Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീകണ്ഠൻ നായരെ ഇറക്കി ആത്മഹത്യാ ഭീഷണി നടത്തി കരഞ്ഞു കാണിച്ചതു കൊണ്ടൊന്നും സ്വപ്‌ന രക്ഷപ്പെടില്ല; സ്വപ്‌നയുടെ വാക്കുകളുടെ പേരിൽ പിണറായി സർക്കാരിന് ആശ്വസിക്കാനും നേരമായില്ല; രാജ്യദ്രോഹം എന്ന് സ്ഥിരീകരിച്ച് യുഎപിഎ ചുമത്തി മുൻകൂർ ജാമ്യത്തെ എതിർത്ത് ഹൈക്കോടതിയിൽ എൻഐഎ; സ്വപ്‌നയ്ക്കും സരിത്തിനും ഐസിസ് ബന്ധമെന്നും എൻഐഎ; സ്വർണ്ണ കടത്തു കേസിൽ സുപ്രധാന വഴിത്തിരിവ്

ശ്രീകണ്ഠൻ നായരെ ഇറക്കി ആത്മഹത്യാ ഭീഷണി നടത്തി കരഞ്ഞു കാണിച്ചതു കൊണ്ടൊന്നും സ്വപ്‌ന രക്ഷപ്പെടില്ല; സ്വപ്‌നയുടെ വാക്കുകളുടെ പേരിൽ പിണറായി സർക്കാരിന് ആശ്വസിക്കാനും നേരമായില്ല; രാജ്യദ്രോഹം എന്ന് സ്ഥിരീകരിച്ച് യുഎപിഎ ചുമത്തി മുൻകൂർ ജാമ്യത്തെ എതിർത്ത് ഹൈക്കോടതിയിൽ എൻഐഎ; സ്വപ്‌നയ്ക്കും സരിത്തിനും ഐസിസ് ബന്ധമെന്നും എൻഐഎ; സ്വർണ്ണ കടത്തു കേസിൽ സുപ്രധാന വഴിത്തിരിവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്തു കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുമ്പോൾ നയതന്ത്ര ബാഗിലെ കടത്തിന് പുതിയ മാനം. സ്വപ്‌നാ സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. എന്നാൽ യുഎപിഎ ചുമത്തിയതിനാൽ കോടതി ഒരിക്കലും സ്വപ്‌നയ്ക്ക് ജാമ്യം നൽകില്ല. കസ്റ്റംസ് അന്വേഷിക്കുന്ന കേസായതു കൊണ്ട് തന്നെ അതിവേഗം തടിയൂരി പോകാമെന്ന സ്വപ്‌നയുടെ മോഹമാണ് പൊളിയുന്നത്.

സ്വപ്നയ്ക്കും സന്ദീപിനും സരിത്തിനും കള്ളക്കടത്തിൽ പങ്കുണ്ടെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും എൻ.ഐ.എ കോടതിയിൽ ആവശ്യപ്പെട്ടു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സംഭരിക്കാനാണ് കള്ളക്കടത്തെന്നും സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചു. തുടർന്ന് കോടതി ജാമ്യഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. എഫ്.ഐആറിന്റെ പകർപ്പ് സ്വപ്നയ്ക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം അറസ്റ്റ് കോടതി തടഞ്ഞിട്ടുമില്ല. അതുകൊണ്ട ്തന്നെ സ്വപ്നയെ എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യാനും കഴിയും. ബുധനാഴ്ച ഓൺലൈനായാണ് സ്വപ്ന മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഇത് വെറുതെയാകുകയാണ്.

കഴിഞ്ഞ ഒരാഴ്ചയായി കസ്റ്റംസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയാണ് സ്വപ്ന. തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നും ചില റിപ്പോർട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്തും മറ്റുമായി കസ്റ്റംസ് തിരച്ചിൽ വ്യാപകമാക്കിയെങ്കിലും സ്വപ്നയുടെ ഒളിത്താവളം സംബന്ധിച്ച് യാതൊരു സൂചനയും ഇതുവരെ കസ്റ്റംസ് ലഭിച്ചിട്ടില്ല. ഇതിനിടെ ഇന്നലെ ചാനലുകളിൽ സ്വപ്‌നയുടെ സംഭാഷണം പ്രത്യക്ഷപ്പെട്ടു. താൻ നിരപാധിയാണെന്ന് സ്വപ്‌ന കരഞ്ഞു പറഞ്ഞു. ശ്രീകണ്ഠൻ നായരുടെ ട്വന്റി ഫോറിലാണ് ഈ വാക്കുകൾ ആദ്യം എത്തിയത്. പിന്നീട് മറ്റ് ചാനലുകളിലും. ഈ കരച്ചിൽ ഒന്നും കൊണ്ട് ഒരു കാര്യവുമില്ലെന്ന തരത്തിലാണ് എൻഐഎയുടെ ഇടപെടൽ. ഇന്നലെ ക്സ്റ്റംസിനോട് ഒന്നും പറയാനില്ലെന്ന നിലപാടാണ് ജാമ്യ ഹർജിയിൽ സ്വപ്‌ന എടുത്തത്. എന്നാൽ ഇന്ന് അന്വേഷണവുമായി സഹകരിക്കാമെന്ന നിലപാടിലേക്ക് മാറി.

രാജ്യത്തിന്റെ സമ്പത്തിനെ ബാധിക്കുന്ന പ്രശ്‌നമാണ് ഇതെന്നും മുൻകൂർ ജാമ്യഹർജി പരിഗണിക്കരുതെന്നും കേന്ദ്രസർക്കാർ വാദിച്ചു. എൻഐഎ നിയമത്തിലെ 16, 17, 18 വകുപ്പുകൾ പ്രകാരം കേസെടുത്തുവെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കേസന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ അളവ് വലുതാണ്. രാജ്യസുരക്ഷയെയും സമ്പത്തിനെയും ബാധിക്കുന്ന പ്രശ്‌നമാണ്. എൻഐഎ കേസുകളിൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു. എൻഐഎ കേസ് ഏറ്റെടുത്തത് വൈകിയാണ്. സന്ദീപ് നായർ, സ്വപ്ന, സരിത് എന്നിവർക്ക് കള്ളക്കടത്തിൽ പങ്കുണ്ടെന്ന് വിവരം കിട്ടി. സ്വപ്നയും സരിതും കള്ളക്കടത്ത് നടത്തിയതായി സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴി ഉണ്ടെന്നും കേന്ദ്രം വാദിച്ചു. കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് ശേഷം കൂടുതൽ തെളിവുകൾ കിട്ടി. അതിനാൽ തന്നെ സ്വപ്നയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേന്ദ്രം വാദിച്ചു.

ഹർജിയിൽ പറയും പോലെ സ്വപ്നയുടെ മുൻകാല പശ്ചാത്തലത്തിന് ക്ലീൻ ചിറ്റ് നൽകാനാകില്ലെന്ന് കേന്ദ്രം. യുഎപിഎ ഉള്ളതു കൊണ്ട് ഹർജി പരിഗണിക്കാനാകില്ലെന്നാണ് എൻഐഎയുടെ നിലപാട്. ഹർജി നിലനിൽക്കുമോയെന്നാകും ചൊവ്വാഴ്ച പരിഗണിക്കുക. സ്വപ്നക്ക് കേസിന്റെ എഫ്‌ഐആർ കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയോ ഹർജിക്കാരിക്ക് ഇടക്കാല സുരക്ഷ നൽകുകയോ ചെയ്തിട്ടില്ല. അതിനാൽ തന്നെ അന്വേഷണവുമായി എൻഐഎ സംഘത്തിന് മുന്നോട്ട് പോകാവുന്ന സാഹചര്യമാണ്. ഇന്നലെ ചാനലുകളിൽ സ്വപ്‌നയുടെ ശബ്ദം എത്തിയപ്പോൾ പിണറായി സർക്കാരിനെ രക്ഷിക്കാനുള്ള ശ്രമമാണ് കണ്ടത്. എന്നാൽ എൻഐഎയുടെ ചോദ്യം ചെയ്യൽ തീർത്തും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ആരെല്ലാം കുടുങ്ങുമെന്ന് ആർക്കും എത്തും പിടിയുമില്ല.

സ്വർണക്കടത്തിൽ പങ്കില്ലെന്നും യു.എ.ഇ. കോൺസുലേറ്റിന്റെ നിർദ്ദേശ പ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് ജാമ്യഹർജിയിൽ സ്വപ്നയുടെ വാദം. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയ കേസായതിനാൽ കസ്റ്റംസിന് അന്വേഷണത്തിന് പരിമിതികളുണ്ട്. അതിനിടയിലാണ് കോൺസുലേറ്റിന്റെമേൽ കുറ്റങ്ങൾ ചാരാനുള്ള നീക്കം നടത്തുന്നത്. ഇതിനിടെയാണ് എൻഐഎ രാജ്യ ദ്രോഹ കുറ്റവുമായി എത്തുന്നത്. ഇതോടെ കേസിന് പുതിയ മാനം വന്നു. സംസ്ഥാന സർക്കാരിലും അന്വേഷണം നീണ്ടേക്കും. അങ്ങനെ വന്നാൽ മുൻ ഐടി സെക്രട്ടറി ശിവശങ്കർ അടക്കമുള്ളവർ കുടുങ്ങാൻ സാധ്യതയുണ്ട്. അതിൽ എല്ലാം ഉപരി സിപിഎമ്മിലെ പ്രധാന നേതാവിന്റെ മകനാണ് സ്വർണ്ണ കടത്ത് നിയന്ത്രിക്കുന്നതെന്ന വാദവും ശക്തമാണ്. അതും പിടിക്കപ്പെട്ടാൽ സിപിഎമ്മും സർക്കാരും പ്രതിരോധത്തിലാകും.

മുഖ്യമന്ത്രി, സ്പീക്കർ, മറ്റു മന്ത്രിമാർ തുടങ്ങിയ പ്രമുഖരെ ആരെയും തനിക്ക് അടുത്തറിയില്ലെന്ന് സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയിൽ പറഞ്ഞിരുന്നു. വിവാദങ്ങൾക്ക് ഇപ്പോഴത്തെ മന്ത്രിസഭയെ ഒന്നും ചെയ്യാൻ കഴിയില്ല. മന്ത്രിസഭയെ ഇൻവെസ്റ്റിഗേറ്റ് ചെയ്യുന്നവർ തോറ്റുപോകും. എന്റെ പിറകിൽ ഒരു മുഖ്യമന്ത്രിയോ ഐടി സെക്രട്ടറിയോ ഇല്ല-ഇതായിരുന്നു ശബ്ദ രേഖയുടെ കാതൽ. വിടാതെ പിന്തുടർന്നാൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു. തനിക്കെതിരെ എഫ് ഐ ആർ ഇല്ലെന്നും പറഞ്ഞു. ട്വന്റി ഫോറിലായിരുന്നു ഈ ശബ്ദം ആദ്യമെത്തിയത്. അതിന് ശേഷം മറ്റ് ചാനലുകളിലും. ഇതെല്ലാം മുഖ്യമന്ത്രിയേയും മറ്റും രക്ഷിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു.

ഈ നീക്കമാണ് എൻ എ ഐയുടെ ഉറച്ച നിലപാടോടെ പൊളിയുന്നത്. അതിശക്തമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ കേസിൽ എൻ ഐ എ നടത്തും. ആർക്കു വേണ്ടിയാണ് സ്വർണം കൊണ്ടു വന്നതെന്ന് വെളിപ്പെടുത്തേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുകയാണ്. അത് സർക്കാരിനും തലവേദനയായി മാറും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP