കെ കരുണാകരനും പിണറായിയും സീറ്റു വെച്ചുനീട്ടിയിട്ടും നോ പറഞ്ഞു; വിജയേട്ടനോട് ചോദിച്ചു എ എം ആരിഫിന് അരൂരിൽ സീറ്റ് വാങ്ങി നൽകി; ഇരവിപുരത്ത് മുകേഷിന് മത്സരിക്കാൻ ഞാൻ വിജയേട്ടനുമായി ഗുസ്തി പിടിച്ചതു കൊണ്ടാണ് ഒടുവിൽ കൊല്ലം നൽകിയത്; 2014ൽ രാജേട്ടനെ വേദനിപ്പിക്കാതിരിക്കാനാണ് ഞാൻ മത്സരം വേണ്ടെന്ന് വെച്ചത്; ശിഹാബ് തങ്ങളും ആന്റണിയും തമ്മിലുള്ള പ്രശ്നങ്ങൾ തീർത്തു: സുരേഷ് ഗോപി മനസു തുറക്കുമ്പോൾ ഇത്രയും വലിയൊരു മനുഷ്യനെ തെറ്റിദ്ധരിച്ചല്ലോ എന്നുകരുതി മുഖംകുനിച്ചു സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തൃശ്ശൂരിനെ ഇളക്കി മറിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ സാന്നിധ്യത്തോടെ മണ്ഡലത്തിൽ അതിശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. രാഷ്ട്രീയത്തിൽ മത്സരിക്കുന്നത് ആദ്യമായിട്ടാണെങ്കിലും രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം അദ്ദേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കെ കരുണാകരന്റെ വിശ്വസ്തനായിരുന്ന എം പി ഗംഗാധരന്റെ അടുത്ത ബന്ധുവാണ് സുരേഷ് ഗോപി. അതുകൊണ്ടു തന്നെ രാഷ്ട്രീയം കണ്ടാണ് അദ്ദേഹം വളർന്നതും. ഇപ്പോൾ തെരഞ്ഞെടുപ്പും രംഗത്തു നിൽക്കുമ്പോൾ സുരേഷ് ഗോപി ആരും പ്രതീക്ഷിക്കാത്ത തുറന്നു പറച്ചിലുകളും നടത്തി രംഗത്തുവന്നു.
ഇപ്പോൾ ബിജെപി പക്ഷത്താണെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുമായും തനിക്ക് അടുപ്പമുണ്ടെന്നാണ് സുരേഷ് ഗോപി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കെ കരുണാകരനും പിണറായി വിജയനും അടക്കം തനിക്ക് സീറ്റു വാഗ്ദാനം ചെയ്തിരുന്നു എന്ന വെളിപ്പെടുത്തൽ കൂടി സുരേഷ് ഗോപി ഈ അഭിമുഖത്തിൽ നടത്തി. ഇത് കൂടാതെ സിപിഎമ്മിലെ എ എം ആരിഫിന് അരൂർ നിയമസഭാ സീറ്റ് തരപ്പെടുത്തി നൽകിയതിന് പിന്നിലും മുകേഷിന് കൊല്ലം ലഭിച്ചതിനും കാരണക്കാരൻ താനാണെന്നാണ് സുരേഷ് ഗോപിയുടെ അവകാശവാദം. അവിടം കൊണ്ടു തീർന്നില്ല സുരേഷ് ഗോപിയുടെ രാഷ്ട്രീയ ഇടപെടൽ. പാണക്കാട് ശിഹാബ് തങ്ങളും എ കെ ആന്റണിയും തമ്മിലുള്ള പിണക്കങ്ങൾ തീർത്തതിന് പിന്നിലും താനാണെന്നാണ് സുരേഷ് ഗോപിയുടെ അവകാശവാദം.
പിണറായി വിജയനെ വിജയേട്ടൻ എന്നു വിളിച്ചു കൊണ്ടാണ് സുരേഷ് ഗോപി തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച കാര്യം ഓർത്തെടുത്തത്. ഒരിക്കൽ ലീഡറെ കണ്ട ശേഷം ആർ എസ് ബാബു വഴിയാണ് പിണറായി കാണണമെന്ന് പറഞ്ഞ കാര്യം സുരേഷ് ഗോപി പറയുന്നത്. കൂടിക്കാഴ്ച്ചയിൽ ഇലക്ഷനൊക്കെ വരികയാണ് ഇനി കഷ്ടിച്ച് രണ്ട് രണ്ടര മാസമേയുള്ളു, എങ്ങനെയാ കാര്യങ്ങൾ. എന്നു തിരക്കിയെന്നാണ് അദ്ദേഹം പറയുന്നത്. എ.കെ ആന്റണി ചോദിച്ചാലും ഇങ്ങനെയാണ് ചോദിക്കുക എന്ന കാര്യവും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. അതേസമയം പിണറായി വിജയന്റെ ഓഫർ നിരസിച്ചു കൊണ്ടാണ് ആരിഫിനെ കുറിച്ചുള്ള കാര്യം അവതരിപ്പിച്ചതെന്ന് സുരേഷ് ഗോപി പറയുന്നു. എനിക്ക് സീറ്റ് വേണ്ടെങ്കിലും എനിക്ക് ഒരു സീറ്റ് വേണം അതു തരുമോ..? എന്നു ചോദിച്ചു. എന്നാൽ, അതാർക്കാ എന്ന് ചോദ്യമാണ് പിണറായി മറിച്ച് ഉന്നയിച്ചത്. തുടർന്നാണ് ഞാൻ പറഞ്ഞു, അത് എന്റെ ഒരു വളരെ വേണ്ടപ്പെട്ടയാളിനാണ്. ആരിഫിനാണ്. ആരിഫിനെപ്പറ്റി ഒന്നു രണ്ട് സംശയങ്ങൾ അദ്ദേഹം ഉന്നയിച്ചു. ഞാനത് ക്ലിയർ ചെയ്തു.
അവിടെ നാല് വിമതന്മാരുണ്ട് ആരിഫിനെ ഇട്ടാൽ എങ്ങനാ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു. ഒന്നും ഉണ്ടാകില്ല. വിജയേട്ടൻ അയാളെ അങ്ങ് തീരുമാനിച്ച് പറഞ്ഞാൽ മതി. ഗൗരിയമ്മയുമായിട്ടാണ് ഫൈറ്റിങ്ങ് എന്ന് വിജയേട്ടൻ. അപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് വിശ്വാസമുണ്ട് നല്ല ചെറുപ്പക്കാരനാണ്, ആയാൾ വരട്ടെ. അയാളെന്നും ഇങ്ങനെ പാർട്ടിയുടെ കാര്യവും നോക്കി അയാളുടെ നല്ല പ്രായം കളഞ്ഞാ മതിയോ എന്ന്. ശരി ഞാൻ ആലോചിച്ച് പറയാമെന്ന് പറഞ്ഞിട്ട് പിന്നെ രണ്ടു ദിവസം കഴിഞ്ഞ് എന്നെ വിളിച്ചു പറഞ്ഞു. ഞാൻ അതുകൊടുക്കുകയാ കേട്ടോ, ജയിപ്പിച്ച് എടുത്തോളണം. ഇക്കാര്യം ആരിഫിനും അറിയാം.- സുരേഷ് ഗോപി അഭിമുഖത്തിൽ പറഞ്ഞു.
സമാനയമായ വിധത്തിൽ കൊല്ലത്ത് മുകേഷിന് സീറ്റു ലഭിച്ച കാര്യവും പിണറായി അഭിമുഖത്തിൽ വിശദീകരിച്ചു. ഇരവിപുരത്ത് സീറ്റു കിട്ടണം എന്നായിരുന്നു മുകേഷ് ആഗ്രഹിച്ചത്. ഈ സീറ്റിന് വേണ്ടി വിജയേട്ടനുമായി മുട്ടൻ ഗുസ്തി പിടിച്ചെന്നും സുരേഷ് ഗോപി പറയുന്നു. നമുക്ക് ശ്രമിച്ചാമെന്ന് പറഞ്ഞു പിണറായി എന്നു പറഞ്ഞു. 2014ൽ രാജഗോപാലിനെ പകരം തിരുവനന്തപുരത്ത് താൻ മത്സരിക്കേണ്ടിയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാൽ, ഒ രാജഗോപാലിനെ നോവിക്കാൻ തയ്യാറാല്ലാത്തതു കൊണ്ടാണ് പിന്മാറിയതെന്നും അഭിമുഖത്തിൽ സുരേഷ് ഗോപി സൂചിപ്പിച്ചു.
ശിഹാബ് തങ്ങളെ തങ്ങൾ ഉപ്പാപ്പ എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹവുമായുള്ള ബന്ധത്തെ കുറിച്ച് സുരേഷ് ഗോപി വെളിപ്പെടുത്തതിയത്. കോൺഗ്രസുമായുള്ള പ്രശ്നങ്ങൾ തങ്ങളുപ്പാപ്പയുമായി ഒരു രണ്ടര മണിക്കൂർ ചാവക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് സംസാരിച്ചാണ് പരിഹരിച്ചത്. മഴ കാരണം പ്രൊഡ്യൂസറുടെ മകളുടെ കല്യാണം കഴിഞ്ഞ് പ്ലാൻ ചെയ്ത് ഞങ്ങൾ ഓടി ഓടിയാണ് എത്തിയതെന്നു സുരേഷ് ഗോപി പറയുന്നു. എ.കെ. ആന്റണിക്കെതിരെയുള്ള നീക്കം, കോൺഗ്രസുമായിട്ടുള്ള ബന്ധം ലീഗ് ഉപേക്ഷിക്കുന്നു എന്ന നിലക്കാണ് പോയതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് സുരേഷ് ഗോപി ഓർക്കുന്നത് ഇങ്ങനെ:
'എ.കെ. ആന്റണിക്കെതിരെയുള്ള നീക്കം, കോൺഗ്രസുമായിട്ടുള്ള ബന്ധം ലീഗ് ഉപേക്ഷിക്കുന്നു എന്ന നിലക്കാണ് പോയത്. തങ്ങളുപ്പ വളരെ ശക്തമായി നോ എന്ന് പറഞ്ഞു. അദ്ദേഹത്തോട് ഞാൻ മുൻപിൽ പൊന്തി വന്നേക്കാവുന്ന രാഷ്ട്രീയ ഭീഷണിയെക്കുറിച്ച് പറഞ്ഞു. അത് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അത് കഴിഞ്ഞ് ഞാൻ തിരുവനന്തപുരത്തേക്ക് ഡ്രൈവ് ചെയ്യുമ്പോൾ എം.എം. ഹസനും കാർത്തികേയൻ ചേട്ടനും കൂടെ എന്നെ തങ്ങളുപ്പ വിളിച്ചുകൊണ്ടു പോകുന്നത് കണ്ടിരുന്നു. അവര് വിളിച്ചു പറഞ്ഞു എന്തോ മീറ്റിങ്ങ് നടക്കുന്ന കാര്യം. രാത്രി എ.കെ. ആന്റണി സാർ വിളിച്ചു.
ഈ സമയം കോട്ടപ്പുറം പാലത്തിന്റെ മുകളിലാണ് ഞാൻ. പുള്ളി എന്നോട് ചോദിച്ച് തങ്ങളെ കണ്ടിരുന്നോ എന്ന്. സാർ ഇതെങ്ങനെ അറിഞ്ഞുവെന്ന് ഞാൻ ചോദിച്ചു. അതൊക്കെ ഞാൻ അറിയും, ഇവിടുത്തെ ഇന്റലിജൻസ് എന്റെ കയ്യിലല്ലേയെന്ന് പുള്ളി ചോദിച്ചു. എന്തായിരുന്നു അറിയിക്കാതെ പോയെതെന്നും ചോദിച്ചു. ഞാൻ പറഞ്ഞു അറിയിച്ചിട്ട് പോകണമെന്ന് തോന്നിയില്ല. എനിക്കിതിന് വേണ്ടി ശ്രമം നടത്തണമെന്ന് തോന്നി, ഞാൻ നടത്തി. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തിൽ കിടപ്പുണ്ട്. ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നെനിക്ക് അറിയില്ല. കോൺഗ്രസ് പാർട്ടിയുടെ അന്തസാണ് സുരേഷ് ഉയർത്തിപ്പിടിച്ചത്.
പിന്നീട് ഉമ്മൻ ചാണ്ടിയുടെ ആൾക്കാർ എന്റെ കോലം കത്തിച്ചു. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി സഹായങ്ങളല്ലാതെ ദ്രോഹങ്ങളൊന്നും ഞാൻ ചെയ്തിരുന്നില്ല. പരിഭവം പറഞ്ഞ് ഞാൻ വിളിച്ചവർ പോലും കൈമലർത്തി. അന്ന് മുതൽ എനിക്ക് രാഷ്ട്രീയം വേണമെന്ന് തോന്നിപ്പോയി. ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നതിന്റെ പശ്ചത്തലം അതാണ്. ലീഡർ 20 വർഷത്തോളം നിരന്തരം ശ്രമിച്ചിട്ടുണ്ട്. അന്നെക്കെ വേണ്ട എനിക്ക് എല്ലാവരും വേണമെന്ന പക്ഷക്കാരനായിരുന്നു ഞാൻ.'
ബിജെപിയിൽ ചേർന്നത് എന്റെ ചോയിസ് ആണെന്നും സുരേഷ് ഗോപി പറയുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വരണം. ബിജെപി. ലോകം ആരാധിക്കുന്ന പാർട്ടിയായി മാറും. പാർട്ടിക്ക് ന്യൂനതകൾ ഉണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിൽനിന്ന് പരിഹരിക്കുമെന്നം അദ്ദേഹം പറയുന്നു. അതേസമയം വിജയേട്ടനുമായി ഇനിയൊരു ബന്ധവും സാധ്യമല്ലെന്നും സുരേഷ് ഗോപി അഭിമുഖത്തിൽ വെളിപ്പെടുത്തി. സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിലും ചർച്ചയായിട്ടുണ്ട്. രാഷ്ട്രീയത്തിലെ അതികായന്മാരുമായി ഇത്രയേറെ ബന്ധങ്ങളുള്ള വ്യക്തി എന്തുകൊണ്ടാണ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ വൈകിയതെന്ന ചോദ്യമാണ് ഉയരുന്നത്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- മോദിയെ കണ്ടു, തൃശ്ശൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു സുരേഷ് ഗോപി
- വൈറലായി ആ പഴയ കൊട്ടിയൂർ ചിത്രം; ആക്ഷൻ ഹീറോയെ പൊലീസ് അറസ്റ്റു ചെയ്യും
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്