നിക്ഷേപ സമാഹരണത്തിന് വെറുതേ കൈയും വീശി വിദേശത്തു പോയാൽ പോരാ! വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണം; എം കെ സ്റ്റാലിൻ നടത്തിയത് ഒരൊറ്റ വിദേശയാത്ര മാത്രം; കിട്ടിയത് കിട്ടി 1600 കോടിയുടെ നിക്ഷേപം; ആഗോള ബ്രാൻഡുകൾ തമിഴകത്തേക്ക് ഒഴുകുമ്പോൾ ധനകാര്യ മാനേജ്മെന്റിൽ പുതുവഴികളും വിജയിക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: വെറുതേ കൈയും വീശി വിദേശത്തുപോയി തിരിച്ചു വന്നിട്ട് എന്താണ് കാര്യം? മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഓരോ വിദേശയാത്രകളെ കുറിച്ചും ചർച്ചയാകുമ്പോൾ അതുകൊണ്ട് കേരളത്തിന് എന്താണ് നേട്ടമെന്ന പരിശോധനകൾ നടക്കാറില്ലെന്നതാണ് വസ്തുത. അതേസമയം ഇത്തരം കാര്യങ്ങളിൽ തമിഴ്നാടിനെ കേരളം കണ്ടു പഠിക്കണ്ടതാണ്. തമിഴ്നാട് മുഖ്യമന്ത്രി ഒരു വിദേശയാത്ര മാത്രമാണ് നടത്തിയതെങ്കിലും ആ ഒറ്റ യാത്രകൊണ്ട് 1600 കോടിയുടെ നിക്ഷേപമാണ് തമിഴകത്തിൽ എത്തിയത്. മാത്രമല്ല, വ്യവസായ രംഗത്തിന് ഊർജ്ജം പകരുന്ന പ്രവർത്തങ്ങളുമായി മുന്നോട്ടു പോകുകയുമാണ് തമിഴ്നാട് സർക്കാർ.
കേരളം അടക്കം മറ്റു സംസ്ഥാനങ്ങൾ നിത്യച്ചെലവിനായി കടമെടുത്തു കൂട്ടുമ്പോൾ, വരുമാനം കൂട്ടി കടഭാരം കുറച്ചു കൊണ്ടാണ് തമിഴ്നാട് മുന്നോട്ടു പോകുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28,000 കോടി രൂപ കടമെടുത്തിരുന്നെങ്കിൽ കഴിഞ്ഞ ജൂലൈ അവസാനത്തോടെ അത് 12,028 കോടി രൂപയായി കുറഞ്ഞു. സംസ്ഥാന വികസന വായ്പകൾ (എസ്ഡിഎൽ) എന്നറിയപ്പെടുന്ന ബോണ്ടുകളുടെ ഇഷ്യു വഴി സംസ്ഥാനങ്ങൾ വിപണിയിൽനിന്നാണു കടമെടുത്തിരുന്നത്.
കടമെടുപ്പു കുറഞ്ഞതു സംസ്ഥാനത്തിന്റെ വരുമാന വർധന മൂലമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 5 ലക്ഷം കോടി കടത്തിൽ മുങ്ങി നിന്ന തമിഴ്നാടിനെ രക്ഷിക്കാനായി തമിഴ്നാട് ധനമന്ത്രി പളനിവേൽ തങ്കരാജന്റെ തന്ത്രങ്ങളാണ് വിജയം കണ്ടത്. ആഗോള് ബ്രാൻഡുകൾ അടക്കം ഇന്ന് തമിഴ്നാടിനെ ലക്ഷ്യമിട്ട് എത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്ദമായി വ്യവസായങ്ങൾക്കു മുന്നിൽ വാതിൽ കൊട്ടിയടച്ചു തിരിഞ്ഞുനിന്നിട്ടില്ല തമിഴ്നാട്. 10 വർഷത്തെ ഇടവേളയ്ക്കുശേഷം, കഴിഞ്ഞവർഷം മേയിൽ ഡിഎംകെ അധികാരത്തിൽ വന്നതോടെ ആ വാതിലുകൾ കൂടുതൽ വിശാലമായി. തമിഴ്നാട്ടിൽനിന്ന് ഇപ്പോൾ സെമി കണ്ടക്ടറുകൾ മുതൽ ഇലക്ട്രിക് വാഹന ഘടകങ്ങൾ വരെയാണു ലോകവിപണിയിലെത്തുന്നത്.
രാജ്യത്ത് 41 പ്രത്യേക സാമ്പത്തിക മേഖലകൾ (സെസ്) പ്രവർത്തിക്കുന്ന ഏക സംസ്ഥാനം ഡിഎംെക അധികാരത്തിലെത്തിയ ശേഷം 132 കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടു. 95,000 കോടി രൂപയുടെ നിക്ഷേപവും രണ്ടു ലക്ഷത്തിലധികം പേർക്കു തൊഴിലവസരങ്ങളും ഉണ്ടായി. രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) 97% സ്കോർ നേടി മൂന്നാം സ്ഥാനത്തേക്കു തമിഴ്നാട് ഉയർന്നു. 2030 ആകുമ്പോഴേക്കും ഒരു ട്രില്യൻ ഡോളർ (80 ലക്ഷം കോടിയോളം രൂപ) സമ്പദ്വ്യവസ്ഥ എന്ന വളർച്ചാലക്ഷ്യം കൈവരിക്കാൻ ഈ വർഷം ഏകദേശം 23 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതികളുമായാണ് സ്റ്റാലിൻ സർക്കാർ മുന്നോട്ടുപോകുന്നത്. ആകെ 46 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണു പ്രതീക്ഷ.
വ്യവസായ വകുപ്പിന്റെ കണക്കനുസരിച്ച് 37,220ൽ ഏറെ വ്യവസായശാലകളുണ്ട് തമിഴ്നാട്ടിൽ. വാഹനം മുതൽ വിമാനഘടകങ്ങൾ വരെ ഇവിടെ ഉൽപാദിപ്പിക്കുന്നു. എന്തുകൊണ്ടു നിക്ഷേപത്തിനായി തമിഴ്നാട് തിരഞ്ഞെടുത്തു എന്ന ചോദ്യവുമായി കമ്പനികളെ സമീപിച്ച വ്യവസായ വകുപ്പിനോട് 'കേൾക്കാനുള്ള മനസ്സും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സന്നദ്ധതയും അധികാരികൾക്കുണ്ട്' എന്ന മറുപടിയാണ് അവർ നൽകിയത്. വ്യവസായ പ്രോത്സാഹന പാക്കേജുകൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ തീരുമാനം വേഗത്തിലാണ്. കോവിഡ് പ്രതിസന്ധി പുതിയ വ്യവസായങ്ങളുടെ പ്രസക്തി കൂട്ടി. സമ്പദ്വ്യവസ്ഥ ഉലയരുതെന്ന കാഴ്ചപ്പാട് കാര്യക്ഷമതയും കൂട്ടി. കൂടാതെ, വ്യവസായനിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള മത്സരശേഷി തമിഴ്നാട് എപ്പോഴും നിലനിർത്തുന്നുണ്ടെന്നു വ്യവസായികളും സാക്ഷ്യപ്പെടുത്തുന്നു.
ഇപ്പോൾ തമിഴ്നാട്ടിലേക്കു വരുന്നതിലേറെയും ഭാവിയിൽ കൂടുതൽ പച്ചപിടിക്കാവുന്ന വ്യവസായങ്ങളും നിക്ഷേപങ്ങളുമാണ്; അതിനോടാണ് ഇപ്പോൾ താൽപര്യവും. സെമി കണ്ടക്ടറുകളും ചിപ്പുകളും മൊബൈൽ ഫോൺ ഘടകങ്ങളും തുടങ്ങി വൈദ്യുത വാഹനം വരെ നിർമ്മിക്കുന്ന വൻകിടക്കാരുമായി ധാരണയായിക്കഴിഞ്ഞു. ഇതുകൂടാതെ 20,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ലൈഫ് സയൻസ് പോളിസിയും റിസർച് ആൻഡ് ഡവലപ്മെന്റ് (ആർ ആൻഡ് ഡി) പോളിസിയും സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കി.
ലൈഫ് സയൻസ് വ്യവസായ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനും പ്രാദേശിക ഉൽപാദനശേഷിയും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെയും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുടെയും ഇറക്കുമതിയും വർധിപ്പിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽ പാർക്കുകൾ, മെഡിക്കൽ ഉപകരണ ഫാക്ടറികൾ, മെഡിക്കൽ ടെക്സ്റ്റൈൽ പാർക്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനു മൂലധന സബ്സിഡി, ഭൂമി തുടങ്ങിയവ നൽകാനും പദ്ധതികൾക്കു സുസ്ഥിര ധനസഹായം ലഭ്യമാക്കാനുമാണ് ലൈഫ് സയൻസ് നയം നിർദേശിക്കുന്നത്.
സർക്കാർ, സ്വകാര്യ മേഖലകളിലെ ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും എണ്ണം വർധിപ്പിക്കാനും കൂടുതൽ പേറ്റന്റുകൾ നേടാനും ലക്ഷ്യമിട്ട് ഗവേഷണ പാർക്കുകൾ, ഗവേഷണ കേന്ദ്രങ്ങൾ, ഇന്നവേഷൻ ഹബ്ബുകൾ തുടങ്ങിയവ സ്ഥാപിക്കാൻ ആർ ആൻഡ് ഡി നയം ശുപാർശ ചെയ്യുന്നു. തമിഴ്നാട് സ്റ്റാർട്ടപ്പ് ആൻഡ് ഇന്നവേഷൻ മിഷൻ വഴി ചെറിയ പട്ടണങ്ങൾ പോലും പ്രാദേശിക സ്റ്റാർട്ടപ്പ് ഹബ്ബുകളായി മാറും.
തുകൽ വ്യാപാര മേഖലയ്ക്കായി 2,250 കോടി രൂപയുടെ നിക്ഷേപം നടത്താൻ അഞ്ച് ധാരണാപത്രങ്ങളിൽ തമിഴ്നാട് അടുത്തിടെ ഒപ്പുവെച്ചിരുന്നു. 'തമിഴ്നാട് പാദരക്ഷ, തുകൽ ഉൽപ്പന്ന നയം 2022' മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുറത്തിറക്കി. 2025 ഓടെ തുകൽ മേഖലയിൽ 20,000 കോടി രൂപയുടെ നിക്ഷേപം കൊണ്ട് വരാനും 2 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് നയം ലക്ഷ്യമിടുന്നത്.
പാദരക്ഷകളുടെയും തുകൽ ഉൽപന്നങ്ങളുടെയും നിർമ്മാണത്തിന് ഏഷ്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായി തമിഴ്നാടിനെ മാറ്റുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. ആഗോളതലത്തിൽ 'മേക്ക് ഇൻ തമിഴ്നാട്' ഉൽപ്പന്നങ്ങൾ ജനകീയമാക്കാൻ വ്യവസായങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. കെഐസിഎൽ എസ്ഇഎംഎസ്, വാഗൺ ഇന്റർനാഷണൽ , കെഐസിഎൽ, വാക്അരോ , കെഐസിഎൽ (ഫൂട്ട്വെയർ ക്ലസ്റ്റർ) എന്നിവയാണ് തമിഴ്നാട് സർക്കാർ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച അഞ്ച് സ്ഥാപനങ്ങൾ. ഇതിലൂടെ 37,450 പേർക്ക് തൊഴിൽ ലഭിക്കും.
നിരവധി ആഗോള ഫാഷൻ ബ്രാൻഡുകൾക്ക് തമിഴ്നാടുമായി ബന്ധമുണ്ട്. ലൂയിസ് വിറ്റൺ, ജോർജിയോ അർമാനി, ഗൂച്ചി, ക്ലാർക്ക്സ്, കോൾ ഹാൻ, ഡാനിയൽ ഹെക്ടർ, ബുഗാട്ടി, പ്രാഡ, സാറ, കോച്ച്, ടോമി ഹിൽഫിഗർ, ഹഷ് പപ്പികൾ, ഇക്കോ, ജോൺസ്റ്റൺ & മർഫി, ഹ്യൂഗോ കാർഡിൻസ്, തുടങ്ങിയ പ്രശസ്ത ആഡംബര ബ്രാൻഡുകളുടെ പാദരക്ഷകൾ ഒന്നുകിൽ തമിഴ്നാട്ടിൽ നിർമ്മിക്കുകയോ അല്ലെങ്കിൽ അസംസ്കൃത വസ്തുക്കൾ താഴിനാട്ടിൽ നിന്നും ശേഖരിക്കുകയോ ചെയ്യാറുണ്ട്.
കേന്ദ്ര സർക്കാരിനോടു വിവിധ വിഷയങ്ങളിൽ പല്ലും നഖവും ഉപയോഗിച്ച് എതിർപ്പുകൾ പ്രകടിപ്പിക്കുമ്പോഴും അതൊന്നും സംസ്ഥാനത്തിന്റെ വരുമാനത്തെയും വികസനത്തെയും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടതെല്ലാം തമിഴ്നാട് ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര മൊത്ത വരുമാന(ജിഡിപി)ത്തിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നതിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാടിനെ കേന്ദ്രത്തിനും കൈവിടാനാകില്ല. 2021ലെ കയറ്റുമതി ശേഷി സൂചികയിലും ദേശീയ ലോജിസ്റ്റിക് സൂചികയിലും നാലാം സ്ഥാനത്താണു തമിഴ്നാട്. ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ (ബിആർഎപി) റാങ്കിങ്ങിൽ 14ാം സ്ഥാനത്തുനിന്ന് ഇത്തവണ 3ാം സ്ഥാനത്തെത്തി.
Stories you may Like
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- ഇനി ഉദയനിധി വേഴ്സ്സ് അണ്ണാമലൈ പോര്!
- സ്റ്റാലിന്റെ അഴിമതി മടുത്ത് ഡോ പളനിവേൽ ത്യാഗരാജൻ ബിജെപിയിലേക്കോ?
- അരിക്കൊമ്പനെ തുറന്നുവിടുമെന്ന് തമിഴ്നാട് വനംമന്ത്രി
- തമിഴ്നാടിന് വേണ്ടി പന്തെറിയാൻ അജയ് കൃഷ്ണ; പെരുമ്പാവൂരുകാരന്റേത് കഠിനാധ്വാന വിജയം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്