മാർ ആലഞ്ചേരിയുടെ അരമനയിൽ സമരം നടത്തുന്ന വൈദികർക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ അരമനയ്ക്ക് മുമ്പിൽ; വൈദികരല്ലാത്തവരെയെല്ലാം പുറത്താക്കി പൊലീസ്; സമരത്തിലുള്ള ഒരു വൈദികൻ മദ്യപിച്ച് ലക്ക് കെട്ട് ചുറ്റിക്കറങ്ങുന്നുവെന്ന് ആരോപിച്ച് വിശ്വാസികൾ; വൈദികരെ പുറത്താക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഇതുവരെ മൗനം പാലിച്ച മറ്റു രൂപതകളിലെ മെത്രാന്മാർ കൂടി വിമതർക്കെതിരെ ശബ്ദം ഉയർത്തിയതോടെ സമരക്കാർ എങ്ങനേയും തടിയൂരാൻ നീക്കം തുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വൈദികർ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സ്ഥിരം സിനഡ് വൈദികരുമായി ചർച്ച നടത്തിയെങ്കിലും സമവായം അകലെ. തീരുമാനങ്ങളെപ്പറ്റി പ്രതികരിക്കാൻ ഇരുകൂട്ടരും തയാറായില്ല. ഉച്ചയ്ക്ക് 3 ന് ആരംഭിച്ച ചർച്ച രാത്രി 8.30 വരെ നീണ്ടു. അതിരൂപതാ ആസ്ഥാനത്ത് വൈദികൻ നടത്തുന്ന നിരാഹാര സത്യഗ്രഹം മൂന്നാം ദിനത്തിലേക്കു കടന്നു. അതിനിടെ പ്രതിഷേധിക്കുന്ന വൈദികർക്കെതിരെ വിശ്വാസികൾ സംഘടിക്കുകയാണ്. മാർ ആലഞ്ചേരിയുടെ അരമനയ്ക്കുള്ളിലാണ് സമരം. ഈ അരമനയ്ക്ക് പുറത്ത് വിശ്വാസികളും തമ്പടിക്കുകയാണ്. ദിവസം കൂടും തോറും വിശ്വാസികൾ കൂടി വരും.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി അതിരൂപതാ അധ്യക്ഷസ്ഥാനം ഒഴിയുക, ഓഗസ്റ്റിൽ നടക്കുന്ന സിറോ മലബാർ സിനഡ് മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ചേരുന്നതിനു പകരം വത്തിക്കാൻ പ്രതിനിധിയുടെ നേതൃത്വത്തിൽ ചേരുക, അതിരൂപതയ്ക്കു സ്വീകാര്യനായ അഡ്മിനിസ്ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ പൂർണ ചുമതലയോടെ നിയമിക്കുക, സസ്പെൻഡ് ചെയ്യപ്പെട്ട അതിരൂപതാ സഹായ മെത്രാന്മാരെ പൂർണ ചുമതലകളോടെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വൈദികർ സത്യഗ്രഹസമരം ആരംഭിച്ചത്. എന്നാൽ ഈ തീരുമാനം എടുത്തത് മാർപാപ്പയാണ്. റോമിൽ നിന്നുള്ള വിശുദ്ധ തീരുമാനത്തിനെതിരെ വൈദികർ സമരം ചെയ്യുന്നതാണ് വിശ്വാസികളെ പ്രകോപിപ്പിക്കുന്നത്. എറണാകുളത്ത് നിന്ന് തന്നെയുള്ള വിശ്വാസികളാണ് പ്രതിഷേധവുമായെത്തുന്നത്.
മാർപ്പാപ്പയെ അനുസരിക്കാനാവില്ലെന്ന വൈദികരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് വിശ്വാസികളുടെ പക്ഷം. അരമനയ്ക്കുള്ളിലെ വൈദികരുടെ പ്രതിഷേധത്തിൽ ചിലരുടെ സഹായവും ഉണ്ടായിരുന്നു. സമരത്തിനെതിരെ പ്രതിഷേധിക്കുന്ന വിശ്വാസികൾ ഇവർക്കെതിരേയും പ്രതിഷേധിച്ചു. ഇതോടെ ഇവരെ സമര സ്ഥലത്ത് നിന്ന് പൊലീസ് ഇടപെട്ട് ഒഴിവാക്കി. വൈദികർക്ക് മാത്രമാണ് ഇപ്പോൾ അരമനയ്ക്കുള്ള നിൽക്കാൻ അവസരമുള്ളത്. വ്യാജ രേഖയിൽ അന്വേഷണം കടുത്തതാണ് വിമത വൈദികരെ കുഴക്കുന്നത്. ഇതാണ് അവരുടെ സമരത്തിനും കാരണം. ഇത് വിശ്വാസികൾ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് എറണാകുളം അതിരൂപതയിലുള്ളവർ തന്നെ വൈദികർക്കെതിരെ പ്രതിഷേധവുമായെത്തുന്നത്. വരും ദിവസങ്ങളിൽ വിശ്വാസികളടെ എണ്ണം കൂടുകയും ചെയ്യാനാണ് സാധ്യത. ഇത് വിമത വൈദികർക്ക് വലിയ വെല്ലുവിളിയുമാകും. പ്രതിഷേങ്ങൾ ശക്തമാകുന്നതിനിടെയാണ് ഫാ.ജോസഫ് പാറേക്കാട്ടിൽ നടത്തുന്ന നിരാഹാര സത്യഗ്രഹം തുടരുന്നത്.
അതിനിടെ പ്രതിഷേധിക്കുന്ന വൈദികരിൽ ചിലർ മദ്യപിക്കുന്നതായുള്ള പരാതി നിരാഹരത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കുണ്ട്. അരമനയ്ക്കുള്ളിലുള്ള ഒരു വൈദികൻ കാല് നിലത്തുറയ്ക്കാതെ പുറത്തിറങ്ങിയത് വിവാദമായി. ഇതിനെതിരെ വിശ്വാസികൾ പ്രതിഷേധിക്കുകയും ചെയ്തു. ഇതൊന്നും അനുവദിക്കാനാകില്ലെന്നാണ് വിശ്വാസികളുട പെക്ഷം. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന സമവായ ചർച്ചയിൽ സ്ഥിരം സിനഡ് അംഗങ്ങളും ആർച്ച് ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ ജോർജ് ഞരളക്കാട്ട് എന്നിവരും ബിഷപ്പുമാരായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരും പങ്കെടുത്തു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചർച്ചയിൽനിന്നു വിട്ടുനിന്നു. അദ്ദേഹം പങ്കെടുക്കുന്ന ഒരു സമിതിയുമായി ചർച്ചയ്ക്കു തയാറല്ലെന്നു വൈദികർ ആദ്യമേ വ്യക്തമാക്കിയിരുന്നു. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ചർച്ചയ്ക്കുള്ള സന്നദ്ധത വൈദികരെ അറിയിക്കുകയായിരുന്നു.
ഫാ. ബെന്നി മാരാംപറമ്പിൽ, ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. ഫോർമിസ് മൈനാട്ടി, ഫാ. ജോയ്സ് കൈതക്കോട്ടിൽ, ഫാ. ജോസ് ഒഴലക്കാട്ട്, ഫാ. ജോസ് ഇടശേരി, ഫാ. ആന്റണി നരികുളം, ഫാ. പോൾ ചിറ്റിനപ്പിള്ളി, ഫാ. സെബാസ്റ്റ്യൻ തളിയൻ എന്നിവർ ചർച്ചയിൽ വൈദികരെ പ്രതിനിധീകരിച്ചു. സിറോ മലബാർ സഭാതലവനോട് മാറി നിൽക്കണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശദീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതും പ്രതിഷേധക്കാരെ വെട്ടിലാക്കി. സിനഡിനെയോ സിനഡിന്റെ തലവനെയോ എതിർക്കാൻ പാടില്ല. ആത്മാർഥയോടെ, നിഷ്ങ്കളങ്കതയോടെ ശുശ്രൂഷ ചെയ്യുന്ന സഭാതലവനെ ചോദ്യം ചെയ്യുന്നത് ശരിയല്ല. ആരെങ്കിലും പറയുന്നതു കേട്ട് മാറി നിൽക്കേണ്ടി വന്നാൽ പിന്നെ ശുശ്രൂഷകൾക്ക് തുടർച്ചയും പ്രസക്തിയുമില്ലാതാകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതാണ് അതിരൂപതയിലെ വിശ്വാസികളും പറയുന്നത്. സ്വത്തുക്കളിൽ കണ്ണു വച്ചുള്ള പ്രതിഷേധം അംഗീകരിക്കാനാകില്ലെന്നും അവർ പറയുന്നു.
സഭ ഐക്യത്തോടെ പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. സഭയുടെ ഒരുമയ്ക്കു വേണ്ടി ശക്തമായ പ്രാർത്ഥന ആവശ്യമായ സമയമാണിത്. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത പല കാര്യങ്ങളും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. സഭയിൽ അച്ചടക്കം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. എറണാകുളം അതിരൂപതയിൽ കർദിനാളിനെതിരെ വൈദികർ നടത്തുന്ന സമരം സഭയുടെ പാരമ്പര്യങ്ങൾക്കെതിരാണെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിന് എതിരാണ് സഭാ തലവനെതിരെ നടത്തുന്ന സമരം. സഭാ സിനഡിലെ ഭൂരിപക്ഷത്തിന്റെ തലവൻ എന്ന നിലയിൽ ആത്മാർഥമായാണ് പ്രവർത്തിക്കുന്നത്. വൈദികരും വിശ്വാസികളും മെത്രാന്മാരും സഭാ നേതൃത്വത്തെ അനുസരിക്കണം. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
വ്യാജരേഖ കേസിൽ വൈദികരെയും വിശ്വാസികളെയും പൊലീസ് പീഡിപ്പിക്കുന്നത് തടയണം എന്നതാണ് വിമതരുടെ പ്രധാന ആവശ്യം.. സിനഡ് അധ്യക്ഷസ്ഥാനത്തുനിന്ന് കർദിനാൾ മാറിനിൽക്കണമെന്ന ആവശ്യം, കാനൻ നിയമത്തിന് എതിരായതിനാൽ പിൻവലിച്ചതായി വൈദികർ പറഞ്ഞു. ബാക്കി ആവശ്യങ്ങളിലുള്ള ചർച്ചകളിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് അവർ പറയുന്നു. ചില ഉറപ്പുകൾ മെത്രാന്മാർ എഴുതി നൽകിയെങ്കിലും ഇക്കാര്യങ്ങളിൽ കുറച്ചുകൂടി വ്യക്തത വേണമെന്നാണ് പൊതുവികാരം. ചർച്ചയ്ക്ക് ശേഷം അതിരൂപതാ ആസ്ഥാനത്തെത്തി നടത്തിയ കൂടിയാലോചനകളിലാണ് സമരം തുടരാൻ തീരുമാനിച്ചത്. ശനിയാഴ്ച അന്തിമ തീരുമാനമുണ്ടായേക്കും. എന്നാൽ കർദിനാളിനെ മാറ്റി ഒരു തീരുമാനവും ഉണ്ടാകില്ല. ചർച്ചയുടെ വികാരം അടുത്ത മാസം നടക്കുന്ന വിപുലമായ സിനഡിൽ അവതരിപ്പിക്കാമെന്ന് മെത്രാന്മാർ ഉറപ്പു നൽകിയതായി വൈദികർ പറഞ്ഞു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോർജ് ഞരളക്കാട്ട്, മാർ ജേക്കബ് മനത്തോടത്ത് എന്നിവരാണ് സ്ഥിരം സിനഡ് അംഗങ്ങൾ. പാലക്കാട്ട് യുവജന സമ്മേളനം നടക്കുന്നതിനാൽ അവിടത്തെ മെത്രാനായ മാർ മനത്തോടത്ത് എത്തിയില്ല. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശ്ശേരി ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, രാമനാഥപുരം ബിഷപ്പ് മാർ പോൾ ആലപ്പാട്ട്, കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവരെയും സഭാ ആസ്ഥാനമായ കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടിൽ നടന്ന ചർച്ചകളിലേക്ക് വിളിച്ചുവരുത്തിയിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തായിരുന്നു ഇത്. ഷംഷാബാദ് ബിഷപ്പ് റാഫേൽ തട്ടിലും വൈകുന്നേരത്തോടെ എത്തിയെങ്കിലും ചർച്ചയിൽ പങ്കെടുത്തില്ല.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍