ദാറുൽഹുദയിലെ നാടകം സുന്നി വിശ്വാസത്തിന് എതിരാണെന്ന് ജിഫ്രി തങ്ങൾ; സ്വാഗതം ചെയ്ത സുപ്രഭാതം എഡിറ്ററെ പുറത്താക്കി പ്രതികാരം; ദീനിന്റെ പേരു പറഞ്ഞ് ചിത്രകലയിൽ നിന്നും ഫോട്ടോഗ്രഫിയിൽ നിന്നും സമൂഹത്തെ വിലക്കിയവരുടെ പിന്മുറക്കാർ ചിത്രങ്ങൾക്കായി സ്വന്തം പത്രം പ്രസിദ്ധീകരിക്കുന്നു; പടം അച്ചടിച്ചുവന്നില്ലെങ്കിൽ പരാതി പറയുന്നവർ നാടക മത്സരത്തെ എതിർക്കുന്നത് എന്തിനെന്ന് സബ് എഡിറ്റർ മുഹമ്മദ് ഷഹീറിന്റെ ചോദ്യം
കെ വി നിരഞ്ജൻ
കോഴിക്കോട്: ഇ കെ വിഭാഗം സമസ്തയുടെ നേതൃത്വത്തിലുള്ള ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നടന്ന കലോത്സവത്തിലെ നാടക മത്സരം വിവാദമാകുന്നു. ഈ വിവാദത്തിനൊടുവിൽ സുപ്രഭാതം പത്രത്തിലെ സബ് എഡിറ്ററുടെ ജോലിയും തെറിച്ചു. നാടകമത്സരം വിവാദമായതോടെയാണ് സുന്നി വിശ്വാസത്തിന് എതിരാണ് നാടകമെന്ന വാദവുമായി ഒരു വിഭാഗം രംഗത്ത് വന്നത്. എന്നാൽ നല്ല നിലവാരം പുലർത്തുന്നതാണെന്ന് കാട്ടി മറ്റൊരു വിഭാഗവും രംഗത്തെത്തി. ഒടുവിൽ ഖേദപ്രകടനവുമായി കോളെജ് മാനേജർ തന്നെ മുന്നിലെത്തി. മത്സരം സംഘടിപ്പിച്ചത് തങ്ങൾക്ക് പറ്റിയ പിഴവാണെന്നും അറിയാതെ സംഭവിച്ചുപോയ കാര്യത്തിന് മാപ്പുനൽകണമെന്നും ഇനി ഇത്തരം പരിപാടികൾ സംഘടിപ്പിക്കില്ലെന്നുമായിരുന്നു കോളെജ് മാനേജറുടെ വിശദീകരണം.
പിറ്റേ ദിവസം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവനയും വന്നു. നാടക മത്സരം സുന്നി വിശ്വാസത്തിന് എതിരാണ്. അത് നടക്കാൻ പാടില്ലാത്തതായിരുന്നു. ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്നുമായിരുന്നു ജിഫ്രി തങ്ങളുടെ പ്രസ്താവന. ഇതിന് ശേഷമാണ് സമസ്ത നേതൃത്വത്തിൽ പുറത്തിറങ്ങുന്ന സുപ്രഭാതം പത്രത്തിന്റെ സബ് എഡിറ്ററും സൺഡേ സപ്ലിമെന്റിന്റെ എഡിറ്ററുമായ മുഹമ്മദ് ഷഹീർ നാടക മത്സരത്തെ പുകഴ്ത്തിക്കൊണ്ട് പോസ്റ്റിട്ടത്. ദാറുൽ ഹുദായിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് മുഹമ്മദ് ഷഹീർ. നാടക മത്സരം നടത്താനുള്ള തീരുമാനം അഭിനന്ദനാർഹമാണെന്നായിരുന്നു മുഹമ്മദ് ഷഹീറിന്റെ പോസ്റ്റ്. ഫോട്ടോയ്ക്ക് എതിരായിരുന്നവർക്കെല്ലാം ഇപ്പോൾ പത്രത്തിൽ ഫോട്ടോ വന്നില്ലെങ്കിൽ പ്രശ്നമാണ്. ടി വിക്ക് എതിരായിരുന്നവർ ടെലവിഷൻ ചാനലുകൾ തന്നെ തുടങ്ങി തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് മാറ്റങ്ങളെല്ലാം നല്ലതിനാണെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഞാൻ ആലോചിക്കുന്നത് മറ്റൊന്നിലുമില്ലാത്ത ഈ അതിസൂക്ഷ്മതാ വാദം ഇവിടെ ഉന്നയിക്കുന്നവർ എത്രകാലം അവരുടെ എൽ സി ഡി പ്രൊജക്റുകൾ വെച്ച് ഇസ്ലാമിനെ സ്ഥാപിച്ചുകൊണ്ടിരിക്കുമെന്നാണ് (അല്ല, ഈ എൽ സി ഡിയിൽ വീഡിയോ ക്ലിപ്പുകൾ വെട്ടിയൊട്ടിച്ചു പ്രതിയോഗികളെ അപഹസിക്കുന്ന കലാപരിപാടിക്ക് എന്താണ് പേര്, നാടകമായിരിക്കില്ല ഏതായാലും). നവമാധ്യമങ്ങളിൽ കണ്ണുപൊത്തിയിരിക്കുന്ന ഡിജി തലമുറ തങ്ങളെ കൈയൊഴിയുമെന്ന വിഭ്രാന്തിയിൽ, മലയാളത്തിലടക്കമുള്ള പരമ്പരാഗത പത്രസ്ഥാപനങ്ങൾ വരെ, ന്യൂമീഡിയയിലേക്ക് ചുവടുമാറ്റുമ്പോഴാണ്, അതിൽ കൂടുതൽ നിക്ഷേപമിറക്കുമ്പോഴാണ്, ഓൺലൈൻ മാധ്യമങ്ങൾ തന്നെ മോജോ ജേണലിസത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോഴാണ് ഇവിടെ മറ്റൊരു സമൂഹം സമാന്തരമായി എത്രത്തോളം പിന്നിലേക്കോടാമെന്ന് ഗവേഷണം നടത്തുന്നത്. അവർ അവരുടെ ഗവേഷണവുമായി ഒരു വഴിക്കു പോകുകയാണെങ്കിൽ പ്രശ്നമില്ലെന്നു വയ്ക്കാമായിരുന്നു. ഇതു മാറ്റങ്ങളിലേക്കു വളരെ വൈകിയെങ്കിലും തിരശ്ശീല ഉയർത്തുന്നവരെയെല്ലാം തങ്ങൾക്കും പിന്നിലേക്കു തള്ളാൻ മത്സരിക്കുകയാണ് ചിലരിവിടെയന്നാണ് മുഹമ്മദ് ഷഹീർ വ്യക്തമാക്കിയത്.
മതത്തിന്റെ മൗലികത കൈവിടാതെത്തന്നെ കാലത്തോടൊപ്പം മുന്നോട്ടു നടക്കാനാണ് നിങ്ങളുടെ പദ്ധതിയെങ്കിൽ ഒരു കാര്യത്തിൽ അടിയന്തരമായ അഭിപ്രായ സർവേ നടത്തേണ്ട ഘട്ടമാണിത്. കഴിഞ്ഞ ഒരു അരനൂറ്റാണ്ടിന്റെ (മാത്രം) കേരള ഇസ്ലാമിനെ ചലിപ്പിച്ചുനിർത്തിയ വിദ്യുത്ശക്തിയായിരുന്നു മതപ്രഭാഷണങ്ങളെന്നു പറയാം. അവ നിർവഹിച്ച ചരിത്രപരമായ ദൗത്യങ്ങൾ വിസ്മരിക്കാനുമാകില്ല. എന്നാൽ ഇപ്പോൾ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ അവസാന വർഷത്തിലിരുന്നു ചോദിക്കട്ടെ, ഒരേ താളത്തിലും ഈണത്തിലും മുറുകുന്ന ആവർത്തനവിരസമായ ഈ വയളുകൾ(വാട്സ് ആപ്പിലൂടെ പറത്തുന്ന ഓഡിയോ-വിഡിയോ ക്ലിപ്പുകളും) അവ അഭിസംബോധന ചെയ്യുന്ന സമൂഹത്തിൽ എത്ര ശതമാനം പേർ കേൾക്കുന്നുണ്ട്?
തങ്ങൾ ഏതു തലമുറയോടാണ് സംവദിക്കുന്നതെന്ന തിരിച്ചറിവ് ഇപ്പോൾ ഉണ്ടായില്ലെങ്കിൽ, അതിനുചിതമായ മാറ്റങ്ങൾ എടുത്തണിഞ്ഞില്ലെങ്കിൽ ഒരു കാൽനൂറ്റാണ്ടിനകം വംശനാശം സംഭവിക്കാൻ പോകുന്ന ഒരു പ്രത്യേക വിഭാഗമെന്ന് മതപ്രഭാഷകരെ കുറിച്ച് ഇപ്പോൾ ആർക്കും ദീർഘദർശനം നടത്താനാകും. അടുത്തൊരു പത്തുവർഷം കഴിഞ്ഞാലും വയളുവേദികളെ നിറക്കുകയും വയളിന്റെ ഉദ്ദിഷ്ടലക്ഷ്യങ്ങളെ 'പൂർത്തീകരിക്കുകയും ചെയ്യേണ്ട' പെണ്ണുങ്ങൾ ഇപ്പോൾ നിങ്ങളുടെ മൈക്കുകൾക്കുമുൻപിലില്ല എന്നു തിരിച്ചറിയണം. പുതിയ സങ്കേതകങ്ങളെ ഏറ്റവും വിദഗ്ധമായി ഉപയോഗിക്കാൻ, യാതൊരു നന്മേച്ഛയുമില്ലാത്ത ദുർവാശി നിങ്ങളെ അനുവദിക്കുന്നില്ലെങ്കിൽ, ഒഴിഞ്ഞ കസേരകളോടും മൈതാനങ്ങളോടുമായിരിക്കും അന്നു നിങ്ങൾക്ക് സംവദിക്കേണ്ടിവരിക.
കാലത്തിനനുസരിച്ചു മാറ്റാനുള്ളതല്ല ദീനെന്നാണു പറയാനുള്ളതെങ്കിൽ രണ്ടേ രണ്ടു കാര്യം സൂചിപ്പിക്കട്ടെ. ഇതേ ദീനും സൂക്ഷ്മതയും പറഞ്ഞ് ചിത്രകലയിൽനിന്നും ഫോട്ടോഗ്രഫിയിൽനിന്നും സമൂഹത്തെ വിലക്കിയ പണ്ഡിതന്മാരുടെ ഒത്ത പിന്മുറക്കാരാണ്, ഇപ്പോൾ ഏറെക്കുറെ ഭേദപ്പെട്ട ചിത്രീകരണങ്ങളോടെ ബാലമാസികകൾ പ്രസിദ്ധീകരിക്കുന്നത്. ചിത്രങ്ങളും ചിത്രീകരണങ്ങളുമായി സ്വന്തമായി പത്രം പ്രസിദ്ധീകരിക്കുന്നത്. നാലു കോളത്തിൽ സ്വന്തം പടം അടിച്ചുവന്നില്ലെങ്കിൽ പരാതി പറയുന്നത്, എട്ടുകോളത്തിൽ തങ്ങളുടെ പരിപാടികളുടെ ഫോട്ടോ പത്രത്തിൽ അടിച്ചുവരാൻ വാശിപിടിക്കുന്നത്. സ്വന്തമായി ന്യൂസ് സ്റ്റുഡിയോയെ കുറിച്ച് ശുഭോദർക്കമായി മുന്നാലോചന നടത്തുന്നത്. ഒരു പ്രത്യേക സാമൂഹികഘട്ടത്തിൽ സ്ത്രീ വിദ്യാഭ്യാസം ഹറാമാക്കിയ അതേ പണ്ഡിതശ്രേണിയുടെ പിന്മുറക്കാരാണ് സ്ത്രീശാക്തീകരണം മതവിദ്യയിലൂടെ എന്ന തലവാചകത്തിൽ നാടുതോറും വനിതാസ്ഥാപനങ്ങൾ നടത്തി മത്സരിക്കുന്നത്. അങ്ങനെയങ്ങനെ പറയാനെത്ര മാറ്റങ്ങൾ എന്നും മുഹമ്മദ് ഷഹീർ വ്യക്തമാക്കി.
ഇതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ പോസ്റ്റിട്ടുവെന്ന് കാട്ടി ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. നോട്ടീസിന് മറുപടി നൽകിയെങ്കിലും തൃപ്തികരമല്ലെന്നായിരുന്നു സുപ്രഭാതം മാനേജ്മെന്റിന്റെ വിശദീകരണം. പോസ്റ്റ് പിൻവലിക്കാമെന്ന് പറഞ്ഞെങ്കിലും അത് പോരെന്നും പോസ്റ്റ് തിരുത്തി മാറ്റി പോസ്റ്റിടണമെന്നുമായിരുന്നു മാനേജ്മെന്റ് നിർദ്ദേശം. എന്നാൽ പോസ്റ്റ് പിൻവലിക്കാമെന്നും നിലപാട് തിരുത്താൻ കഴിയില്ലെന്നും മുഹമ്മദ് ഷഹീർ വ്യക്തമാക്കിയതോടെ പുറത്താക്കണമെന്ന് ജിഫ്രി തങ്ങൾ ശക്തമായ നിലപാട് സ്വീകരിച്ചു. കഴിവുള്ള ചെറുപ്പക്കാരനാണെന്നും പുറത്താക്കണ്ട ചെറിയ ശിക്ഷയിൽ ഒതുക്കാമെന്നെല്ലാം പത്രം മാനേജ്മെന്റ് പറഞ്ഞുനോക്കിയെങ്കിലും സംഘടനാ നേതൃത്വം പുറത്താണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഒടുവിൽ ദാറുൽഹുദയിൽ നടന്ന നാടകമത്സരത്തെ അനുകൂലിച്ചതിന്റെ പേരിൽ മുഹമ്മദ് ഷഹീറിന് സുപ്രഭാതത്തിൽ നിന്നും പടിയിറങ്ങേണ്ടിയും വന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍