140 കിലോമീറ്ററിൽ കൂടിയ എല്ലാ റൂട്ടുകളും കെ എസ് ആർ ടി സിക്ക് കുത്തകയെന്ന് വിധിച്ച് സുപ്രീംകോടതി; നിയമം ലംഘിച്ച് സംസ്ഥാനത്ത് എമ്പാടും സർവ്വീസ് നടത്തുന്നത് 300ൽ അധികം സ്വകാര്യ ബസുകൾ; പാലയിൽ നിന്നും വെള്ളരിക്കുണ്ടിനുള്ള 396 കിലോമീറ്റർ നീണ്ട റൂട്ട് വരെ സ്വകാര്യന്മാരുടെ സ്വന്തം; മിക്ക ബസുകളും അനധികൃതമായി ഓടുന്നത് ഉന്നതരുടെ പിൻബലത്തിൽ; കെ എസ് ആർ ടി സിയെ എങ്ങനേയും രക്ഷിക്കാനുള്ള ശ്രമം ആത്മാർത്ഥമെങ്കിൽ തച്ചങ്കരി സൂപ്പർ ക്ലാസ് റൂട്ടുകൾ തിരിച്ചു പിടിക്കാൻ ചങ്കൂറ്റം കാട്ടുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ് ആർടിസിയെ രക്ഷിക്കാൻ ഇതാ ഒരു ഒറ്റമൂലി. 2012ൽ ഗതാഗതമന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് ഇടപെട്ടാണ് സ്വകാര്യ സൂപ്പർ ക്ലാസുകളെ നിയന്ത്രിക്കുന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് നടപ്പാക്കിയാൽ മാത്രം ദിവസം 60 ലക്ഷം അധിക വരുമാനം കെ എസ് ആർ ടി സിക്ക് ഉറപ്പ്.
സൂപ്പർ ക്ലാസ് പെർമിറ്റുകൾ കെ.എസ്.ആർ.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിയതോടെ സ്വകാര്യ ബസ് ഉടമകൾ കോടതിയെ സമീപിച്ചെങ്കിലും 2015ൽ വിജ്ഞാപനം സുപ്രീംകോടതി ശരിവയ്ക്കുകയും പെർമിറ്റ് തീരുന്ന മുറയ്ക്ക് റൂട്ട് കെ.എസ്.ആർ.ടി.സി ഏറ്റെടുക്കാൻ ഉത്തരവിടുകയുമായിരുന്നു. എന്നാൽ ഇത് ഇതുവരേയും കെ എസ് ആർ ടി സി ചെയ്തില്ല. ഇതിലൂടെ തന്നെ അറുപത് ലക്ഷത്തോളം രൂപ അധികമായി കെ എസ് ആർ ടി സി്ക്ക് കിട്ടും. സ്വകാര്യബസുകളെ നിയന്ത്രിക്കുന്നതിൽ കെ.എസ്.ആർ.ടി.സിയും മടികാട്ടി. സ്വകാര്യബസുകളെ കടത്തിവെട്ടാൻ ആവശ്യത്തിന് ബസ് കെ.എസ്.ആർ.ടി.സിക്കില്ല. 5,000ത്തിനു താഴെ ബസുകളാണ് നിരത്തിലുള്ളത് 1000 എണ്ണം ഓടുന്നുമില്ല.
കാൽ നൂറ്റാണ്ടിനിടെ ആദ്യമായി കെ.എസ്.ആർ.ടി.സിക്ക് അത്യപൂർവനേട്ടം കൈവരിക്കുകയാണ്. ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തിൽനിന്ന് നൽകും. കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരത്തിൽ സ്വന്തം വരുമാനത്തിൽനിന്ന് ശമ്പളം നൽകുന്നത്. 90 കോടിരൂപയാണ് കെ.എസ്.ആർ.ടി.സിക്ക് ഒരുമാസം ശമ്പളം നൽകാൻ വേണ്ടത്. കെ എസ് ആർ ടി സിക്ക വേണ്ടി സർക്കാരും എംഡി ടോമിൻ തച്ചങ്കരിയും ചേർന്ന് നടത്തിയ നീക്കങ്ങളാണ് ഇതിന് കാരണം. ശബരിമല സർവീസാണ് കെ.എസ്.ആർ.ടി.സി കൈവരിച്ച നേട്ടത്തിന് പിന്നിൽ. 45.2 കോടിയാണ് ശബരിമല സർവീസുകളിൽനിന്ന് ഇത്തവണ ലഭിച്ചത്. മുൻ വർഷത്തെക്കാൾ 30 കോടിരൂപ അധിക വരുമാനം ലഭിച്ചു. ഈ സാഹചര്യത്തിലാണ് സ്വന്തം വരുമാനത്തിൽനിന്ന് ശമ്പളം നൽകാൻ കഴിയുന്ന നിലയിലേക്ക് കോർപ്പറേഷൻ എത്തിയത്.
ഡബിൾ ഡ്യൂട്ടി നിർത്തലാക്കിയതും കെ.എസ്.ആർ.ടി.സിക്ക് വരുമാന നേട്ടമുണ്ടാക്കി. 30 കോടിരൂപയുടെ നേട്ടം ഒരുവർഷം ഈയിനത്തിലുണ്ടാകും. 8.2 ലക്ഷം രൂപയുടെ ദിവസച്ചിലവും ഇതിലൂടെ കുറയ്ക്കാൻ കഴിയുന്നുണ്ട്. മറ്റു ഡ്യൂട്ടിലിയുണ്ടായിരുന്ന 613 കണ്ടക്ടർമാരെ സർവീസ് ഓപ്പറേഷൻസ് ഡ്യൂട്ടിക്ക് നിയോഗിച്ചതും അധിക വരുമാനമുണ്ടാക്കി. ഇവയ്ക്കെല്ലാം പുറമെ പരസ്യ വരുമാനവും സ്വന്തം കെട്ടിടങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ അനുമതി നൽകിയതും കെ.എസ്.ആർ.ടി.സിക്ക് നേട്ടമായി. ഇതെല്ലാം തച്ചങ്കരിയുടെ ക്രിയാത്മക ഇടപെടലിന്റെ ഫലമായിരുന്നു. ഒരു ദിവസം ഒരു കോടിയുടെ കളക്ഷൻ വർദ്ധനവാണ് തച്ചങ്കരി ലക്ഷ്യമിടുന്നത്. 5000 ബസുകൾ ഓടുന്നു. ഇതിൽ 1000 എണ്ണം കട്ടപ്പുറത്തും. ഇത് കൂടി ഓടിച്ച് ദിവസം ഒരു കോടി അധികമുണ്ടാക്കാനാണ് തച്ചങ്കരിയുടെ നീക്കം. ഇതിനിടെയാണ് കെ എസ് ആർ ടി സിക്ക് അർഹതപ്പെട്ട 60 ലക്ഷം സ്വകാര്യ മുതലാളിമാർ കൊണ്ടു പോകുന്നത് ചർച്ചയാകുന്നത്. ഇത് തടയാനുള്ള ആത്മാർത്ഥ ശ്രമം നടന്നാൽ കെ എസ് ആർ ടി സിക്ക് അതു വലിയ അനുഗ്രഹമാകും.
കെ എസ് ആർ ടി സിക്ക് പ്രതിദിന നഷ്ടം 60 ലക്ഷം
കെ.എസ്.ആർ.ടി.സിക്ക് ദിവസവരുമാനത്തിൽ 60ലക്ഷം രൂപ നഷ്ടപ്പെടുത്തി സൂപ്പർ ക്ലാസ് റൂട്ടുകളിൽ സ്വകാര്യ ബസുകൾ പായുന്നു. സൂപ്പർക്ലാസ് റൂട്ടുകളുടെ അവകാശം കെ.എസ്.ആർ.ടി.സിക്ക് മാത്രമാക്കിയ സുപ്രീംകോടതി വിധി ലംഘിച്ച് മുന്നൂറിലേറെ സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. പാലായിൽ നിന്ന് കാസർകോട് വെള്ളരിക്കുണ്ടിലേക്കുള്ള 396 കി.മീ സർവീസാണ് ഇതിൽ ഏറ്റവും ദൈർഘ്യമേറിയത്. ഈ റൂട്ടുകളിൽ ആധിപത്യം കെ എസ് ആർ ടി സി നേടിയാൽ അത് ആനവണ്ടിക്ക് പുതിയ കരുത്താകും. കൂടുതൽ ബസുകൾ ഈ റൂട്ടിലേക്ക് ഇറക്കി വലിയ നേട്ടം കെ എസ് ആർ ടി സിക്ക് കൊയ്യാനുമായും. ഇതിനുള്ള കരുത്ത് തച്ചങ്കരിക്കുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. മോട്ടോർ വാഹന വകുപ്പിലെ ഉന്നതരുടെ ഒത്താശയും സ്വകാര്യ ബസുകൾക്കുണ്ട്. രാഷ്ട്രീയക്കാരുടേയും. അതുകൊണ്ട് തന്നെ ആർ ടി ഒമാരും കരുതലോടെ മാത്രമേ ഇടപെടാറുള്ളൂ.
അധികൃതരുടെ മൗനാനുവാദത്തോടെയാണ് സ്വകാര്യബസുകളുടെ കടന്നുകയറ്റം. ഈ ബസുടമകളെല്ലാം ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്ക് വേണ്ടപ്പെട്ടവരാണ്. നിയമം ലംഘിച്ച് സർവീസ് നടത്തുന്ന സ്വകാര്യബസുകളുടെ പെർമിറ്റ് ചില ആർ.ടി.ഒമാർ റദ്ദാക്കുമെങ്കിലും ബസുടമകൾ സ്വാധീനം ഉപയോഗിച്ച് അതെല്ലാം സംഘടിപ്പിക്കുകയാണ് പതിവ്. റെഡ്ബസ് റിസർവേഷൻ സംവിധാനം ഉപയോഗിച്ചു വരെ സ്വകാര്യബസുകൾ സർവീസ് നടത്തുന്നുണ്ട്. റെഡ് ബസിൽ എല്ലാ വിവരവും ലഭ്യവുമാണ്. ഈ ബസുകൾക്കെതിരെ നടപടി എടുക്കലും എളുപ്പമാണ്. എന്നാൽ ആരും ഒന്നും ചെയ്യുന്നില്ല. കൊള്ള ലാഭവുമായാണ് സ്വകാര്യ ബസുകൾ ഓടുന്നത്. 2015ലാണ് സൂപ്പർക്ളാസ് അവകാശം കെ.എസ്.ആർ.ടി.സിക്ക് നൽകി സുപ്രീംകോടതി ഉത്തരവിട്ടത്. അതിനു മുമ്പ് സർക്കാരിന്റെ ഉത്തരവുകളെല്ലാം ലംഘിക്കപ്പെട്ടപ്പോഴാണ് കോടതി രക്ഷയായത്.
സൂപ്പർക്ലാസ് സർവീസ് നഷ്ടപ്പെട്ടതോടെ 140 കിലോമീറ്ററിനപ്പുറത്തേക്കു പോകാൻ സ്വകാര്യ ബസിനു കഴിയില്ല. യു.ഡി.എഫ് സർക്കാർ ഫാസ്റ്റ് സർവീസ് നടത്താൻ കഴിയാതിരുന്ന സ്വകാര്യബസിന് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസിന് അനുവാദം നൽകി. ഈ സർക്കാർ കഴിഞ്ഞ വർഷം ജനുവരിയിൽ സ്വകാര്യ ബസുകളുടെ ഒരു കിലോമീറ്റർ റണ്ണിങ് ടൈം രണ്ടര മിനിട്ടിൽ നിന്ന് ഒന്നേമുക്കാലായി കുറച്ചു നൽകി. കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറിന് റണ്ണിങ് ടൈം രണ്ടു മിനിട്ടായിരിക്കുമ്പോഴാണ് ഈ ആനുകൂല്യം. ഇങ്ങനെ ഇടത് വലതു സർക്കാരുകളും സ്വകാര്യ ബസ് ഉടമകളെ സഹായിച്ചു.
പ്രതീക്ഷ തച്ചങ്കരിയിൽ
ശബരിമല സർവീസ് ,ഷെഡ്യൂൾ പുനഃക്രമീകരണം, എന്നിവയിലൂടെ ലഭിച്ച അധിക വരുമാനമാണ് കെ.എസ്.ആർ.ടി.സിക്ക് പിടിവള്ളിയായത്.മണ്ഡല-മകരവിളക്കു കാലത്ത് റെക്കാഡ് വരുമാനമായ 45.2 കോടി രൂപയാണ് പ്രത്യേക സർവീസിലൂടെ ലഭിച്ചത്. കഴിഞ്ഞ വർഷം ഈ സീസണിലെ വരുമാനം 15.2 കോടിയായിരുന്നു. ഡബിൾ ഡ്യൂട്ടി നിറുത്തിയതോടെ ദിവസവും 646 പേരുടെ ജോലി ലാഭിക്കാൻ കഴിഞ്ഞു. ഇതുവഴി വർഷം 58.94 കോടിയുടെ ലാഭമുണ്ടാകും. ദിവസ അലവൻസ് ഇനത്തിൽ 8.2 ലക്ഷം രൂപയുടെ ചെലവും കുറഞ്ഞു. അദർ ഡ്യൂട്ടിയിലുണ്ടായിരുന്ന 613 കണ്ടക്ടർമാരെ ബസുകളിൽ നിയോഗിച്ചതും വരുമാനം ഉയർത്തി. .പമ്പ -നിലയ്ക്കൽ പാതയിലെ കണ്ടക്ടറില്ലാത്ത ബസുകളും ചെലവ് കുറച്ചു.ഡ്രൈവർ കം കണ്ടക്ടർ സംവിധാനത്തിലൂടെ അപകടം കുറയ്ക്കാനുമായി. ഇതെല്ലാം തച്ചങ്കരിയുടെ തന്ത്രങ്ങളുടെ വിജയമായിരുന്നു. സ്വകാര്യ ബസുകളെ പിടിച്ചു കെട്ടുന്നതിലും തച്ചങ്കരി ഉറച്ച നിലപാട് എടുക്കുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ. എങ്കിൽ വലിയ നേട്ടം കെ എസ് ആർ ടി സിക്കുണ്ടാകും.
സർക്കാർ ധനസഹായത്താൽ പെൻഷൻ വിതരണം സഹകരണബാങ്കുകളിലൂടെ ആക്കിയെങ്കിലും സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞിരുന്നില്ല. ശരാശരി 20 മുതൽ 30 കോടി രൂപവരെയാണ് എല്ലാമാസവും സർക്കാരിൽ നിന്ന് കോർപ്പറേഷൻ വാങ്ങിയിരുന്നത്. ഇതിന് പരിഹാരമുണ്ടാക്കാൻ വരുമാനം കൂട്ടണം. ദിവസം ഒരു കോടിയിൽ അധികം ഉണ്ടാക്കുകയാണ് ലക്ഷ്യം. സ്വകാര്യ മുതലാളിമാരെ പിടിച്ചു കെട്ടി ദീർഘ ദൂര റൂട്ടുകളിൽ കെ എസ് ആർ ടി സിക്ക് കുത്തക ഉറപ്പാക്കാനായാൽ വലിയ നേട്ടം അതിലൂടെ ലഭിക്കും. ഫാസ്റ്റ് പാസഞ്ചർ 140 കി.മീറ്ററിൽ കൂടുതൽ, സൂപ്പർഫാസ്റ്റ് 160 കി.മീറ്ററിൽ കൂടുതൽ, സൂപ്പർ എക്സ്പ്രസ് 180 കി.മീറ്ററിൽ കൂടുതൽ എന്നിങ്ങനെയാണ് വേർതിരിവ്. നിലവിലെ സാഹചര്യത്തിൽ നിയമ പ്രകാരം 140 കിലോ മീറ്ററിൽ അധികം ഓടിക്കാൻ കഴിയില്ല. ഇത് പൂർണ്ണമായും നടപ്പാക്കുകയാണ് കെ എസ് ആർ ടി സിക്ക് രക്ഷപ്പെടാനുള്ള നല്ല മാർഗ്ഗം.
കെ.എസ്.ആർ.ടി.സിയുടെ എല്ലാ സൂപ്പർക്ലാസ് സർവീസുകളിലും ഡ്രൈവർ കം കണ്ടക്ടർ സംവിധാനമോ ജോലി സമയം കഴിയുമ്പോൾ പകരം ജീവനക്കാരെ നിയോഗിക്കുകയോ ചെയ്താൽ അതും നേട്ടമാകും. കെഎസ്ആർടിസിയുടെ വരുമാനം ഇടിയുമ്പോൾ നിറയുന്നത് സ്വകാര്യ ബസ് ഉടമകളുടെ കീശയാണ്. പരിഷ്ക്കാരങ്ങളുടെ പേരിൽ കൊർപറേഷനിലെ ഉന്നതാധികാരി ഏകപക്ഷീയമായി നടപ്പാക്കുന്നത് സ്വകാര്യ ഉടമകളുടെ താൽപര്യമാണെന്നാണ് ജോലി നഷ്ടപ്പെട്ട താൽകാലിക ജീവനക്കാരും യാത്രക്കാരും പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്