കശ്മീർ കാര്യത്തിൽ കേന്ദ്ര സർക്കാർ നടത്തിയത് കാൽകുലേറ്റഡ് റിസ്ക്; തോക്കിൻ കുഴലിലൂടെ പിന്നീട് ശാശ്വത സമാധാനമാക്കി മാറ്റാം; ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങൾ ഈ വഴി സ്വീകരിച്ചവർ; കശ്മീരിൽ ഭീകരവാദം അവസാനിക്കുന്നത് എല്ലാവരും അംഗീകരിക്കുന്ന തീരുമാനം; ലോക നേതാക്കളുടെ മൗനം ഇന്ത്യയ്ക്ക് ഗുണകരമാണ്; സെക്യൂരിറ്റി കൗൺസിലിൽ പ്രശ്നം വന്നാൽ പാക്കിസ്ഥാനെ അനുകൂലിക്കാനും ആള് കാണും; കശ്മീർ കാര്യത്തിൽ മറുനാടനോട് പ്രതികരിച്ച് പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ
എം മനോജ് കുമാർ
തിരുവനന്തപുരം: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതും വിഭജനം വന്നതുമെല്ലാം കശ്മീരികളെ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന തീരുമാനമാണെന്ന് പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കശ്മീരികൾക്കുള്ള പ്രത്യേക അധികാരങ്ങൾ ഇപ്പോൾ എടുത്തു കളയപ്പെട്ടിട്ടുണ്ട്. അവർക്കുണ്ടായിരുന്ന പ്രത്യേക ഫ്രീഡം നഷ്ടമായിരിക്കുന്നു. ഇത് അവർക്ക് ആശങ്ക ജനിപ്പിക്കുന്ന തീരുമാനമാണ്. മുൻപ് തീരുമാനം വന്നിരുന്നത് കശ്മീരിൽ നിന്ന് മാത്രമായിരുന്നു ഇപ്പോൾ തീരുമാനം വരുന്നത് ഡൽഹിയിൽ നിന്നാണ്. ഇതാണ് ഇവരെ ആശങ്കയിലാഴ്ത്തുന്നത്-ടി.പി.ശ്രീനിവാസൻ പറയുന്നു.
കശ്മീരിൽ അസംബ്ലി ഉണ്ടായാലും അസംബ്ലിക്ക് വലിയ പവർ കിട്ടില്ല. ഡൽഹി തീരുമാനങ്ങൾ ആയിരിക്കും നിലനിൽക്കുക. പക്ഷെ കശ്മീരിൽ ഭീകരവാദം അവസാനിക്കുന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. പാക്കിസ്ഥാന്റെ ഇടപെടൽ ആണ് കശ്മീരിൽ സമാധാനം ഇല്ലാതാക്കുന്നത്. തോക്കിൻ കുഴലിലൂടെയുള്ള സമാധാനം അത് താത്കാലികമാണ്. പക്ഷെ തോക്കിൻ കുഴലിലൂടെ സമാധാനം കൊണ്ട് വന്നു അത് പിന്നീട് ശാശ്വത സമാധാനമാക്കി മാറ്റാം. തോക്കിൻകുഴലിലൂടെ പല രാജ്യങ്ങളിലും ശാശ്വത സമാധാനം വന്നിട്ടുണ്ട്. ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങൾ ഉദാഹരണം.
കശ്മീരിനെ സംബന്ധിച്ച് കേന്ദ്ര സർക്കാർ എടുത്ത തീരുമാനം കാൽകുലേറ്റഡ് റിസ്ക് ആണ്. കരുതിയുള്ള തീരുമാനം തന്നെയാണിത്. കശ്മീർ വിഭജന കാര്യത്തിൽ ലോക നേതാക്കളുടെ മൗനം ഇന്ത്യയ്ക്ക് ഗുണകരമാണ്. അത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമായാണ് അവർ കാണുന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപ് അടക്കമുള്ള നേതാക്കൾ ഇതുവരെ ട്വിറ്റുകൾ നടത്തിയിട്ടില്ല. പക്ഷെ പാക്കിസ്ഥാൻ കശ്മീർ പ്രശ്നത്തിൽ പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ട്. പക്ഷെ പാക്കിസ്ഥാൻ പ്രശ്നമുണ്ടാക്കിയാൽ അത് യുഎൻ സെക്യൂരിറ്റി കൗൺസിലിലേക്ക് വന്നേക്കും. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ കശ്മീർ പ്രശ്നം ഒരു തർക്കവിഷയമാണ്. അവിടെ യുഎൻ ഫോഴ്സുമുണ്ട്. സെക്യൂരിറ്റി കൗൺസിലിൽ ഈ പ്രശ്നം വന്നാൽ പാക്കിസ്ഥാനെ പിന്തുണയ്ക്കാനും ആള് കാണും. ചൈന അടക്കമുള്ള രാജ്യങ്ങൾ. പക്ഷെ ചൈന ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. അതും കണക്കിലെടുക്കണം.
കശ്മീരിൽ 370 ആം വകുപ്പ് നീക്കിയത് ഗുണകരമാണോ ഇല്ലയോ എന്ന് വർഷങ്ങൾ കഴിഞ്ഞു മാത്രമേ വിലയിരുത്താൻ കഴിയൂ. ന്യൂക്ലിയർ ആയുധങ്ങൾ ടെസ്റ്റ് ചെയ്തത് ഗുണമാണോ ദോഷമാണോ എന്ന് പിന്നിട് ആണ് വ്യക്തമായത്. ഇന്ദിരാഗാന്ധി ബാങ്കുകൾ ദേശസാൽക്കരിച്ചു, പ്രിവിപെഴ്സ് എടുത്ത് കളഞ്ഞു, നോട്ടു നിരോധനം മോശം തീരുമാനമാണോ എന്ന് പിന്നീടാണ് വിലയിരുത്താൻ കഴിയുക. ഇതെല്ലാം അതാത് സമയങ്ങളിലെ വിപ്ലവകരമായ തീരുമാനങ്ങൾ ആയിരുന്നു. അതെല്ലാം പിന്നീട് ശരിയായിക്കൊള്ളും. ജനാധിപത്യമാണ് ആ കോമ്പിനേഷനിൽ നിന്നും മാറാൻ കഴിയില്ല. വിഭജനത്തിലും 370 വകുപ്പ് എടുത്ത് മാറ്റിയതിലും പ്രത്യേകമായ കുഴപ്പങ്ങൾ ഒന്നും ഇല്ല. നെഗറ്റീവ് ആയി ഒന്നും കാണാൻ കഴിയില്ല. മുൻപത്തെ സർക്കാരുകൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആരും ഒന്നും ചെയ്യാതിരുന്നു. ഇങ്ങിനെ ശക്തമായ തീരുമാനം എടുക്കാനുള്ള ഭൂരിപക്ഷവും നേതൃത്വവും അതിനുള്ള അന്തരീക്ഷവും സർക്കാരുകൾക്കും മുന്നിലുണ്ടായിരുന്നില്ല.
രാജ്യസഭയിൽ ഭൂരിപക്ഷം വേണം. സംസ്ഥാന തലങ്ങളിൽ ഭൂരിപക്ഷം വേണം. അതുകൊണ്ടാണ് ഇത്തരം തീരുമാനങ്ങൾ സർക്കാരുകൾ എടുക്കാതിരുന്നത്. അല്ലെങ്കിൽ വാജ്പേയി സർക്കാർ തന്നെ ഇത്തരത്തിൽ തീരുമാനം എടുക്കുമായിരുന്നു. പക്ഷെ എൻഡിഎ സർക്കാർ വേറെ വഴി കണ്ടുപിടിച്ചു. അവർ പ്രമേയം വഴി കശ്മീരിനുണ്ടായിരുന്ന 370 ആം വകുപ്പ് എടുത്ത് മാറ്റി. ഇത് ഒരു പക്ഷെ സുപ്രീംകോടതിയിൽ ഇത് ചോദ്യമായി വരും. ജമ്മു കശ്മീർ അസംബ്ലി നിലനിൽക്കുന്നില്ല. സ്റ്റേറ്റ് അസംബ്ലിയുടെ എഗ്രിമെന്റ് വേണം എന്നാണ് എഴുതിയിരിക്കുന്നത്. അതിനു പകരം ഗവർണറുടെ എഗ്രിമെന്റ് ആണ് നൽകിയിരിക്കുന്നത്. അങ്ങിനെ ഒരു പാടു പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
നെഹ്രുവിന്റെ കാലത്ത് കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകിയത് മണ്ടത്തരം എന്ന് പറയാൻ കഴിയില്ല. അത് താത്കാലിക സംവിധാനമായിരുന്നു. അന്ന് സാഹചര്യങ്ങൾ വ്യത്യസ്ഥമായിരുന്നു. കശ്മീർ ഇന്ത്യൻ യൂണിയനിൽ ജോയിൻ ചെയ്യണമെങ്കിൽ അവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകണമായിരുന്നു. ഇത് നെഹ്രുവിന്റെ തന്നെ ആശയമായിരുന്നു. പക്ഷെ വേറൊരു ലെവലിൽ എത്തുമ്പോൾ മറ്റു സ്റ്റേറ്റുകൾ പോലെ തന്നെ വികസിപ്പിച്ച് കശ്മീരും ആക്കേണ്ടതായിരുന്നു എന്നാണ് തീരുമാനിച്ചിരുന്നത്. പക്ഷെ ടെററിസവും പാക് അനുകൂല തീവ്രവാദവും ഒക്കെ കാര്യങ്ങൾ മാറ്റി മറിച്ചു.
രണ്ടു ഭാഗങ്ങളായുള്ള കശ്മീരിന്റെ വിഭജനം നല്ല കാര്യമാണ്. ലഡാക്ക് വ്യത്യാസമുണ്ട്. നമ്മൾ കശ്മീർ കശ്മീർ എന്ന് പറയുന്ന പോലെയല്ല കാര്യങ്ങൾ. കശ്മീർ വിഭജിക്കണമെന്നു പണ്ട് മുതലേയുള്ള ആവശ്യമാണ്. ജമ്മുവും കശ്മീരും ലഡാക്കും മൂന്നായി വിഭജിക്കണമെന്നായിരുന്നു ആവശ്യം. കശ്മീർ പ്രശ്നം പരിഹരിക്കണമെന്നുള്ള വിവിധ നിർദ്ദേശങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു ആവശ്യം ഉയർന്നു വന്നത്. ഇപ്പോൾ രണ്ടായി വിഭജിച്ച് തീരുമാനം വന്നിരിക്കുന്നു-ശ്രീനിവാസൻ പറയുന്നു.
അതേസമയം ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കൽ പ്രമേയം, കശ്മീർ പുനഃസംഘടനാ ബിൽ എന്നിവ രാജ്യസഭ പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇരുബില്ലുകളും സഭയിൽ അവതരിപ്പിച്ചത്. ശബ്ദവോട്ടോടെയാണ് പദവി റദ്ദാക്കൽ പ്രമേയം പാസാക്കിയത്. പ്രതിപക്ഷം അവതരിപ്പിച്ച എതിർപ്രമേയം ഉപരാഷ്ട്രപതി തള്ളി. അംഗങ്ങൾക്ക് സ്ലിപ് നൽകിയാണ് പുനഃസംഘടനാ ബില്ലിൽ വോട്ടെടുപ്പ് നടത്തിയത്. 125 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 61 പേർ എതിർത്തു. കശ്മീരിനു പ്രത്യേക പദവി നൽകുന്ന. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകും. പ്രത്യേക ഭരണഘടന പദവി റദ്ദാക്കിയതിനെതിരെ ഉയർന്നേക്കാവുന്ന പ്രതിഷേധങ്ങൾ തടയാൻ അസാധാരണ നടപടികളാണ് ജമ്മു കശ്മീരിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചത്. മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ഉൾപ്പെടേയുള്ള മുഖ്യധാര രാഷ്ട്രീയ നേതാക്കളെ വീട്ട് തടങ്കലിലാക്കി. സംസ്ഥാനത്ത് അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൈനിക നിയന്ത്രണത്തിലായ കശ്മീർ താഴ്വരയിലെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. കശ്മീർ താഴ്വരയിൽ ഇന്റർനെറ്റ് മൊബൈൽ കേബിൾ ടിവി സേവനങ്ങൾ നിലച്ച അവസ്ഥയിലാണ്. .
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്