സീറോ മലബാർ സഭയിലെ ബിഷപ്പ് നിശാക്ലബ്ബിൽ അഴിഞ്ഞാടുന്നു; ഡാൻസ് കളിക്കുന്ന ചിത്രമെന്ന് പറഞ്ഞ് വാട്സ് ആപ്പിൽ സന്ദേശങ്ങളും; കന്യാസ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തുന്നതായും ആരോപണം; ഭൂമി വിൽപ്പനാ വിവാദത്തിന്റെ പേരിൽ വൈദികർ രണ്ടു തട്ടിലായപ്പോൾ വാട്സ് ആപ്പ് വഴി അപവാദത്തിന്റെ 'ഇടയ ലേഖനം' പ്രചരിക്കുന്നു; പുരോഹിത വിഭാഗത്തിന്റെ വിഴുപ്പലക്കലിൽ തലയിൽ കൈവെച്ച് വിശ്വാസികൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി വിൽപ്പനാ വിവാദം വൈദികരും വിശ്വാസികളും തമ്മിലുള്ള തെരുവു യുദ്ധത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. കർദിനാൾ ജോർജ്ജ് ആലഞ്ചേരിയെ പിന്തുണച്ച് ഒരു വിഭാഗം രംഗത്തുള്ളപ്പോൾ തന്നെ എതിർത്തു കൊണ്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുമുണ്ട്. ഈ രണ്ടു കൂട്ടരും ഇപ്പോൾ തമ്മിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ചു കൊണ്ടാണ് കണക്കു തീർക്കുന്നത്. മുമ്പെങ്ങും ഇല്ലാത്ത വിധം ഇപ്പോഴത്തെ പ്രശ്നങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു കൊണ്ട് ചൂടുപിടിക്കുകയാണ്.
വിശ്വാസി സമൂഹത്തിന് മാതൃക ആകേണ്ട പുരോഹിതർ തമ്മിലുള്ള വിഴുപ്പലക്കൽ അതിന്റെ സർവ സീമകളും ലംഘിച്ചു കൊണ്ടാണ് ഇപ്പോൾ പുതിയ തലത്തിലേക്ക് നീങ്ങുന്നത്. സഭയ്ക്കുള്ളിലെ ചീഞ്ഞു നാറുന്ന കഥകളാണ് ഇതോടെ പുറത്തുവരുന്നത്. ഇത് വാട്സ് ആപ്പ് സന്ദേശങ്ങളുടെ രൂപത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കർദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ പടനയിക്കുന്നവർക്കൊപ്പമുള്ള ഒരു മെത്രാനെതിരെ ഗുരുതരമായ ആരോപണങ്ങൾ അടങ്ങിയ 'ഇടയലേഖനം' തന്നെ പ്രചരിക്കുന്നുണ്ട്.
ഇതിൽ പറയുന്നത് ഒരു മെത്രാൻ വിദേശത്തെ നിശാക്ലബ്ബിൽ അഴിഞ്ഞാടി എന്നാണ്. ഇദ്ദേഹം ഡാൻസ് കളിക്കുന്നത് എന്നു പറഞ്ഞു കൊണ്ടുള്ള ഒരു ചിത്രവും സഹിതമാണ് വാട്സ് ആപ്പിലെ പ്രചരണം. മെത്രാൻ സ്ത്രീവിഷയങ്ങളിൽ അതീവ താൽപ്പര്യമുള്ള ആളാണെന്നും വാട്സ് ആപ്പ് സന്ദേശത്തിൽ ആരോപിക്കുന്നു. കന്യാസ്ത്രീകളെ പോലും ലൈംഗിക ആവശ്യത്തിന് ഉപോയോഗിക്കുന്നതായാണ് ആക്ഷേപം. ഇങ്ങനെ അപവാദം പ്രചരിപ്പിച്ചു കൊണ്ടുള്ള വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നത് ഒരു വിഭാഗത്തിന്റെ അറിവോടെ തന്നെയാണെന്ന് വ്യക്തമാണ്. ഇദ്ദേഹത്തിന് സ്വിസ് ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും സന്ദേശത്തിൽ പ്രചരിക്കുന്നു.
12 പ്രമാണങ്ങൾ എന്ന പേരിൽ ഗുരുതരമായ 12 ആരോപണങ്ങളാണ് കർദിനാളിന്റെ എതിരാളിയായ മെത്രാനെതിരേ ഇറക്കിയിരിക്കുന്നത്. ഈ പന്ത്രണ്ട് ആരോപണങ്ങളും ഗുരുതരമാണ്. എന്നാൽ, പരസ്പ്പരം മേധാവിത്തം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള അപവാദ പ്രചരണാണ് ഇതെന്നത് ഉറപ്പാണ്.
12 പ്രമാണങ്ങൾ/ അന്ത്യശാസനം ഇങ്ങിനെയാണ്:
1)കോടികളുടെ വരുമാനമുള്ള കാനഡ ആസ്ഥാനമായുള്ള ''രക്ഷിക്കാം ഒരു കുടുംബം'' പദ്ധതി കഴിഞ്ഞ പതിനാലു കൊല്ലക്കാലമായി വിവാദ മെത്രാനും തന്റെ ''കുടുംബ''വുമായി ഭരിക്കുന്നു. മറ്റൊരു ഇടവകയിലേക്കും എടയന്ത്രത്തിനു സ്ഥലം മാറ്റമില്ല.
രണ്ട്: ആർച്ച് ബിഷപ്പിന് സ്വവസതിയുണ്ടായിട്ടും താമസിക്കുന്നത് വയോധിക പുരോഹിതർക്ക് കഴിയാനുള്ള വിജോഭവനിൽ സ്വന്തക്കാരികളായ എന്തിനും തയ്യാറായ കന്യാസ്ത്രീകളോടൊപ്പം. ഇത് ചോദ്യം ചെയ്തകൊണ്ട് സഭയ്ക്ക് പേരുദോഷം ഉണ്ടാക്കിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റിയതിന് ബിഷപ്പ് ചാക്യാത്തിനും വിവാദ മെത്രാൻ കുതന്ത്രപൂർവ്വം യാത്രയയപ്പ് നൽകി തെറിപ്പിച്ചു.
മൂന്ന്: ''രക്ഷിക്കാം ഒരു കുടുംബം'' പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മെത്രാൻ തനിക്കു താൽപ്പര്യമുള്ള ഒരു കന്യാസ്ത്രീയെ പ്രോഗ്രാം സംഘാടകയാക്കി. അവരെ കാവൽനിർത്തി ഒരു മെത്രാൻ മറ്റു കന്യാസ്ത്രീകളുമായി രഹസ്യ സംയോഗങ്ങളിൽ പങ്കെടുത്തു.
നാല്: പാരിഷ് കൗൺസിലർമാരുടെ മുന്നിൽ വച്ച് ഫാദർ തോമസ് പാലയുരിനെ നിഷ്ക്കരുണം അധിക്ഷേപിച്ചതിൽ മനം നൊന്ത് ഹ്രദയാഘാതം മൂലം ഫാദർ തോമസ് പാലയൂർ മരിച്ചു.
അഞ്ച്: ലൈംഗിക ആരോപണങ്ങളിൽ കുടുക്കിയ മൂന്നു വൈദീകരെ മെത്രാൻ തന്നിഷ്ടപ്രകാരം ക്രൂരമായി ശിക്ഷിച്ചു. ഒരു വൈദീകനെ നാടുകടത്തി. തനിക്കു തോന്നുംവിധം വൈദീകരെ ശിക്ഷിക്കാനുതകും രൂപത്തിൽ അവരെക്കൊണ്ട് കുറ്റസമ്മതം രേഖാമൂലം നിർബന്ധിച്ച് എഴുതിവാങ്ങി അവരോടുള്ള പ്രതികാരം തീർത്തു.
ആറ്: ഈ മെത്രാന്റെ വിജോഭവനിലുള്ള കന്യാസ്ത്രീകളുമായുള്ള അവിഹിതത്തിനെതിരെ പ്രതികരിച്ച ബിഷപ്പ് ചാക്യാതിനെ പരസ്യമായി അവഹേളിക്കുകയും നുണക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്തു.
ഏഴ്: മിടുക്കനായ ഒരു വൈദീകനെ എടയന്ത്രത്ത് തന്റെ അടിമയാക്കി ചാൻസിലർ സ്ഥാനത്ത് റാൻ മൂളിയായി പ്രതിഷ്ടിച്ചു.
എട്ട്: യുറോപ്പിൽ നിശാ ക്ലബ്ബിൽ നാമ മാത്ര വസ്ത്ര ധാരികളായ സ്ത്രീകൾക്കൊപ്പം മദ്യപാനവും ഡാൻസും ഈ മെത്രാൻ നടത്തി. ഒടുവിൽ ചിത്രം വയ്ച്ച് മറ്റൊരു വൈദീകൻ വിരട്ടി പണം വാങ്ങിയ സംഭവം...ഫോട്ടോ സംഘടിപ്പിച്ച മിടുക്കനായ ഒരു വൈദീകനെ പതിനായിരം ഡോളർ കൊടുത്താണ് എടയന്ത്രത്ത് കീഴ്പ്പെടുത്തിയത്. മാത്രമല്ല; ആ വൈദീകന് സഭയിൽ നല്ല സ്ഥാനവും കൊടുത്തു.
ഒമ്പത്: സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള കേരളത്തിൽ നിന്നുള്ള ഒരേയൊരു വൈദീകനാണ് ഈ മെത്രാൻ
പത്ത്: അതിരൂപതയിൽ ബന്ധുവായ ഒരു പുരോഹിതൻ ഒഴികെ മറ്റുള്ളവരെല്ലാം തന്നെ ഈ മെത്രാന്റെ അടിമകളാണ്.
പതിനൊന്ന്: സഭയിൽ ഡബിൾ റോൾ കളിക്കുന്ന മെത്രാന്റെ കൂടുതൽ ദുശീലങ്ങൾ അടുത്തുതന്നെ വെളിച്ചത്തുവരും.
പന്ത്രണ്ട്: പണം, പെണ്ണ്, പ്രതികാരം അതാണ് ഈ മെത്രാന്റെ ഇഷ്ടങ്ങൾ
പന്ത്രണ്ടു പ്രമാണങ്ങൾക്ക് ഒടുവിലായി പറയുന്നത് നിങ്ങൾ ഇത് വിശ്വസിക്കണമെന്ന നിർബന്ധമില്ലെന്നുമാണ്. അത് ഇങ്ങനെ: നിങ്ങൾ ഇത് വിശ്വസിക്കണമെന്ന നിർബന്ധം ഞങ്ങൾക്കില്ല. പക്ഷെ നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ ഇതെല്ലാം വിശ്വസിക്കും. ഞങ്ങൾ ഇപ്പോൾ സംഘടിതരാണ്. ഞങ്ങൾക്ക് അതിരൂപതയെ രക്ഷിച്ചേ പറ്റൂ. അല്ലെങ്കിൽ ഈ മെത്രാൻ അതിരൂപത നശിപ്പിക്കും. അതുകൊണ്ട് അദ്ദേഹം സ്വയം വിരമിക്കുകയോ രാജിയാവുകയോ ചെയ്യണം. അല്ലെങ്കിൽ ഞങ്ങൾ കുറേക്കൂടി ശക്തമായ നടപടികളിലേക്ക് പോകും.
അതേസമയം കർദിനാളിനെതിരെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തുകയും ഇതിനെ ചെറുക്കാൻ മറ്റൊരു വിഭാഗം രംഗത്തിറങ്ങിയതും വിശ്വാസികളിൽ കടുത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്. നാറുന്ന കഥകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിൽ കടുത്ത അതൃപ്തരാണ് അവർ. പരസ്പ്പരം നേട്ടം കൊയ്യാൻ വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറെടുത്താണ് ഇരുവിഭാഗവും കരുക്കൾ നീക്കുന്നത്.
നേരത്തെ മലയാറ്റൂരിലെ ഫാദർ തേലക്കാട്ടിന്റെ കൊലപാതകം ആലഞ്ചേരിയുടെ തലയിൽ കെട്ടിവെക്കാൻ വേണ്ടി മറു വിഭാഗം ശ്രമിച്ചിരുന്നു ഇതിന് പ്രമുഖരായ രണ്ട് ബിഷപ്പുമാർ രഹസ്യമായി കൈകോർത്തെന്നുമാണ് ആരോപണം. ലത്തീൻ ഭാഷയിൽ പ്രാവീണ്യമുള്ള ബിഷപ്പ് കർദജിനാളിനെതിരായ ആരോപണം വത്തിക്കാനിൽ എത്തിച്ചതായും അറിയുന്നു. ഇതിനിടെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും പൊലീസ് ഇതുവരെ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടില്ല. ജസ്റ്റിക് കമാൽ പാഷയെ ക്രിമിനൽ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ നിന്നു മാറ്റിയത് സ്വാഭാവിക നടപടി ക്രമങ്ങളുടെ ഭാഗമാണെങ്കിലും ഇക്കാര്യവും സഭയിൽ ചൂടുള്ള ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍