ഇടതു വന്നാലും വലതു വന്നാലും ടി ബാലകൃഷ്ണൻ ഐഎഎസിന് കുശാൽ; പിണറായി ആണെങ്കിലും വി എസ് ആണെങ്കിലും ഉമ്മൻ ചാണ്ടി ആണെങ്കിലും ബാലകൃഷ്ണൻ സൂപ്പർ തസ്തികയിൽ; റിട്ടയർ ചെയ്തു എട്ടു വർഷം കഴിഞ്ഞിട്ടും ബാലകൃഷ്ണന് വേണ്ടി ഖജനാവിൽ നിന്നും ഒഴുക്കുന്നത് ലക്ഷങ്ങൾ; ശമ്പളമായി ലക്ഷങ്ങൾ വാങ്ങാൻ പുതിയ തസ്തിക ഉണ്ടാക്കി വീണ്ടും നിയമനം; കോടികളുടെ അഴിമതി കേസിൽ വിമർശന വിധേയനായിട്ടും തസ്തികകൾ മാറി സർക്കാർ ബാലകൃഷ്ണ പിള്ളയുടെ മരുമകന് രക്ഷയൊരുക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഖജനാവ് ധൂർത്തടിക്കുന്ന കാര്യത്തിൽ എല്ലാവരെയും കടത്തിവെട്ടാൻ ഒരുങ്ങുന്ന ഇടതു സർക്കാറിൽ നിന്നും മറ്റൊരു വിവാദ തീരുമാനം കൂടി. എട്ട് വർഷങ്ങൾക്ക് മുമ്പ് വിരമിച്ച അഡീഷനൽ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണനു പുതിയ തസ്തിക സൃഷ്ടിച്ചു നിയമിച്ചിരിക്കയാണ് ഇടതു സർക്കാർ. തലസ്ഥാന നഗര വികസന പദ്ധതി - രണ്ടിൽ സ്പെഷൽ ഓഫിസർ തസ്തിക സൃഷ്ടിച്ചാണ്, നിലവിൽ പദ്ധതിയുടെ എംപവേഡ് കമ്മിറ്റി കൺവീനറായ ബാലകൃഷ്ണനെ മന്ത്രിസഭ നിയമിച്ചത്. എംപവേഡ് കമ്മിറ്റി കൺവീനർ സ്ഥാനം ഔദ്യോഗിക പദവിയല്ലാത്തതിനാലാണു ധനവകുപ്പ് അനുമതിയോടെ തീരുമാനം എടുത്തത്. വിഴിഞ്ഞം പാരിപ്പള്ളി 80 കിലോമീറ്ററിൽ ടെക്നോസിറ്റിയും വിഴിഞ്ഞം തുറമുഖവും ഉൾപ്പെടുത്തി ഔട്ടർ റിങ് റോഡ് സ്ഥാപിക്കലാണു തലസ്ഥാന നഗരവികസന പദ്ധതി- രണ്ടിലെ മുഖ്യ പരിപാടി.
വിരമിക്കുമ്പോൾ കൈപ്പറ്റിയിരുന്ന ശമ്പളത്തുകയിൽ കുറവ് വരുത്താതെയാണ് ഈ സർക്കാർ ഐഎഎസുകാരുടെ പുനർനിയമനം നടത്തുന്നത്. അതുകൊണ്ട് ബാലകൃഷ്ണന് ചീഫ്സെക്രട്ടറി റാങ്കിലുള്ള രണ്ടര ലക്ഷത്തോളം രൂപ ലഭിക്കും. ഇതിൽ പെൻഷൻതുക കഴിച്ച് വരുന്ന തുകയാവും അദ്ദേഹത്തിന് ശമ്പളമായി സ്വീകരിക്കാനാവുക. പുറമേ കാർ, ടെലഫോൺ, വീട്ടുവാടക അലവൻസുകളുമുണ്ടാവും. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചെലവ് പരിഗണിക്കാതെ വിരമിച്ച മിക്ക ഐഎഎസ് ഉദ്യോഗസ്ഥർക്കും സർക്കാർ എവിടെയെങ്കിലുമൊക്കെയായി പുനർനിയമനം നൽകിവരുന്നുണ്ട്.
മുന്നോക്ക വികസനക്ഷേമ കോർപ്പറേഷൻ ചെയർമാനായ ആർ ബാലകൃഷ്ണ പിള്ളയുടെ മരുമകൻ എന്ന നിലയിൽ എല്ല രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനാണ് ടി ബാലകൃഷ്ണൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഏത് കക്ഷി ഭരിച്ചാലും സ്ഥാനം ഉറപ്പാണ്. ഇടതു സർക്കാറിന്റെ കാലത്തും യുഡിഎഫിന്റെ കാലത്തും ബാലകൃഷ്ണനെ സുപ്രധാന തസ്തികയിൽ നിയമിച്ചിരുന്നു. മുസ്ലിംലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുടെ ഇഷ്ട ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയാണ് ടി ബാലകൃഷ്ണന്. ഏത് സർക്കാർ വന്നാലും സർക്കാറിൽ സുപ്രധാന പോസ്റ്റിൽ ഇരിക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില ഉദ്യോഗസ്ഥരിൽ ഒരാളാണ് ഇദ്ദേഹം. അതുകൊണ്ട് തന്നെയാണ് വിരമിച്ച് ഇത്രകാലം കഴിഞ്ഞിട്ടും സുപ്രധാന പോസ്റ്റ് വീണ്ടും അദ്ദേഹത്തെ തേടി എത്തിയത്.
2011ൽ വിരമിച്ച ശേഷം വിവിധ പദവികളിൽ തുടരുകയായിരുന്നു മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണൻ. യുഡിഎഫ് ഭരണകാലത്തു വിരമിച്ച ബാലകൃഷ്ണനെ അന്നുതന്നെ വ്യവസായ വകുപ്പിനു കീഴിലെ ഇൻകെലിന്റെ ചെയർമാൻ ആക്കിയിരുന്നു. ഇതോടെ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും അടക്കം ലക്ഷങ്ങളാണ് ഈ ഉദ്യോഗസ്ഥനായി സർക്കാർ ചിലവഴിച്ചത്. ഇടതുസർക്കാർ വന്ന ശേഷം കേരള ഹൈസ്പീഡ് റെയിൽ കോർപറേഷൻ സിഎംഡി ആക്കിയാണ് ബാലകൃഷ്ണനെ സംരക്ഷിച്ചത്. കോർപറേഷൻ നിർത്തലാക്കിയതോടെ തലസ്ഥാന വികസന പദ്ധതിയുടെ എംപവേഡ് കമ്മിറ്റി കൺവീനറായി. ഇങ്ങനെയൊക്കെ ബാലകൃഷ്ണനെ സംരക്ഷിക്കേണ്ട കാര്യം എന്താണെന്ന് ചോദിച്ചാൽ കാര്യശേഷിയേക്കാൾ രാഷ്ട്രീയക്കാരുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചു നിലകൊള്ളുന്ന ഉദ്യോഗസ്ഥൻ എന്ന പദവിയാണ് ഇത്.
കഴിഞ്ഞ ഇടതു സർക്കാറിന്റെ കാലത്ത് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീമിന്റെ അടുപ്പക്കാരായിരുന്നു ബാലകൃഷ്ണൻ. അതേസമയം തന്നെ വിഎസുമായുള്ള ഉടക്കിന്റെ പേരിൽ വിവാദത്തിലും പെട്ടിരുന്നു ഈ ഉദ്യോഗസ്ഥൻ. വ്യവസായ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന അദ്ദേഹം സർവ്വീസ് ചട്ടങ്ങൾ ലംഘിച്ച് വൻ തുക കൈപ്പറ്റിക്കൊണ്ടിരിക്കുന്നത എന്ന ആക്ഷേപം അന്നേ ഉയർന്നിരുന്നു. സർക്കാറിന് കൂടി പങ്കാളിത്തമുള്ള രണ്ട് സ്ഥാപനങ്ങളുടെ തലപ്പത്ത് ബാലകൃഷ്ണനെ പ്രതിഷ്ഠിച്ചാണ് ഈ അഴിമതി.
വ്യവസായ മേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിനുവേണ്ടി സ്വകാര്യ പങ്കാളിത്തത്തോടെ രൂപീകരിച്ച ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡി (ഇൻകെൽ)ന്റെ എംഡിയും അതിവേഗ റെയിൽ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ രൂപീകരിച്ച ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡി (കെഎച്ച്എസ്ആർസിഎൽ) ന്റെ സിഎംഡിയുയാണ് അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ ബാലകൃഷ്ണനെ നിയമിച്ചത്. ഇൻകെലിൽ നിന്നും മൂന്ന് ലക്ഷവും എച്ച്എസ്ആർസിയിൽ നിന്നും 1.60 ലക്ഷവും ബാലകൃഷ്ണൻ മാസശമ്പളം കൈപ്പറ്റിയത്. ഇതിനുപുറമെ പെൻഷനും വാങ്ങിയിരുന്നു. അന്ന് ചീഫ് സെക്രട്ടറി ആയിരിക്കെ ലഭിച്ചതിനേക്കാൾ ഇരട്ടിയാണ് വിരമിച്ച ബാലകൃഷ്ൺ സമ്പാദിച്ചത്.
സർവ്വീസിലിരിക്കെതന്നെ ബാലകൃഷ്ണൻ ഇരട്ടശമ്പളം കൈപ്പറ്റിയതായി പരാതി ഉയർന്നിരുന്നു. ചീഫ് സെക്രട്ടറി പദവിയിലിരിക്കെ ഏഴ് മാസം ഇൻകെലിന്റെയും ചുമതല വഹിച്ചിരുന്നതിനാലാണിത്. 2011 ഏപ്രിൽ മുതൽ ബാലകൃഷ്ണൻ വിരമിച്ച ഒക്ടോബർ വരെ കാലയളവിലാണിത്. ഇതിനെതിരെ അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസൺ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ ഉന്നത രാഷ്ട്രീയബന്ധം ബാലകൃഷ്ണനെ തുണച്ചു. വിരമിച്ചശേഷം രണ്ട് സ്ഥാപനങ്ങളുടെ തലപ്പത്തെത്താൻ ബാലകൃഷ്ണനെ സഹായിച്ചതും ഇപ്പോൾ അതു തുടരാൻ അനുവദിക്കുന്നതിന് പിന്നിലും ഈ രാഷ്ട്രീയ ബന്ധങ്ങളാണ്.
ഐഎഎസ് ഉദ്യോഗസ്ഥർ വിരമിച്ച് ഒരുവർഷം പൂർത്തിയാകുന്നതിന് മുൻപ് ശമ്പളം വാങ്ങുന്ന ചുമതലകൾ ഏറ്റെടുക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ ഇതും ബാലകൃഷ്ണൻ ലംഘിച്ചതായുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കെഎച്ച്എസ്ആർസിഎല്ലിന്റെ സിഎംഡിയായി ബാലകൃഷ്ണനെ നിയമിച്ച നടപടിയും ദുരൂഹത ഉയർത്തുന്ന നടപടിയായിരുന്നു. ബാലകൃഷ്ണൻ വിരമിക്കുന്നതിന് ഒരു മാസം മുൻപാണ് കോർപ്പറേഷൻ രൂപീകരിച്ചത്. 2011 സെപ്റ്റംബറിൽ. വിരമിച്ച് ഒരു മാസത്തിനുള്ളിൽ, നവംബറിൽ ബാലകൃഷ്ണനെ തലപ്പത്ത് നിയമിക്കുകയും ചെയ്തു.
അതിവേഗ റെയിൽ കോറിഡോർ പദ്ധതിയിൽ ഒരു പേപ്പറും അനങ്ങിയില്ലെങ്കിലും അവിടെയിരുന്നു ലക്ഷങ്ങൾ ശമ്പളം വാങ്ങാൻ അ്ദേഹത്തിന് സാധിച്ചു. ഇടത്-വലത് സർക്കാരുകൾക്ക് ഒരുപോലെ പ്രിയപ്പെട്ടവനാണ് ടി.ബാലകൃഷ്ണൻ. ഇൻകെൽ എംഡിയായി ബാലകൃഷ്ണനെ നിയമിച്ചത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എളമരം കരീമാണ്. കെഎച്ച്എസ്ആർസിഎല്ലിന്റെ സിഎംഡിയായി നിയമിച്ചത് യുഡിഎഫും.
കൊക്കകോളയ്ക്ക് വേണ്ടി സർക്കാറിനെ തള്ളിപ്പറഞ്ഞ ഉദ്യോഗസ്ഥൻ
വി എസ് അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് സർക്കാറിനെ പ്രതിരോധത്തിലാക്കിയ നടപടിയിലൂടെ വിവാദ നായകനായിരുന്നു ടി ബാലകൃഷ്ണൻ. സിപിഎം വിഭാഗീയത നിന്ന കാലത്ത് പിണറായി പക്ഷത്തു നിന്നു എളമരം കരീമിന്റെ വിശ്വസ്തനായി മാറിയിരുന്നു ഇദ്ദേഹം. പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയെ അനുകൂലിച്ചു കൊണ്ടുള്ള ബാലകൃഷ്ണൻ പ്രസ്താവന നടത്തിയിരുന്നു. ഇത് വിവാദങ്ങൾക്കും വഴിവെച്ചു. സർക്കാർ നയത്തിനെതിരായ പ്രസംഗത്തിന്റെ പേരിൽ ഇദ്ദേഹത്തെ വി എസ് കടുത്ത ഭാഷയിൽ വിമർശിക്കുകയുണ്ടായി. എന്നാൽ, അന്നും ടി ബാലകൃഷ്ണനെ അനുകൂലിച്ചു കൊണ്ടാണ് എളമരം രംഗത്തുവന്നത്.
അന്നത്തെ സർക്കാറിനെ വിവാദത്തിലാക്കിയ കിനാലൂർ ഇടപാടിലും വില്ലൻ സ്ഥാനത്ത് ടി ബാലകൃഷ്ണൻ ഉണ്ടായിരുന്നു. എല്ലാ കാലത്തും മാറിമാറി വരുന്ന സർക്കാറുകളുടെ തോഴനായിരുന്നു ടി ബാലകൃഷ്ണൻ. ആർ ബാലകൃഷ്ണ പിള്ളയുടെ ഇളയ മകളായ ബിന്ദുവിന്റെ ഭർത്താവാണ് അദ്ദേഹം. സർവീസിൽ കയറിയ കാലത്ത് മിടുക്കനായ ഉദ്യോഗസ്ഥനായി അറിയപ്പെട്ട അദ്ദേഹം പിന്നീട് ജോലി ചെയ്തത് കൂടുതലും വ്യവസായ വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുമായി അടുത്ത സൗഹൃദമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പിള്ളയുടെ മൂത്ത മകളായ അനിതയുടെ ഭർത്താവും ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. കെ മോഹൻദാസ് സർവീസിലെ സത്യസന്ധനായി ഉദ്യോഗസ്ഥനായാണ് വിരമിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്