Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുശാന്തിനെ രോഗിയാക്കി കാമുകി ഊറ്റിയെടുത്തത് ലക്ഷങ്ങൾ; അക്കൗണ്ടിലെ 4.64 കോടി രൂപ 90 ദിവസത്തിനുള്ളിൽ വകമാറ്റി ചിലവഴിച്ചെന്നും കണ്ടെത്തൽ; പണം മാറ്റിയത് റിയയുടെ സഹോദരന്റെ അക്കൗണ്ടിലേക്കെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ; റിയയുടെ ബന്ധുക്കളും 15 കോടി തട്ടിയെടുത്തെന്ന് ആരോപണം; നൈറ്റ് പാർട്ടിയും സൽക്കാരവുമായി റിയ പണം ഊറ്റിയതായി സുശാന്തിന്റെ ബോഡി ഗാർഡും

സുശാന്തിനെ രോഗിയാക്കി കാമുകി   ഊറ്റിയെടുത്തത് ലക്ഷങ്ങൾ; അക്കൗണ്ടിലെ 4.64 കോടി രൂപ 90 ദിവസത്തിനുള്ളിൽ വകമാറ്റി ചിലവഴിച്ചെന്നും കണ്ടെത്തൽ; പണം മാറ്റിയത് റിയയുടെ സഹോദരന്റെ അക്കൗണ്ടിലേക്കെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ; റിയയുടെ ബന്ധുക്കളും 15 കോടി തട്ടിയെടുത്തെന്ന് ആരോപണം; നൈറ്റ് പാർട്ടിയും സൽക്കാരവുമായി റിയ പണം ഊറ്റിയതായി സുശാന്തിന്റെ ബോഡി ഗാർഡും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച വിവാദങ്ങളും കേസ് അന്വേഷണങ്ങളും ബോളിവുഡ് ക്രൈം ത്രില്ലറിനു സമാനമായ ട്വിസ്റ്റുകളുമായി മുന്നോട്ട്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. അക്കൗണ്ടിലെ 4.64 കോടി രൂപ 90 ദിവസത്തിനിടെ 1.4 കോടിയായി കുറഞ്ഞെന്നാണ് കണ്ടെത്തൽ.

സുശാന്തിന്റെ പിതാവ് ആരോപിക്കുന്നതുപോലൈ കാമുകി റിയ ചക്രവർത്തിയുടെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങൾക്കായാണു വലിയ തുക പിൻവലിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. റിയയുടെ സഹോദരൻ ഷൊവീക്കിന്റെ അക്കൗണ്ടിലേക്കാണ് പലപ്പോഴും പണം ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. റിയയുടെയും ബന്ധുക്കളുടെയും വിമാന ടിക്കറ്റുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം, ഷോപ്പിങ്, മേക്കപ്പ് തുടങ്ങിയ ആവശ്യങ്ങൾക്കു പണമെടുത്തതായും കാണുന്നു. ജിഎസ്ടി ഇനത്തിൽ തന്നെ ഒന്നരക്കോടി രൂപ അടച്ചിട്ടുണ്ട്. റിയയ്‌ക്കെതിരെ സാമ്പത്തിക കുറ്റകൃത്യത്തിനു കേസെടുത്ത ഇഡി അവരെ ചോദ്യം ചെയ്‌തേക്കും.റിയയും ബന്ധുക്കളും 15 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം.

സുശാന്തിന്റെ അവസാന സിനിമ വരെ അദ്ദേഹത്തോടൊപ്പം അഭിനയിച്ച നടന്മാരെ ചോദ്യം ചെയ്യുമെന്ന് ബിഹാർ പൊലീസ് സംഘം അറിയിച്ചു. റിയ ഫ്‌ളാറ്റിൽ ഇല്ലെങ്കിലും അവർ നിരീക്ഷണത്തിലാണെന്നും വ്യക്തമാക്കി.സുശാന്തിന്റെ മുൻ കാമുകിമാർ നേർക്കുനേർ വന്നു കഴിഞ്ഞു. സംശയമുനകൾ റിയയ്‌ക്കെതിരെയാണ്. സുശാന്തിനെ ചതിക്കുകയായിരുന്നുവെന്ന് ആദ്യ കാമുകി അങ്കിത ലോഖണ്ഡെ പറയുന്നു.റിയയ്ക്കു സംവിധായകൻ മഹേഷ് ഭട്ടിനോടുള്ള അടുപ്പവും പ്രശ്‌നങ്ങളുണ്ടാക്കിയെന്നു സൂചനയുണ്ട്. സുശാന്ത് വിഷാദരോഗിയായിരുന്നെന്നും മരുന്നു കഴിച്ചിരുന്നെന്നുമാണു റിയ പറയുന്നത്. നടന്റെ വീട്ടിൽ നിന്നു മരുന്നു കുറിപ്പടികളും കണ്ടെത്തിയിരുന്നു. ബിഹാർ പൊലീസ് സംഘത്തിനു സഞ്ചരിക്കാൻ തന്റെ ആഡംബര കാർ അങ്കിത വിട്ടുകൊടുത്തതും വാർത്തയായി.

അതേ സമയം സുശാന്ത് സിങിന്റെ മരണത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന റിയ ചക്രവർത്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്റെ മുൻ ബോഡിഗാർഡ് രംഗത്തെത്തി. റിയ ചക്രബർത്തി നടന്റെ ജീവിതത്തിലേയ്ക്കു വന്ന ശേഷം സുശാന്തിന്റെ ജീവിതരീതിയും സ്വഭാവവും വ്യത്യാസപ്പെട്ടെന്ന് ബോഡിഗാർഡ് പറയുന്നു. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ധൈര്യശാലിയായ മനുഷ്യനായിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ ഉറപ്പിച്ച് പറയുന്നു.സുശാന്തിന് ഉറക്കക്കുറവ് ഉണ്ടായിരുന്നുവെന്നും താൻ കാണുന്ന കൂടുതൽ സമയങ്ങളിലും അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി.

സുരക്ഷാ ഉദ്യോഗസ്ഥന്റെ വാക്കുകൾ: 'സുശാന്തിനെ നേരിട്ട് കാണാനോ മിണ്ടാനോ ഉള്ള അധികാരം ഞങ്ങൾക്കില്ലായിരുന്നു. അദ്ദേഹത്തിന് അസ്വസ്ഥതകൾ ഉള്ള സമയങ്ങളിൽപ്പോലും റിയ തന്റെ അച്ഛനെയും സഹോദരനെയും സുഹൃത്തുക്കളെയും കൂട്ടി അപ്പാർട്ട്‌മെന്റിൽ പാർട്ടി നടത്തുമായിരുന്നു. സുശാന്തിന്റെ തെൈന്നപസയാണ് ഈ ധൂർത്തിന് നടി ഉപയോഗിച്ചിരുന്നത്. ഇവർ പാർട്ടി നടത്തുമ്പോൾ സുശാന്ത് ഉറക്കമില്ലാതെ കഷ്ടപ്പെടുകയായിരുന്നു. ഓട്ടോയിൽ വന്നുകൊണ്ടിരുന്ന റിയയുടെ ജീവിതവും പെട്ടന്നുമാറി. ''2019ൽ സുശാന്തിന്റെ ഫാം ഹൗസിൽവച്ചാണ് റിയ എന്ന നടിയെ ഞാൻ ആദ്യം കാണുന്നത്. എന്നാൽ അവരുടെ കടന്നുവരവ് സുശാന്തിന്റെ ജീവിതത്തെ മാത്രമല്ല അദ്ദേഹത്തെ തന്നെ പാടെമാറ്റി. മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നു. കൂടുതൽ സമയവും ഉറക്കവുമില്ലായിരുന്നു. ഓവർഡോസ് മരുന്നുകൾ കഴിച്ചോ എന്നറിയില്ല.'

'ഒരു യൂറോപ്പ് ട്രിപ്പിനു ശേഷം അവശനായാണ് അദ്ദേഹം തിരിച്ചെത്തിയത്. കൂടുതൽ സമയവും ബെഡിൽ തന്നെയായിരുന്നു. എന്നാൽ മുമ്പ് അങ്ങനെയായിരുന്നില്ല. കൂടുതൽ സമയവും ഉന്മേഷവനായാരിക്കും. നീന്തലും വായനയും പരിശീലനവുമൊക്കെയായി നമ്മളെയും പ്രചോദിപ്പിക്കുമായിരുന്നു.''റിയ വന്നതിനു ശേഷം അപ്പാർട്ട്‌മെന്റിലെ മുഴുവൻ ജോലിക്കാരെയും മാറ്റി. കൂടാതെ സുശാന്തിന്റെ അക്കൗണ്ടന്റിനെയും. റിയ വരുന്നതിനു മുമ്പ് ആഴ്ചയിൽ ഒരിക്കൽ സുശാന്തിന്റെ ഇളയസഹോദരി പ്രിയങ്ക അപാർട്ട്‌മെന്റിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. എന്നാൽ റിയയ്ക്ക് അത് ഇഷ്ടമായിരുന്നില്ല. അതിനുശേഷം കുടുംബാംഗങ്ങളാരും വരാറില്ലായിരുന്നു. ഞങ്ങൾ ജോലിക്കാരൊക്കെ താഴെയായിരുന്നു താമസിച്ചിരുന്നത്. മുകളിലത്തെ നിലയിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിവില്ല.'

'കഴിഞ്ഞ ഒരു വർഷമായി റിയ നടത്തുന്ന ധൂർത്ത് അറിയാവുന്നത് സുശാന്തിനു മാത്രമായിരുന്നു. സുശാന്ത് ഒരിക്കലും പണം അനാവശ്യത്തിന് ചെലവാക്കാറില്ല. സാധാരണക്കാരനായി ജീവിക്കുന്ന മനുഷ്യൻ. വസ്ത്രവും ഭക്ഷണവും പോലും അങ്ങനെ തന്നെയായിരുന്നു.'
'റിയ നൽകിയിരുന്ന മരുന്നുകൾ സുശാന്ത് കഴിച്ചിരുന്നു.

അതിലൊക്കെ എനിക്ക് സംശയമുണ്ട്. വിചിത്രമായിരുന്നു അവരുടെ ചികിത്സാ രീതി. അവർ പറയുന്ന മരുന്നുകൾ വാങ്ങാൻ ഞാൻ ഷോപ്പിൽ ചെല്ലുമ്പോൾ അവിടെ ഉള്ളവർ എന്നെ തുറിച്ചു നോക്കാറുണ്ടായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ കാണാൻ വരുമ്പോഴൊക്കെ ഉറക്കമായിരിക്കും. ചിലപ്പോൾ അസ്വസ്ഥനും. പരസ്പരം ഒന്നും സംസാരിക്കാൻ പോലുംകഴിഞ്ഞിരുന്നില്ല. ഞാനൊരു ബോഡിഗാർഡ് അല്ലേ, എനിക്ക് എത്രമാത്രം അവരുടെ വ്യക്തിപരമായ കാര്യത്തിൽ ഇടപെടാൻ പറ്റും.'റിയയും മഹേഷ് ഭട്ടും തമ്മിൽ പരിചയമുണ്ട്. ഒരു സമയത്ത് മഹേഷ് ഭട്ടിന്റെ ഓഫിസിനു മുന്നിൽ റിയയെ ഞാൻ ഇറക്കിവിട്ടിട്ടുണ്ട്. സുശാന്തിന്റെ ഒരുപാട് പണം റിയയും അവരുടെ കുടുംബവും ചെലവാക്കിയിട്ടുണ്ട്. സുശാന്തിന്റെ അച്ഛൻ നടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം വേണം.'

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP