ഗവർണർക്ക് നൽകിയ പട്ടികയിൽ നിസാമും കൊടും ക്രിമിനലുകളും ഇല്ലെന്ന വാദവുമായി സർക്കാർ; വിശദീകരണം ജയിൽ വകുപ്പ് തയ്യാറാക്കിയ പട്ടികയിൽ കൊടുംക്രിമിനലുകൾ ഉൾപ്പെട്ടെന്ന വിവരാവകാശ രേഖ മറുനാടൻ പുറത്തുവിട്ടതോടെ; കാര്യമായ മാറ്റം വരുത്തിയാണ് അന്തിമ പട്ടികയെന്ന് ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ഷീലാ റാണി

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ശിക്ഷാ ഇളവ് നൽകാൻ തീരുമാനിച്ച് ഗവർണർക്ക് മുമ്പാകെ സമർപ്പിച്ചവരുടെ പട്ടികയിൽ ചന്ദ്രബോസിന്റെ കൊലയാളി നിസാമും കൊടുംക്രിമിനലുകളും ഇല്ലെന്ന വാദവുമായി സർക്കാർ. ജയിൽ വകുപ്പ് തയ്യാറാക്കി ഗവർണർക്ക് സമർപ്പിച്ച പട്ടികയിൽ നിന്നും കാപ്പ ചുമത്തിയ നിസാം അടക്കമുള്ള ക്രിമനലുകളുടെ പേരുകൾ നീക്കം ചെയ്തുവെന്നാണ് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നത്. ജയിൽവകുപ്പ് തയ്യാറാക്കിയ പട്ടികയിൽ കൊടി സുനി അടക്കമുള്ള കൊടുംക്രിമിനലുകൾ ഉൾപ്പെട്ടു വിവരാവകാശ രേഖ മറുനാടൻ മലയാളിയാണ് പുറത്തുവിട്ടത്. മറുനാടൻ വാർത്ത ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് സർക്കാർ ഭാഗം ന്യായീകരിച്ച് ആഭ്യന്തര വകുപ്പ് രംഗത്തെത്തിയത്.
സംസ്ഥാന സർക്കാർ ശിക്ഷായിളവ് നൽകാൻ തീരുമാനിച്ചവരുടെ പട്ടികയിൽ നിസാമും കൊടും ക്രിമിനലുകളും ഉണ്ടായിരുന്നില്ലെന്നാണ് ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ഷീലാ റാണി വ്യക്തമാക്കിയത്. ജയിൽ വകുപ്പ് നൽകാൻ തീരുമാനിച്ച പ്രതികളുടെ പട്ടികയിൽ നിന്നും വീണ്ടും തിരുത്ൽ വരുത്തി നിസാമിനേയും അടക്കം പലരേയും ഒഴിവാക്കിയിരുന്നുവെന്ന് സർക്കാരിന് വേണ്ടി ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി വ്യക്തമാക്കി. ജയിൽ വകുപ്പിന്റെ പട്ടിക പരിശോധിച്ച ശേഷം സർക്കാർ ലിസ്റ്റ് തയ്യാറാക്കിയതിന്റെ മേൽനോട്ട് ചുമതല ഷീലാറാണിക്കായിരുന്നു.
ശിക്ഷാ ഇളവ് നൽകുന്നതിന് പരിഗണിക്കുക മാത്രമാണ് ചെയ്തതെന്നും ഷീലാ റാണി വ്യക്തമാക്കി..ജയിൽ വകുപ്പിന്റെ റിപ്പോർട്ടിൽ നിന്നും കാര്യമായ മാറ്റത്തോടെയാണ് അന്തിമ പട്ടികയെന്നാണ് വിശദീകരണം. അതേസമയം വിവരാവാകാശ നിയമപ്രകാരം ഈ പട്ടികയുടെ ലിസ്റ്റ് നേരത്തെ തേടിയപ്പോൾ ഇത് സംബന്ധിച്ച വിവരങ്ങൾ നൽകാൻ ആഭ്യന്തര വകുപ്പ് തയ്യാറായിരുന്നില്ല. പിന്നീടാണ് ജയിൽ വകുപ്പ് ഇത് സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം കൈമാറിയത്.
കൊടി സുനി, കുഞ്ഞനന്തൻ, കെ.സി രാമചന്ദ്രൻ, സിജിത്ത്,മനോജ്, റഫീഖ് എന്നിവരാണ് ജയിൽവകുപ്പ് ശിക്ഷാ ഇളവ് നൽകാൻ തീരുമാനിച്ച പ്രതികളുടെ ലിസ്റ്റിലുള്ളത്. നേരത്തെ ടിപി കേസ് പ്രതികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന നിയമസഭയിലെ ചോദ്യത്തിന് ഇളവ് നൽകാൻ നിശ്ചയിച്ച പട്ടികയിലെ എല്ലാവരും ആരാണെന്ന് ഓർക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഈ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ തീർത്തും ഉരുണ്ടു കളിക്കുന്ന അവസ്ഥയാണ് ഉണ്ടായത്.
2017 ഫെബ്രുവരി 21ന് ജയിൽ ആസ്ഥാനത്തെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് നൽകിയ വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് നിരവധി കുറ്റവാളികൾക്ക് ശിക്ഷാഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചതായി വ്യക്തമാകുന്നത്. കെ.സി രാമചന്ദ്രൻ, കുഞ്ഞനന്തൻ, സിജിത്ത്,മനോജ്,റഫീക്ക്, അനൂപ്, മനോജ്കുമാർ, സുനിൽകുമാർ,രജീഷ്,മുഹമ്മദ് ഷാഫി,ഷിനോജ് എന്നിങ്ങനെ ടിപി വധക്കേസിലെ പതിനൊന്ന് പ്രതികൾക്കാണ് സർക്കാർ ശിക്ഷായിളവ് നൽകാൻ തീരുമാനിച്ചിരുന്നത്. ഇവർക്ക് പുറമേ ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം, മണിച്ചൻ, കാരണവർ വധക്കേസ് പ്രതി ഷെറിൻ തുടങ്ങിയവരും ലിസ്റ്റിൽ ഇടം പിടിച്ചിരകുന്നു.
2016 ൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാണു പ്രത്യേക ശിക്ഷായിളവ് ഉദ്ദേശിച്ചിരുന്നത്. ഇതനുസരിച്ച് മൂവായിരത്തോളം തടവുകാരിൽ 1911 പേർക്ക് ശിക്ഷായിളവ് നൽകണമെന്ന് കാണിച്ച് ജയിൽവകുപ്പ് 2016 ഒക്ടോബർ 17ന് സർക്കാരിന് പ്രോപ്പസൽ സമർപ്പിച്ചു. ഇതിൽ കൊലപാതകം തൊഴിലാക്കിയവർ, വാടകക്കൊലയാളികൾ, രാജ്യദ്രോഹ കുറ്റത്തിനു ശിക്ഷിച്ചവർ, കള്ളക്കടത്തുമായി ബന്ധപ്പെട്ടു കൊല നടത്തിയവർ, ജയിൽ ഉദ്യോഗസ്ഥരെ കൊല ചെയ്തവർ, സ്ത്രീകളെയും കുട്ടികളെയും കൊല ചെയ്തവർ, 65നു മേൽ പ്രായമുള്ളവരെ കൊല ചെയ്തവർ, ലഹരിമരുന്നു കേസിൽ ശിക്ഷിക്കപ്പെട്ടവർ, വിദേശികളായ തടവുകാർ എന്നിവരെയൊന്നും പരിഗണിക്കരുതെന്നു സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഇതു പ്രകാരമാണ് ലിസ്റ്റ് നൽകിയതും. തുടർന്ന് ഈ ലിസ്റ്റ് പരിശോധിക്കാൻ ആഭ്യന്തര അഡീഷനൽ സെക്രട്ടറി ഷീലാറാണി ചെയർപേഴ്സണായ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഇപ്രകാരം ജയിൽവകുപ്പ് നൽകിയ ലിസ്റ്റിൽ നിന്നും 61 പേരെ ഒഴിവാക്കിയെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. എന്നാൽ ഈ ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിൽ കൊടി സുനിയും കൂട്ടരും ഉണ്ടോ എന്ന തീർത്തു പറയാൻ ഷീല റാണി തയ്യാറായില്ല. ഇവരെ വിട്ടയക്കില്ലെന്നാണ് ഷീല പ്രധാനമായും പറഞ്ഞത്. സർക്കാർ നിയോഗിച്ച കമ്മിറ്റി പരിശോധിച്ച് അർഹരെന്ന് കണ്ടത്തെിയ 1850 തടവുകാർക്ക് ഇളവ് നൽകാനുള്ള ശുപാർശയാണ് ഗവർണറിലേക്ക് എത്തുന്നതുമെന്നതാണ് സർക്കാർ വാദം. എന്നാൽ, ഈ പട്ടിക ഗവർണർ പി സദാശിവം തിരിച്ചയച്ചതോടെയാണ് ഇതേക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. ഇത് സംബന്ധിച്ച് രാജ്ഭവനിൽ നിന്നും മാധ്യമങ്ങൾക്ക് പ്രസ് റിലീസ് നൽകിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.
എന്നാൽ, ജയിൽവകുപ്പിന്റെ പട്ടികയിൽ പോലും ഈ കുപ്രസിദ്ധരായ പ്രതികൾ എങ്ങനെ ഇടം പിടിച്ചു എന്ന ചോദ്യത്തിന് ജയിൽവകുപ്പും സർക്കാറും തന്നെയാണ് ഉത്തരം പറയേണ്ടത്. ഫെബ്രുവരി 21ന് ജയിൽ ആസ്ഥാനത്തെ പബ്ളിക് ഇൻഫർമേഷൻ ഓഫീസർക്ക് ഞങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലെ ആദ്യം ചോദ്യം ഇതായിരുന്നു. കേരള പിറവിയുടെ അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജയിൽ വകുപ്പ് ശിക്ഷ ഇളവിന് ശുപാർശ ചെയ്തവരുടെ എണ്ണം എത്ര? പട്ടികയുടെ പകർപ്പ് ലഭ്യമാക്കാമോ ? ഇതിന് ജയിൽ ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ളിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിൽ 1911 തടവുകാരുടെ ലിസ്റ്റ് സർക്കാരിന് സമർപ്പിച്ചതായി വ്യക്തമാക്കുന്നു. എന്നാൽ സർക്കാരിന്റെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ പട്ടിക ലഭ്യമാക്കാൻ കഴിയില്ലെന്നും മറുപടി നൽകി.
ശുപാർശ പട്ടികയിൽ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഉണ്ടോ? ഉണ്ടെങ്കിൽ ആരൊക്കെ? ഇതായരുന്നു രണ്ടാമത്തെ ചോദ്യം ഇതിന് ലഭിച്ച മറുപടി ഉണ്ട് എന്നായിരുന്നു. . കെ സി രാമചന്ദ്രൻ, കുഞ്ഞനന്തൻ,സിജിത്ത്,മനോജ്, റഫീക്ക്,അനൂപ്, മനോജ്കുമാർ, സുനിൽകുമാർ, രജീഷ്, മുഹമ്മദ്ഷാഫി,ഷിനോജ്.എന്നിവർ ശിക്ഷ ഇളവ് പട്ടികയിൽ ഇടം നേടിയെന്നായിരുന്നു വിവരാവകാശ ഓഫീസറുടെ രേ്ഖമൂലമുള്ള വിശദീകരണം. ഇതോടെ ടിപി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ ഇടയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ സൂചന കളവാണന്ന് വ്യക്തമായരിരുന്നു.
വിവരാവകാശ രേഖ പ്രകാരം മൂന്നാമത്തെ ചോദ്യം ഇതായിരുന്നു. കാരണവർ വധക്കേസിലെ പ്രതി ഷെറിൻ, അപ്രാണി കൃഷ്ണകുമാർ വധക്കേസ് പ്രതി ഓം പ്രകാശ്,കല്ലൂവാതിൽക്കൽ കേസ് പ്രതികൾ എന്നിവർ ശുപാർശ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ? ഉണ്ട് എന്നായരുന്നു മറുപടി.കല്ലുവാതിൽക്കൽ മദ്യദുരന്ത കേസിലെ പ്രധാന പ്രതി മണിച്ചനു പുറമെ സഹോദരൻ വിനോദും പട്ടികയിലുണ്ട്. ഇപ്പോൾ നെട്ടുകാൽത്തേരി ഓപ്പൺ ജയിലിൽ കഴിയുന്ന മണിച്ചനെ നേരത്തെ വിട്ടയയ്ക്കാൻ ജയിൽ ഉപദേശക സമിതിയിൽ വന്ന ശുപാർശ ജില്ലാ ജഡ്ജിയുടെയും പൊലീസ് സുപ്രണ്ടിന്റെയും എതിർപ്പിനെ തുർന്ന് തള്ളപ്പെട്ടിരുന്നു.
മണിച്ചന്റെ സഹോദരൻ വിനോദിനെ ചീമേനി തുറന്ന ജയിലിലേക്ക് മാറ്റവെ കയ്യിൽ നിന്നും മൊബൈൽ പിടിച്ചതിനെ തുടർന്ന് കണ്ണൂർ സെന്ററൽ ജയിലിലാക്കുകയായിരുന്നു.കാരണവർ വധക്കേസിലെ പ്രതി ഷെറിനേയും ഇപ്പോൾ കണ്ണൂർ സെന്ററൽ ജയിലിലുള്ള ഓം പ്രകാശിനേയും പട്ടികയിൽ ഉൾപ്പെടുത്താൻ ജയിൽ വകുപ്പിലെ ഒരു ഉന്നതൻ തന്നെ മുന്നിട്ടിറങ്ങി എന്നാണ് വിവരം. ജയിൽ സുപ്രണ്ടുമാർ നൽകിയ ശുപാർശ ജയിൽ മേധാവി വഴി പരിശോധന സമിതിക്കു മുന്നിൽ വരുന്നതിന് മുൻപ് തന്നെ ഷെറിന്റെ കാര്യത്തിൽ തീരുമാനം എടുത്തിരുന്നുവെന്നാണ് വിവരം.അറുപത്തിഅഞ്ചു വയസു കഴിഞ്ഞ വയോധികരെ കൊലപ്പെടുത്തിയവരെ ശിക്ഷ ഇളവ് പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാണ് ചട്ടം ഇതു മനസിലാക്കി ഷെറിൻ കൊലപ്പെടുത്തിയ കാരണവർക്ക് മരിക്കുമ്പോൾ 63 വയസേ ഉണ്ടായിരുന്നുള്ളുവെന്നാണ് സമിതി കണ്ടെത്തൽ.
വിട്ടയക്കേണ്ടവരുടെ പട്ടിക പരിശോധിക്കേണ്ട സമിതിയിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിക്കും നിയമ വകുപ്പിലെ ജോയിന്റ് സെക്രട്ടറിക്കും പുറമെ ജയിൽ ഡി ഐ ജി പ്രദീപും അംഗമായിരുന്ന പട്ടികയിൽ ഓം പ്രകാശിനെ ഉൾപ്പെടുത്താൻ കടുത്ത സമ്മർദ്ദം സമിതിയിക്ക് മേൽ ഉണ്ടയിരുന്നതായാണ് വിവരം. വാടക കൊലയാളികളെയും ഗുണ്ടകളെയും പട്ടികയിൽ ഉൾപ്പെടുത്താൻ വ്യവസ്ഥ ഇല്ലാതിരുന്നിട്ടും പ്രത്യേക താൽപര്യത്തിൽ ഓം പ്രകാശിനെയും ഉൾപ്പെടുത്തുകയായിരുന്നു. അപ്രാണി കൃഷ്ണകുമാർ വധക്കേസിൽ 2015 ൽ ജീവപര്യന്തം തടവിന് ശിക്ഷ വിധിക്കപ്പെട്ട ഓം പ്രകാശ് ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലാണ് ഉള്ളത്.
വിവരവാകാശ നിയമപ്രകാരം നാലമത്തെ ചോദ്യം ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം ശുപാർശ പട്ടികയിൽ ഉണ്ടായിരുന്നോ? കാപ്പ ചുമത്തപ്പെട്ടനിസാമിനെ ഏതുവ്യവസ്ഥയുടെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിൽ ശിക്ഷാ ഇളവ് പട്ടികയിൽ ഉൾപ്പെടുത്തി എന്നാതായിരുന്നു. ഇതിന് ലഭിച്ച മറുപടി ഉണ്ട് എന്നായിരുന്നു.മുഹമ്മദ് നിസാമിനെ ജയിലിൽ പ്രവേശിപ്പിച്ച സമയത്ത് കാപ്പ ചുമത്തിയിരുന്നു. എന്നാൽ സ്പെഷ്യൽ രെമിഷനുള്ള ലിസ്റ്റ് സമർപ്പിക്കുന്ന സമയത്ത് കാപ്പ ഇല്ലായരുന്നുവെന്നും മറുപടിയിൽ പറയുന്നു.
ഇതേ വിഷയത്തിൽ ആഭ്യന്തര വകുപ്പിന് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് അധികൃതർ നൽകിയത് വിചിത്രമായ മറുപടിയായിരുന്നു.ആവിശ്യപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമം 2005ന്റെ 8 (1)വകുപ്പ് പ്രകാരം മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുവരെ വെളിപ്പെടുത്താൻ നിർവ്വാഹമില്ലന്നായിരുന്നു. ആഭ്യന്തര വകുപ്പിലെ പബ്ള്കി ഇൻഫർമേഷൻ ഓഫീസർ ആർ സുഭാഷാണ് ഇത്തരത്തിൽ ഒരു മറുപടി നൽകിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- കണ്ടാൽ ഉടൻ അറസ്റ്റു ചെയ്തു അകത്തിടേണ്ട കേസിലെ പ്രതി; എന്നിട്ടും മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു നിവേദനം നൽകിയപ്പോൾ അനങ്ങിയില്ല; സോളാർ കേസിലെ പീഡന പരാതി സിബിഐക്കു വിട്ടതു മന്ത്രിമാരെ പോലും അറിയിക്കാതെ; പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി വീണ്ടും ചർച്ചയാകുന്നു
- കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്
- യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
- പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിൻസോ ആബെയ്ക്കും എസ്പിബിക്കും പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീ; എസ്പിബി അടക്കം ഏഴുപേർക്ക് പത്മവിഭൂഷൺ; തരുൺ ഗൊഗോയ്, സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ എന്നിവർക്കും പത്മഭൂഷൺ; ആകെ അഞ്ചുമലയാളികൾക്ക് പത്മശ്രീ
- നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ
- തോൽപ്പിക്കുന്നെങ്കിൽ രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് നിയമസഭയിലെത്തണം; ഹരിപ്പാട്ട് അങ്കം കുറിക്കാൻ സിപിഐ നിശ്ചയിക്കുന്നത് ടി ജെ ആഞ്ചലോസിനെയോ ജി.കൃഷ്ണപ്രസാദിനെയോ; വോട്ട് മറിക്കുന്നെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബിജെപിയും; ഹരിപ്പാട് ഇക്കുറി തീപാറുന്ന പോരാട്ടം
- 'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്'; 17ാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ജയസൂര്യയും സരിതയും
- ഇത്തവണ തീർച്ചയായും മത്സരിപ്പിക്കണമെന്ന മോഹം പാണക്കാട് കുടുംബത്തിനും; മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി നിയമസഭയിലേക്ക് മത്സരിച്ചില്ലെങ്കിൽ രാജ്യസഭയിലേക്ക് അയയ്ക്കും; കെ.പി.എ മജീദ് വീണ്ടും ജനപ്രതിനിധിയാകാൻ ഒരുങ്ങുന്നത് നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം
- സോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്