ദളിതർക്ക് ലോൺ കൊടുത്താൽ എങ്ങനെ അടയ്ക്കും; ഇനി ബാങ്കിൽ കയറിയാൽ പൊലീസിനെ കൊണ്ട് പിടിപ്പിക്കും; സിൻഡിക്കേറ്റ് ബാങ്ക് മാനജർക്കെതിരെ മനുഷ്യാവകാശ ലംഘനം ആരോപിച്ച് യുവമോർച്ചാ നേതാവ്; പലിശ രഹിതവായ്പ വാങ്ങാൻ പെടാപാടുപ്പെട്ട യുവാവിന് നേരിടേണ്ടി വന്നത് ജാതിയുടെ പേരിൽ കടുത്ത അപമാനം; ആരോപണം നിഷേധിച്ച് മാനേജർ ദിവ്യയും; കിളിമാനൂരിലെ സിൻഡിക്കേറ്റ് ബാങ്ക് പുലിവാല് പിടിക്കുമ്പോൾ
എം മനോജ് കുമാർ
കിളിമാനൂർ: പ്രധാനമന്ത്രിയുടെ മുദ്രാ ലോൺ പദ്ധതിയിൽ കോൺക്രീറ്റ് മിക്സർ വാങ്ങിക്കാൻ അനുമതി തേടിയ ദളിത് യുവാവിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചത് വിവാദത്തിൽ. സിൻഡിക്കേറ്റ് ബാങ്കിന്റെ കിളിമാനൂർ ശാഖാ മാനേജരാണ് യുവാവിനെ ജാതിപ്പേര് വിളിച്ചതായി പരാതി ഉയർന്നത്. കിളിമാനൂരിലെ ദളിത് യുവാവും കിളിമാനൂർ യുവമോർച്ചാ നേതാവുമായ വിനോദിനാണ് മുദ്രാ ലോണിന്റെ പേരിൽ ജാതിപ്പേര് വിളിച്ചുള്ള അപമാനവും ലോൺ നിഷേധവും ഒരുമിച്ച് നേരിടേണ്ടി വന്നത് സംഭവത്തിൽ അപമാനിതനായി മടങ്ങിയ വിനോദ് ജാതിപ്പേര് വിളിച്ച് അപമാനിച്ചതിന്റെ പേരിൽ സിൻഡിക്കേറ്റ് ബാങ്ക് കിളിമാനൂർ ശാഖാ മാനേജർക്ക് എതിരെ പൊലീസിൽ പരാതിയും നൽകി.
കെട്ടിടം പണിക്ക് പോകുന്ന വിനോദ് 50000 രൂപയോളം മുടക്കി പേപ്പർ ജോലികൾ തീർത്താണ് കോൺക്രീറ്റ് മിക്സ്ചർ വാങ്ങാൻ സിൻഡിക്കേറ്റ് ബാങ്കിൽ മുദ്രാ ലോണിനു അപേക്ഷ നൽകിയത്. ലോൺ ലഭിച്ചില്ലെന്നത് പോകട്ടെ കാശും അപമാനവും ബാക്കിയായതിന്റെ വിഷമത്തിലാണ് ജാതിപ്പേർ വിളിച്ചുള്ള ആക്ഷേപത്തിന്റെ പേരിൽ വിനോദ് പൊലീസിൽ പരാതി നൽകിയത്. മുദ്രാ ലോണിന്റെ പേരിൽ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി വിനോദ് പറയുന്നതും ഇതിന്റെ പേരിൽ ബാങ്കിൽ നടന്ന പ്രശ്നങ്ങളും സോഷ്യൽ മീഡിയയിൽ വൈറലുമാണ്.
രണ്ടു മാസം മുൻപാണ് യുവമോർച്ചാ നേതാവുകൂടിയായ വിനോദ് കോൺക്രീറ്റ് മിക്സ്ചർ വാങ്ങിക്കാൻ മുദ്രാ ലോണിനായി ബാങ്കിന്റെ അടുക്കൽ എത്തുന്നത്. അതിനായി ക്വട്ടെഷനും അപേക്ഷയും പേപ്പർ ജോലികളും ഒക്കെ പൂർത്തീകരിക്കാനാണ് ബാങ്ക് വിനോദിനോട് ആവശ്യപ്പെട്ടത്. ഇത് പ്രകാരം പേപ്പർ ജോലികളും കോൺക്രീറ്റ് മിക്സ്ചർ യന്ത്രത്തിനായി തൃശൂരിൽ പോയി ക്വട്ടെഷനും വിനോദ് ബാങ്കിൽ നൽകി. എല്ലാം പൂർത്തിയായപ്പോൾ വിനോദിന്റെ അപേക്ഷ നിരസിക്കപ്പെട്ടു. ഇതോടെ വിനോദ് അടുപ്പമുള്ളവരെ കൂട്ടി ഇന്നലെ ബാങ്കിലെത്തി. എന്നാൽ ബാങ്ക് മാനേജർ വിനോദിനെ കാണാൻ കൂട്ടാക്കിയില്ല.
പക്ഷെ ഉച്ചയ്ക്ക് എത്തിയ വിനോദ് ബാങ്ക് മാനേജറെ കാണും വരെ ബാങ്കിൽ തുടർന്നു. പക്ഷെ ലോൺ നിരസിക്കപ്പെട്ടു എന്ന മറുപടിയാണ് മാനേജർ പറഞ്ഞത്. ഇത് വിനോദിന്റെ കൂടെയുള്ളവർ ചോദ്യം ചെയ്തു. മാനേജർ പൊലീസിനെ വിളിച്ച് വിനോദിനെയും കൂടെയുള്ളവരെയും ഇറക്കിവിടുകയായിരുന്നു. എന്നാൽ മാനേജർ ജാതിപ്പേര് വിളിച്ച അപമാനിച്ച കാര്യം വിനോദ് പറഞ്ഞപ്പോൾ അതിനു സ്റ്റേഷനിൽ പരാതി നൽകാൻ പൊലീസ് നിർദ്ദേശിച്ചത് അനുസരിച്ചാണ് വിനോദ് കിളിമാനൂർ പൊലീസിൽ പരാതി നൽകിയത്. സംഭവങ്ങളെക്കുറിച്ച് വിനോദ് മറുനാടനോട് വിശദീകരിച്ചത് ഇങ്ങനെ:
ജാതിപ്പേര് വിളിച്ചുള്ള അപമാനവും കാശ് നഷ്ടവുമാണ് മുദ്രാ ലോണിന്റെ പേരിൽ വന്നത്: വിനോദ്
എന്റെ വീട് കിളിമാനൂരാണ്. കെട്ടിടം പണി ഉൾപ്പെടെയുള്ള ജോലികൾ ചെയ്താണ് ഞാൻ കുടുംബം പുലർത്തുന്നത്. അതുകൊണ്ട് തന്നെ കോൺക്രീറ്റ് മിക്സ്ചർ എന്റെ ഒരു സ്വപ്നമായിരുന്നു. ഇത് മനസ്സിൽ കൂടുകെട്ടിയപ്പോഴാണ് മുദ്രാ ലോണിന്റെ സാധ്യതകൾ തേടി കോൺക്രീറ്റ് മിക്സ്ചറിനായി ഞാൻ കിളിമാനൂരെ സിൻഡിക്കേറ്റ് ബാങ്കിനെ സമീപിക്കുന്നത്. രണ്ടു മാസം മുൻപാണ് ബാങ്കിൽ എത്തുന്നത്. ആറു ലക്ഷത്തോളം രൂപ കോൺക്രീറ്റ് മിക്സ്ചറിനായി വരും. പ്രധാനമന്ത്രി മുദ്രാ ലോൺ നൽകുന്നത് ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവർക്ക് വേണ്ടിയാണ്. ഈ തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് മുദ്രാ ലോണിനു വേണ്ടി ഞാൻ ബാങ്കിലെത്തിയത്.
ആദ്യം അപേക്ഷ നല്കാൻ പറഞ്ഞു. ഫോം തന്നു. പൂരിപ്പിച്ച് നല്കി. എന്താണ് പദ്ധതി എന്ന് ചോദിച്ചു. കോൺക്രീറ്റ് മിക്സ്ചർ എന്ന് ഞാൻ മറുപടിയും നൽകി. ക്വട്ടേഷൻ ബിൽ നല്കാൻ പറഞ്ഞു. അതിനായി തൃശൂരിൽ പോയി ക്വട്ടേഷൻ ബിൽ തയ്യാറാക്കി നൽകി. അപ്പോൾ പ്രോജക്റ്റ് റിപ്പോർട്ട് കൂടി വേണം എന്ന് പറഞ്ഞു. എന്റെ കുഞ്ഞിനു അസുഖമായ സമയമായിരുന്നു. ആ പണം കൂടി എടുത്താണ് ഞാൻ പ്രോജ്കറ്റ് റിപ്പോർട്ട് തയ്യാറാക്കാൻ നൽകിയത്. ലോൺ ശരിയാവുമായിരുന്നെങ്കിൽ അത് അന്നേ പറയാമായിരുന്നു. അത് പക്ഷെ മാനേജർ പറഞ്ഞില്ല. പകരം പറഞ്ഞത് കട എടുക്കണം എന്നാണ്. അതിനായി ഞാൻ ഇല്ലാത്ത പണവും മുടക്കി ഒരു കടയും എടുത്തു. 25000 രൂപ മുടക്കിയാണ് വാടകയ്ക്ക് കട എടുത്തത്. കട എടുത്തപ്പോൾ പഞ്ചായത്ത് ലൈസൻസ് വേറെയും എടുത്തു.
എന്നിട്ടും ലോൺ ശരിയാകാത്തപ്പോഴാണ് ഞാൻ സുഹൃത്തുക്കളെ വിളിച്ച് ബാങ്കിൽ എത്തിയത്. ഇവർ അത് ചോദ്യം ചെയ്തു. ഈ പക ബാങ്ക് മാനേജരുടെ മനസിലുണ്ടായിരുന്നു. പാവപ്പെട്ടവർക്ക് ജീവിക്കേണ്ടേ? പണക്കാർക്ക് മാത്രം ജീവിച്ചാൽ മതിയോ എന്നവർ മാനേജരോട് ചോദിക്കുകയും ചെയ്തു. അപ്പോൾ രണ്ടാമതും പ്രോജക്റ്റ് റിപ്പോർട്ട് നൽകാൻ പറഞ്ഞു. അത് നൽകിയപ്പോൾ രണ്ടാഴ്ച കഴിഞ്ഞിട്ട് വിളിക്കാം എന്ന് പറഞ്ഞു. ഇന്നലെ പതിനൊന്നു മണിയോടു വിളിച്ച് ബാങ്കിലേക്ക് വരാൻ പറഞ്ഞു. അപ്പോൾ കേൾക്കുന്ന വാർത്ത മുദ്രാ ലോൺ അപേക്ഷ തിരസ്ക്കരിക്കപ്പെട്ടുവെന്നാണ്. കോൺക്രീറ്റ് മിക്സ്ചർ യന്ത്രം വാങ്ങുമ്പോൾ അത് ലാഭകരമല്ല. അതിനാൽ ലോൺ നൽകാൻ കഴിയില്ല. തീരുമാനം വന്നത് തിരുവനന്തപുരം ഓഫീസിൽ നിന്നാണ് വന്നതും എന്നും പറഞ്ഞു. ലോൺ അപേക്ഷ നിരസിക്കപ്പെട്ടപ്പോൾ ഉച്ചയ്ക്ക് ശേഷം എന്റെ രണ്ടു സുഹൃത്തുക്കളെയും കൂട്ടി ഞാൻ ബാങ്കിൽ ചെന്നു. കാരണം അത്രയും പണം ഈ കാര്യത്തിൽ എനിക്ക് നഷ്ടമായിട്ടുണ്ട്. ലോൺ ലഭിക്കില്ലെങ്കിൽ അന്നേ പറഞ്ഞിരുന്നെങ്കിൽ ഈ പണം എനിക്ക് എന്റെ കയ്യിൽ തന്നെ നിൽക്കുമായിരുന്നു. പക്ഷെ ഉച്ചയ്ക്ക് ശേഷം ബാങ്കിൽ എത്തിയപ്പോൾ പൊലീസുണ്ട്. മാനേജർ പൊലീസ് സഹായം തേടിയിരുന്നു. എന്നോടു സംസാരിക്കാൻ കഴിയില്ലാ എന്നാണ് മാനേജർ പറഞ്ഞത്. ഇനി നീ ബാങ്കിനകത്ത് കയറിക്കഴിഞ്ഞാൽ പൊലീസിനെക്കൊണ്ട് പിടിപ്പിക്കും.
പട്ടിക ജാതിക്കാർക്കും ------- വിഭാഗത്തിൽ പെട്ടവർക്കും ലോൺ നൽകിയാൽ എങ്ങിനെ അടയ്ക്കും-ഇതാണ് മാനേജർ പറഞ്ഞത്. മുദ്രാ ലോണിന്റെ പേരിൽ അത്രയധികം മാനേജർ എന്നെ അസ്വസ്ഥനാക്കിയിരുന്നു. അതും കൂടാതെ എനിക്ക് കാശ് നഷ്ടവും, ഇതാ ഇപ്പോൾ ലോൺ നിഷേധവും. അതിനൊപ്പം മുഴങ്ങുന്നതോ പട്ടികജാതി-സമുദായം എന്ന പ്രയോഗവും. എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാൻ അങ്ങിനെ തന്നെ ബാങ്കിൽ ഇരുന്നു. ഇങ്ങിനെ ഒരു ആക്ഷേപം എന്നോടു പറഞ്ഞിട്ടുണ്ട്. അതിനാൽ എല്ലാവരും വരണം എന്ന് സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു. അവർ എത്തി. അവരുടെ മുന്നിൽ നിന്നാണ് മാനേജർ ജാതിപ്പേര് വിളിച്ച് അപമാനിച്ചത്. അവർ ഇതു കേട്ടിട്ടുണ്ട്.
അവരും പറഞ്ഞു മാഡം, ഇങ്ങിനെ ജാതിപ്പേര് വിളിക്കാൻ പാടില്ലാ എന്നും അവരും മാനേജരോട് പറഞ്ഞിരുന്നു. മാഡത്തിന്നോട് സംസാരിക്കണം എന്നും അവരും പറഞ്ഞു. പക്ഷെ ആരോടും സംസാരിക്കേണ്ട ആവശ്യമില്ലാ എന്നാണ് മാനേജർ പറഞ്ഞത്. അപ്പോൾ കൂടുതൽ പൊലീസും എത്തി. ബാങ്കിൽ നിന്ന് ഇറങ്ങിയില്ലെങ്കിൽ അറസ്റ്റ് എന്നും പൊലീസും. ഞാൻ ജാതിപ്പേര് വിളിച്ച് അപമാനിച്ച കാര്യം പൊലീസിനോട് പറഞ്ഞു. അപ്പോൾ സ്റ്റേഷനിൽ വന്നു പരാതി നൽകാൻ പറഞ്ഞു. അതിനാലാണ് ഞാൻ പരാതി നൽകിയത്.
ജാതിപ്പേര് വിളിച്ചില്ല; ലോൺ നൽകാൻ കഴിയില്ല എന്ന് ആദ്യമേ അറിയിച്ചു: സിൻഡിക്കേറ്റ് ബാങ്ക് മാനേജർ
പക്ഷെ വിനോദിന്റെ പരാതി നിഷേധിക്കും വിധമാണ് ബാങ്ക് മാനേജർ ദിവ്യ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഞാൻ ക്വട്ടേഷൻ നൽകാനോ, പ്രോജക്റ്റ് റിപ്പോർട്ട് നൽകാനോ ആവശ്യപ്പെട്ടിട്ടില്ല. ഇതൊന്നും ആവശ്യപ്പെടാതെ തന്നെ എല്ലാം സബ്മിറ്റ് ചെയ്ത് ലോൺ അനുവദിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ബിജെപിക്കാരൻ ആയതിനാൽ മുദ്രാ ലോൺ നൽകിയേ തീരൂ എന്ന നിലപാടിലായിരുന്നു വിനോദ്. ബാങ്കിന് ബാങ്കിന്റെതായ നടപടിക്രമങ്ങളുണ്ട്. ലോൺ അപേക്ഷ നിരസിച്ചത് ബാങ്കിന്റെ തിരുവനന്തപുരത്തെ റീജിയണൽ ഓഫീസിൽ നിന്നാണ്. വിനോദ് തലവേദനയായി മാറിയപ്പോൾ ഞാൻ ഫയൽ തീരുമാനത്തിനായി റീജിയണൽ ഓഫീസിലേക്ക് കൈമാറിയിരുന്നു. അത് പ്രകാരമുള്ള തീരുമാനമാണ് ഇന്നലെ വന്നത്. പക്ഷെ വിനോദും ബിജെപിക്കാരും ഇന്നലെ ബാങ്കിൽ വന്നു പ്രശ്നമുണ്ടാക്കി. അതിനാലാണ് പൊലീസിന്റെ സഹായം തേടിയത്. ബാങ്കിൽ ഞാൻ പുതിയ മാനേജർ ആയി എത്തിയതേയുള്ളൂ. അതുകൊണ്ട് തന്നെ എനിക്ക് എല്ലാം പഠിക്കേണ്ടി വന്നിരുന്നു. രണ്ടു മാസം മുൻപാണ് ഞാൻ ബാങ്കിൽ വരുന്നത്.
യുവമോർച്ച മണ്ഡലം പ്രസിഡന്റ് ആണെന്നാണ് പറഞ്ഞത്. എനിക്ക് മോദിയുടെ മുദ്രാ ലോൺ വേണം എന്നാണ് എന്നോടു പറഞ്ഞത്. എന്തിനാണ് എന്ന് ചോദിച്ചപ്പോൾ കോൺക്രീറ്റ് മിക്സ്ചർ വാങ്ങി വാടകയ്ക്ക് നൽകാൻ എന്നാണ് പറഞ്ഞത്. ലോൺ നൽകുമ്പോൾ സ്വന്തം ബിസിനസിനു ആണ്. ഇങ്ങിനെ മൂന്നാമത് പാർട്ടിക്ക് എന്ന് തന്നെ പറയുമ്പോൾ മുദ്രാ ലോൺ വഴി അതിനു അനുമതി നൽകാൻ കഴിയില്ല. ഇത് പറഞ്ഞപ്പോൾ വിനോദ് ഒച്ചയുണ്ടാക്കി. അപ്പോൾ ഇത് ബാങ്കിന്റെ ഉന്നതർക്കും പൊലീസിനുമായി പരാതിയുടെ രൂപത്തിൽ നൽകേണ്ടി വരുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇതോടെയാണ് ബിജെപി പ്രവർത്തകർ ഇളകി. നിരന്തര അന്വേഷണമായിരുന്നു. ഞാൻ ലോൺ നൽകുന്നില്ല എന്ന രീതിയിൽ വന്നു അന്വേഷിക്കുക. ഇത് തന്നെ തലവേദനയായി. ആരാണ് ശരിയായ കസ്റ്റമർ എന്നുപോലും എനിക്ക് തിരിച്ചറിയാൻ കഴിയാതെയായി. ജെസിബി വരെ വാങ്ങിക്കണം. എന്ന രീതിയിൽ ആണ് മുദ്രാ ലോണിനായി ആവശ്യം വരുന്നത്. ഇതെല്ലാം വിനോദ് പ്രശ്നം വന്നശേഷം എനിക്ക് നേരിടേണ്ടി വന്നു. ഞാൻ ചോദിക്കാതെ തന്നെ എല്ലാ ഡോക്യുമെന്റും വിനോദ് നൽകി. പ്രോജക്റ്റ് റിപ്പോർട്ടും അടക്കം. ഒന്നും ചോദിക്കാതെ നൽകിയതാണ്. ഞാൻ ജാതിപ്പേര് വിളിച്ചിട്ടില്ല. സംസാരിക്കാൻ കഴിയില്ലാ എന്നാണ് പറഞ്ഞത്. എല്ലാം സിസിടിവിയിലുണ്ട്. ബിജെപിക്കാർ ബാങ്കിൽ വന്നു പ്രശ്നമുണ്ടാക്കി. മുദ്രാ ലോൺ ഞാൻ നൽകുന്നില്ല എന്ന രീതിയിലാണ് പ്രശ്നങ്ങൾ നീങ്ങിയത്. അതോടെയാണ് റീജിയണൽ ഓഫീസിനെ ഞാൻ കാര്യങ്ങൾ ധരിപ്പിച്ചത്. എനിക്ക് കാര്യങ്ങൾ താങ്ങാൻ കഴിയുമായിരുന്നില്ല. റീജിയണൽ ഓഫീസാണ് ഇന്നലെ റിജക്ഷൻ ലെറ്റർ നൽകിയത്. അതിനാണ് വിനോദിനെ വിളിച്ചത്. ഉച്ചയക്ക് ശേഷം ബിജെപിക്കാരും വിനോദും ഓഫീസിലെത്തി പ്രശ്നമുണ്ടാക്കി. അതോടെയാണ് ഞാൻ പൊലീസിനെ വിളിച്ചത്. കാബിനിൽ കയറാതെയാണ് ഞാൻ വിനോദിനോടും ഒപ്പമുള്ളവരോടും സംസാരിച്ചത്.
ബിജെപിക്കാർ എന്നോടു തട്ടിക്കയറി. കാബിനിൽ വന്നിരിക്കണം എന്നാണ് എന്നോടു പറഞ്ഞത്. ലോൺ വേണ്ട ആളോട് സംസാരിക്കാം. കൂടെ വന്ന ആളോട് ഞാൻ എന്തിനു സംസാരിക്കണം. അതുമല്ല അവരുടെ ടോൺ വേറെയുമായിരുന്നു. അങ്ങിനെയാണ് പൊലീസ് സഹായം തേടാൻ തീരുമാനിച്ചതും പൊലീസ് എത്തിയതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്