സുഗതകുമാരിയെ പോലും വേട്ടയാടിയ സമൂഹമാണിത്; എന്റെ സർവീസ് സ്റ്റോറിയിൽ നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമുണ്ട്; ഇപ്പോൾ പുറത്തുവിട്ടത് ആദ്യഭാഗം മാത്രം; എനിക്ക് പറയാനുള്ളത് ഇനിയുമുണ്ട് രണ്ടാം പതിപ്പിൽ അവയെല്ലാം ഞാൻ പറഞ്ഞിരിക്കുമെന്ന് സെൻകുമാർ; ധീരനായ പോരാളിയെന്ന് വാഴ്ത്തി സുഗത കുമാരിയും; സെൻകുമാർ ഗവർണറാകാതെ പോയത് കാലം പൊറുക്കാത്ത കാവ്യ നീതിയെന്ന് ജോർജ് ഓണക്കൂറും
എം എസ് ശംഭു
തിരുവനന്തപുരം: എഴുത്താകാരിയും സാഹിത്യപ്രവർത്തകയുമായ സുഗതകുമാരി ടീച്ചറിനെ പോലും വേട്ടയാടിയിട്ടുള്ള സമൂഹമാണ് കേരളത്തിലേതെന്ന് തുറന്നടിച്ച് മുൻ പൊലീസ് മേധാവി ടി.പി സെൻകുമാർ. തന്റെ ആത്മകഥയായ എന്റെ പൊലീസ് ജീവിതത്തിന്റെ ഔദ്യോഗിക പ്രകാശനകർമ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ പൊലീസ് ജീവിതം എന്ന ആത്മകഥയിൽ തന്റെ ജീവിതത്തിലെ സത്യസന്തമായ കാര്യങ്ങൾ അതേപടിയാണ് എഴുതിയിട്ടുള്ളത്. പൊലീസ് ജിവിതത്തിലെ കയ്പേറിയതും അല്ലാത്തതുമായ ഒട്ടനവധി അനുഭവങ്ങൾ ഞാൻ തുറന്നെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോരതന്നെയാണ് പലർക്കും കൗതുകം. അത്തരമുള്ള ആളുകൾ അനവധിയുള്ള സമൂഹമാണ് ഇത്. സുഗത കുമാരി ടീച്ചറിന് വന്നിട്ടുള്ള പല സംഭവങ്ങൾ പോലും എനിക്ക് നേരിട്ടറിയാം. ഇത്തരം ആളുകൾ നന്മകളെ കാണാൻ ആഗ്രഹിക്കുന്നില്ല.ചോര നോക്കിയാണ് ഇവർ ഇപ്പോഴും നടക്കുന്നതെന്നും സെൻകുമാർ പറഞ്ഞു.
എ.എസ്പി കാലഘട്ടം മുതലേ അന്വേഷണത്തിൽ ട്രെയിനിങ്് തുടങ്ങിയ ആളായതാണ് ഞാൻ. അതിനാൽ തന്നെ എല്ലാ കേസുകളുടേയും ഫയലുൾ എന്റെ വശത്തുണ്ട്. ഇപ്പോൾ ഇറങ്ങിയ പുസ്തകത്തിൽ അധികം ആരേയും പരാമർശിച്ചിട്ടില്ലെങ്കിൽ പോലും അടുത്തതായി ഇറങ്ങാൻ പോകുന്ന രണ്ടാം ഭാഗത്തിൽ പറയേണ്ടവരെ കൂടി ഉൾപ്പെടുത്തിയാകും താൻ പറഞ്ഞു പോകുക. ഇ.കെ നായനാർ മുതൽ കെ.കരുണാകരൻ വരെയുള്ളവരുടെ കാര്യങ്ങൾ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. ഇനിയും പലരുടേയും കാര്യങ്ങൾ പരാമർശിക്കേണ്ടതുണ്ട്. 2021ൽ ഞാൻ എന്റെ പൊലീസ് ജീവിതത്തിന്റെ രണ്ടാം പതി ഇറക്കും അന്ന് കൂടുതൽ വ്യക്തതയോടെ നിങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറയുന്നു.
ഞാൻ പറയാനുള്ള എല്ലാകര്യങ്ങളും ഈ പുസ്തകത്തിലുടെ പറഞ്ഞുവ്യക്കുന്നുണ്ട്. എന്നോടുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഞാൻ എഴുതിയ ഈ പുസ്തകത്തിലുണ്ട്. എനിക്ക് വലുതായി എഴുതാനൊന്നും അറിയില്ലെങ്കിലും പലരുടേയും സഹായത്തിലാണ് അതിന്റെ തലക്കെട്ട് വരെയുള്ളകാര്യങ്ങളിൽ പൂർത്തികരണം എത്തിക്കാൻ കഴിഞ്ഞത്. ഇര എന്ന് ഒരു പീഡിക്കപ്പെട്ട പെൺകുട്ടിയെ അഭിസംബോധന ചെയ്യുന്നതിൽ നിന്ന് പീഡിത എന്നാണ് ഞാൻ പരാമർശിച്ചിരിക്കുന്നത്. കെ.എസ്,ആർ.ടിസി എംഡിയായി ചുമതലയിൽ കയറിയ സമയത്ത് നിരവധി വേട്ടയാടലുകൾ വന്നിട്ടുണ്ട്. അതിൽ ഒരു നല്ല സിഐ.ടി.യുകാരനെ ഇപ്പോഴും എന്റെ സുഹൃത്തായി കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അനീതിയോട് തല കുനിക്കരുതെന്ന് സുഗതകുമാരി
നന്മയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സെൻകുമാർ വിജവഴിയിലാണ് പോരാടുന്നതെന്ന് കവിയത്രി സുഗതകുമാരി സെൻകുമാറിന്റെ പുസ്കതം ജോർജ് ഓണക്കൂറിന് കൈമാറിക്കൊണ്ട് പറഞ്ഞു. 92 മുതൽ വനിതാ കമ്മീഷന്റെ ചെയർപേഴ്സണായിരുന്നപ്പോൾ മുതൽ അറിയാവുന്ന ആളാംണ് സെൻകുമാർ. അന്ന് പ്രമാദമായ പലകേസുകളും കർമബോധത്തോടെ അദ്ദേഹം കൈകാര്യം ചെയ്തു. ധീരനായ പൊലീസ് ഓഫീസറാണ് സെൻകുമാർ, ഏത് എതിർപ്പിനേയും ഏത് പ്രതിരോധത്തേയും മറികടന്ന് ധൈര്യപൂർവം പോരാടുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. സത്യത്ത്ിലും നീതിയും ദൈവത്തിലും വിശ്വസിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. അനിതീയോട് തലകുനിക്കരുതെന്ന് മാത്രമാണ് സെൻകുമാറിനോട് പറയാനുള്ളതെന്നും സുഗതകുമാരി പറഞ്ഞു നിർത്തി.
സെൻകുമാർ ഗവർണറാകുമെന്ന് പ്രതീക്ഷിച്ചു; കാലം കരുതിവെക്കുന്ന കാവ്യവനീതിയാണ് അത്: ജോർജ് ഓണക്കൂർ
സെൻകുമാറിന്റെ ആത്മകഥ ഒരു പൊലീസ് ഓഫീസറുടെ ആത്മകഥ മാത്രമല്ല ഒരു കാലഘട്ടത്തിന്റെ സത്യങ്ങളേയും അസത്യങ്ങളേയും തുറന്നുകാട്ടിയ രചനയാണെന്ന് സാഹിത്യകാരൻ ജോർജ് ഓണക്കൂർ. സെൻകുമാറിന്റെ ജീവിതകഥ എന്റെ പൊലീസ് ജീവിതം സുഗതകുമാരി ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരേയും ഇകഴ്ത്താനും പുകഴ്ത്താനോ സെൻകുമാർ തന്റെ പുസ്തകത്തിലൂടെ ശ്രമിച്ചിട്ടില്ല. ഒരു സർക്കാർ ഉദ്യോഗസ്ഥൻ നേരിടേണ്ടിവന്ന പല ദുരന്ത അനുഭവങ്ങളും സെൻകുമാറിന്റെ പൊലീസ് ജീവിത്തതിൽ കാണാൻ കഴിയും. അദ്ദേഹത്തിന്റെ കുടുംബത്തേയോ മക്കളെയോ പോലും പരാമർശിക്കാതെ പൊലീസ് ജീവിതത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞു പോകുന്നത്. അദ്ദേഹത്തിന് ഏൽക്കേണ്ട വന്ന പല അനുഭവങ്ങളെ മാത്രമാണ് അദ്ദേഹം പ്രതിപാദിക്കുന്നത്. ശക്തമായി വിമർശനാത്മകമായി പറഞ്ഞ വ്യക്തികളെ തന്നെ നീതിമാന്മാരായി അദ്ദേഹം ഈ പുസ്തകത്തിൽ പറഞ്ഞുപോകുന്നുണ്ട്.
രാഷ്ട്രീയാധികരത്തിന് വശംവധനാകാതെ ഒരു പൊലീസ് ഓഫീസർക്ക് ജീവിക്കാൻ കഴിയുമോ. രണ്ട് വ്യത്യസ്ത ദ്രുവങ്ങളിൽ നിലനിന്നിരുന്ന കെ കരുണാകരനും ഇ.കെ നായനാരും അടുത്ത ആത്മമിത്രങ്ങളായിരുന്നെന്ന് സെൻകുമാറിന്റെ ആത്മകഥയിലൂടെ പലരും അറിഞ്ഞു. എ.കെ.ജി സെന്ററും ഇന്ദിരാഭവനിലും ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രം സന്ദർശിച്ചിട്ടുള്ള സെൻകുമാർ ഇതുവരെ ബിജെപി ഓഫീസ് സന്ദർശിച്ചിട്ടില്ലെന്ന് തന്റെ പുസ്തകത്തിലൂടെ പറയുന്നുണ്ട്്. സെൻകുമാറിന്റെ ജീവിത്തിനോട് പുലർത്തേണ്ട ഒരു കാവ്യനീതിയുണ്ടായിരുന്നു.
സെൻകുമാർ ഒരു കാലഘട്ടത്തിൽ കേരളത്തിലെ ഗവർണർ ആകുമെന്ന് വരെ പ്രതീക്ഷയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എവിടെയോ തുടങ്ങി മറ്റെവിടെയോ അവസാനിച്ച് പോയ ചാരക്കേസ് എന്ന ഒറ്റ വാക്യം മതി അദ്ദേഹത്തിന്റെ പുസ്കത്തിനെ കുറിച്ച് അറിയാൻ. അടിക്കുന്നവും അടികൊള്ളുന്നവും രസിക്കാവുന്ന തരത്തിൽ കുറിക്ക് കൊള്ളുന്ന മറുപടികളാണ് അദ്ദേഹം എഴുതിയിട്ടുള്ളതെന്നും ജോർജ് ഓണക്കൂർ പ്രതികരിച്ചു. ചടങ്ങിൽ സി.പി നായർ, മുൻ ഐ.എ.എസ് ഓഫീസർ എം.എസ് വിജയാനന്ത് എന്നിവർ പ്രസംഗിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍