'കോഴിക്കോട് വിമാനത്താവളത്തിലെത്തിയപ്പോൾ ഏറെ അതിശയിച്ചുപോയി: ശൗചാലയത്തിന് മുന്നിൽ വുളു എടുക്കുന്ന സ്ഥലം എന്ന് പുതിയ എഴുത്ത്;എങ്ങനെ മാറിയെന്ന് സ്വാമി ചിദാനന്ദപുരി ഫേസ്ബുക്ക് പോസ്റ്റിൽ; കഴക്കൂട്ടത്ത് ക്ഷേത്രത്തിൽ ബിജെപിയെ അനുകൂലിച്ച് സ്വാമി സംസാരിച്ചതിന് എതിരെ സോഷ്യൽ മീഡിയയിൽ വിമർശനം
കെ വി നിരഞ്ജൻ
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ ശൗചാലയത്തിന് മുന്നിൽ വുളു എടുക്കുന്ന സ്ഥലം എന്നെഴുതിയ ബോർഡ് വെച്ചതിനെതിരെ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി. ലോകത്തിലെ വിവിധരാജ്യങ്ങളിലും ഭാരതത്തിലെ വിവിധസ്ഥലങ്ങളിലും ഒട്ടേറെ യാത്രകൾ ചെയ്യാറുണ്ട്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു കഴിഞ്ഞ രണ്ടു ദശകങ്ങളിലേറെയായി നൂറുകണക്കിനു യാത്രകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഒരു സംവത്സരത്തിന്റെ ഇടവേളയ്ക്കു ശേഷം ഇന്നലെ വൈകിട്ട് കോഴിക്കോട് വിമാനത്താവളത്തിലെത്തിയപ്പോൾ ഏറെ അതിശയിച്ചുപോയി.
ശൗചാലയത്തിനു പുറത്തുള്ള ബോർഡ് നോക്കൂ. ഇത്രയും കാലം അത് ടോയ്ലറ്റ്, ശൗചാലയം എന്നിവയായിരുന്നു. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും സിഖും മതമില്ലാത്തവനും മതമുള്ളവനും ഒക്കെയായ മനുഷ്യന്മാർ മൂത്രമൊഴിക്കുകയും മലവിസർജനം ചെയ്യുകയും കൈകാൽ മുഖം കഴുകുകയും ഒക്കെ ചെയ്തിരുന്നു. ആർക്കും ഒരു വിഷമവും ഉണ്ടായതായി അറിവില്ല. പിന്നെ എന്തേ ഇപ്പോൾ വുളു എടുക്കുന്ന സ്ഥലം എന്നും എഴുതേണ്ടി വന്നത്? ഈ മലയാളം വായിച്ചു മനസ്സിലാക്കാവുന്നവർക്ക് ആദ്യമുണ്ടായിരുന്നതും മനസ്സിലാകുമായിരുന്നുവല്ലോ? പിന്നെന്തിനീ ആധിക്യം? അനാരോഗ്യകരങ്ങളായ പ്രവണതകൾ വളർത്താൻ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും കൂട്ടുനിൽക്കുന്നതെന്ത്? എന്നൊക്കെയാണ് സ്വാമി ചിദാനന്ദ പുരിയുടെ ചോദ്യം.ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് സ്വാമി ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നത്.
ഇതിനിടെ കഴക്കൂട്ടത്തെ ഒരു ക്ഷേത്രത്തിൽ തെരഞ്ഞെടുപ്പിന് മുമ്പ് സ്വാമി നടത്തിയ പ്രഭാഷണത്തിൽ പരോക്ഷമായി ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി സംസാരിച്ചതായും ആക്ഷേപം ഉയരുന്നുണ്ട്. ഒരു സന്ന്യാസി ക്ഷേത്രസന്നിധിയിൽ ഭക്തജനങ്ങളോടായി നടത്തിയ പ്രഭാഷണത്തെ രാഷ്ട്രീയമായി ബിജെപിക്ക് അനുകൂലമായി മാറ്റിയത് ശരിയാണോ എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നമ്മൾ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നാണ് പ്രഭാഷണത്തിൽ സ്വാമി ഭക്തജനങ്ങളോട് പറയുന്നത്.
സന്ദർഭത്തിനനുസരിച്ച് ഉയർന്നില്ലെങ്കിൽ നമ്മുടെ ഭാവി അപകടത്തിലാവും. മതതീവ്രവാദികൾ സമൂഹത്തിന്റെ എല്ലാ ഭാഗത്തും പിടിമുറുക്കുകയാണ്. അത് വോട്ട് ബാങ്ക് എന്ന നിലയിലാകുമ്പോൾ രാഷ്ട്രീയക്കാർ അവർക്ക് പിന്നാലെയാകുന്നു. ഹിന്ദു ധർമ്മത്തെ ഇകഴ്ത്തുന്നതിനും വിശ്വാസങ്ങളെ തകർക്കുന്നതിനുമായി ഇത്തരം തീവ്രവാദികളുമായി രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നു. ശബരിമലയുടെ പേരിൽ രാഷ്ട്രീയ നേതൃത്വം ഹിന്ദുക്കളെ ആവോളം അവഹേളിച്ചു.
ആയിരക്കണക്കിന് ഏക്കർ ക്ഷേത്ര ഭൂമികളാണ് ഇതിനകം നഷ്ടപ്പെട്ടത്. അടുത്തിടെയും ഗവൺമെന്റ് നേരിട്ട് ക്ഷേത്രഭൂമികൾ നഷ്ടപ്പെടുത്താൻ ശ്രമിച്ചു. കോവിഡ് കാലത്ത് ക്ഷേത്രഭൂമികളിൽ കൃഷി ചെയ്യാനെന്ന വ്യാജേനയാണ് ഭൂമി അന്യാധീനപ്പെടുത്താൻ ശ്രമമുണ്ടായത്. ക്ഷേത്രങ്ങളിൽ ഭക്തന്മാർ സമർപ്പിച്ച വസ്തുക്കൾ വിൽക്കാനും ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങളെ പിടിച്ചുവിൽക്കാനും ദേവസ്വം ബോർഡ് ശ്രമിച്ചു. ഹൈന്ദവ ജീവിത ക്രമത്തെ തകർക്കാനുള്ള നീക്കങ്ങളായിരുന്നു അതെല്ലാം. കോടതി ഇടപെട്ടതിനെത്തുടർന്നാണ് ഈ നീക്കങ്ങൾ തടയപ്പെട്ടത്. ക്ഷേത്ര വിശ്വാസികളെ ഗൗരവകരമായി ബാധിക്കുന്ന നീക്കങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ നമ്മൾ ചെറുക്കണം.
ഹിന്ദുവിന്റെ സ്ഥാപനങ്ങളെ മതേതര സർക്കാറല്ല നോക്കി നടത്തേണ്ടത്. വെള്ളപ്പൊക്കത്തിന്റെയും കോവിഡിന്റെയും പേരിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പത്തുകോടി രൂപ അടിച്ചുമാറ്റാനും സർക്കാർ ശ്രമിച്ചു. നിയമം ലംഘിച്ചുകൊണ്ടായിരുന്നു ഈ നീക്കം. ഇതും കോടതി തടഞ്ഞു. ഇനിയും കയ്യും കെട്ടി നോക്കി നിൽക്കാൻ സാധിക്കില്ലെന്നും സ്വാമി പറയുന്നു.
നാട്ടിൽ ഹിന്ദു ജനസംഖ്യകുറഞ്ഞുവരികയാണ്. 2041 ആകുമ്പോഴേക്കും ഹിന്ദുവിന്റെ ജനസംഖ്യ വലിയ തോതിൽ കുറയും. ഒരു വീട്ടിൽ ഒരു കുട്ടിയാണ് മാക്സിമം. എന്നാൽ മുസ്ലിം ഗൃഹങ്ങളിൽ ആറു കുട്ടികളാണ് ആവറേജ്. വൈകിയാണ് ഹിന്ദുക്കൾ വിവാഹം കഴിക്കുന്നത്. അപ്പോഴേക്കും മറ്റിടത്ത് രണ്ട് തലമുറ ആയിട്ടുണ്ടാവും. അകപ്പെട്ടിരിക്കുന്ന അവസ്ഥയുടെ ഗൗരവം മനസ്സിലാക്കി ജനാധിപത്യ അവകാശം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും സ്വാമി പറയുന്നു.
പ്രഭാഷണത്തിനിടയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ എത്തിയ ചിദാനന്ദപുരിയിൽ നിന്ന് അനുഗ്രഹം വാങ്ങുന്നതും വീഡിയോയിൽ കാണാം. സ്വാമിയുടെ പ്രഭാഷണത്തിന്റെ വീഡിയോ ശോഭാ സുരേന്ദ്രൻ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും ബിജെപിക്ക് അനുുകൂലമായ നീക്കങ്ങളുമായി സ്വാമി ചിദാനന്ദപുരി രംഗത്ത് വന്നിരുന്നു. ശബരിമല ഉപയോഗപ്പെടുത്തി ഹൈന്ദവം എന്ന പേരിൽ അയ്യപ്പഭക്ത സംഗമമായിരുന്നു സ്വാമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ആർഎസ് എസ് രാഷ്ട്രീയ പ്രചാരണ വേദിയിൽ വിവിധ ഹൈന്ദവ സന്ന്യാസിമാരെ അണി നിരത്താനായിരുന്നു സ്വാമിയുടെ ശ്രമമെന്ന് അന്ന് ഇടതുപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബാബാ രാംദേവ് ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് സ്വാമി ധർമ്മ രക്ഷാ സംഗമവും സംഘടിപ്പിച്ചിരുന്നു. സന്യാസിമാർക്ക് പുറമെ ബിജെപിയുടെ പ്രമുഖരായ നേതാക്കളും കേന്ദ്ര മന്ത്രിമാരുമെല്ലാമായിരുന്നു അന്ന് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയത് ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡിയായിരുന്നു
കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി പൂജനീയ സ്വാമി ചിദാനന്ദ പുരി കഴക്കൂട്ടത്ത് സംസാരിക്കുന്നു
ഇനിപ്പറയുന്നതിൽ Sobha Surendran പോസ്റ്റുചെയ്തത് 2021, ഏപ്രിൽ 2, വെള്ളിയാഴ്ച
Stories you may Like
- ഹിന്ദുവിശ്വാസങ്ങൾക്കെതിരായ കടന്നുകയറ്റങ്ങൾ എതിർക്കപ്പെടണമെന്ന് സ്വാമി ചിദാനന്ദപുരി
- ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണം ഇന്ന്
- ഉത്തരാഖണ്ഡിൽ മദ്രസ പൊളിച്ചുനീക്കിയതിനു പിന്നാലെ സംഘർഷം; 4 പേർ കൊല്ലപ്പെട്ടു
- രണ്ടുവർഷത്തോളം പെൺകുട്ടിയെ പീഡിപ്പിച്ച മഠാധിപതി അറസ്റ്റിൽ
- മോദി ചൈനയ്ക്ക് മുന്നിൽ കീഴടങ്ങിയെന്ന് സുബ്രഹ്മണ്യൻ സ്വാമി
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍