സ്വപ്ന എന്ന മാദക സുന്ദരിയിലൂടെ കെട്ടി മൂടിവെച്ച കൊള്ളയുടെ സംഭവ പരമ്പരകൾ ഓരോന്നായി പുറത്തു ചാടുകയും അവസാനം പിടിയിലാകുമെന്ന് വ്യക്തമായപ്പോൾ ഭസ്മാസുരനെ പോലെ സർവ്വനാശത്തിന് ഒരുങ്ങുകയാണ് പിണറായി; ഈ മാനസിക നില തെറ്റിയ ഏകാധിപതിയെ അറസ്റ്റ് ചെയ്തു കാരാഗൃഹത്തിൽ അടയ്ക്കാൻ ഇന്ത്യാ സാമ്രാജ്യത്തിൽ ആരുമില്ലേ? തെളിവുകൾ നശിപ്പിക്കാൻ ക്രൈം ഓഫീസ് കത്തിച്ച പോലെ സെക്രട്ടറിയേറ്റും കത്തിച്ചു; പിണറായിയ്ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ക്രൈം പത്രാധിപർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: തെളിവുകൾ നശിപ്പിക്കാൻ ക്രൈം ഓഫീസ് കത്തിച്ച പോലെ..... സെക്രട്ടറിയേറ്റും കത്തിച്ച് ഭസ്മാസുരനെ പോലെ സർവ്വനാശത്തിന് ഒരുങ്ങി പിണറായി.... വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ കന്നാക്രമിച്ച് ക്രൈം പത്രാധിപർ ടിപി നന്ദകുമാർ. ഈ മാനസിക നില തെറ്റിയ ഏകാധിപതിയെ അറസ്റ്റ് ചെയ്തു കാരാഗൃഹത്തിൽ അടയ്ക്കാൻ ഇന്ത്യാ സാമ്രാജ്യത്തിൽ ആരുമില്ലേ ...??-ഇതാണ് ഫെയ്സ് ബുക്കിലൂടെ നന്ദകുമാർ ഉയർത്തുന്ന ചോദ്യം.
ഫോൺ ചോർത്തിയും സ്പെഷ്യൽ ബ്രാഞ്ച് എന്ന രഹസ്യ പൊലീസിനെ വിട്ട് എതിരാളികളുടെ നീക്കങ്ങൾ പഠിച്ചു... അവരുടെ രഹസ്യ വിവരങ്ങൾ ശേഖരിച്ചു.. ബ്ലാക്ക് മെയിൽ ചെയ്തു നിശബ്ദരാക്കാനും തന്റെ സ്തുതിപാടകർ ആക്കാനും ആഭ്യന്തര വകുപ്പ് എന്ന അധികാരം ദുർവിനിയോഗം ചെയ്തിരിക്കുന്നു .. എന്നാൽ ഇപ്പോൾ തന്റെ സർവ്വതും ആയിരുന്ന സ്വപ്ന എന്ന മാദകസുന്ദരി യിലൂടെ കെട്ടി മൂടിവെച്ച ഞെട്ടിക്കുന്ന കൊള്ളയുടെ സംഭവപരമ്പരകൾ ഓരോന്നായി പുറത്തു ചാടുകയും അവസാനം പിണറായിയും സംഘവും പിടിയിലാകുമെന്ന് വ്യക്തമായപ്പോൾ ഭസ്മാസുരനെ പോലെ സർവ്വനാശത്തിന് ഒരുങ്ങുകയാണ് പിണറായി ... അതിന്റെ ഭാഗമാണ് തന്റെയും കൊള്ള സംഘങ്ങളുടെയും തെളിവുകളുടെ ആസ്ഥാനമായ സെക്രട്ടറിയേറ്റിന് തീ കൊളുത്തിയത് .. ഈ മാനസിക നില തെറ്റിയ ഏകാധിപതിയെ അറസ്റ്റ് ചെയ്തു കാരാഗൃഹത്തിൽ അടയ്ക്കാൻ ഇന്ത്യാ സാമ്രാജ്യത്തിൽ ആരുമില്ലേ ...??-നന്ദകുമാർ ചോദിക്കുന്നു.
നന്ദകുമാർ സെക്രട്ടറിയേറ്റ് കത്തിക്കലുമായി ബന്ധപ്പെട്ട് എഴുതിയ പോസ്റ്റ്
തെളിവുകൾ നശിപ്പിക്കാൻ ക്രൈം ഓഫീസ് കത്തിച്ച പോലെ
സെക്രട്ടറിയേറ്റും കത്തിച്ച് ഭസ്മാസുരനെ പോലെ സർവ്വനാശത്തിന് ഒരുങ്ങി പിണറായി....
ഭസ്മാസുരനു വരം കിട്ടിയ പോലെയാണ് പിണറായി വിജയന് മുഖ്യമന്ത്രി പദവും ആഭ്യന്തര വകുപ്പും കയ്യിൽ കിട്ടിയത്. ഈ വകുപ്പുകൾ ഉപയോഗിച്ച് പിണറായിക്ക് ചെയ്യാൻ പറ്റാത്തതായിട്ട് ഒന്നുമില്ല എന്ന് തെളിയിച്ചിരിക്കുയാണ്. അന്താരാഷ്ട്ര കള്ളക്കടത്തിന്റെയും ഹവാല ഇടപാട്ന്റെയും തീവ്രവാദ പ്രവർത്തനങ്ങളുടെയും പെൺവാണിഭത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അഴിമതി പരമ്പരകളുടെയും അന്താരാഷ്ട്ര കേന്ദ്രമാക്കി മുഖ്യമന്ത്രിയുടെ ഓഫീസിനെ മാറ്റി സർവ്വതും കൊള്ളയടിക്കാൻ ഈ ഏകാധിപതിക്കു കഴിഞ്ഞിരിക്കുന്നു !
തനിക്കെതിരെ നീങ്ങുന്നവരുടെ ഫോൺ ചോർത്തിയും സ്പെഷ്യൽ ബ്രാഞ്ച് എന്ന രഹസ്യ പൊലീസിനെ വിട്ട് എതിരാളികളുടെ നീക്കങ്ങൾ പഠിച്ചു... അവരുടെ രഹസ്യ വിവരങ്ങൾ ശേഖരിച്ചു.. ബ്ലാക്ക് മെയിൽ ചെയ്തു നിശബ്ദരാക്കാനും തന്റെ സ്തുതിപാടകർ ആക്കാനും ആഭ്യന്തര വകുപ്പ് എന്ന അധികാരം ദുർവിനിയോഗം ചെയ്തിരിക്കുന്നു .. എന്നാൽ ഇപ്പോൾ തന്റെ സർവ്വതും ആയിരുന്ന സ്വപ്ന എന്ന മാദകസുന്ദരി യിലൂടെ കെട്ടി മൂടിവെച്ച ഞെട്ടിക്കുന്ന കൊള്ളയുടെ സംഭവപരമ്പരകൾ ഓരോന്നായി പുറത്തു ചാടുകയും അവസാനം പിണറായിയും സംഘവും പിടിയിലാകുമെന്ന് വ്യക്തമായപ്പോൾ ഭസ്മാസുരനെ പോലെ സർവ്വനാശത്തിന് ഒരുങ്ങുകയാണ് പിണറായി ... അതിന്റെ ഭാഗമാണ് തന്റെയും കൊള്ള സംഘങ്ങളുടെയും തെളിവുകളുടെ ആസ്ഥാനമായ സെക്രട്ടറിയേറ്റിന് തീ കൊളുത്തിയത് .. ഈ മാനസിക നില തെറ്റിയ ഏകാധിപതിയെ അറസ്റ്റ് ചെയ്തു കാരാഗൃഹത്തിൽ അടയ്ക്കാൻ ഇന്ത്യാ സാമ്രാജ്യത്തിൽ ആരുമില്ലേ ...??
ഇത്തരത്തിൽ തീകൊളുത്തി തെളിവുകൾ നശിപ്പിക്കുന്നത് ഇതാദ്യമല്ല . പിണറായി വിജയന്റെ കോടികളുടെ അഴിമതികളുടെ S N C ലാവലിൻ കേസ്, കമല ഇന്റർനാഷണൽ എക്സ്പോർട്ടിങ് കമ്പനി കേസ്, കവിയൂർ കേസ്, തുടങ്ങിയ സുപ്രധാന സംഭവങ്ങളുടെ രേഖകൾ സൂക്ഷിച്ചിരുന്ന ക്രൈമിന്റെ ഓഫീസ് കത്തിച്ചു നശിപ്പിച്ച പിണറായി ആ മുൻപരിചയം വച്ചാണ് ഇപ്പോൾ കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ സൂക്ഷിച്ചിരുന്ന പ്രോട്ടോകോൾ വിഭാഗം കത്തിച്ചിരിക്കുന്നത് ...ക്രൈം ഓഫീസ് കത്തിച്ചത് 2005 ഫെബ്രുവരി രണ്ടിനാണ് .
ഇപ്പോൾ പിണറായി വിജയന്റെ മരുമകനായ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകളാണ് ക്രൈം ഓഫീസ് അതിക്രമിച്ചുകയറി പെട്രോളൊഴിച്ച് രേഖകളെല്ലാം കത്തിക്കുകയും വിലപ്പെട്ട രേഖകൾ കടത്തികൊണ്ടു കൊണ്ടുപോവുകയും ചെയ്തിട്ടുള്ളത് .അതിനു നന്ദി ആയാണ് പിണറായി വിജയന്റെ പൊന്നു മകളെ തന്നെ മുഹമ്മദ് റിയാസിന് വിവാഹം കഴിപ്പിച്ചു കൊടുത്തത്. എന്തായാലും ഈ ഭീകര കൊള്ളക്കാരന്റെ പതനം അതീവ ദയനീയമായിരിക്കും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട.....
T. P. NANDAKUMAR, CHIEFEDITOR, CRIME,
മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് ജൂണിൽ എഴുതിയ കുറിപ്പ്
വീണയും മുഹമ്മദ് റിയാസും വിവാഹിതരാവുന്നു. .....
ക്രൈം ഓഫീസ് കത്തിച്ച മുഹമ്മദ് റിയാസിനെ പിൻഗാമി ആക്കി പിണറായി വിജയന്റെ ഉപകാരസ്മരണ....
2005 ഫെബ്രുവരി 2നാണ് പിണറായി വിജയ് നു വേണ്ടി ഇപ്പോഴത്തെ ഡിവൈഎഫ്ഐ ഐ അഖിലേന്ത്യാ പ്രസിഡണ്ടായ മുഹമ്മദ് റിയാസ്ന്റെ നേതൃത്വത്തിൽ ഒരുപറ്റം ഗുണ്ടകൾ ക്രൈമിന്റെ കോഴിക്കോട് ഓഫീസിൽ അതിക്രമിച്ചു കയറുകയും SNC ലാവ്ലിൻ , കമല ഇന്റർനാഷണൽ എക്സ്പോർട്ടിങ് കമ്പനി, കവിയൂർ കേസ് അടക്കം പല സുപ്രധാന രേഖകളും കടത്തിക്കൊണ്ട് പോവുകയും ഓഫീസ് അടിച്ചു തകർക്കുകയും രേഖകൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തത്. പിണറായി വിജയനെ കുറിച്ചു ക്രൈമിൽ വന്ന വാർത്തയായിരുന്നു ഈ പ്രകോപത്തിനു കാരണം.. ഈ കേസിൽ മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്യുകയും 25 ദിവസത്തോളം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.
എന്നാൽ പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ വൻ പ്രതിസന്ധിയായ് മാറിയേക്കുമായിരുന്ന SNC ലാവ്ലിൻ കേസ്, കമല ഇന്റർനാഷണൽ എക്സ്പോർടിങ് കമ്പനി അടക്കമുള്ളവയുമായി ബന്ധപ്പെട്ട രേഖകൾ അഗ്നിക്കിരയാക്കിയ മുഹമ്മദ് റിയാസിനോടുള്ള നന്ദി അദ്ദേഹം ആദ്യം പ്രകടിപ്പിച്ചത് കോഴിക്കോട് കോർപ്പറേഷനിലെ കോട്ടപ്പറമ്പ് വാർഡിൽ സ്ഥാനാർത്ഥിത്വം നൽകിയാണ്. കൂടെ നിൽക്കുന്നവരെ കൈവിടാത്ത പിണറായി സഖാവിന്റെ മഹാ മനസ്കതയും നേതാവിന്റെ നന്മയും ആയിരുന്നു അവിടെ വെളിവായത്. എന്നാൽ ക്രൈം ഓഫീസ് ആക്രമണത്തിൽ പ്രതിഷേധമുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ തന്നെ മുഹമ്മദ് റിയാസിനെ ഇലക്ഷനിൽ കൈവിട്ടു. ആദ്യ ഇലെക്ഷനിൽ സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തിൽ തോൽവിയേറ്റുവാങ്ങിയപ്പോഴും പിണറായി വിജയൻ, മുഹമ്മദ് റിയാസിനെ കൈവിട്ടില്ല.
തുടർന്ന് 2009 ഇൽ വന്ന ലോകസഭാ ഇലക്ഷനിൽ കോഴിക്കോട് ലോകസഭ മണ്ഡലത്തിൽ വീണ്ടും പിണറായി വിജയൻ മുഹമ്മദ് റിയാസിനെ മറ്റു പ്രമുഖ നേതാക്കന്മാരെ മറികടന്ന് മത്സരിപ്പിച്ചെങ്കിലും അതെ പേരോട് കൂടിയ ക്രൈം ലേഖകനായ മുഹമ്മദ് റിയാസിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായ് ഞാൻ മത്സരിപ്പിച്ച് ഓഫീസ് ആക്രമണത്തിലെ മുഖ്യപ്രതിയായ മുഹമ്മദ് റിയാസിന്റെ 1650ഓളം വോട്ടുകൾ നേടിയെടുത്ത് ക്രൈം അദ്ദേഹത്തോട് മധുരമായ് പകരംവീട്ടി. മുഹമ്മദ് റിയാസ്ന്റെ ഗുണ്ടാ പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ച ക്രൈം ന്റെ 40000 കോപ്പികളാണ് സിപിഎം പ്രവർത്തകർ വഴി വീടുകളിൽ എത്തിച്ചത്. അതുവഴി ചുരുങ്ങിയത് ഇരുപതിനായിരം പാർട്ടി വോട്ടുകൾ എങ്കിലും റിയാസിന് നഷ്ടപ്പെട്ടിട്ട് ഉണ്ടാകും , ,,..ആ ഇലക്ഷനിൽ മുഹമ്മദ് റിയാസ് തോറ്റത് എണ്ണൂറോളം വോട്ടിനാണ്.....! ആർക്കും പരിചയമില്ലാത്ത രാഘവനാണ് കോഴിക്കോട് നിന്ന് ജയിച്ചത് .... തുടർച്ചയായ ഈ രണ്ടു തോൽവികളിൽ നിന്നും മുഹമ്മദ് റിയാസ് പാഠം പഠിച്ചിരിക്കുമെന്ന ധാരണയിൽ ഓഫീസ് കത്തിച്ച കേസ് തുടരുന്നതിൽ നിന്നും ഞാൻ പിൻവാങ്ങി.
കാരണം ഗുണ്ടാ പ്രവർത്തനം നടത്തിയാൽ ജനങ്ങൾ തന്നെ തോൽപ്പിക്കും എന്ന ബോധം മുഹമ്മദ് റിയാസിന് കൈവന്നിരുന്നു . ഈ കാരണത്താൽ തന്നെ ഈ കേസുകൾ മുന്നോട്ടു കൊണ്ട് പോകാൻ താല്പര്യമില്ല എന്ന് ഞാൻ ബഹുമാനപ്പെട്ട കോടതിയെ അറിയിച്ചു മൊഴിനൽകി . 2000ൽ SFI ഏരിയ സെക്രട്ടറി ആയിരുന്ന മുഹമ്മദ് റിയാസിന്റെ പിതാവ് അബ്ദുൽ ഖാദർ കോഴിക്കോട് പൊലീസ് കമ്മീഷണർ ആയിരുന്നു. ആ കാലഘട്ടത്തിൽ മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയ . പി ശശി...ഐസ്ക്രീം പാർലർ പെൺവാണിഭ കേസിൽ കേസ് അട്ടിമറിച്ചത് പി ശശി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന വാർത്ത ക്രൈം പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരം തീർക്കാനായി പി ശശിയുടെ നിർദ്ദേശപ്രകാരം മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥികളുമായി വന്ന് ഓഫീസ് ആക്രമിച്ചതിന് നേതൃത്വം നൽകിയത് മുഹമ്മദ് റിയാസ് ആയിരുന്നു.
എന്നാൽ അന്ന് പൊലീസ് യാതൊരു നടപടികളും കൈക്കൊണ്ടില്ല. പിന്നീട് ലോകായുക്ത ഉത്തരവിട്ടതോടെ ഈ കേസിൽ മുഹമ്മദ് റിയാസും പിതാവ് പൊലീസ് കമ്മീഷണർ അബ്ദുൽ ഖാദറും കുടുങ്ങുമെന്ന ഒരു ഘട്ടം വന്നു .ഈ കേസുമായി മുന്നോട്ട് പോകരുത് എന്ന അഭ്യർത്ഥനയുമായി മുഹമ്മദ് റിയാസ് എന്റെ അടുത്തെത്തി. എന്റെ ഓഫീസ് സ്റ്റാഫ് ആയി മരണപ്പെട്ട ഗണേശന്റെ സഹായ കമ്മറ്റിയിൽ വെച്ച് അദ്ദേഹവുമായി ഞാൻ കണ്ടുമുട്ടി. സഹജീവികളോട് സ്നേഹവും സഹായിക്കാനുള്ള മനസ്സും കാരുണ്യവും പാർട്ടിയുടെ അഗാധമായ വിധേയത്വവും ഉള്ള യുവാവാണ് അദ്ദേഹം എന്ന് എനിക്ക് മനസ്സിലായി .എനിക്ക് അദ്ദേഹത്തോട് പ്രത്യേക മമതയും സ്നേഹവും തോന്നി ..അദ്ദേഹം വലിയൊരു നേതാവായി വളരാൻ സാധ്യത ഉണ്ടെന്നും അതിന് ഈ കേസ് തടസ്സമാകരുത് എന്നും തീരുമാനിച്ചു . മുഹമ്മദ് റിയാസ് സൗമ്യമായ് എന്നോട് കാര്യങ്ങൾ അവതരിപ്പിക്കുകയും പാർട്ടിക്കുവേണ്ടി മാത്രമാണ് താൻ ക്രൈം ഓഫീസ് ആക്രമണത്തിനുപിന്നിൽ പ്രവർത്തിച്ചതെന്നു വ്യക്തമാക്കുകയും ചെയ്തു . ഇതോടെ മുഹമ്മദ് റിയാസ് എന്ന ചെറുപ്പക്കാരന്റെ ഭാവിയെകരുതി ആ കേസുമായി മുന്നോട്ട് പോകുന്നതിൽ നിന്നും ഞാൻ പിന്മാറി.
എന്നാൽ ഇന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മുസ്ലിം യുവാവായ മുഹമ്മദ് റിയാസിന് തന്റെ സ്വന്തം മകളെത്തന്നെ വിവാഹം ചെയ്തു പിൻഗാമിയാകാൻ തീരുമാനിച്ചത് വഴി തനിക്കുവേണ്ടി ജയിലിൽ കിടന്നതിന്റെ ഉപകാരസ്മരണ പുതുക്കുക മാത്രമല്ല ഒരു മതേതര വാദിയാണെന്നു തെളിയിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത് . മുഹമ്മദ് റിയാസും വീണയും പുനർവിവാഹിതരാണ് എന്നതിലുപരി വീണ ലിവിങ് ടുഗെതെർ ജീവിതവും നയിച്ചിട്ടുള്ള ആളാണ്. നിയമപരമായും അല്ലാതെയും വിവാഹങ്ങൾ കഴിച്ച് തഴക്കം വന്നിട്ടും ജീവിതം പഠിക്കാത്ത മകളുടെ ഈ ബന്ധമെങ്കിലും ശാശ്വതമാവട്ടെ.
അന്ന് ക്രൈമിന്റെ ഓഫീസിൽ ചാരമായ് മാറിയ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നുവെന്നതിനു പിണറായി വിജയൻ അവയെ എത്രത്തോളം ഭയപ്പെട്ടിരുന്നു എന്നതിനും ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? തന്റെ ജീവിതത്തിലെ നിർണായകഘട്ടത്തിൽ സഹായിയായ മുഹമ്മദ് റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് പിണറായി സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ....? അഭിനന്ദനങ്ങൾ മുഹമ്മദ് റിയാസ്....: ?
T. P. NANDAKUMAR, CHIEF EDITOR, CRIME, .10..6..2020
Stories you may Like
- ഒരേ സമയം അംബാനിയുടെയേും അദാനിയുടെയേും വിഎസിന്റെയും സുഹൃത്ത്
- എല്ലാ കുറ്റവും ശരണ്യാ മനോജിനും; സോളാറിൽ വിഴുപ്പലക്ക് തുടരും
- ഇ പി ജയരാജന് മറുപടിയുമായി ദല്ലാൾ നന്ദകുമാർ
- പിണറായി തന്നോട് കടക്ക് പുറത്ത് എന്നു പറഞ്ഞിട്ടില്ല; ടി ജി നന്ദകുമാർ
- ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്