. ഓഫ് റോഡ് സവാരിയും ഒപ്പമുണ്ട്. ഇതിലാണ് അപകടം നടന്നത്. വണ്ടി കലുങ്കിൽ കയറി തോട്ടിലേക്ക് പാറക്കൂട്ടങ്ങൾക്കിടയിൽ പതിക്കുകയായിരുന്നു. വണ്ടിയിൽ ഡ്രൈവർ ഉൾപ്പെടെ എല്ലാവര്ക്കും പരുക്കുണ്ട്. ഹനീഷും സഹോദരിയും അടക്കമുള്ള കുട്ടികളുടെ പരുക്ക് ഗുരുതരമായതിനാൽ ഇവരെ കാരിത്താസിൽ എത്തിക്കുകയായിരുന്നു. മറ്റുള്ളവർ ചെന്നൈയിലെ വിവിധ ആശുപത്രികളിൽ തുടരുകയാണ്. ഹനീഷിന് തലയിൽ മൂന്നു സർജറി നടത്തിക്കഴിഞ്ഞു.
ചെങ്കുത്തായ മേഖലകളിൽകൂടി ജീപ്പ് യാത്ര നടന്നപ്പോൾ ജീപ്പ് വഴുതി പാറക്കെട്ടുകൾക്ക് മേലേയ്ക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഹനീഷിന്റെ തല പാറക്കെട്ടുകൾക്ക് മേലെ ശക്തമായി ഇടിച്ചു. തലയ്ക്കുള്ളിൽ പൊട്ടലുകളും രക്തസ്രാവവും വന്നു. ഇതിനെ തുടർന്ന് തലച്ചോറിൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ശാസ്ത്രക്രിയയ്ക്ക് ശേഷം ഹനീഷ് വെന്റിലെറ്ററിൽ തുടരുകയാണ്. ചികിത്സ ഇനിയും തുടരേണ്ടതുമുണ്ട്. ഒരു കണ്ണിനു കാഴ്ച ശക്തി നഷ്ടമാകാൻ സാധ്യതകൾ ഏറെയാണ് എന്നാണു നിലവിലെ ഹനീഷിന്റെ അവസ്ഥ വിലയിരുത്തി ഡോക്ടർമാർ പറയുന്നത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളതാണ് മോഹന്റെ കുടുംബം. ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് മോഹൻ ജോലി ചെയ്യുന്നത്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ചികിത്സാ ചെലവിനു തത്ക്കാലം ഇവരുടെ കയ്യിൽ പണമില്ല. സുമനസുകൾ നൽകുന്ന സഹായം കൊണ്ടാണ് ഇപ്പോൾ ചികിത്സാ ചെലവുകൾ നടന്നുപോകുന്നത്. നിരോധിത യാത്രയായതിനാൽ സർക്കാർ ഇതുവരെ കണ്ണും തുറന്നിട്ടില്ല. എന്ത് ചെയ്യണമെന്ന അറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം ഇപ്പോൾ.
സഞ്ചാരികളുടെ സ്വർഗം; ഒപ്പം അപകട മുനമ്പും
മഞ്ഞുപുതച്ചു നിൽക്കുന്ന മനോഹരയിടമാണ് വാഗമൺ. പേര് പോലെ തന്നെ സഞ്ചാരികളുടെ സ്വർഗമാണ് ഇവിടം. സമുദ്രനിരപ്പിൽ നിന്നും 1200 ലേറെ അടിയിൽ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രമാണ്. ഇടുക്കി ജില്ലക്ക് ലഭിച്ച വരദാനമായി തുടരുകയാണ് വാഗമൺ. മൊട്ടക്കുന്നുകളും, ചെറിയ തടാകവും, പൈൻ മരക്കാടുകളുമൊക്കെ ഹൃദയാകർഷകമാകുന്ന ഇടംകൂടിയാണ് ഇവിടം. ലോകത്തിൽ സഞ്ചരിക്കേണ്ട പത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായി വാഗമണ്ണിനെ നാഷണൽ ജോഗ്രഫിക്ൾ ട്രാവലർ തന്നെ തിരഞ്ഞെടുക്കുമ്പോൾ വാഗമണ്ണിന്റെ പ്രാധാന്യം ഉയർന്നു തന്നെ നിൽക്കുന്നു. മലമുകളിലേക്ക് അടുക്കുന്തോറും അടിമുടി മാറുന്ന കാലാവസ്ഥയാണ് വാഗമണ്ണിലേത്. തണുത്ത കാറ്റ് മുഖത്തിനെ താഴുകിയെത്തും. വശ്യത കൂടുതൽ പ്രകടമാക്കി പ്രകൃതി യാത്രികരെ തന്നിലേക്ക് അടുപ്പിക്കും. കോട്ടയം ഇടുക്കി ജില്ലകളുമായി അതിർത്തി പങ്കിടുന്ന സ്ഥലം കൂടിയാണ് ഇത്. പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. പക്ഷെ ഈ പ്രകൃതി മനോഹാരിതയ്ക്ക് പിന്നിൽ അപകടങ്ങൾ പതിയിരിക്കുന്നു എന്നത് പലരും വിസ്മരിക്കുന്നു. ഈ വിസ്മരിക്കൽ തന്നെയാണ് ഓഫ് റോഡ് ട്രക്കിങ് എന്ന പേരിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. അപകടങ്ങളുടെ ഗുരുതരസ്വഭാവം സഞ്ചാരികളിൽ നിന്നും മൂടിവയ്ക്കപ്പെടുന്നത് കാരണമാണ് ഓഫ് റോഡ് ട്രക്കിംഗിൽ സഞ്ചാരികൾക്ക് അപകടക്കെണിയൊരുക്കുന്നത്. അകന്നും അടുത്തും പോകുന്ന കോട മഞ്ഞാണ് വാഗമണ്ണിന്റെ പ്രധാന ആകർഷണം. ഇടയ്ക്ക് വിരുന്നെത്തുന്ന വെയിലും മഞ്ഞും ചാറ്റൽ മഴയുമായി സഞ്ചാരികളുടെ മനം കുളിർക്കുന്ന ഇടമാണ് വാഗമൺ. നല്ല തണുപ്പും കാടും മനോഹരമായ പ്രകൃതി ദൃശ്യങ്ങളും കൂടി സമ്മേളിക്കുന്ന വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് നടക്കാറുള്ളത്.
സഞ്ചാരികളുടെ മനസ് ചൂഷണം ചെയ്ത് ജീപ്പ് സവാരിക്കാർ
വാഗമണ്ണിലെ ഓഫ് റോഡ് ട്രക്കിങ് അപകടങ്ങൾ പതിയിരിക്കുന്ന യാത്രയാണ്. ചെങ്കുത്തായ വന റോഡുകളിൽക്കൂടിയുള്ള യാത്ര ഏത് നിമിഷവും അപകടത്തിലേക്കുള്ള മുതലക്കൂപ്പ് കുത്തലാണ്. ഇതറിയാവുന്നവർ യാത്രയ്ക്ക് ഒരുങ്ങാറുമില്ല. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ കുരുക്കിൽ കുരുങ്ങുന്നു. ആരും കാണാത്ത സ്ഥലങ്ങൾ കാണാനുള്ള സഞ്ചാരികളുടെ മനസാണ് ജീപ്പ് സഫാരിക്കാർ ചൂഷണം ചെയ്യുന്നത്. റിസോർട്ടുകൾ കേന്ദ്രീകരിച്ചും സൊസൈറ്റി കവലയിൽ റോഡിൽ നിന്നും സഞ്ചാരികളെ വിളിച്ചു കയറ്റിയുമാണ് ട്രക്കിങ് പോകുന്നത്. കൊടുംവളവുകളും കയറ്റങ്ങളും പാറക്കൂട്ടങ്ങളും ഒക്കെ അപകടങ്ങളുടെ തോത് കൂട്ടാൻ ഒരുങ്ങി നിൽക്കുകയുമാണ്. ഇത് മനസിലാക്കിയാണ് വനം വകുപ്പ് ഓഫ് റോഡ് ട്രക്കിങ് നിരോധിച്ചത്. പ്രകൃതി മനോഹരമായ ദൃശ്യങ്ങൾ കാണിച്ചും വർണ്ണനകൾ വാരി വിതറിയുമാണ് വാഗമണ്ണിലെത്തുന്ന സന്ദർശകരെ ജീപ്പ് സഫാരിക്കായി കൊണ്ടു പോകുന്നത്. ഒരു ട്രിപ്പിന് 2500 രൂപയാണ് ഇവർ ഈടാക്കുന്നത്. വാഹനത്തിൽ നിറയെ ആളുകളുമായി അപകടകരമായ വിധത്തിലുള്ളതാണ് ഓഫ് റോഡ് ട്രക്കിങ്. പതിയിരിക്കുന്ന അപകടത്തിന്റെ ഒരു സൂചനകളും ജീപ്പ് സഫാരിക്കാർ യാത്രക്കാർക്ക് നൽകില്ല. എന്നാൽ കാണാൻ പോകുന്ന പ്രകൃതി രമണീയത വചാലാമാംവിധം വർണ്ണിക്കുകയും ചെയ്യും. ഈ കുരുക്കിലാണ് ചെന്നെ സ്വദേശികളും കുടുങ്ങിയത്.
വിനോദസഞ്ചാരത്തിന് വാഗമണ്ണിൽ വന്ന ഈ കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും ഇതേപോലെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ സർക്കാർ ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിക്കുകയും വേണമെന്നാണ് വാഗമണ്ണിനെ അറിയുന്നവർ ഇപ്പോൾ ആവശ്യം മുഴക്കുന്നത്. അനീഷിന്റെയും സഹോദരിയുടെയും ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ടു വാഗമണ്ണിലെ പൊതുപ്രവർത്തകനായ ബെന്നറ്റ് രാജ് സർക്കാരിനു കത്ത് നൽകിയിട്ടുണ്ട്. ഇത്തരം സഹായങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നും വന്നിട്ടില്ലെങ്കിൽ അത് ടൂറിസം മേഖലയ്ക്ക് തന്നെ ഭീഷണിയാണ്. ടൂറിസത്തിന്നിടയിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് സർക്കാരിനു കൂടി ഉത്തരവാദിത്തമുണ്ട്-ബെന്നറ്റ് രാജ് മറുനാടൻ മലയാളിയോട് പറഞ്ഞു. കാരിത്താസിൽ ചികിത്സയിൽ കഴിയുന്ന അനീഷിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് കാരിത്താസ് ആശുപത്രി വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു. വെന്റിലെറ്ററിന്റെ സഹായത്തോടെയാണ് അനീഷിന്റെ ജീവൻ നിലനിർത്തുന്നത്. ഇപ്പോൾ തത്ക്കാലം ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ്. ഡോക്ടർമാരുടെ സംഘം അനീഷിനെ നിരീക്ഷിക്കുന്നുണ്ട്-കാരിത്താസ് ആശുപത്രി വൃത്തങ്ങൾ പറയുന്നു. കോട്ടയം കാരിത്താസ് ആശുപത്രിയിൽ അനീഷും സഹോദരിയും അപക്ടനിലയിൽ തുടരുന്നതിനാൽ ഇവർക്ക് ഇപ്പോൾ നാട്ടുകാരുടെ സഹായമാണ് കൈത്താങ്ങ്. ഹനീഷിന്റെയും സഹോദരിയുടെയും ചികിത്സാർത്ഥം ഇപ്പോൾ ഒരു ചികിത്സാ സഹായസമിതി രൂപവത്ക്കരിക്കപ്പെട്ടിട്ടുണ്ട്. സഹായിക്കാൻ സന്മസുള്ളർക്ക് വേണ്ടി ഇവർ ആക്‌സിസ് ബാങ്കിന്റെ ടി നഗർ ശാഖയിൽ ഒരു അക്കൗണ്ടും തുറന്നിട്ടുണ്ട്.
എസ്ബി എസി നമ്പർ: 80808110102875. ഐഎഫ്എസ് കോഡ് UTIB0000014.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍