വേതന വർദ്ധനവെന്ന നഴ്സുമാരുടെ മോഹം വെറും സ്വപ്നം മാത്രമായി ഒതുങ്ങുമോ? ശമ്പള വർദ്ധനവ് ശുപാർശക്ക് സുപ്രീംകോടതിയുടെ താൽക്കാലിക സ്റ്റേ; ശമ്പളപരിഷ്കരണ സമിതിയിൽ ആശുപത്രി ഉടമകൾക്ക് പ്രാതിനിദ്ധ്യമില്ലെന്ന കേരള ഹോസപിറ്റൽ മാനേജ്മെന്റ് അസോസിയേഷന്റെ വാദം ശരിവെച്ച് കോടതി; മാനേജ്മെന്റുകൾക്ക് എതിരെ ശക്തമായ സമരത്തിന് ഒരുങ്ങി യുഎൻഎ; വിദേശ ജോലിക്കു ശ്രമിക്കുന്നവരുടെ അവസരം മുടക്കിയും മുതലാളിമാർ പ്രതികാരം തീർക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി/തിരുവനന്തപുരം: നഴ്സുമാർ എന്നും എല്ലാവരുടെയും തുച്ഛമായ വേതനത്തിൽ എല്ലാവരുടെയും ആട്ടും തുപ്പുമേറ്റ് കഴിയേണ്ടവരാണോ? നഴ്സുമാരുടെ പ്രതീക്ഷയായ നീതിപീഠവും ഒടുവിൽ കൈവിടുന്നതിന്റെ ദുഃഖത്തിലാണ് മാലാഖമാർ. സർക്കാർ നിർദ്ദേശിച്ച തീരുമാനത്തോടെ എങ്കിലും തങ്ങളുടെ ദുരിതം തീരുമെന്ന് കരുതിയിരുന്നവർക്ക് തിരിച്ചടിയായി ഇന്നലെ പുറത്തുവന്ന സുപ്രീംകോടതിയുടെ താൽക്കാലിക ഉത്തരവ്.
നഴ്സുമാരുടെ വേതനം പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ നിശ്ചിയിച്ച ശമ്പള പരിഷ്കരണ സമിതി നൽകിയ ശുപാർശകൾ നവംബർ മൂന്ന് വരെ നടപ്പാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടതാണ് നഴ്സുമാർക്ക് തിരിച്ചടിയായത്. ശമ്പളപരിഷ്കരണ സമിതിയിൽ ആശുപത്രി ഉടമകൾക്ക് പ്രാതിനിദ്ധ്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹോസപിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് വിധി.
29 പേരുടെ സമിതിയിൽ ആശുപത്രി ഉടമകൾക്ക് പകരം എച്ച്. ആർ മാനേജർമാരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുമാണ് ഉള്ളത്. അതിനാൽ സമിതി തയ്യാറാക്കിയ ശുപാർശകൾ അംഗീകരിക്കില്ലെന്നും ആശുപത്രി ഉടമകൾ കോടതിയിൽ വാദിച്ചു. നവംബർ രണ്ടിന് വിശദമായ വാദം കേൾക്കാമെന്ന് പറഞ്ഞ കോടതി അതുവരെ സമിതി നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഉത്തരവുകൾ ഇറക്കരുതെന്ന് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.
ശമ്പളവർദ്ധനവിന് ശുപാർശ നൽകി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ച മിനിമം വേതന സമിതിയുടെ ഘടനയെ ചോദ്യം ചെയ്താണ് മാനേജ്മെന്റുകൾ സുപ്രീം കോടതിയെ സമീപിച്ചത്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളവർദ്ധനവിന് മുൻകാല പ്രാബല്യത്തോടെ അംഗീകാരം നൽകി ഈ മാസം 19 ന് ചേർന്ന മിനിമം വേതന സമിതി തീരുമാനമെടുത്തിരിന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാൻ ലേബർ കമ്മീഷണർ സംസ്ഥാന സർക്കാരിന് റിപ്പോർട്ടും നൽകിയിരുന്നു. എന്നാൽ കോടതി ഉത്തരവോടെ നംവമ്പർ മാസത്തിൽ ശമ്പള വർദ്ധവുണ്ടാകുമെന്ന നഴ്സുമാരുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റു.
മിനിമം വേതന സമിതിയുടെ തീരുമാനത്തിന് മാനേജ്മെന്റുകൾ എതിർപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും നംവമ്പർ 20ന് മുമ്പ് പുതിയ ഉത്തരവ് ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷ. വേതനവർദ്ധനവ് തീരുമാനം പരമാവധി വൈകിപ്പിക്കുന്നതിനുള്ള തന്ത്രമാണ് മാനേജ്മെന്റുകളുടെ ഭാഗത്തുനിന്ന് നടക്കുന്നത്. എന്നാൽ മാനദണ്ഡങ്ങൾ പാലിച്ചാണ് മിനിമം വേതന സമിതിയെ നിയോഗിച്ചതെന്നും മാനേജ്മെന്റ് വാദത്തെ കോടതിയിൽ ശക്തമായി എതിർക്കുമെന്നും സർക്കാർ വ്യക്തമാക്കി.
ഇതിനിടെ ശമ്പളവർദ്ധനവിന്റെ പേരിൽ മാനേജ്മെന്റുകൾ ചികിത്സാഫീസ് വർദ്ധിപ്പിക്കുകയും നഴ്സുമാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. നഴ്സുമാരുടെ എണ്ണം ആനുപാതികമായി കുറച്ചും ഡ്യൂട്ടി സമയം വർദ്ധിപ്പിച്ചും കൂടുതൽ സമ്മർദ്ദത്തിലാക്കാൻ മാനേജ്മെന്റുകൾ ശ്രമിക്കുന്നതായും നഴ്സുമാർ പരാതിപ്പെടുന്നു. നഴ്സുമാരുടെ വാദം കേൾക്കാതെയാണ് കോടതി താത്കാലിക സ്റ്റേ ഉത്തരവിട്ടതെന്നും മാനേജ്മെന്റുകൾക്കെതിരേ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷാ പറഞ്ഞു.
അതേസമയം മലയാളി നഴ്സുമാരുടെ വിദേശജോലി സ്വപ്നത്തിന് തടയിടാനും സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ ശ്രമിക്കുന്നുണ്ട്. വിദേശത്തേക്ക് ജോലിക്ക് അപേക്ഷിക്കുമ്പോൾ നഴ്സുമാർ നൽകുന്ന വിവരങ്ങൾ ശരിയാണോയെന്ന് പരിശോധിക്കുന്ന ബാക്ക് ചെക്ക്' ആണ് സ്വകാര്യ ആശുപത്രികൾ ആയുധമാക്കുന്നത്. വിദേശജോലിക്ക് അപേക്ഷിക്കുമ്പോൾ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ നാട്ടിൽ ജോലി ചെയ്തിരുന്ന ആശുപത്രികളിൽ നിന്ന് നഴ്സുമാർ വാങ്ങി നൽകേണ്ടതുണ്ട്. ഇങ്ങനെ ലഭിക്കുന്ന സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ ശരിയാണോയെന്ന് പരിശോധിക്കാൻ വിദേശ ആശുപത്രികൾ അവരുടേതായ ഏജൻസികളെ ചുമതലപ്പെടുത്തും. ഈ സംവിധാനത്തിനാണ് 'ബാക്ക് ചെക്ക്' എന്നു പറയുന്നത്. ഏജൻസികൾ നല്ല റിപ്പോർട്ട് നൽകിയെങ്കിൽ മാത്രമേ ജോലിക്കുള്ള ബാക്കി നടപടികൾ മുന്നോട്ട് നീങ്ങൂ.
മുൻകാലങ്ങളിൽ സർട്ടിഫിക്കറ്റിൽ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്ന് വിപരീതമായി ഒന്നും മാനേജ്മെന്റ് വിദേശപ്രതിനിധികളോട് വെളിപ്പെടുത്തിയിരുന്നില്ല. മൂന്നുവർഷം മുമ്പ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരം ആരംഭിച്ചതോടെ മാനേജ്മെന്റും തൊഴിലാളികളും തമ്മിലുള്ള ബന്ധം വഷളായി. ഇതോടെ മാനേജ്മെന്റ് പ്രതികാര നടപടികൾ കൈക്കൊള്ളാൻ തുടങ്ങി. രാഷ്ട്രീയ സമ്മർദ്ദത്തിനു വഴങ്ങിയാണ് ഉദ്യോഗാർത്ഥിയുടെ സ്വഭാവ സർട്ടിഫിക്കറ്റിൽ നല്ല അഭിപ്രായം രേഖപ്പെടുത്തിയതെന്നും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയതെന്നും അന്വേഷണ ഏജൻസികളോട് മാനേജ്മെന്റുകൾ വെളിപ്പെടുത്തും. ഇക്കാര്യം കാട്ടി ഏജൻസികൾ വിദേശ ആശുപത്രികൾക്ക് റിപ്പോർട്ട് നൽകുന്നതോടെ ഉദ്യോഗാർത്ഥിയുടെ വിദേശ ജോലി എന്ന സ്വപ്നം പൊലിയും. നല്ല പ്രതിഫലവും മെച്ചപ്പെട്ട ജീവിത സാഹചര്യവും പ്രതീക്ഷിച്ച് വിദേശത്തേക്ക് പോകാനിരിക്കുന്നവരുടെ അവസരങ്ങൾ ഇങ്ങനെ നിഷേധിക്കരുതെന്നാണ് നഴ്സുമാരുടെ വാദം. സംസ്ഥാനത്തെ രണ്ട് പ്രമുഖ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന ഇരുനൂറോളം പേർക്കാണ് അടുത്തിടെ ബാക്ക് ചെക്കി'ൽ തട്ടി വിദേശജോലി നഷ്ടമായത്.
രണ്ട് വർഷം മുമ്പ് എമിഗ്രേഷൻ ക്ലിയറൻസ് കർശനമാക്കിയതോടെയാണ് കേരളത്തിൽ നിന്ന് വിദേശത്തേക്കുള്ള നഴ്സുമാരുടെ കുത്തൊഴുക്ക് കുറഞ്ഞത്. മുമ്പ് പ്രതിവർഷം 10,000 പേർ വരെ വിദേശത്തേക്ക് ജോലിക്ക് പോയിരുന്നെങ്കിൽ ഇപ്പോൾ അത് ആയിരത്തിൽ താഴെ മാത്രമാണ്. നോർക്ക വഴിയുള്ള റിക്രൂട്ട്മെന്റിലും ഏജൻസി വഴിയുള്ള 'ബാക്ക് ചെക്ക്' ശേഖരണം ഉണ്ട്. യു.എസ്.എ, യു.കെ, കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമാണ് കേരളത്തിൽ നിന്ന് നഴ്സുമാർ പ്രധാനമായും ജോലി തേടി പോവുന്നത്.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍