'ഓന്റെ വിചാരം എന്താ.. ഇവിടെ വന്ന് ജീവനക്കാരെ ചീത്ത വിളിക്കാൻ ഓൻ ആരാ'; റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെതിരെ പരസ്യമായി പ്രതികരിച്ച് ജീവനക്കാരുടെ സംഘടനയുടെ മുൻ പ്രസിഡന്റ്; പ്രതികരണം റീസർവ്വേ ജോലികളിൽ ജീവനക്കാർ ഉഴപ്പുന്നുവെന്നും ജീവനക്കാരിൽ ഭൂരിഭാഗവും അഴിമതിക്കാരും കഴിവുകെട്ടവരുമാണന്നും മന്ത്രിയുടെ വിമർശനത്തെ തുടർന്ന്; സിപിഐ അനുകൂല സംഘടനയായ സർവ്വെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം വിവാദത്തിൽ
എം ബേബി
കോഴിക്കോട്: സംസ്ഥാന സമ്മേളനത്തിന്റെ പൊതുവേദിയിൽ സർവ്വേ ജീവനക്കാരെ അപമാനിച്ച റവന്യു വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്റെ നിലപാടിൽ സർവ്വേ ജീവനക്കാർക്കിടയിൽ കനത്ത പ്രതിഷേധം. മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ഉള്ളപ്പോഴാണ് എല്ലാവരും കേൾക്കട്ടെ എന്നു പറഞ്ഞ് മന്ത്രി സിപിഐ അനുകൂല സംഘടനയായ സർവ്വെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ (എസ് എഫ് എസ് എ) ന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കോഴിക്കോട്ട് നടന്ന സെമിനാറിലാണ് ജീവനക്കാർ കൈക്കൂലിക്കാരാണെന്ന തരത്തിൽ പ്രസംഗം നടത്തിയത്.
ഇതിനെതിരെ ഇന്നലെ നടന്ന ചർച്ചയിൽ ജീവനക്കാർ പരസ്യമായി പ്രതിഷേധിച്ചു. 'ഓന്റെ വിചാരം എന്താ. . ഇവിടെ വന്ന് ജീവനക്കാരെ ചീത്ത വിളിക്കാൻ ഓൻ ആരാ എന്നായിരുന്നു എസ് എഫ് എസ് എ മുൻ പ്രസിഡന്റ് എ രാമനാഥന്റെ പരസ്യ പ്രതികരണം. ഞാനിവിടെ പറയുന്നതെല്ലാം മന്ത്രിയോട് പറയണം. . എന്നാലെങ്കിലും മന്ത്രിക്ക് ബുദ്ധി തെളിയട്ടെ. . നമ്മൾ ഉൾപ്പെടെ വോട്ട് ചെയ്തിട്ടാണ് ഓൻ മന്ത്രിയായത്. എന്നാൽ അധികാരത്തിലേറിയതോടെ അഹങ്കാരമായി. ഇതൊന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിറഞ്ഞ കയ്യടിയായിരുന്നു രാമനാഥന്റെ പ്രസംഗത്തിന് ലഭിച്ചത്. ഞാൻ പറഞ്ഞത് നിങ്ങൾ അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് നിങ്ങളുടെ കയ്യടിയെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
ജീവനക്കാരിൽ ഭൂരിഭാഗവും അഴിമതിക്കാരും കഴിവുകെട്ടവരുമാ എന്ന തരത്തിലായിരുന്നു മന്ത്രിയുടെ പ്രസംഗം. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ശമ്പളം നൽകുന്നതെന്ന് ജീവനക്കാർ ഓർക്കണം. കിട്ടേണ്ട സേവനങ്ങൾ ലഭിച്ചില്ലെങ്കിൽ പൊതുജനം ഉദ്യോഗസ്ഥർക്കെതിരെ തിരിയുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പദ്ധതികൾക്ക് വേണ്ടി ഭൂമിയേറ്റെടുക്കുന്നതിനായുള്ള സർവ്വേ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ട്. എന്നാൽ ഈ താത്പര്യം റീസർവ്വേയ്ക്ക് ജീവനക്കാർ കാണിക്കുന്നില്ല. അതുകൊണ്ട് തന്നെ റീ സർവ്വേ പ്രവർത്തനങ്ങൾ നീണ്ടുപോവുകയാണ്. ആയിരക്കണക്കിന് പരാതികളാണ് ഇത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നുണ്ടാകുന്നത്. കരമടയ്ക്കാൻ കഴിയാതെ പലരും പ്രയാസപ്പെടുകയാണന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു. ഇതിന് ശേഷം മൂന്നു മണിക്കായിരുന്നു മന്ത്രിയുടെ സെമിനാർ നിശ്ചയിച്ചിരുന്നത്. മന്ത്രി കൃത്യസമയത്ത് എത്തിയപ്പോൾ പ്രതിനിധികൾ ഭക്ഷണം കഴിക്കുകയായിരുന്നു. ഇക്കാര്യം സംഘാടകർ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തന്റെ പരിപാടിയുടെ സമയം ആയെന്നും ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും മന്ത്രി ഉറപ്പിച്ചു പറയുകയായിരുന്നു. തുടർന്ന് പ്രതിനിധികൾ ഭൂരിഭാഗവും ഇല്ലാതെയാണ് സെമിനാർ ആരംഭിച്ചത്.
എന്നാൽ മന്ത്രിയുടെ ആക്ഷേപങ്ങൾ ശരിയല്ലെന്നാണ് ജീവനക്കാർ പറയുന്നത്. സർവ്വേ പ്രവർത്തനങ്ങൾ ജനോപകാരപ്രദമാക്കുന്നതിന്റെ ഭാഗമായി താലൂക്ക് തലത്തിൽ സർവ്വേ സൂപ്രണ്ടാഫീസുകൾ ആരംഭിച്ച് റീ-സർവ്വേയും അനുബന്ധ പ്രവർത്തനങ്ങളും സർവ്വേ സൂപ്രണ്ടിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കമെന്നാണ് സംഘടനയുടെ ആവശ്യംസംസ്ഥാനത്ത് 1674 വില്ലേജുകൾ ഉള്ളപ്പോൾ സർവ്വേ ചെയ്യാനുള്ള ജീവനക്കാരുടെ എണ്ണം 1678 മാത്രമാണ്.
ഇതിൽ തന്നെ 292 പേരെ താലൂക്ക് ഓഫീസിൽ കലക്ടറുടെ ജോലിക്ക് വേണ്ടി നിയോഗിച്ചിരിക്കുകയാണ്.
ഇതൊന്നും പരിശോധിക്കാതെയാണ് റീ-സർവ്വേ പൂർത്തീകരിക്കുന്നതിന് വകുപ്പിന് കഴിയുന്നില്ല എന്ന് പറയുന്നത്. കഴിഞ്ഞ യു ഡി എഫ് സർക്കാർ റീ-സർവ്വേ നിർത്തിവെക്കുകയും ജീവനക്കാരെ മുഴുവൻ സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ സ്ഥലം ഏറ്റെടുക്കൽ, വനാവകാശ പട്ടയം, ആദിവാസി പട്ടം, സീറോ ലാന്റ്ലസ്സ് പ്രോജക്ട് തുടങ്ങിയവയിലേക്കും റവന്യു വകുപ്പിന്റെ കീഴിലുള്ള എൽ ആർ എം പ്രോജക്ടിലേക്കും നിയമിക്കുകയായിരുന്നു. എൽ ഡി എഫ് സർക്കാർ റീ-സർവ്വെ പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവിറക്കിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞില്ല. അയ്യായിരം ജീവനക്കാരെങ്കിലും ഉണ്ടെങ്കിലേ റീ-സർവ്വേ കാര്യക്ഷമമായി പൂർത്തിയാക്കാൻ കഴിയുകയുള്ളുവെന്നും അവർ പറയുന്നു.
കിഫ്ബി ഏറ്റെടുത്ത പ്രോജക്ടുകൾ പോലും പൂർത്തീകരിക്കുന്നതിന് സർവ്വെയർമാരുടെ അഭാവത്തിൽ നടക്കാത്ത സാഹചര്യമാണുള്ളത്. ഇങ്ങനെയാണെങ്കിലും ആകെയുള്ള വില്ലേജുകളിൽ 1674 വില്ലേജുകളിൽ 904 വില്ലേജിന്റെ റീ-സർവ്വെ പൂർത്തീകരിച്ച് റവന്യു ഭരണത്തിന് നൽകുന്നതിന് വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ഇക്കാര്യങ്ങൾ ജീവനക്കാർ പൊതുവേദിയിൽ ഉന്നയിച്ചതാണ് മന്ത്രിയെ അരിശപ്പെടുത്തിയതെന്നാണ് ജീവനക്കാർ കരുതുന്നത്. ഏതായാലും സിപിഐ അനുകൂല സംഘടനയിലെ ജീവനക്കാരെ പൊതുവേദിയിൽ മന്ത്രി ആക്ഷേപിച്ചതിൽ ജീവനക്കാർ വലിയ പ്രതിഷേധത്തിൽ തന്നെയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍