ഇന്ത്യൻ ഐടി മേഖലയിൽ പ്രതിസന്ധി മുറുകുന്നോ? ടാറ്റ കൺസൽട്ടൻസി സർവീസ് ഒറ്റയടിക്ക് പിരിച്ചുവിടാൻ ഒരുങ്ങുന്നത് 30,000 ജീവനക്കാരെ; യാഹുവിലും ഐബിഎമ്മിലും ജോലി ചെയ്യുന്നവരും ഏത് നിമിഷവും തൊഴിൽ നഷ്ടമാകുമെന്ന ഭീതിയിൽ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ഇന്ത്യൻ ഐടി മേഖലയുടെ സുവർണ്ണകാലം അസ്തമിക്കാറായോ? പല ഐടി സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരും തൊഴിൽനഷ്ട ഭീതിയിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസ് (ടിസിഎസ്) നിന്നും തൊഴിലാളികളെ ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. 30,000ത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിടാൻ ഒരുങ്ങുന്നു എന്നതാണ് വാർത്ത. പിരിച്ചുവിടൽ നടപടികൾ ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞു. പ്രതിസന്ധിയുടെ പേരുപറഞ്ഞാണ് തൊഴിൽ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയുള്ള പിരിച്ചുവിടൽ നടപടികളിലേക്ക് ടിസിഎസ് കടക്കുന്നത്.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു വിഭാഗം ജീവനക്കാർക്ക് ലേ ഓഫ് പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ 25,000 മുതൽ 30,000 ജീവനക്കാരെ വരെ പിരിച്ചുവിടാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. യാതൊരു മുന്നറിയിപ്പും നൽകാതെ പിരിച്ചുവിടൽ നോട്ടീസ് നൽകിയതോടെ തൊഴിലാളികൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. കൂടുതലായും മിഡ് ലെവൽ മനേജർമാരെയും കൺസൽറ്റന്റുമാരെയും പിരിച്ചുവിടാനാണ് കമ്പനിയുടെ നീക്കം. മോശം പ്രകടനം അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടലെന്നാണ് കമ്പനി വിശദീകരിച്ചിക്കുന്നത്.
ആഗോള തലത്തിൽ ടി സി എസിൽ 1.3 ലക്ഷം ജീവനക്കാരാണുള്ളത്. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കർശന നടപടികൾ സ്വീകരിക്കുന്നത്. എന്നാൽ മുന്നറിയിപ്പൊന്നുമില്ലതെ തന്നെ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയതായി ടിസിഎസ് ചെന്നൈ വിഭാഗത്തിലെ ജീവനക്കാർ അറിയിച്ചു. ചെന്നൈ ഡെവലപ്പ്മെന്റ് സെന്ററിൽ നിന്നും പിരിച്ചുവിട്ടവരാണ് മാദ്ധ്യമങ്ങളെ സമീപിച്ചിരിക്കുന്നത്. എന്നാൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ കമ്പനിയെന്ന നിലയിൽ ജീവനക്കാരെ പിരിച്ചുവിട്ട നടപടിയെ കുറിച്ച് വാർത്ത എഴുതാനും മുഖ്യധാരയിലുള്ള മാദ്ധ്യമങ്ങൾ തയ്യാറായിട്ടില്ലെന്ന പരാതിയും ജീവനക്കാർക്കുണ്ട്. എന്നാൽ രണ്ട് വർഷമായി കമ്പനിയുടെ 'നോട്ടപ്പുള്ളി'കളായവരെയാണ് പിരിച്ചുവിടുന്നതെന്നാണ് കമ്പനിയുടെ വാദം.
മാനേജർ തസ്തികകളിൽ ജോലി നോക്കുന്നവർ ഒരു സുപ്രഭാതത്തിൽ പിരിച്ചുവിടപ്പെട്ടതോടെ അരക്ഷിതമായ അവസ്ഥയിലാണ് സ്ഥാപനത്തിലെ മറ്റു ജീവനക്കാരും ജോലി ചെയ്യുന്നത്. ഏത് നിമിഷവും തൊഴിൽ നഷ്ടമാകുമെന്ന ഭീതിയിലാണ് ഇവർ. എ,ബി,സി,ഡി ക്രമത്തിൽ പെർഫോമൻസ് അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടൽ നടപടികളുമായി ടിസിഎസ് നീങ്ങുന്നത്.
അതേസമയം കമ്പനിക്ക് വേണ്ടി ദ്വീർഘകാലമായി ജോലി ചെയ്തുവരുന്നവരെ പിരിച്ചുവിട്ട് 35,000ത്തോളം പുതിയ ജീവനക്കാരെ അടുത്തവർഷത്തോടെ എടുക്കാനാണ് കമ്പനിയുടെ നീക്കം. ഇന്ത്യയിൽ നിന്നും പുറമേ നിന്നുമായി 55,000 പ്രൊഫഷണലുകളെ കമ്പനി ജോലിക്കെടുക്കുമെന്നാണ് ടിസിഎസ് വക്താവ് വ്യക്തമാക്കിയത്. അതേസമയം ഇത്രയും കാലം സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്തവരെ അവഗണിച്ച് കുറഞ്ഞ വേതനത്തിന് പുതിയവരെ നിയമിച്ച് ചിലവുചുരുക്കൽ നയത്തിലേക്കാണ് കമ്പനി നീങ്ങുന്നത്.
ടിസിഎസിന്റെ പാതയിലേക്ക് മറ്റ് പ്രമുഖ കമ്പനികളും നീങ്ങുന്നത് ഐടി രംഗത്ത് ജോലി ചെയ്യുന്നവരെ കൂടുതൽ ആശങ്കയിൽ ആക്കിയിട്ടുണ്ട്. എങ്കിലും 30,000ത്തോളം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടുന്ന സംഭവം അസാധാരണമാണ് താനും. മറ്റ് ഐടി കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ ടിസിഎസിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടതാണെന്നാണ് ജീവനക്കാർ തന്നെ അഭിപ്രായപ്പെടുന്നത്. എന്നാൽ പഴയ ജീവനക്കാർ ഭീമൻ ശമ്പളം കൈപ്പറ്റി കാര്യമായി ജോലി ചെയ്യുന്നില്ലെന്ന നിഗമനത്തിലാണ് ടിഎസ്എസ് എത്തിച്ചേർന്നിരിക്കുന്നത്. 8-12 വർഷത്തോളമായി കമ്പനികൊപ്പം ജോലി ചെയ്യുന്നവരെയാണ് ടിസിഎസ് പിരിച്ചുവിടൻ ഒരുങ്ങുന്നത്. 20 ലക്ഷത്തോളം പ്രതിവർഷ ശമ്പളം വാങ്ങിയിരുന്നർ ഇപ്പോൾ സുരക്ഷിതമായ പദവിയിലാണെന്ന് പറഞ്ഞാണ് കമ്പനി പിരിച്ചുവിടൽ നടപടിയെ ന്യായീകരിക്കുന്നത്.
ടിസിഎസിന്റെ പാതയിൽ മറ്റ് ഐടി കമ്പനികളും ജീവനക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിലാണ്. ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ബാംഗ്ലൂരിലെ സോഫ്റ്റ്വെയർ ഡെവലപ്പ് സെന്ററിൽ നിന്നും 500 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് ഒറ്റയടിക്ക് വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികളുമായി ടിസിഎസ് നീങ്ങുന്നത്. ജീവനക്കാരുടെ അലവൻസ് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും അടുത്തിടെ കമ്പനി കൈക്കൊണ്ടിരുന്നു. ലോകത്ത ഐടി സർവീസ് കമ്പനികളിൽ പത്താം സ്ഥാനത്തുള്ള ടിസിഎസിന് കഴിഞ്ഞ ജൂണിൽ അഞ്ച് ലക്ഷം കോടി രൂപയുടെ മൂലധനത്തിൽ എത്തിയിരുന്നു.
ലോകത്തെ പ്രമുഖ ഐടി കമ്പനികളിൽ ഒന്നായ ഐബിഎമ്മും അടുത്തിടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. ആഗോള വ്യാപകമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന നടപടികൾ ഐബിഎം പോലുള്ള കമ്പനികൾ നടത്തുമ്പോൾ തങ്ങളുടെ സ്ഥാപവത്തിലെ ജീവനക്കാരെ പിരിച്ചുവിടുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന നിലപാടിലണ് ടിസിഎസ്.
(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ- എഡിറ്റർ)
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍