ജനങ്ങൾ കോവിഡിൽ വലയുമ്പോൾ വെപ്പാട്ടികളുമായി സുഖിക്കാൻ പോയത് ജർമ്മനിയിലേക്ക്; നാല് ഭാര്യമാർക്ക് പുറമേ നിരവധി വെപ്പാട്ടികൾ; ഉദ്യോഗസ്ഥരും മന്ത്രിമാരും മുട്ടിൽ ഇഴയണം; രാജ്യത്തിന്റെ വ്യോമസേനയുടെ അധിപൻ സ്വന്തം വളർത്തുനായ്: ജനങ്ങളുടെ രോഷം നേരിടുന്ന തായ്ലൻഡ് രാജാവിന്റെ കഥയിങ്ങനെ
മറുനാടൻ ഡെസ്ക്
തായ് പേയ്: ബ്രിട്ടനെ പോലെത്തന്നെ, നിയമപരമായി രാജവാഴ്ച്ചയുള്ള ഒരു രാജ്യമാണ് തായ് ലൻഡും. പക്ഷെ, ബ്രിട്ടനിൽ, രാജാവ് അല്ലെങ്കിൽ രാജ്ഞി എന്നത് ഒരു പദവി മാത്രമാകുമ്പോൾ, തായ് ലൻഡിൽ അത് സർവ്വ അധികാരങ്ങളും സമ്മേളിക്കുന്ന ഒന്നാണ്. മാത്രമല്ല, തായ്വാൻകാർക്ക് രാജാവ് എന്നാൽ ദൈവ തുല്യനാണ്. അല്ലെങ്കിൽ, അങ്ങനെയാണ് കുട്ടികളെ ചെറുപ്പം മുതൽ പഠിപ്പിച്ചു വരുന്നത്. വീടുകളിലും , പുസ്തകങ്ങൾക്കുള്ളിലും കടകളിലും ഒക്കെ രാജാവിന്റെ ചിത്രം അതീവ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണം. എന്തിനധികം, രാജാവിനേയോ രാജകുടുംബാംഗങ്ങളേയോ വിമർശിക്കുകയോ കളിയാക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ് ഏഴ് കോടി ജനങ്ങളുള്ള ഈ നാട്ടിൽ.
ഇപ്പോഴത്തെ തായ്ലൻഡ് രാജാവായ മഹാ വാജിരലോങ്കോൺ ഈ സാഹചര്യമെല്ലാം നന്നായി മുതലെടുക്കുന്നവനാണ്. മാത്രമല്ല, ആഡംബര ജീവിതത്തിൽ അതിരുവിട്ട കമ്പമുള്ളവനും. നാട് കോവിഡ് ഭീതിയിൽ ഉഴലുമ്പോൾ തന്റെ വെപ്പാട്ടികളടങ്ങുന്ന സംഘവുമായി ജർമ്മനിയിലെ ബാവേറിയയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ സുഖജീവിതം നയിക്കുകയായിരുന്നു രാജാവ്.
നാല് ഭാര്യമാർക്ക് പുറമേ നിരവധി വെപ്പാട്ടികളുണ്ടെങ്കിലും അതിലൊരാളെ രാജകീയ വെപ്പാട്ടി എന്ന സ്ഥാനം നൽകി ബഹുമാനിച്ചിരുന്നു. ഇവരുമായി പിന്നീട് ഇടയുകയും ഇവരെ ജയിലിൽ അടയ്ക്കുകയും ചെയ്തെങ്കിലും മാസങ്ങൾക്ക് മുൻപ് അവരുമായുള്ള പ്രശ്നങ്ങൾ തീർത്ത് അവരെ ജർമ്മനിയിലേക്ക് വരുത്തിയിരുന്നു.
പിതാവിന്റെ മരണത്തെ തുടർന്ന് നാല് വർഷം മുൻപ് അധികാരത്തിലേറിയ മഹാ, സാവധാനം എല്ലാം എല്ലാം തന്റെ നിയന്ത്രണത്തിലാക്കുകയായിരുന്നു. രാജകുടുംബത്തിന്റെ പൊതുവായ സ്വത്തുക്കൾ ആദ്യം തന്റേതാക്കിയ മഹാ പിന്നെ പട്ടാളത്തിന്റേയും, പട്ടാളത്തെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട ജനധിപത്യ സർക്കാരിന്റെയും നിയന്ത്രണം ഏറ്റെടുത്തു. നിയമങ്ങളിൽ ഭേദഗതി വരുത്തി, വിദേശത്തിരുന്നു പോലും രാജ്യം ഭരിക്കാനുള്ള വകുപ്പുകൾ അതിൽ എഴുതിച്ചേർത്തു.
1946 മുതൽ 2016-ൽ മരണമടയുന്നതുവരെ ഭരിച്ചിരുന്ന മഹായുടെ പിതാവ് ഭൂമിബോൽ രാജാവ് എല്ലാവരാലും ബഹുമാനിക്കപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനായ രാജാവ് എന്ന ബഹുമതിക്ക് അർഹനായ അദ്ദേഹം 2005-ൽ താൻ പോലും വിമർശിക്കപ്പെടണം എന്നു പറഞ്ഞത് അദ്ദേഹത്തിന്റെ കീർത്തി ഉയരാൻ സഹായിച്ചിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായാണ് മഹാ അധികാരത്തിലേറുന്നത്.
ഈസ്റ്റ് സസക്സിലെ കിങ്സ് മീഡ് സ്കൂളിലും പിന്നീട് സോമർസെറ്റിലെ മിൽഫീൽഡിലുമായിട്ടായിരുന്നു മഹായുടെ പഠനം. പഠനകാലത്തുതന്നെ ഒരു അഹങ്കാരിയായി അറിയപ്പെട്ടിരുന്ന ഒരു കുട്ടിയായിരുന്നു മഹാ. അന്നു മുതൽക്കേ പെൺവിഷയത്തിൽ കേമനും. 1977-ൽ ആസ്ട്രേലിയയിലെ മിലിറ്ററി സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബന്ധുകൂടിയായ സോംസ്വാലി കിറ്റിയാക്കര രാജകുമാരിയെ വിവാഹം കഴിച്ച അദ്ദേഹത്തിന് അവരിൽ ഒരു മകളുണ്ട്. എന്നാൽ ഈ വിവാഹം അധികം വൈകാതെ പിരിഞ്ഞു. ഇതേ കാലയളവിൽ അദ്ദേഹത്തിന് തന്റെ വെപ്പാട്ടിയിൽ നാല് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. നടികൂടിയായ ഈ വെപ്പാട്ടിയെ പിന്നീട് അദ്ദേഹം വിവാഹം കഴിച്ചു.
എന്നാൽ അതും അധികകാലം നീണ്ടുനിന്നില്ല. അവർ ബ്രിട്ടനിലേക്ക് താമസം മാറ്റി. ഇതോടെ ഇവരിലുണ്ടായ അഞ്ചു മക്കളിൽ നാലുപേരെ മഹാ കയ്യോഴിഞ്ഞു. അവരുടെ സ്കൂൾ ഫീസ് അടയ്ക്കാൻ പോലും അദ്ദേഹം വിസമ്മതിച്ചു. അതിനു ശേഷമാണ് കൊട്ടാരം ജീവനക്കാരി തന്നെയായ ശ്രീരാസ്മി സുവാഡീയെ അദ്ദേഹം വിവാഹം കഴിക്കുന്നത്. അവർക്കൊപ്പമാണ് ഫൂ ഫൂ എന്ന് വിളിപ്പെരുള്ള നായ്ക്കുട്ടി അദ്ദേഹത്തിന്റെ അടുത്തെത്തുന്നത്.
രാജാവിന് ഏറെ പ്രിയങ്കരനായിരുന്നു ഈ നായ്ക്കുട്ടി. ഇതിന്റെ വ്യോമസേനയുടെ മേധാവിയായി വാഴിച്ച രാജാവ് ഈ നായ്ക്കുട്ടിക്കായി യൂണിഫോം വരെ തയ്യാറാക്കി. 2009 ൽ ഫൂ ഫൂവിന്റെ ജന്മദിനാഘോഷവേളയിൽ തന്റെ ഭാര്യയെ അർദ്ധനഗനയായി നിലത്തു കിടത്തി, ഫൂ ഫൂവിന്റെ പാത്രത്തിൽ നിന്നും നായ്ക്ക് കൊടുക്കുന്ന ഭക്ഷണം കഴിക്കാൻ അദ്ദേഹം നിർബന്ധിച്ചു. ഇതിന്റെ ചിത്രങ്ങൾ പുറത്തായതോടെ അവരെ ഉപേക്ഷിക്കുകയും കുടുംബാംഗങ്ങളെ തടവിലാക്കുകയും ചെയ്തു. 2015-ൽ ഫൂ ഫൂ മരണമടഞ്ഞപ്പോൾ അതിഗംഭീരമായിട്ടായിരുന്നു ശവസംസ്കാര ചടങ്ങുകൾ നടത്തിയത്.
2019-ലാണ് തന്റെ നാലാം ഭാര്യയായ സുതിദ ടിദ്ജായിയെ ഇദ്ദേഹം വിവാഹം കഴിക്കുന്നത്. എന്നാൽ, ഈ വിവാഹം കഴിഞ്ഞതിനു മാസങ്ങൾക്ക് ശേഷമായിരുന്നു തന്റെ പ്രിയപ്പെട്ട ഒരു വെപ്പാട്ടിയെ രാജകീയ വെപ്പാട്ടി എന്ന സ്ഥാനം നൽകി ആദരിച്ചത്.ഇത്രയൊക്കെ നടക്കുമ്പോഴുംകർശനമായ നിയമങ്ങളേയും കടുത്ത ശിക്ഷകളേയും ഭയന്ന് പ്രതികരിക്കുന്നതിൽ നിന്നും ജനങ്ങൾ വിട്ടുനിന്നു. 2017-ൽ സമൂഹ മാധ്യമത്തിലൂടെ രാജാവിനെ വിമർശിച്ച ഒരു മനുഷ്യന് 35 വർഷത്തെ തടവായിരുന്നു ലഭിച്ചത്.അതുപോലെ രാജവിനെതിരായ മുദ്രാവാക്യം എഴുതിയ ടി ഷർട്ട് ധരിച്ച ഒരു യുവാവിനെ മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ടായിരുന്ന ഒരു പേജ് ഫേസ്ബുക്കിന് നീക്കം ചെയ്യേണ്ടതായും വന്നു. എന്നാൽ, കൊറോണയ്ക്ക് ശേഷം കാര്യങ്ങൾ മാറിമറിയാൻ തുടങ്ങി. ജർമ്മനിയിൽ സുഖവാസത്തിലായിരുന്ന രാജാവിനെ ജർമ്മനി തിരിച്ചയയ്ക്കുകയായിരുന്നു. തിരിച്ച് തായ് ലൻഡിലെത്തിയ രാജാവിനെതിരെ ഇപ്പോൾ ജനരോഷം കത്തിപ്പടരുകയാണ്.തിരിച്ചെത്തിയ അദ്ദേഹത്തെ വരവേൽക്കാൻ എത്തിയത് പതിനായിരത്തിലേറെ പ്രതിഷേധക്കാരായിരുന്നു.മഹാ സഞ്ചരിച്ചിരുന്ന റോൾസ്റോയ്സിനെതിരെ രൂക്ഷമായ വാക്കുകൾ അലറിവിളിച്ച് പ്രതിഷേധക്കാർ അടുത്തു.ഒരുകാലത്ത് ദൈവമനായിരുന്ന രാജാവിന് നേരെ ഇപ്പോൾ ജനങ്ങൾ തിരിഞ്ഞിരിക്കുകയാണ്. ഒരുതരം അടിയന്തരാവസ്ഥയാണ് ഇപ്പോൾ തെയ്വാനിലുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍