ആദ്യം വൈദികർ തെരുവിൽ ഇറങ്ങിയത് ആസ്ഥാനം ചങ്ങനാശ്ശേരിക്ക് പകരം എറണാകുളം ആക്കാൻ; എറണാകുളം ആക്കിയിട്ടും ചങ്ങനാശ്ശേരിക്കാർ സഭാ തലവനാകുന്നത് അസ്വസ്ഥത വർദ്ധിപ്പിച്ചു; കർദിനാളുമായി മാർ എടയന്ത്രത്ത് കൂടിക്കാഴ്ച നടത്തിയത് രാജി ആവശ്യം ഉന്നയിച്ച്; അഭ്യർത്ഥന തള്ളി മാർ ആലഞ്ചേരി; സീറോ മലബാർ സഭാ പ്രശ്നം തെരുവിൽ ഇറങ്ങിയതോടെ കരുതലോടെ നീങ്ങാൻ ഉറച്ച് പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വിവാദ സ്ഥലമിടപാടിൽ വൈദിക സമിതിയുടെ തീരുമാനം അറിയിക്കാൻ എറണാകുളം - അങ്കമാലി അതിരൂപത സഹായ മെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും മാർ ജോസ് പുത്തൻവീട്ടിലും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി ചർച്ച നടത്തി. കർദിനാൾ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാനായിരുന്നു എടയന്ത്രത്ത് എത്തിയത്. എന്നാൽ ഈ ആവശ്യം മാർ ആലഞ്ചേരി നിഷേധിച്ചു. താൻ രാജിവച്ചൊഴിയുന്ന പ്രശ്നമില്ലെന്നാണ് കർദിനാളിന്റെ പക്ഷം. ഇതോടെ സീറോ മലബാർ സഭയിലെ പ്രശ്നം കൂടുതൽ സങ്കീർണ്ണതയിലേക്ക് കടക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ എറണാകുളം ബസ്ലിക്കയിൽ വൈദികർ യോഗം ചേരുമ്പോൾ സഹായ മെത്രാന്മാർ കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടിൽ കർദിനാളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. വൈദികരുമായി 11.30-ന് കൂടിക്കാഴ്ച നടത്താമെന്ന് മാർ എടയന്ത്രത്ത് അറിയിച്ചിരുന്നെങ്കിലും അവരുടെ നിവേദനം ഏറ്റുവാങ്ങാൻ ആ സമയത്ത് എത്തിച്ചേരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. സഹായ മെത്രാന്മാർക്കുള്ള നിവേദനം പുതിയ പ്രൊക്യുറേറ്റർ ഫാ. സെബാസ്റ്റ്യൻ മാണിക്കത്താനാണ് വൈദികർ കൈമാറിയത്. ഈ യോഗ സമയത്ത് എടയന്ത്രത്ത് സ്വന്തം നിലയിൽ കർദിനാളിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. എന്നാൽ ഭൂമി ഇടപാടിൽ വിശ്വാസികളെ വഞ്ചിച്ചത് താനല്ലെന്ന നിലപാടിലാണ് കർദിനാൾ. സത്യം എന്നായാലും പുറത്തുവരും. അതിനായി താൻ കാത്തിരിക്കുകയാണ്. രാജി വയ്ക്കുന്ന പ്രശ്നമില്ലെന്നും കർദിനാൾ അറിയിച്ചു. ഈ സന്ദേശം പുറത്തായതോടെയാണ് വൈദികർ അതിശക്തമായ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇതോടെ വിഷയം തെരുവിലെത്തുകയാണ്.
സിറോമലബാർ സഭയിലെ ഭൂമിയിടപാടിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കർദിനാൾ മാർ ജോർജ് ആലഞ്ചേരി രാജിവയ്ക്കണമെന്നാണ് വൈദികരുടെ ആവശ്യം. മാർ ആലഞ്ചേരിയെ എതിർക്കുന്ന വൈദികസമിതി രാവിലെ ബിഷപ് ഹൗസിൽ യോഗം ചേർന്നശേഷം അദ്ദേഹത്തിനെതിരേ പ്രമേയം പാസാക്കി. ഭൂമിയിടപാടു മൂലം സഭയ്ക്ക് 86 കോടി രൂപയുടെ ബാധ്യതയുണ്ടായെന്നു അവർ പറഞ്ഞു. കടം തീർക്കാനായി നടത്തിയ ഭൂമിവിൽപ്പന സഭയ്ക്ക് തന്നെ ബാധ്യതയായി. കാനോനിക നിയമങ്ങളുടെ ലംഘനമാണു മാർ ആലഞ്ചേരിയിൽനിന്ന് ഉണ്ടായതെന്നും അവർ പറഞ്ഞു. മലയാറ്റൂരിൽ വൈദികൻ കുത്തേറ്റു മരിച്ചതിൽ ദുരൂഹതയുണ്ടെന്നും പ്രതിയെ പിടിക്കാൻ തുടക്കത്തിൽ കഴിയാതിരുന്നത് വീഴ്ചയാണെന്നും വൈദികർ ആരോപിച്ചു. ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും അവർ പറഞ്ഞു. അങ്ങനെ വിവാദങ്ങൾ പുതിയ തലത്തിലെത്തി.
എന്നാൽ വിശ്വാസികളുടെ പിന്തുണ ആലഞ്ചേരിക്കുണ്ട്. വൈദികർ ഒന്നടങ്കം തെരുവിലെത്തിയിട്ടും വിശ്വാസികൾ ആരും കർദിനാളിനെ തള്ളി പറയുന്നില്ല. ഇതും വിഷയം തെരുവിലെത്തിയാൽ അത് സംഘർഷത്തിന് ഇടനൽകുമെന്ന സൂചനയാണ് പങ്കുവയ്ക്കുന്നത്. കർദിനാളിനെതിരെ നിലകൊള്ളുന്ന വൈദികർക്കെതിരെ അതിശക്തമായ വികാരം വിശ്വാസികളിൽ ഉയരുന്നുണ്ട്. കർദിനാളിനെതിരേ കേസെടുക്കാൻ നിർദ്ദേശിച്ചുള്ള കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷമാണ് അങ്കമാലി- എറണാകുളം അതിരൂപതയിലെ വൈദികർ അടിയന്തരമായി അനൗപചാരിക യോഗം ചേരാൻ തീരുമാനിച്ചത്. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കർദിനാൾ തൽക്കാലത്തേക്കെങ്കിലും ചുമതലകളിൽനിന്ന് മാറിനിൽക്കണമെന്നാണു വൈദികരുടെ ആവശ്യം.
കേസെടുക്കാൻ നിയമപോദേശം തേടി സർക്കാർ
വിവാദ സ്ഥലവിൽപ്പനയിൽ എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധിയിൽ പൊലീസ് അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടി. ഇത് നടപടി നീട്ടാനുള്ള തന്ത്രമാണെന്ന അഭിപ്രായവും സജീവമാണ്. വിശ്വാസികളുടെ പിന്തുണ കർദിനാളിനാണെന്ന് മനസ്സിലാക്കിയാണ് സർക്കാർ കേസെടുക്കൽ നീട്ടുന്നത്.
വിവാദവിഷയമായതിനാൽ പൊലീസ് വളരെ കരുതലോടെയാണ് നീങ്ങുന്നത്. ആദ്യത്തെ പരാതിയുടെ അടിസ്ഥാനത്തിലാണോ അതോ പരാതിക്കാരന്റെ മൊഴിയെടുത്തിട്ടാണോ കേസ് എടുക്കേണ്ടതെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് കരുതുന്നു. ശനി, ഞായർ ദിവസങ്ങൾ അവധിയായതിനാൽ തിങ്കളാഴ്ച വരെ കാര്യങ്ങൾ നീണ്ടേക്കാം. നിയമോപദേശം കിട്ടുന്ന മുറയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. എജിയുടെ നിയമോപദേശം എതിരായാലും കേസെടുക്കാതിരിക്കാൻ സർക്കാരിന് കഴിയാത്ത സാഹചര്യമുണ്ട്. ഹൈക്കോടതി നിർദ്ദേശത്തെ തള്ളിക്കളയലാകും ഇത്. ഹൈക്കോടതി ഉത്തരവിനെതിരെ സഭയ്ക്ക് അപ്പീൽ പോകാനുള്ള സൗകര്യം ഒരുക്കലായും ഇതിനെ വ്യാഖാനിക്കുന്നവരുണ്ട്.
അതിനിടെ മാർ ജോർജ് ആലഞ്ചേരിക്കതിരെ വി എസ് അച്യുതാനന്ദൻ രംഗത്തു വന്നു. ഭൂമി ഇടപാട് വിഷയം ഗൗരവമുള്ളതാണെന്ന് വി എസ് പറഞ്ഞു. പൊതുസ്വത്തുക്കൾ സ്വകാര്യ മുതൽ പോലെ കെകകാര്യം ചെയുന്നത് ശരിയല്ല. കർദിനാളിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. കർദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. എന്നാൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് വിഎസിന്റെ ഇടപെടൽ.
വൈദികരുടെ ആദ്യ പ്രതിഷേധം ആസ്ഥാനം കൊച്ചിയിൽ ഉറപ്പിക്കാൻ
എറണാകുളം-അങ്കമാലി അതിരൂപതയിൽ സഭാ വിഷയവുമായി ബന്ധപ്പെട്ട് വൈദികർ ഇതിനു മുമ്പ് പരസ്യമായി രംഗത്തിറങ്ങിയത് 1992-ൽ. അന്ന് ആരാധനക്രമവുമായി(ലിറ്റർജി)യുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നു ഇതിന് കാരണം. സിറോ മലബാർ റീത്ത് അന്ന് വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ കീഴിലായിരുന്നു. സഭയ്ക്ക് മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി നൽകണമെന്നും അതിന്റെ ആസ്ഥാനം എറണാകുളമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അന്നത്തെ പരസ്യപ്രകടനം. ആസ്ഥാനം ചങ്ങനാശ്ശേരിയാക്കാൻ ശക്തമായ സമ്മർദമുണ്ടായിരുന്നു. അതായിരുന്നുപ്രതിഷേധത്തിന് കാരണം. കർദിനാളുള്ള സ്ഥലം, വലിയ നഗരം തുടങ്ങിയ കാര്യങ്ങളാണ് എറണാകുളത്തിന് അനുകൂലമായി ഉന്നയിക്കപ്പെട്ടത്.
മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി ലഭിക്കുന്നതോടെ കൂടുതൽ സ്വയംഭരണം കൈവരുമെന്നതാണ് ആവശ്യത്തിന് പിന്നിലുണ്ടായിരുന്നത്. എന്നാൽ കൊച്ചി ആസ്ഥാനമായെങ്കിലും തലവനായി ചങ്ങനാശ്ശേരിക്കാർ എത്തി. ഇതാണ് ഇന്നത്തെ പ്രശ്നത്തിന് കാരണം. കൊച്ചിയിൽ കൊച്ചിക്കാർ മതിയെന്നതാണ് ഏറണാകുളം അതിരൂപതയുടെ പ്രശ്നം. ഇത് കർദിനാൾ ആലഞ്ചേരിക്കെതിരെ എറണാകുളം അതിരൂപതയിലെ വൈദികർ തിരിയാൻ കാരണം. 1989 മുതൽ തുടരുന്ന ആരാധനക്രമത്തിൽ മാറ്റം വേണമെന്നും എറണാകുളത്തെ വൈദികർ 1992ൽ ആവശ്യപ്പെട്ടിരുന്നു. ആരാധനാ രീതിയിൽ എറണാകുളം - ചങ്ങനാശ്ശേരി വിഭാഗങ്ങൾ തമ്മിൽ ഏതാനും വ്യത്യാസങ്ങളുണ്ട്.
കുർബാന സമയത്ത് വൈദികർ വിശ്വാസികൾക്ക് അഭിമുഖമായി നിൽക്കുന്നതാണ് എറണാകുളം മുതൽ വടക്കോട്ടുള്ള ഏതാനും രൂപതകളുടെ രീതി. ചങ്ങനാശ്ശേരി മേഖലയിൽ വൈദികർ അൾത്താരയിലേക്ക് തിരിഞ്ഞാണ് നിൽക്കുന്നത്. വേറെയും വ്യത്യാസങ്ങളുണ്ട്. പരസ്യപ്രതിഷേധം നടന്ന അതേവർഷം സഭയ്ക്ക് മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി ലഭിച്ചു. ആസ്ഥാനം എറണാകുളമാകുകയും ചെയ്തു. എന്നാൽ ആരാധനാരീതികൾ ഏകീകരിക്കപ്പെട്ടിട്ടില്ല. മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിക്കും മുകളിലുള്ള പാത്രിയാർക്ക പദവി സഭയ്ക്ക് ലഭിക്കാനുള്ള ശ്രമങ്ങൾ നേരത്തെ നടക്കുന്നുണ്ട്. കുറച്ചുകൂടി സ്വയംഭരണാധികാരം ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍