ജോയിൻ ചെയ്തപ്പോൾ തന്നെ ജീവനക്കാരെ കമ്പനി 'പണി' പഠിപ്പിച്ചു; ഒരു മാസത്തെ ശമ്പളം രണ്ടു മാസമായി നൽകും; ജീവനക്കാർ എത്ര ജോലി ചെയ്താലും പോരാ..പോരാ എന്ന് കമ്പനി; ശമ്പളം പോരാ പോരായെന്ന് ജീവനക്കാരും; ആറ് വർഷം പണിയെടുത്തവരിൽ പലർക്കും ശമ്പള കുടിശിക ഒരുലക്ഷത്തിലേറെ; ഗ്രാറ്റുവിറ്റി നൽകാതെയും കുരങ്ങുകളിപ്പിക്കുന്ന ഇൻഫോപാർക്കിലെ ഐഡിഎസ്ഐ കമ്പനിയെ വിടാതെ ടെക്കികൾ
എം മനോജ് കുമാർ
കൊച്ചി: ജോയിന്റ് ലേബർ കമ്മിഷണറുടെ ഉത്തരവുണ്ടായിട്ടും പിരിഞ്ഞു പോയ ഐടി പ്രൊഫഷണലുകൾക്ക് ഗ്രാറ്റുവിറ്റി തുക നൽകാതെ ഇൻഫോ പാർക്കിലെ ഐടി കമ്പനിയുടെ കള്ളക്കളി. കൊച്ചി ഇൻഫോ പാർക്കിലെ ഐഡിഎസ്ഐ ടെക്നോളജിയാണ് ആറു ലക്ഷത്തോളം വരുന്ന ഗ്രാറ്റുവിറ്റി തുക നൽകാതെയും ശമ്പള കുടിശിക നൽകാതെയും ടെക്കികളെ കുരങ്ങു കളിപ്പിക്കുന്നത്. ഗ്രാറ്റുവിറ്റി തുക നൽകാത്തതിനെ തുടർന്ന് ലേബർ കമ്മിഷണർക്ക് പരാതി നൽകിയപ്പോൾ ഐഡിഎസ്ഐയിലെ ആറു ജീവനക്കാർക്കും ഗ്രാറ്റുവിറ്റി തുക നൽകാൻ ലേബർ കമ്മിഷണർ ഉത്തരവായിരുന്നു. തുക നൽകാൻ കാലതാമസം വരുത്തിയതിനെ തുടർന്ന് റവന്യൂ റിക്കവറി നടപടികൾ നേരിടേണ്ടി വരുമെന്നും കമ്പനി്ക്ക് നൽകിയ കത്തിൽ ലേബർ കമ്മിഷണർ വ്യക്തമാക്കുന്നുണ്ട്. ഗ്രാറ്റുവിറ്റി തുക നൽകാനുള്ള കാലാവധി കഴിഞ്ഞ വർഷം തന്നെ അവസാനിച്ചെങ്കിലും ഇതുവരെ തുക കമ്പനി നൽകിയിട്ടില്ല. ശമ്പള കുടിശികയുടെ കാര്യവും തഥൈവ തന്നെ. ഇതോടെയാണ് കേസും കൂട്ടവുമായി ടെക്കികൾ അധികാര സ്ഥാപനങ്ങൾക്ക് മുന്നിൽ കയറിയിറങ്ങാൻ തുടങ്ങിയത്.
പരാതി നൽകിയ ജീവനക്കാർക്ക് കിട്ടാനുള്ള തുകയുടെ കണക്ക് ഇങ്ങനെ: മാർസലിൻ ആന്റണിക്ക് 1,39,213, ജോസഫ് ജോണിന് 1,22,926, വിനോദ് നായർക്ക് 1,12,218, ബിനീഷ് പിബിക്ക് 41,838, സനൽ കുമാറിന് 42,924, മാത്യു ജോസിനു 53,307 രൂപയും ഗ്രാറ്റുവിറ്റി ഇനത്തിൽ കമ്പനി നൽകാനുണ്ട്. ഇതിനു പുറമേയാണ് ശമ്പള കുടിശികവരുന്നത്. പിരിഞ്ഞു പോയിട്ടും ശമ്പള കുടിശിക നൽകാത്തതിന്റെ പേരിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇവർ വേറെയും പരാതി നൽകിയിട്ടുണ്ട്. ഈ പരാതി ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കമ്പനി അധികൃതരെ വിളിച്ചു വരുത്തിയിരുന്നു. എപ്പോൾ കുടിശിക നൽകുമെന്ന് ചോദിച്ചപ്പോൾ ഫെബ്രുവരിയിൽ നൽകാമെന്നാണ് ഐഡിഎസ്ഐ മറുപടി നൽകിയത്. ഇത് എഴുതി നൽകാൻ പറഞ്ഞപ്പോൾ കമ്പനി എഴുതി നൽകുകയും ചെയ്തു. ഈ തുകയും ഫെബ്രുവരി മാസം നൽകേണ്ടതാണ്. ഇപ്പോൾ പൊലീസിനു ഇവർ എഴുതിയ നൽകിയ കാലാവധിയും കഴിഞ്ഞെങ്കിലും ഇതുവരെ ശമ്പള കുടിശിക കമ്പനി നൽകിയിട്ടില്ല.
പരാതി നൽകിയ ടെക്കികൾ ആറു വർഷത്തോളം ഐഡിഎസ്ഐയിൽ ജോലി ചെയ്തിട്ടുണ്ട്. ആറു വർഷം ജോലി ചെയ്താൽ ഗ്രാറ്റുവിറ്റി തുകയ്ക്ക് അപേക്ഷിക്കാം എന്നുള്ളതിനാൽ ഇവർ ഗ്രാറ്റുവിറ്റിക്കും ശമ്പള കുടിശികയ്ക്കും അപേക്ഷ നൽകുകയായിരുന്നു. ഗ്രാറ്റുവിറ്റി പോയിട്ട് ശമ്പള കുടിശിക പോലും നൽകുന്നതിന് പോലും കമ്പനി അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി വന്നില്ല. ഇതോടെയാണ് പരാതി നൽകിയത്. ഗ്രാറ്റുവിറ്റിക്ക് ലേബർ കമ്മിഷണർ ഓഫീസിലും ശമ്പള കുടിശികയ്ക്ക് കൊച്ചി സിറ്റി പൊലീസിലുമാണ് ഇവർ പരാതി നൽകിയത്. ജോയിൻ ചെയ്തപ്പോൾ തന്നെ തന്ത്രപരമായാണ് കമ്പനി നീങ്ങിയത് എന്നാണ് സിറ്റി പൊലീസിൽ ഇവർ നൽകിയ പരാതിയിൽ പറയുന്നത്. ഒരു മാസത്തെ ശമ്പളം രണ്ടു മാസമായി നൽകും. ഈ സമയം കുടിശികയും വരും. ജീവനക്കാരെക്കൊണ്ട് മാക്സിമം ജോലി ചെയ്യിക്കുക. അതേസമയം ശമ്പളം നൽകാതിരിക്കുക. ഇതാണ് ഐഡിഎസ്ഐ ചെയ്തത്.
ഇങ്ങനെ ആറു വർഷം ജോലി ചെയ്തവർക്ക് പലർക്കും ഒരു ലക്ഷത്തിലേറെ തുക ശമ്പള കുടിശിക ഇനത്തിൽ തന്നെ നൽകാനുണ്ട്. ശമ്പള കുടിശിക നൽകാത്ത കമ്പനി ഗ്രാറ്റുവിറ്റി നൽകുമെന്ന ഒരു ചിന്ത പോലും ആവശ്യമില്ലാത്തതിനാലാണ് ഇവർ ശമ്പള കുടിശികയ്ക്ക് സിറ്റി പൊലീസ് കമ്മിഷണർക്കും ഗ്രാറ്റുവിറ്റിക്ക് ലേബർ കമ്മിഷണർക്കും പരാതി നൽകിയത്. ശമ്പളം നൽകുന്നതിൽ വരുത്തിയ വീഴ്ച ഇവർ ലേബർ കമ്മിഷണറുടെ സിറ്റിംഗിലും പിന്തുടർന്നു. സിറ്റിംഗിൽ ഇവർ ഹാജരായില്ല. തുടർന്ന് പരാതി നൽകിയവർക്ക് ഗ്രാറ്റുവിറ്റി തുക നൽകാൻ റീജിയണൽ ജോയിന്റ് കമ്മിഷണർ ഉത്തരവിടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ റവന്യൂ റിക്കവറി വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കമ്പനി അനങ്ങിയിട്ടില്ല.
2017 മുതൽ ശമ്പളം നൽകുന്നതിൽ കമ്പനി വീഴ്ച വരുത്തിക്കൊണ്ടിരുന്നു. പിരിയുമ്പോൾ പലർക്കും അഞ്ചു മാസത്തോളം ശമ്പള കുടിശിക നിലനിൽക്കുന്നുണ്ട്. ഇവിടെ ശമ്പള പ്രശ്നം വന്നപ്പോൾ ജീവനക്കാർ പിരിഞ്ഞുപോയി വേറെ കമ്പനികളിൽ ജോയിൻ ചെയ്യുകയായിരുന്നു. പക്ഷെ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗ്രാറ്റുവിറ്റി, ശമ്പള കുടിശിക പ്രശ്നങ്ങളിൽ കമ്പനി അനങ്ങിയില്ല. ജീവനക്കാർ ഈയ്യിടെ ഓഫീസിൽ ഈ ആവശ്യവുമായി ബന്ധപ്പെട്ട് പോയെങ്കിലും അകത്ത് പോലും കമ്പനി ഇവരെ കയറ്റിയില്ല. ജീവനക്കാരെ കമ്പനിക്ക് അകത്ത് കയറ്റരുത് എന്ന് റിസപ്ഷനിൽ ഇവർ നിർദ്ദേശം നൽകുകയായിരുന്നു. നിരവധി മെയിലുകൾ ഈ പ്രശ്നവുമായി ബന്ധപ്പെട്ട് കമ്പനിക്ക് അയച്ചെങ്കിലും ഇതിനൊന്നും തന്നെ മറുപടി നൽകിയില്ല. ഇപ്പോൾ കമ്പനി വിഭജിച്ച് വേറൊരു ബ്രൈഡ് ടെക്നോളജീസ് എന്നപേരിൽ മറ്റൊരു ഡിവിഷൻ കൂടി തുടങ്ങിയിട്ടുണ്ട് എന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ലേബർ കമ്മിഷണറുടെ സിറ്റിംഗിൽ ആദ്യം കമ്പനി ഹാജരായിരുന്നെങ്കിൽ തുടർ സിറ്റിംഗിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇതോടെയാണ് ഗ്രാറ്റുവിറ്റി തുക നൽകാൻ റീജിയണൽ ലേബർ കമ്മിഷണർ ഉത്തരവിട്ടത്.
ശമ്പളം നൽകുന്നതിൽ കമ്പനി നടത്തിയ തുടർ വീഴ്ചകൾ കാരണമാണ് ഞങ്ങൾ ജോലിയിൽ നിന്നും രാജിവെച്ചത്. പക്ഷെ ശമ്പള കുടിശികയും ഗ്രാറ്റുവിറ്റിയും നൽകിയില്ല-പരാതിക്കാരിൽ ഒരാളായ വിനോദ് നായർ മറുനാടനോട് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർക്കും ലേബർ കമ്മിഷണർക്കും പരാതി നൽകിയപ്പോൾ തന്നെ ഇൻഫോപാർക്ക് അഡ്മിനിസ്ട്രെഷൻ വിംഗിനും ഞങ്ങൾ പരാതി നൽകിയിരുന്നു. കെഎസ്ആർടിസി തന്നെ ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ല. അപ്പോഴാണ് ഒരു സ്വകാര്യ ഐടി കമ്പനി എന്ന വിചിത്രമായ മറുപടിയാണ് കമ്പനി നൽകിയത്. ഇപ്പോൾ ഗ്രാറ്റുവിറ്റി തുകയ്ക്ക് വേണ്ടിയും ശമ്പള കുടിശികയ്ക്ക് വേണ്ടിയും കേസിന് പോകേണ്ടി വന്ന അവസ്ഥയിലാണ്. കമ്പനി പണം നൽകുന്നത് വരെ കേസുമായി കയറിയിറങ്ങും-വിനോദ് പറയുന്നു
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍