തമിഴ് സിനിമയിൽ ശ്രദ്ധേയനായി മലയാളി; കോഴിക്കോട് സ്വദേശി പ്രജിൻ പത്മനാഭന്റെ തുടക്കം സൺ ടി വി അവതാരകനായി; കെ ബാലചന്ദ്രൻ നിർമ്മിച്ച സീരിയലിലൂടെ മിനി സ്ക്രീനിലേക്ക്; സമുദ്രക്കനിയുടെ സംവിധാനത്തിൽ അഭിനയത്തിന്റെ അരങ്ങേറ്റവും; പഴയ വണ്ണാരപ്പേട്ടെയും തീ കുളിക്കും പച്ചൈമരവും ശ്രദ്ധേയ സിനിമകൾലവ് ആക്ഷൻ ഡ്രാമയിലൂടെ മലയാളത്തിലും തിളങ്ങി; തമിഴിലെ യുവതാരം പ്രജിന്റെ വിശേഷങ്ങൾ
കെ വി നിരഞ്ജൻ
കോഴിക്കോട്:ജനനം കൊണ്ട് മലയാളിയാണെങ്കിലും പഠിച്ചതും വളർന്നതുമെല്ലാം തമിഴ്നാട്ടിൽ. സൺ ടി വി അവതാരകനായി തുടങ്ങിയ പ്രജിൻ പത്മനാഭൻ ഇന്ന് തമിഴ് സീരിയൽ രംഗത്തെ സൂപ്പർ സ്റ്റാറാണ്. സൂപ്പർ ഹിറ്റായ നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ ചെന്നൈ ടൈംസിന്റെ മോസ്റ്റ് ഡിസറബിൾ മാൻ ഓൺ ടെലിവിഷൻ ബഹുമതിയും പ്രജിനെ തേടിയെത്തി. ശശി സംവിധാനം ചെയ്ത ഡിഷ്യുമിലൂടെ സിനിമയിലെത്തിയ പ്രജിൻ പഴയ വണ്ണാരപ്പേട്ടെ, തീ കുളിക്കും പച്ചൈമരം തുടങ്ങിയ സിനിമകളിലൂടെ തമിഴകത്ത് ശ്രദ്ധേയനായി. അടുത്തിടെ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലെ രവിയെന്ന കഥാപാത്രത്തിലൂടെ മലയാളത്തിലും ശ്രദ്ധ നേടിയിരിക്കുകയാണ് ഈ യുവതാരം.
കോഴിക്കോട് ബാലുശ്ശേരിക്കടുത്തുകൊട്ടാരമുക്ക് സ്വദേശിയാണ് പ്രജിൻ പത്മനാഭൻ. അച്ഛൻ പത്മനാഭൻ ചെന്നൈയിൽ പൊലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നതിനാൽ കുട്ടിക്കാലത്ത് തന്നെ കുടുംബം ചെന്നൈയിലേക്ക് താമസം മാറി. പഠനം കഴിഞ്ഞിരിക്കുമ്പോഴാണ് ചാനൽ രംഗത്തേക്ക് പ്രജിന്റെ ശ്രദ്ധ തിരിഞ്ഞത്. ഹിന്ദു പത്രത്തിൽ കണ്ട ഒരു പരസ്യമായിരുന്നു ജീവിതത്തിൽ വഴിത്തിരിവായത്. സൺ ടി വിയിൽ അവതാരകനെ ആവശ്യമുണ്ട് എന്ന പരസ്യം ജീവിതം മാറ്റിമറിച്ചുവെന്ന് പ്രജിൻ പറയുന്നു. സൺ ടി വിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഹലോ ഹലോ എന്ന ലൈവ് പ്രോഗ്രാം അവതരിപ്പിക്കാനായിരുന്നു നിയോഗിച്ചത്. സൺ ടി വിയുടെ ആദ്യത്തെ ലൈവ് പ്രോഗ്രാം. എങ്ങിനെ അവതരിപ്പിക്കണം എന്നുപോലും അറിയാതെ പകച്ചു പോയ നിമിഷങ്ങൾ. എന്നാൽ പതിയെ പതിയെ പരിപാടിക്ക് പ്രേക്ഷകർ കൂടി വന്നു. ആളുകളുടെ നല്ല അഭിപ്രായങ്ങൾ ലഭിച്ചതോടെ ഈ രംഗത്ത് ഉറച്ചു നിൽക്കാൻ തീരുമാനിച്ചു. മികച്ച അവതാരകനുള്ള സൗത്ത് ഇന്ത്യാ ആങ്കർ അവാർഡും ഈ പരിപാടിയിലൂടെ ലഭിച്ചു.
അവതാരകനായി തുടരുന്നതിനിടെയാണ് ഒരു സീരിയലിൽ അഭിനയിക്കാൻ വിളി വന്നത്. അന്വേഷിച്ചപ്പോൾ പ്രശസ്ത സംവിധായകൻ കെ ബാലചന്ദ്രൻ നിർമ്മിക്കുന്ന സീരിയലാണ്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഇത് ഒരു കാതൽ കഥൈ എന്ന സീരിയലായിരുന്നു അത്. ഇന്ന് തമിഴിലെ മുൻനിര സംവിധായകനും നടനുമായ സമുദ്രക്കനിയായിരുന്നു ആ സീരിയൽ സംവിധാനം ചെയ്തത്. ശക്തിയെന്ന കഥാപാത്രത്തെയായിരുന്നു ഞാൻ അവതരിപ്പിച്ചത്. ആ സീരിയിൽ തമിഴ്നാട്ടിൽ നല്ല വിജയമായി. സമുദ്രക്കനിയുമായുള്ള ബന്ധം വളർന്നു. പിന്നീട് മറ്റൊരു സിനിമയിലെ നായക വേഷത്തിന് എന്നെ നിർദ്ദേശിച്ചതും അദ്ദേഹമായിരുന്നു- പ്രജിൻ പറയുന്നു.
കാതൽ കഥൈ വിജയിച്ചതോടെ അടുത്ത സീരിയിൽ വന്നു. വിജയ് ടി വിയിൽ തന്നെ കാതലിക്കാൻ നേരിമില്ലൈ എന്ന സീരിയലിലും ശക്തിയെന്ന കഥാപാത്രമായെത്തി. പട്ടാളം ഉൾപ്പെടെയുള്ള സിനിമകളെടുത്ത പ്രഭു ആയിരുന്നു സംവിധാനം. വിജയ് ആന്റണിയായിരുന്നു സീരിയലിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്.
പിന്നീട് സൺ ടി വിയിലെ പെൺ, അഞ്ജലി, കലൈഞ്ജർ ടി വിയിലെ ഗോകുലത്തിൽ സീതൈ, പുതുയുഗത്തിലെ കടമൈ കണ്ണിയാം കേട്ടുപാട് തുടങ്ങിയ സീരിയലുകളിൽ നായക വേഷം ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ സ്റ്റാർ വിജയിൽ സംപ്രേഷണം ചെയ്ത ചിന്ന തമ്പി എന്ന സീരിയലിലെ കഥാപാത്രം വളരെയധികം ശ്രദ്ധനേടി. കതിർ സംവിധാനം ചെയ്ത സീരിയലിൽ ചിന്നതമ്പി എന്ന ബ്രാഹ്മണ യുവാവിന്റെ വേഷമായിരുന്നു. അമ്മയെ വളരെയധികം സ്നേഹിക്കുുന്ന ഒരു മകൻ. അമ്മയ്ക്കാവട്ടെ മകനെ ഒരു ബ്രഹ്മചാരിയാക്കണമെന്നാണ് ആഗ്രഹം. പക്ഷെ അവിചാരിതമായി സമ്പന്നയായ ഒരു യുവതിയെ ചിന്നതമ്പിക്ക് വിവാഹം ചെയ്യേണ്ടിവരുന്നു.പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് സീരിയിൽ പറഞ്ഞത്. മികച്ച ജനപ്രിയ നടനുള്ള തമിഴ്നാട് സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരം ഈ സീരിയലിലൂടെ പ്രജിന് ലഭിച്ചു. കതിർ സംവിധാനം ചെയ്ത അൻപുടൻ ഖുഷി എന്ന സീരിയിൽ ഇപ്പോൾ വിജയ് ടി വിയിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. ലോക്കൽ ബോക്സറായ അൻപ് എന്ന കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിക്കുന്നത്. കോവിഡ് കാരണം ഇപ്പോൾ ഷൂട്ടിങ് മുടങ്ങിയിരിക്കുകയാണ്.
ഡല്ലാമോ ഡെല്ലാമോ എന്ന സൂപ്പർഹിറ്റ് പാട്ട് ഒരു കാലത്ത് തമിഴ്നാട്ടിലും കേരളത്തിലും തരംഗം തീർത്തിരുന്നു. ജീവയും കാതൽ സന്ധ്യയും അഭിനയിച്ച ഡിഷ്യും എന്ന ചിത്രത്തിലായിരുന്നു ഈ സൂപ്പർഹിറ്റ് പാട്ട്. ഗിന്നസ് പക്രുവിന്റെ ആദ്യ തമിഴ് ചിത്രവും ഇതായിരുന്നു. പൂ ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ ശശി ഒരുക്കിയ ഈ ചിത്രത്തിലൂടെയാണ് പ്രജിൻ സിനിമാ രംഗത്തേക്കെത്തുന്നത്. അവസാന ഭാഗങ്ങളിലായിരുന്നു പ്രജിന്റെ കഥാപാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. കാതൽ സന്ധ്യയെ വിവാഹം കഴിക്കാനെത്തുന്ന കഥാപാത്രം. കഥാപാത്രം ചെറുതായിരുന്നെങ്കിലും സിനിമയ്ക്കൊപ്പം ഈ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി. പിന്നെ നിരവധി സിനിമകളിൽ വേഷമിട്ടു.
പ്രതീക്ഷയോടെ ചെയ്ത പല സിനിമകളും വേണ്ട വിധത്തിൽ വിജയിക്കാത്തതിന്റെ നിരാശ പ്രജിനുണ്ട്. വേണ്ട രീതിയിൽ മാർക്കറ്റ് ചെയ്യാത്തതും മറ്റ് പ്രതികൂല സാഹചര്യങ്ങളുമാണ് ഇതിൽ പല സിനിമകളെയും പ്രതിസന്ധിയിലാക്കിയത്. ഇതിൽ പ്രധാനപ്പെട്ടൊരു സിനിമായിരുന്നു പഴയ വണ്ണാരപ്പേട്ടെ. മോഹൻ ജി എന്ന സംവിധായകൻ ഒരുക്കിയ ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു പൊളിറ്റിക്കൽ ത്രില്ലറായിരുന്നു. എന്നാൽ പലവിധ സാങ്കേതിക പ്രശ്നങ്ങൾ സിനിമയ്ക്ക് തുടക്കം മുതൽ വിലങ്ങു തടിയായി. ഷൂട്ടിങ് തുടങ്ങി ഏഴു വർഷത്തിന് ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഒരു രാത്രി മുതൽ പകൽ വരെ നീളുന്ന കഥ പറയുന്ന ത്രില്ലർ മൂവി മികച്ച വിജയം നേടുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ ജയലളിതയുടെ മരണം അപ്പോഴായിരുന്നു.
സിനിമ റിലിസായി മൂന്നാം നാൾ. ഇതോടെ തമിഴ്നാട്ടിലെ തിയേറ്ററുകളെല്ലാം അടച്ചിട്ടു. പിന്നെ തുറന്നപ്പോഴേക്കും മറ്റു റിലീസുകൾ വന്നതിനാൽ ചിത്രം തിയേറ്ററുകളിൽ നിന്ന് മാറ്റപ്പെടുകയും ചെയ്തു. മലയാളത്തിലെ പ്രശസ്ത നടൻ ശങ്കർ തമിഴ്നാട്ടിലും സുപരിചിതനാണ്.
അദ്ദേഹം മണൽ നഗരം എന്ന പേരിൽ ഒരു സിനിമയെടുത്തപ്പോൾ പ്രജിനായിരുന്നു നായകൻ. പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിൽ ഷൂട്ട് ചെയ്ത ചിത്രത്തിൽ മൻസൂർ എന്ന കഥാപാത്രത്തെയായിരുന്നു പ്രജിൻ അവതരിപ്പിച്ചത്. സാന്റ് സിറ്റി എന്ന പേരിൽ മലയാളത്തിലും ചിത്രം പുറത്തു വന്നു. പക്ഷെ ഇരുഭാഷകളിലും സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. സാബു ത്രീ, സുട്രുല, ആൻ ദേവതൈ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയജീവിതം തുടർന്ന പ്രജിന് ഏറ്റവും മികച്ച കഥാപാത്രത്തെ സമ്മാനിച്ചത് കുറച്ച് മലയാളികളാണ്.
കോഴിക്കോട് സ്വദേശികളായ എം വിനീഷ്, എം പ്രഭീഷ് എന്നിവർ ചേർന്നൊരുക്കിയ തമിഴ് ചിത്രമാണ് തീ കുളിക്കും പച്ചൈ മരം. മോർച്ചറി പശ്ചാത്തലമാക്കിയ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു ഇത്. എം വിനീഷ് മലയാളത്തിൽ ഒരുക്കിയ ചന്ദ്രഹാസനു ശേഷം എന്ന ഹ്രസ്വ ചിത്രത്തെ ആസ്പദമാക്കി അദ്ദേഹം തന്നെയായിരുന്നു തിരക്കഥയൊരുക്കിയത്. ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ ചിത്രീകരിച്ച സിനിമയിൽ ഞെട്ടിപ്പിക്കുന്ന ഭീകരമായ നിരവധി കാഴ്ചകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ച ചിത്രം മികച്ച അഭിപ്രായം നേടിയെങ്കിലും തിയേറ്ററിൽ രക്ഷപ്പെട്ടില്ല. മാർക്കറ്റിംഗിലെ പോരായ്മകളായിരുന്നു ഈ ചിത്രത്തിന്റെ വിജയത്തെ ഇല്ലാതാക്കിയത്. എങ്കിലും തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന് ഈ സിനിമയിലെ പാണ്ടിയാണെന്ന് പ്രജിൻ പറയുന്നു.
ലാൽ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ നായകനായ ടൂർണമെന്റ്, ബി ഉണ്ണിക്കൃഷ്ണൻ ഒരുക്കിയ ദി ത്രില്ലർ, ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ മലയാള സിനിമകളിലും പ്രജിൻ വേഷമിട്ടിട്ടുണ്ട്. ഇതിൽ ലവ് ആക്ഷൻ ഡ്രാമയിലെ രവി എന്ന തമിഴ് കഥാപാത്രം ഏറെ ശ്രദ്ധേയമായി.
സിനിമാ രംഗത്ത് നിന്ന് തന്നെയുള്ള സാന്ദ്രയാണ് പ്രജിന്റെ ഭാര്യ. ലോഹിത ദാസിന്റെ കസ്തൂരിമാൻ, സ്വപ്നക്കൂട്, വാർ ആൻഡ് ലവ്, സിങ്കം 3 തുടങ്ങിയ സിനിമകളിൽ വേഷമിട്ട സാന്ദ്രയും കിരൺ ടി വി അവതാരികയായാണ് രംഗത്തെത്തിയത്. അടുത്തിടെ രാധാ മോഹൻ സംവിധാനം ചെയ്ത് ജ്യോതിക നായികയായ കാട്രിൻ മൊഴി, സിവപ്പു എനിക്ക് പുടിക്കും എന്നീ സിനിമകളിലും ഇവർ വേഷമിട്ടു. ഇതിൽ സിവപ്പു എനിക്ക് പുടിക്കും എന്ന ചിത്രത്തിൽ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമായിരുന്നു. രണ്ട് ഇരട്ടക്കുട്ടികളാണ് ഈ ദമ്പതികൾക്ക്. ഒരു വയസ്സു പ്രായം. ചെന്നൈ പോരൂരിലെ ഫ്ളാറ്റിലാണ് താമസം. കുന്ദ്രത്തിലെ കുമരനുക്ക് കൊണ്ടാണ് എന്ന ചിത്രമാണ് ഇനി പുറത്തുവരാനുള്ളത്. അമ്മ: മേലിശ്ശേരി നിർമ്മല. സഹോദരൻ: പ്രബിൻ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്