21-ാം വയസിനിടയിൽ 4 പെൺകുട്ടികളെ വലയിലാക്കി; കുമളിയിലെ പെൺകുട്ടി നാലാം ഇര; വളച്ചെടുത്തവരെല്ലാം പ്രായപൂർത്തിയാകാത്തവർ; പീഡനം പിടിച്ച എസ് ഐയെ വ്യാജപരാതിയിലൂടെ കുടുക്കാൻ അമ്മയുടെ കൂട്ട്; തെങ്ങിലും കവുങ്ങിലുമൊക്കെ കയറുന്ന അതിവിദഗ്ധനെ പൊലീസ് പിടിച്ചത് ടോർച്ചിലെ വെളിച്ചം തെങ്ങിൻ മുകളിലെത്തിയപ്പോൾ; മോഷണത്തിലും പീഡനത്തിലും അതിവിരുതൻ; കാമുകിക്കൊപ്പം ഇലവീഴാപൂഞ്ചിറക്കാട്ടിലെ 'ത്രില്ലിങ്' ആയ വനവാസം ഒരുക്കിയ ടാർസൻ അപ്പു ആളു ചില്ലറക്കാരനല്ല!
പ്രകാശ് ചന്ദ്രശേഖർ
കുമളി: 17 കാരിയെ കടത്തിക്കൊണ്ടുപോയി മൂന്നാഴ്ചയിലേറെ ഇലവീഴാപൂഞ്ചിറയുടെ പരിസര പ്രദേശങ്ങളിലെ മലമടക്കുകളിലും ഗുഹകളിലും കാട്ടിലും മറ്റും കഴിഞ്ഞ മേലുകാവ് സ്വദേശി അപ്പുക്കുട്ടൻ എന്നറിയപ്പെടുന്ന ജോർജ്ജിന്റെ ജീവിതയാത്ര ആരെയും അമ്പരപ്പിക്കുന്നത്. 21 വയസ്സിടിയിൽ 4 പെൺകുട്ടികളെ വലയിലാക്കി കാര്യം സാധിച്ച വിരുതനാണ് കുടുങ്ങുന്നത്. കുമളിയിലെ പെൺകുട്ടി നാലമത്തെ ഇര. മൂന്നുപേർ പ്രായപൂർത്തിയാവാത്തവരെന്നും സൂചന.
പ്രായപൂർത്തിയായ പെൺകുട്ടി ഗർഭിണിയായെങ്കിലും നിയമ നടപടിയിൽ നിന്നും പിന്മാറിയത് രക്ഷയായി. പരാതി അന്വേഷിച്ചതിന്റെ പേരിൽ മാതാവ് എസ് ഐ യോട് പകരം വീട്ടിയത് മേലുദ്യോഗസ്ഥന് വ്യാജപരാതി നൽകിയെന്നും വെളിപ്പെടുത്തൽ. കട്ടപ്പന ഡി വൈ എസ് പി രാജ്മോഹന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ഏതാനും വർഷങ്ങൾക്കുള്ളിൽ താൻ നടത്തിയ വേട്ടയെക്കുറിച്ചും ഇരകളെക്കുറിച്ചുമെല്ലാം അപ്പു മനസ്സ് തുറന്നത്. പൊലീസിന്റെ ചോദ്യങ്ങൾക്കെല്ലാം യാതൊരുകൂസലുമില്ലാതെ അടുക്കും ചിട്ടയുമായിട്ടായിരുന്നു അപ്പുവിന്റെ മറുപടി.
ചിങ്ങവനം പൊലീസ് ചാർജ്ജുചെയ്ത പീഡനക്കേസ്സിലും കാഞ്ഞാർ പൊലീസ് ചാർജ്ജുചെയ്ത ബൈക്ക് മോഷണക്കേസ്സിലും ജാമ്യം നേടിയാണ് അപ്പു നാട്ടുകാർക്കിടയിൽ വിലസിയിരുന്നത്. മേലുകാവിലെ മലഞ്ചരക്ക് വ്യാപാരസ്ഥാപനത്തിലെ സഹായി എന്ന നിലയിലാണ് അടുത്തകാലത്ത് അപ്പു നാട്ടിൽ അറിയപ്പെട്ടിരുന്നത്. അടയ്ക്ക വ്യാപാര രംഗത്ത് സജീവമായിരുന്ന വ്യാപാരി കവുങ്ങുകയറ്റത്തിനായി അപ്പുവിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നെന്നാണ് നാട്ടുകാരിൽ നിന്നും ലഭിച്ച വിവരം. തെങ്ങിലും കവുങ്ങിലുമൊക്കെ കയറാൻ അതിവിദഗ്ധനായ അപ്പുവിന് ടാർസന്റെ മെയ്വഴക്കമുണ്ടെന്നാണ് പൊലീസും നാട്ടുകാരും വ്യക്തമാക്കുന്നത്.
ചിങ്ങവനം സ്വദേശിയായ പ്രാപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ 6 മാസത്തിലേറെ നീണ്ട ഒളിവ് ജിവിതത്തിന് ശേഷമാണ് പൊലീസിന് അപ്പുവിനെ കയ്യിൽകിട്ടുന്നത്. അതും ഭാഗ്യം കൊണ്ട് മാത്രം. പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിലെത്തിയ പൊലീസ് സംഘം വീടാകെ തിരഞ്ഞെങ്കിലും അപ്പുവിനെ കണ്ടുകിട്ടിയില്ല. കുന്തം പോയാൽ കുടത്തിലും തപ്പണമെന്ന പഴമൊഴി അന്വർത്ഥമാക്കും പോലെ പൊലീസുകാരിലൊരാൾ മുറ്റത്തുനിന്ന തെങ്ങിന്റെ മണ്ടയിലേക്ക് ടോർച്ച് വെട്ടം പായിച്ചതാണ് അപ്പുകുടുങ്ങാൻ കാരണം. ടോർച്ച് വെട്ടത്തിൽ തെങ്ങിൻ മുകളിൽ ഒളിച്ചിരുന്ന ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു.തുടർന്ന് താഴെ എത്തിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അപ്പു പീഡിപ്പിച്ചെന്നും ഗർഭിണിയാണെന്നും മറ്റും കാണിച്ച് യുവതി ഒരുവർഷം മുമ്പ് മേലുകാവ് സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു.ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ അടുത്ത ദിവസം എസ് ഐ ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ചോദ്യം ചെയ്യലിൽ അപ്പു കുറ്റം സമ്മതിച്ചെങ്കിലും യുവതി പരാതിയിൽ ഉറച്ചുനിൽക്കാത്തതിനാൽ പൊലീസിന് നടപടി ശക്തിപ്പെടുത്താനായില്ല. ഇതേത്തുടർന്ന് പൊലീസ് ഇയാളെ വിട്ടയച്ചു. തുടർന്നാണ് മാതാവിന്റെ രംഗപ്രവേശം. മകനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി എസ് ഐ അകാരണമായി മർദ്ദിച്ചു എന്നാരോപിച്ച് ഇവർ കോട്ടയം എസ് പി ക്ക് പരാതി നൽകി. എസ് പി യുടെ തെളിവെടുപ്പിൽ നടന്ന കാര്യങ്ങളെല്ലാം വ്യക്തമായതോടെയാണ് എസ് ഐ അന്ന് നടപടിയിൽ നിന്നും രക്ഷപെട്ടത്.
സ്നേഹം നടിച്ചാണ് അപ്പു പെൺകുട്ടികളെ പാട്ടിലാക്കുന്നത്.ഇതുവരെ ഇയാൾ വലയിൽ വീഴ്തിയ പെൺകുട്ടികളെല്ലാം സാധാരണക്കാരുടെയും കൂലിവേലക്കാരുടെയും മക്കളായിരുന്നു. പൊലീസിനെക്കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച അപ്പുവിനെ പിൻതുടർന്ന് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.തുടർന്നുനടത്തിയ ദേഹപരിശോധനയിൽ പാന്റിനടിയിൽ അപ്പു പെൺകുട്ടിയുടെ ലഗിൻസ് അണിഞ്ഞിരുന്നതായി കണ്ടെത്തിയെന്നും ഇത് എന്തിനെന്ന് ചോദിച്ചപ്പോൾ ഒരു ചിരിമാത്രമായിരുന്നു ഇയാളുടെ മറുപിടിയെന്നും പൊലീസ് വ്യക്തമാക്കി. കട്ടപ്പന ഡി വൈ എസ് പി രാജ്മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചൊവ്വാഴ്ച രാവിലെ പെൺകുട്ടിക്കൊപ്പം അപ്പുവിനെ കണ്ടെത്തിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ റിമാന്റിലാണ്.
മോർക്കാട്, കോളപ്ര ,ഇലവീഴാപൂഞ്ചിറ, അടൂർമല എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലാണ് കുമളി സ്വദേശിനിയായ 17- കാരിക്കൊപ്പം താൻ കഴിഞ്ഞതെന്നാണ് അപ്പു പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇലവീഴാപ്പൂഞ്ചിറയിലെ കാട്ടിൽ സിനിമാക്കഥകളെ വെല്ലുംവിധത്തിൽ 23 ദിവസം പൊലീസിനെ വെട്ടിച്ച് ജീവിച്ച കമിതാക്കളെ കഴിഞ്ഞദിവസമാണ് പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. നിരന്തരം പൊലീസിന്റെയും നാട്ടുകാരുടേയും തിരച്ചിൽ സംഘങ്ങളെ വെട്ടിച്ച് കടക്കുകയായിരുന്ന ഇരുവരും അപ്രതീക്ഷിത റെയ്ഡിൽ ഇരുവഴിക്ക് പിരിഞ്ഞ് ഓടിയതോടെയാണ് കുടുങ്ങുന്നത്. മുള്ളൻ പന്നിയെയും കാട്ടുകോഴിയെയും മറ്റും പിടിക്കാനായി ഈ പ്രദേശങ്ങളിലെല്ലാം മുമ്പ് പലവട്ടം കറങ്ങിയിട്ടുള്ളതിനാൽ ഇവിടുത്തെ ഷെഡുകളെക്കുറിച്ചും ഗുഹകളെക്കുറിച്ചുമെല്ലാം നിശ്ചയമുണ്ടായിരുന്നെന്നും അതിനാലാണ് ഇവിടെ ഒളിവിൽക്കഴിയാൻ തീരുമാനിച്ചതെന്നുമാണ് അപ്പുവിന്റെ വിശദീകരണം.
മലമുകളിൽ ചുറ്റുമുള്ള കാഴ്ചകൾ കാണാൻ കഴിയുന്ന ഷെഡുകളിലും ഗുഹകളിലുമൊക്കെയായിരുന്നു അപ്പുവും കാമുകിയും കഴിഞ്ഞിരുന്നത്. താഴ്വാരത്ത് പൊലീസിനേയൊ നാട്ടുകാരെയോ കണ്ടാൽ ഉടൻ ഇവർ താമസസ്ഥലം മാറും. ഇതുമൂലമാണ് ഇവർക്ക് ആരുടെയും കണ്ണിൽപ്പെടാതെ മൂന്നാഴ്ചയിലേറെ മലമുകളിൽ കഴിയാൻ കഴിഞ്ഞത്. ഇവർ ഒളിവിൽ കഴിഞ്ഞ പ്രദേശങ്ങിൽ 30 ഏക്കർ വരെ വിസ്തൃതിയുള്ള ചെറുതും വലുതമായി നിരവധി കൃഷിയിടങ്ങളുണ്ട്. ഇവയിൽ ചിലതെല്ലാം കൃഷിചെയ്യാതെ ഇട്ടിരിക്കുന്നതിനാൽ കാട് കയറി മൂടിയ നിലയിലാണ്. ഇതുകൂടാതെ സർക്കാർ പുറമ്പോക്കും ഈ ഭാഗത്തുണ്ട്. പണി നടക്കുന്ന കൃഷിയിടങ്ങളിൽ രാവിലെ പണിക്കാരെത്തുമെങ്കിലും വൈകിട്ടോടെ തിരിച്ചുപോകും. ഈ സമയത്താണ് അപ്പു ഷെഡുകളിലെത്തി ഇവിടെ സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് പാകം ചെയ്ത് കാമുകിയുമൊത്ത് വിശപ്പകറ്റിയിരുന്നത്.
ഇത് തരപ്പെടാത്ത അവസരങ്ങളിൽ തേങ്ങയും കരിക്കും കപ്പയും കാട്ടുകിഴങ്ങുകളും കഴിച്ചായിരുന്നു വിശപ്പടക്കിയിരുന്നത്. മലമടക്കുകളിൽ നിന്നും നീർച്ചാലുകൾ ഉണ്ടായിരുന്നതിനാൽ വെള്ളത്തിന് പഞ്ഞമില്ലായിരുന്നു. രാത്രി അപ്പുപുറത്തുപോകുന്ന അവസരത്തിൽ വന്യ മൃഗങ്ങളുടേയൊ മറ്റോ ആക്രമണം ഉണ്ടാകാതിരിക്കാൻ തന്നെ മരത്തിൽ 10 അടിയോളം ഉയരത്തിൽ കയറ്റി ഇരുത്തിയിട്ടാണ് പോയിരുന്നതെന്ന് പെൺകുട്ടിയും പൊലീസിനോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍