എട്ടു വർഷം മുൻപ് യുകെയിൽ പോയത് സ്റ്റുഡന്റ് വിസയിൽ; എംബിഎ പഠനം പൂർത്തിയാക്കി ഹോട്ടൽ പണിക്കിറങ്ങിയ തൊടുപുഴക്കാരൻ ലണ്ടനിൽ സബ് വേ തുടങ്ങി; യുകെയിലെമ്പാടുമുള്ള 2700 ഫ്രാഞ്ചൈസികളെ പിന്നിലാക്കി ഒടുവിൽ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ഉടമയുമായി: മലയാളികൾക്ക് അഭിമാനത്തോടെ നെഞ്ചോടു ചേർക്കാൻ ശ്യാം ഗോപാൽ
കെ ആർ ഷൈജുമോൻ
ലണ്ടൻ: ചന്ദ്രനിൽ ചെന്നാലും കാണാം മലയാളി തട്ടുകട എന്നതു അനേക വർഷമായി കേട്ട് പരിചയിച്ച മലയാളി ഫലിതം. എന്നാൽ അതിനേക്കാൾ സാഹസമാണ് പാശ്ചാത്യ ലോകത്തെ ഭക്ഷണ ശൃംഖലയിൽ സാന്നിധ്യം അറിയിക്കുക എന്നത്. എന്നാൽ സാന്നിധ്യം മാത്രമല്ല, ആധിപത്യം കൂടി ഉറപ്പിക്കുകയാണ് ലണ്ടൻ മലയാളിയായ ശ്യാം ഗോപാൽ. വെറും എട്ടു വർഷമേ ആയിട്ടുള്ളൂ ശ്യാം ഗോപാൽ എന്ന തൊടുപുഴക്കാരൻ യുകെയിൽ എത്തിയിട്ട്.
കഴിഞ്ഞ രണ്ടു വർഷമായി ലോകത്തെ ഏറ്റവും വലിയ ഭക്ഷണ ശൃംഖലകളിൽ ഒന്നായ സബ്വെയുടെ ലണ്ടനിലെ ഒരു കടയുടെ ഉടമയും. എന്നാൽ ആരെയും അമ്പരപ്പിക്കും വിധം യുകെയിലും അയർലന്റിലുമായി വ്യാപിച്ചു കിടക്കുന്ന 2700 സബ്വേ കടകളിൽ ഏറ്റവും മുൻപിൽ എത്തിയിരിക്കുകയാണ് ഈ മലയാളി യുവാവ്. അതും നേട്ടം ഒന്നല്ല, രണ്ടാണ് ശ്യാമിന്റെ കടയ്ക്കു പറയാനുള്ളത്. മികച്ച കസ്റ്റമർ സർവീസിനും രാജ്യത്തെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി എന്ന അംഗീകാരവും ഒരാളെ തന്നെ തേടി എത്തി എന്ന അസൂയാർഹമായ നേട്ടമാണ് ശ്യാമും ഭാര്യ ലിമയും ചേർന്ന് നടത്തുന്ന ലണ്ടൻ നോർബറിയിലെ സബ്വേയ്ക്കു പറയാനുള്ളത്.
ഈ രംഗത്ത്, സബ്വേയുടെ കീഴിൽ തന്നെ ബ്രിട്ടനിൽ വേറെയും മലയാളികൾ ബിസിനസ് ചെയ്യുന്നുണ്ടെങ്കിലും അവരാരും ഇത്തരം ഒരു അവാർഡിന്റെ പരിഗണനയിൽ പോലും എത്തിയിട്ടില്ല എന്നിരിക്കെയാണ് ഈ അവാർഡുകൾക്ക് തിളക്കം കൂടുന്നത്. തൊടുപുഴയിലെ പ്രമുഖ ബിസിനെസ്സ് കുടുംബത്തിലെ അംഗമായ ശ്യാം വെയിൽസിലെ ഗ്ലെൻഡോർ യൂണിവേഴ്സിറ്റിയിൽ എംബിഎ പഠിക്കാൻ എത്തുന്നത് തന്നെ യുകെയിൽ ബിസിനസ് ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ്. ഇതിനായി ഒന്നര വർഷത്തോളം ഒരു ഇറ്റാലിയൻ റെസ്റ്റോറന്റിൽ മാനേജരായി ജോലി ചെയ്യുകയും ചെയ്തു.
ഭക്ഷണ വിപണിയുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കിയാണ് സ്വന്തമായി ഒരു ഭക്ഷണ വിൽപ്പന ശാല മികച്ച ഒരു ബ്രാൻഡിന്റെ കീഴിൽ തുടങ്ങാം എന്ന ആശയത്തിലേക്ക് ശ്യാം എത്തുന്നതും.
എന്തുകൊണ്ട് സബ്വേ?
ഈ ചോദ്യം ആദ്യം ചോദിച്ചത് ശ്യാം തന്നോട് തന്നെയാണ്. കാരണം ആദ്യം മനസ്സിൽ മക്ഡൊണാൾഡ് എന്ന വമ്പൻ പേരായിരുന്നു. പിന്നീട് കുറച്ചു കൂടി ആരോഗ്യം ശ്രദ്ധിക്കുന്ന ബ്രാൻഡ് തന്നെ ആകാം എന്ന ആശയത്തിലേക്കെത്തി. അങ്ങനെയാണ് സബ്വേ മനസ്സിൽ വേര് പിടിച്ചത്. എന്നാൽ ഒരു പേര് കണ്ടു പിടിച്ചു കയ്യിൽ കാശുമായി ചെന്നാൽ ആർക്കും ഇത്തരം ഫുഡ് റെസ്റ്റോറന്റ് ചെയിനിൽ നിക്ഷേപിക്കാം എന്ന് കരുതണ്ട.
ഏകദേശം ഒന്നര വർഷത്തോളം ഇട്ടു വട്ടം കറക്കിയ ശേഷമാണ് ശ്യാമിന് സബ്വേ ഒരു ഏജൻസി അനുവദിക്കുന്നത്. അതും പുതുതായി ഒന്ന് കണ്ടെത്തുക ആയിരുന്നു. ശ്യാമിനും ഇഷ്ടം പുതിയ കട തന്നെ ആയിരുന്നു. നിലവിലെ സ്റ്റാറിന്റെ ബ്രാൻഡ് ഇമേജ് ഏതു വിധം ആയിരിക്കും എന്നുറപ്പിക്കാൻ കഴിയാത്തതിനാൽ ആണ് സ്വന്തം കട എന്ന ആശയത്തെ ഇദ്ദേഹം മുറുക്കെ പിടിക്കുന്നത്.
ആരാണ് സബ്വേയുടെ ഇഷ്ടക്കാർ
ശ്യാമിന്റെ അനുഭവത്തിൽ ചെറുപ്പക്കാരാണ് സബ്വേ ഇഷ്ടപ്പെടുന്നത്. അതും 17 നും 35 നും ഇടയിൽ ഉള്ളവർ. ഇവരുടെ രുചിയും ഇഷ്ടവുമാണ് സബ്വേയുടെ മെനുവിൽ നിറയുന്നതും. കൂടുതൽ ആരോഗ്യ സമ്പുഷ്ടം ആയ ഭക്ഷണം എന്നതാണ് ഈ പ്രായത്തിൽ ഉള്ളവരെ സബ്വേയിലേക്കു ആകർഷിക്കുന്നത്. ശ്യാം സ്റ്റോർ ലൊക്കേഷൻ ആയി കണ്ടെത്തിയ നോർബറി ലണ്ടനിലെ ഭക്ഷണ പ്രേമികളുടെ ഇഷ്ടയിടമാണ്.
അനേകം ഫുഡ് റസ്റ്റോറന്റുകൾ ഉള്ള ഇവിടെ ചെറുപ്പക്കാരായ അനേകം പ്രൊഫഷണലുകൾ വന്നു പോകുന്ന ഇടം കൂടിയാണ്. ഇക്കാരണത്താൽ തന്നെയാണ് രണ്ടു വർഷം കൊണ്ട് വിറ്റുവരവിലും ഉപഭോക്തൃ സമ്പതൃപ്തിയിലും മലയാളി നടത്തുന്ന ഈ സബ്വേ സ്റ്റോർ രാജ്യത്തെ ഒന്നാം സ്ഥാനം കണ്ടെത്തിയത്.
കോർപറേറ്റിനെ വെല്ലുന്ന മലയാളി ബുദ്ധി
വൻ ബിസിനസ് സാമ്രാജ്യം നയിക്കുന്ന കോർപറേറ്റുകൾക്ക് സ്വന്തം താൽപ്പര്യങ്ങൾ എങ്ങനെയും സംരക്ഷിച്ചേ മതിയാകൂ. അതിനാൽ അവർ ആര് ഫ്രാഞ്ചൈസി നടത്തുന്നു എന്നൊന്നും നോക്കില്ല. പുറത്തുള്ള ഏജൻസികളെ നിയോഗിച്ചു രഹസ്യ നിരീക്ഷണം നടത്തും. സബ്വേ കടകളിൽ ഓരോ മാസവും രണ്ടു വീതം രഹസ്യ ഉപയോക്താക്കൾ എത്തും. ഇവരുടെ ലക്ഷ്യം കട നിരീക്ഷണമാണ്. കടയിലെ ജീവനക്കാരുടെ പെരുമാറ്റം മുതൽ വൃത്തിയും ഡിസ്പ്ലേയും അടക്കമുള്ള കാര്യങ്ങൾ രഹസ്യ ക്യാമറ വഴി പകർത്തും.
ഇത്തരത്തിൽ കഴിഞ്ഞ ഒരു വർഷത്തെ 24 രഹസ്യ നിരീക്ഷണത്തിലും ശ്യാമിന്റെ കട നൂറിൽ നൂറു മാർക്ക് കണ്ടെത്തിയപോൾ സബ്വേയുടെ ലോകത്തെ ആകെയുള്ള 45000 നെറ്റ്വർക്ക് ശ്യംഖലയിൽ ഒന്നായി മാറുക ആയിരുന്നു. ലോകത്തു തന്നെ നൂറു ശതമാനം കസ്റ്റമർ സാറ്റിസ്ഫാക്ഷൻ നേടിയ ആറോ എഴോ കടകളിൽ ഒന്നാണ് ശ്യാമിന്റെ സബ്വേ. ഈ നേട്ടത്തിന്റെ അംഗീകാരം ശ്യാമിന് മാത്രം സ്വന്തമല്ല. കടയുടെ ദൈനംദിന നടത്തിപ്പിൽ മുഴുവൻ ശ്രദ്ധ നൽകുന്ന ഭാര്യ ലിമ ശ്യാം ആണ് ഈ നേട്ടത്തിന് പിന്നിലെ ബുദ്ധികേന്ദ്രം. കട തുടങ്ങിയ നാൾ മുതൽ ലിമ ഓരോ കാര്യവും ശ്രദ്ധിച്ചു മുൻ നിരയിൽ തന്നെയുണ്ട്.
എളുപ്പമല്ല തുടക്കം, എങ്കിലും വളർച്ച എളുപ്പം തന്നെ
പറഞ്ഞു പോകും പോലെ അത്ര എളുപ്പമല്ല ഇത്തരം ബിസിനസ്. നൂലാമാലയും പൊല്ലാപ്പും ആവശ്യത്തിനുണ്ട്. ശ്യാമിന്റെ കട ലണ്ടനിലെ പോഷ് ഏരിയ ആയതിനാൽ നല്ല ഉപയോക്താക്കളെ കിട്ടുന്നു എന്നത് പ്രധാനമാണ്. പക്ഷെ ഇതിനായി ശ്യാം വൻ തുകയാണ് ഫ്രാഞ്ചൈസി ഫീസായി മുടക്കിയത്. സാധാരണ പ്രദേശങ്ങളിൽ രണ്ടു ലക്ഷം പൗണ്ട് മുതൽ മേൽപ്പോട്ടു ഫ്രാഞ്ചൈസി ഫീസ് വരുമ്പോൾ പോഷ് ഏരിയയിലും കച്ചവടം കൂടുതൽ ഉള്ളിടത്തും മൂന്നര ലക്ഷം പൗണ്ട് വരെ മുതൽ മുടക്കു വരും. എന്നാൽ ലോക ശ്രദ്ധ ഉള്ള ബ്രാൻഡ് എന്ന നിലയിൽ വളർച്ച എളുപ്പമാണ്.
സാധനങ്ങളുടെ വാങ്ങൽ മുതൽ സ്റ്റോർ കണക്കെടുപ്പു വരെയുള്ള കാര്യങ്ങളിൽ കോർപറേറ്റ് പിന്തുണ ഉണ്ട് എന്നതാണ് പ്രധാനം. ജീവനക്കാരുടെ അറ്റൻഡൻസും ഡ്യൂട്ടി റോട്ടയും വരെ മൊബൈൽ ആപ്ലിക്കേഷൻ സാങ്കേതിക വിദ്യയുടെ പിന്തുണയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഫ്രാഞ്ചൈസി ഉടമയുടെ തലവേദന കുറെയൊക്കെ കോർപറേറ്റ് ബ്രാൻഡ് ഏറ്റെടുക്കുന്നു. ഈ ഫോർമുലയിൽ സ്ഥിരോത്സാഹികൾക്കു വളരാൻ എളുപ്പമാണ്. ശ്യാം അടുത്ത കടയും ഉടൻ ആരംഭിക്കുകയാണ്.
വെല്ലുവിളികൾ കൂടുന്നു, നേരിട്ടേ മതിയാകൂ
ആവശ്യത്തിന് ജോലിക്കാരെ കിട്ടാത്തത് ഇത്തരം ബിസിനസ്സിൽ എല്ലായ്പ്പോഴും തലവേദന. ഇതിനു അധികം ആരും പ്രയോഗിക്കാത്ത ഒരു സൂത്രമുണ്ട് ശ്യാമിന്റെ കൈവശം. പത്തു ജോലിക്കാർ ആവശ്യം ഉള്ളിടത്തു 13 പേരെ നിയമിക്കും. ഇവർക്ക് ബുദ്ധിപൂർവം ഷിഫ്റ്റ് പകുത്തു നൽകും. താൻ ചെന്നല്ലെങ്കിൽ മറ്റൊരാൾ ജോലിക്കുണ്ടാകും എന്ന സാധ്യതയിൽ സാധാരണ ആരും ജോലിക്കു അപ്രതീക്ഷിതമായി വരാതിരിക്കില്ല. ഉഴപ്പിയാൽ ആൾ കൂടുതൽ ഉണ്ടെന്ന കാരണത്താൽ എപ്പോൾ വേണമെങ്കിലും ജോലി തെറിക്കും എന്ന വസ്തുത മുന്നിൽ ഉള്ളതിനാൽ ജീവനക്കാർ കൂടുതൽ ശ്രദ്ധയോടെ ജോലിയും ചെയ്യും.
ഇതിനൊക്കെ പുറമെ ബ്രക്സിറ്റ് മുതൽ ടാക്സ് സിസ്റ്റം വരെ ഭാവിയിലെ വെല്ലുവിളി ആണെന്നും നേരിട്ടേ മതിയാകൂ എന്നും ശ്യാം പറയുന്നു. അമേരിക്കയിൽ നിന്നും എത്തുന്ന ടിഷ്യു ടവ്വലും തായ്ലാന്റിൽ നിന്നും വരുന്ന മത്സ്യ മാംസവും ഒക്കെ ബ്രെക്സിറ്റ് ശേഷം എങ്ങനെ ബാധിക്കും എന്നത് ഇപ്പോഴും പിടി കിട്ടുന്നില്ലെന്ന് ശ്യാം പറയുന്നു. പക്ഷെ നേരിടാൻ ഉള്ള ഒരുക്കത്തിൽ തന്നെയാണ് ഈ ബിസിനസ് പ്രതിഭ. പത്താം ക്ലാസിൽ പഠിക്കുന്ന ഗൗരി ശങ്കർ ആണ് ഏക മകൻ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്