ശമ്പളവർദ്ധന ചോദിച്ചപ്പോൾ നാല് അദ്ധ്യാപകരെ കോളേജിന് പുറത്താക്കി; പുറത്താക്കിയവരെ തിരിച്ചെടുക്കാൻ സമരം തുടങ്ങിയ മറ്റദ്ധ്യാപകരും സ്വമേധയാ പിരിഞ്ഞുപോയെന്നും മാനേജ്മെന്റ്; ജോയിൻ ചെയ്ത് നാലുവർഷമായിട്ടും അസിസ്റ്റന്റ് പ്രൊഫസർക്ക് കിട്ടുന്നത് വെറും 25,000 രൂപ; കോഴിക്കോട് കെഎംസിടി ആയുർവേദ കോളേജിൽ നീതി തേടി അദ്ധ്യാപകർ അനിശ്ചിതകാലസമരത്തിൽ
എം മനോജ് കുമാർ
കോഴിക്കോട്: കെഎംസിടി ഗ്രൂപ്പിന്റെ ധിക്കാരപരമായ നടപടികൾ ഈ ഗ്രൂപ്പിന്റെ കീഴിലുള്ള മുക്കം മണാശ്ശേരി കെഎംസിടി ആയുർവേദ കോളേജിലെ മുന്നൂറോളം വിദ്യാർത്ഥികളുടെ അധ്യയനവും 25 ഓളം കോളെജ് അദ്ധ്യാപകരുടെ ഭാവിയും തുലാസിലാക്കുന്നു. ആയുർവേദ അദ്ധ്യാപകർക്ക് വേതന വർദ്ധനവ് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ അദ്ധ്യാപകരിൽ നാലുപേരെ തിരഞ്ഞുപിടിച്ച് നിർബന്ധപൂർവം പിരിച്ചുവിട്ടതോടെയാണ് ഇവിടെ പ്രശ്നങ്ങൾ തുടങ്ങുന്നത്. നാലുവർഷമായി ശമ്പള വർദ്ധനവ് നടപ്പിലാക്കാത്തതിനെ തുടർന്നാണ് അദ്ധ്യാപകർ നോട്ടീസ് നൽകാനും തുടർന്ന് സമരം ചെയ്യാനും ഇറങ്ങിത്തിരിച്ചത്.
പുറത്താക്കിയ അദ്ധ്യാപകരെ തിരിച്ചെടുക്കാൻ മറ്റു അദ്ധ്യാപകർ നോട്ടീസ് നൽകിയെങ്കിലും മാനേജ്മെന്റ് തയ്യാറായില്ല. ഇതോടെ അദ്ധ്യാപകർ മുഴുവൻ കോളെജ് പടിക്കൽ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. ഈ ശനിയാഴ്ച മുതലാണ് സമരം തുടങ്ങിയത്. അദ്ധ്യാപകർ സമരം ആരംഭിച്ചതോടെ വിദ്യാർത്ഥികൾ ഇതറിയാതിരിക്കാൻ വെക്കേഷൻ അവധി കഴിഞ്ഞുള്ള കോളെജ് തുറക്കലും മാനേജ്മെന്റ് നീട്ടിവെച്ചിരിക്കുകയാണ്. വിഷു അവധി കഴിഞ്ഞു 24 നാണ് കോളേജ് തുറക്കേണ്ടിയിരുന്നത്. പക്ഷെ സമരം കാരണം കോളേജ് തുറക്കുന്നത് ആറാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.
കോളെജ് തുറക്കൽ അടുത്ത മാസം ആറിലേക്ക് മാറ്റിയത് മാനേജ്മെന്റ് നടപടികൾ അധ്യയനത്തേയും ബാധിക്കാൻ തുടങ്ങി എന്നതിന്റെ സൂചനയാകുന്നു. സമരത്തിലേർപ്പെട്ടിരിക്കുന്ന മുഴുവൻ അദ്ധ്യാപകരും സ്വമേധയാ പിരിഞ്ഞുപോയിരിക്കുകയാണ് എന്നാണ് ഇപ്പോൾ മാനേജ്മെന്റ് ഭാഷ്യം. ഈ നിലപാട് വിദ്യാർത്ഥികളുടെ ഭാവി കൂടുതൽ അപകടപ്പെടുത്തുകയുമാണ്. മുഴുവൻ അദ്ധ്യാപകർക്കും ശമ്പള-ഇൻക്രിമെന്റ് വർധനവ് ആവശ്യപ്പെട്ടാണ് ആയുർവേദ അദ്ധ്യാപകരുടെ സംസ്ഥാന സംഘടനയായ പാറ്റ്കോയുടെ പേരിൽ ഇവർ കെഎംസിടി അധികൃതർക്ക് നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ചപ്പോൾ നോട്ടീസ് നൽകിയ നാലുപേരെ അധികൃതർ പിരിച്ചുവിട്ടു.
ഇതോടെ മറ്റു അദ്ധ്യാപകർ ഇവരെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടു നോട്ടീസ് നൽകി. പിരിച്ചുവിട്ടവരെ തിരിച്ചെടുത്തില്ലെങ്കിൽ മറ്റു അദ്ധ്യാപകരും പുറത്തുപോകും എന്ന് സൂചന നൽകി യൂണിയന്റെ നേതൃത്വത്തിൽ ഇവർ കത്ത് നൽകിയിരുന്നു. ഈ കത്തിലെ പരാമർശം ഉന്നയിച്ചാണ് മുഴുവൻ അദ്ധ്യാപകരും സ്വമേധയാ പിരിഞ്ഞു പോയതായി മാനേജ്മെന്റ് പ്രചരിപ്പിക്കുന്നത്. എന്നാൽ അത് മാനേജ്മെന്റ് ഭാഷ്യം മാത്രമാണെന്നും പുറത്താക്കിയവരെ തിരിച്ചെടുക്കാനും ആവശ്യപ്പെട്ട വേതന വർദ്ധനവ് ഉന്നയിച്ചുമാണ് സമരം ചെയ്യുന്നത് എന്നാണ് അദ്ധ്യാപകർ മറുനാടനോട് പ്രതികരിച്ചത്.
സാധാരണ ആയുർവേദ കോളെജ് അദ്ധ്യാപകർക്ക് യുജിസി നിരക്കിൽ ശമ്പളം നൽകണമെന്നാണ് ചട്ടം. പക്ഷെ ചട്ടം എല്ലാം ചട്ടം തന്നെയായി നിലനിൽക്കുകയാണ്. യുജിസി നിരക്കിലെ ശമ്പളം ആയുർവേദ കോളേജ് അദ്ധ്യാപകർക്ക് സ്വപ്നം മാത്രമാണ്. യുജിസി നിരക്ക് പോയിട്ട് ലാസ്റ്റ് ഗ്രെഡ് ജീവനക്കാർക്ക് സർക്കാർ നൽകുന്ന ശമ്പളം പോലും സ്വകാര്യ ആയുർവേദ കോളേജ് മാനേജ്മെന്റ് നൽകുന്നില്ല. എംഡി കഴിഞ്ഞു അസിസ്റ്റന്റ് പ്രൊഫസർ ആയി കെഎംസിടിയിൽ ജോയിൻ ചെയ്യുന്ന അദ്ധ്യാപകർക്ക് കെഎംസിടി നൽകുന്നത് 25000 രൂപ കൺസോളിഡേറ്റഡ് തുകയാണ്. ഇൻക്രിമെന്റോ വേതന വർദ്ധനവോ ഒന്നും നൽകാറുമില്ല. ഇത് പതിവായതോടെയാണ് അദ്ധ്യാപകർ ആദ്യം നേരിട്ടും പിന്നീട് യൂണിയന്റെ ആഭിമുഖ്യത്തിലും വേതന വർദ്ധനവ് കത്ത് നൽകാൻ തുടങ്ങിയത്.
2018 നവംബറിൽ അദ്ധ്യാപകർ ശമ്പള പരിഷ്കരണത്തിനായി നിവേദനം സമർപ്പിച്ചിരുന്നു. അതിൽ തീരുമാനം ഉണ്ടാകാത്തതിനാൽ വീണ്ടും 2019 ജനുവരിയിൽ നിവേദനം കൊടുത്തു. വർഷാവർഷമുള്ള സിസിഐഎം ഇൻസ്പെക്ഷന് ശേഷം പരിഹരിക്കാം എന്നു ഉറപ്പ് കൊടുക്കുകയാണ് മാനേജ്മെന്റ് ചെയ്തത്. കോളേജുകളുടെ അഫിലിയേഷന് വേണ്ടിയുള്ളതാണ് സി.സിഐ.എം ഇൻസ്പെക്ഷൻ. മാർച്ച് പകുതിയോടെ ഇൻസ്പെക്ഷൻ കഴിഞ്ഞതോടെ പിന്നീടും നൽകിയത് പഴയ നിരക്കിലുള്ള ശമ്പളം തന്നെ. ഇതേ തുടർന്ന് പതിനഞ്ചു ദിവസത്തിനുള്ളിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് അദ്ധ്യാപകർ വീണ്ടും മാനേജ്മെന്റിന് നോട്ടീസ് നൽകി.
എന്നാൽ നോട്ടീസ് കൊടുത്തു ദിവസങ്ങൾക്കുള്ളിൽ നാലു അദ്ധ്യാപകരെ സർവിസിൽ നിന്നും അധികൃതർ പിരിച്ചുവിട്ടു. ആയുർവേദ കോളേജ് അദ്ധ്യാപക അസോസിയേഷൻ ആയ പാറ്റ്കോയുടെ സംസ്ഥാന പ്രസിഡന്റിനേയും യൂണിറ്റ് പ്രസിഡന്റിനേയും മറ്റു രണ്ട് യൂണിറ്റ് ഭാരവാഹികളെയുമാണ് പിരിച്ചുവിട്ടത്. അദ്ധ്യാപകർ അധികമാണ് എന്നാണു കാരണമായി പറഞ്ഞത്. എന്നാൽ ഈ അദ്ധ്യാപകരെല്ലാം ദീർഘകാലമായി കോളെജിൽ സേവനം അനുഷ്ഠിക്കുന്ന സീനിയർ അദ്ധ്യാപകരാണ്. ഇതോടെയാണ് കോളേജ് പടിക്കൽ സമരവുമായി മറ്റു അദ്ധ്യാപകർ രംഗത്ത് വന്നത്.
2006 മുതൽ കോഴിക്കോട് മണാശേരിയിൽ പ്രവർത്തിച്ചു വരുന്ന മെഡിക്കൽ കോളേജ് ആണ് കെഎംസിടിയുടേത്. പക്ഷെ ശമ്പളത്തിന്റെയും ഇൻക്രിമെന്റിന്റെയും കാര്യത്തിൽ മാനേജ്മെന്റ് പുറകോട്ടായിരുന്നു. ഇത് തുടക്കം മുതൽ തന്നെ ആശുപത്രിയിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. പക്ഷെ മുഴുവൻ കോളേജ് അദ്ധ്യാപകരും കൂട്ടത്തോടെ സമരത്തിന്നിന്നിറങ്ങിയത് മാനേജ്മെന്റിന്റെ ഞെട്ടിച്ചിട്ടുണ്ട്. കോഴിക്കോടെ പ്രശസ്തമായ ഒരു ഗ്രൂപ്പ് ആണിത്. കോഴിക്കോടെ തന്നെ പ്രശസ്തമായ നാഷണൽ ഹോസ്പിറ്റൽ കൂടി അടങ്ങുന്ന ഗ്രൂപ്പ് ആണിത്. ഈ ഗ്രൂപ്പിന്റെ കീഴിലുള്ള ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരാണ് ഇപ്പോൾ സമരം തുടങ്ങിയിരിക്കുന്നത്. പ്രതികരണത്തിന് ബന്ധപ്പെട്ടപ്പോൾ ലീവിലാണ് എന്നാണ് കോളേജ് പ്രിൻസിപ്പൽ ആയ ഡോക്ടർ ചാന്ദ്നി മറുപടി നൽകിയത്. രണ്ടു ദിവസം കഴിഞ്ഞേ വരൂ. അതിനുശേഷം പ്രതികരണം പറയാം. ശമ്പളവർദ്ധനവ് ആണ് ഡോക്ടർമാരുടെ പ്രശ്നം. അത് മാനേജ്മെന്റ് തലത്തിൽ നിന്നും വരേണ്ടതാണ്. മുൻപ് ഡോക്ടർമാർ ഇതേ ആവശ്യത്തിൽ നോട്ടീസ് നൽകിയിരുന്നുവെന്നും ചാന്ദ്നി പറഞ്ഞു.
Stories you may Like
- ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യം: മന്ത്രി വീണാ ജോർജ്
- ഗ്ലോബൽ ആയുർവേദ ഫെസ്റ്റിൽ 25 സൗജന്യ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ
- രാഹുൽ ഗാന്ധി ആയുർവേദത്തോട് അനാദരവ് കാട്ടുന്നു
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്; പൂജപ്പുരയിൽ യോഗ പരിശീലന കേന്ദ്രം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍