ശ്രീമോൾ മാരാരി എന്ന വനിതാ സഖാവിന്റെ കാൻസർ ചികിൽസയ്ക്ക് കാശ് ചോദിച്ച് സുനിതാ ദേവദാസ് ഇട്ട പോസ്റ്റ് ഷെയർ ചെയ്തതു ആയിരങ്ങൾ; മൂന്ന് ലക്ഷം രൂപ പിരിച്ചെന്ന പോസ്റ്റ് ഇട്ട സുനിതയോട് ശ്രീമോൾക്ക് ജലദോഷം പോലും ഇല്ലെന്നത് അറിഞ്ഞില്ലേ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; കാനഡയിൽ ഇരുന്ന് തനിക്ക് അന്വേഷിക്കാൻ ആവില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് സിപിഎം ആക്ടിവിസ്റ്റ്; ഫിറോസ് കുന്നുംപറമ്പിലിന്റെ ചാരിറ്റി തട്ടിപ്പെന്ന് പറഞ്ഞ് സുനിത ഇപ്പോൾ എന്തു പറയുന്നു എന്ന് ചോദിച്ച് സോഷ്യൽ മീഡിയയും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സോഷ്യൽ മീഡിയയിലെ സൈബർ മുഖമായിരുന്നു സുനിതാ ദേവദാസ്. ഫിറോസ് കുന്നുംപുറത്തിന്റെ ചാരിറ്റിയെ പോലും സംശയ നിഴലിൽ നിർത്തിയ വ്യക്തി. ഇപ്പോഴിതാ വലിയ ആരോപണങ്ങളിൽ സുനിതാ ദേവദാസ് ചെന്നു വീഴുന്നു. അതും ചാരിറ്റി തട്ടിപ്പ്. അസുഖമില്ലാത്ത വ്യക്തിയെ കാട്ടിയാണ് കാൻസർ രോഗത്തിനായുള്ള പണപ്പിരിവ് ആഹ്വാനം സോഷ്യൽ മീഡിയയിൽ സുനിത നടത്തിയത്. പിടിക്കപ്പെട്ടപ്പോൾ തന്നെ കള്ളം പറഞ്ഞ് വഞ്ചിച്ചതാണെന്ന സുനിത പറയുന്നു. അങ്ങനെ വിവാദത്തിൽ നിന്നും പണപ്പിരിവിൽ നിന്നും തടിയൂരുകയാണ് സുനിത. കാനഡയിൽ ഇരുന്ന് ആലപ്പുഴക്കാരിയുടെ സത്യസന്ധത താൻ എങ്ങനെ അന്വേഷിക്കുമെന്നാണ് ഉയരുന്ന ചോദ്യം. കാശിന്റെ കുറവ് മൂലം ആകുലതകളിൽ പെടുന്നവരെ നേരിട്ട് ചെന്ന് കണ്ട് കാര്യം ബോധ്യപ്പെട്ട് ചാരിറ്റി പ്രവർത്തനം ഓൺലൈനായി നടത്തുന്ന വ്യക്തിയാണ് ഫിറോസ് കുന്നുംപറമ്പിൽ. ഇദ്ദേഹത്തെ പോലും വിമർശിക്കുന്നവർക്കാണ് ഇപ്പോൾ ഓൺലൈൻ ചാരിറ്റിയിൽ അമിളി പറ്റിയത്.
ക്യാൻസർ എന്ന് കള്ളം പറഞ്ഞ് സോഷ്യൽ മീഡിയ വഴി തട്ടിപ്പ് നടത്തിയ സംഘത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വന്നതോടെയാണ് സുനിത പറ്റിയ തെറ്റ് തിരിച്ചറിഞ്ഞത്. ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ വനിത സഖാവാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. ഈ കെണിയിൽ സുനിതാ ദേവദാസ് വീഴുകയായിരുന്നു. ശ്രീമോൾ മാരാരിയാണ് സുനിതയെ പറ്റിച്ചത്. ഇതോടെ പണം തിരികെ നൽകുമെന്ന് ഇടത് ആക്റ്റിവിസ്റ്റ് സുനിത ദേവദാസ് പറയുകയായിരുന്നു. തനിക്ക് ക്യാൻസറാണെന്നും കുടുംബത്തിന്റെ ദയനീയ അവസ്ഥയും അടക്കം വിവരിച്ച് ഫേസ്ബുക്കിൽ ശ്രീമോൾ പോസ്റ്റിടുകയായിരുന്നു. ഒപ്പം,അസുഖത്തെ തുടർന്ന് തലമുണ്ഡനം ചെയ്ത ചിത്രവും ഉണ്ടായിരുന്നു. ഇവരുടെ പോസ്റ്റ് സിപിഎം അനുഭാവമുള്ളവർ വനിത സഖാവിന്റെ അക്കൗണ്ട് നമ്പർ അടക്കം ചില ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. സുനിതയുടെ പോസ്റ്റ് കൂടെ കണ്ടപ്പോൾ സംഭവം വൈറലായി. പൈസ ആവശ്യപ്പെട്ടുള്ള സുനിതയുടെ പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തതോടെ ആലപ്പുഴക്കാരി വനിത സഖാവിന്റെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം എത്തി. എന്നാൽ ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ക്യാൻസർ പോയിട്ട് ഒരു ചെറിയ പനി പോലും ഇല്ലെന്നുള്ള മെസ്സേജുകൾ പുറത്തുവന്നു തുടങ്ങി.
ഇതോടെ സഹായം അഭ്യർത്ഥിച്ചുള്ള പോസ്റ്റ് സുനിത ദേവദാസ് ഫേസ്ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്തു. ഇതോടെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നു. പണം നൽകിയവരെല്ലാം തട്ടിപ്പിനെതിരേ രംഗത്തെത്തി. വിഷയം വിവാദമായതോടെ വനിത സഖാവും പോസ്റ്റ് മുക്കി. എന്നാൽ, സഹായിച്ചവരെല്ലാം പണം തിരികെ ആവശ്യപ്പെട്ട് രംഗത്തു വരുകയായിരുന്നു. ശ്രീമോൾ മാരാരിയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് സുനിത ഇപ്പോൾ വിശദീകരിക്കുന്നത്. സ്ത്രീകൾ മാത്രമുള്ള വിവിധ സ്ത്രീ കൂട്ടായ്മകൾ ഉണ്ട്. അതിലുള്ള മനുഷ്യരിൽ രണ്ടു പേരാണ് ഞാനും ശ്രീമോളും ( വേറെയും ധാരാളം സ്ത്രീകൾ അതിലൊക്കെയുണ്ട്). അവിടെ ശ്രീമോൾ നിരന്തരം കാൻസർ എന്നും കീമോ എന്നും നാലു സർജറി കഴിഞ്ഞു എന്നും കുട്ടികൾ ഇല്ല എന്നും പറഞ്ഞു പോസ്റ്റ് ഇടുമായിരുന്നു. പൈസയില്ലെന്നു പറയും. വെല്ലൂർ പോകണം എന്ന് പറയും. കോമയിലാണ് അഡ്മിറ്റ് ആണ് എന്ന് പറയും. അത് വിശ്വസിച്ചു പലരും ഇവളെ കാലങ്ങളായി സാമ്പത്തികമായി സഹായിച്ചു വന്നു-സുനിത വിശദീകരിക്കുന്നു.
ഇക്കഴിഞ്ഞ ജൂലായിൽ അവളുടെ കൂടെ താമസമുള്ള ഒരു മനുഷ്യൻ അവളെ ഉപേക്ഷിച്ചു , ജീവിക്കാൻ നിവൃത്തിയില്ല എന്ന് പറഞ്ഞു പോസ്റ്റ് ഇട്ടു. സ്ത്രീകൾ ആശ്വസിപ്പിച്ചു. പണം നൽകി. ഇപ്പോ കുറച്ചു ദിവസം മുൻപ് രോഗം കഠിനമാണെന്നും അവസാന സ്റ്റേജ് ആണെന്നും ലേക്ഷോറിൽ ഹൈ ഡോസ് ആറു കീമോ വേണം അത് കഴിഞ്ഞയുടൻ വെല്ലൂരിൽ സർജറി വേണം എന്ന് നിലവിളിയായി. ഗ്രൂപ്പിലെ പല സ്ത്രീകളും നേരിട്ട് പോയി. കണ്ടു . ആശ്വസിപ്പിച്ചു. അത് വിശ്വസിച്ച പലരും പണം നൽകി. ചിലർ ധനസഹായം ആവശ്യപ്പെട്ട് പോസ്റ്റ് ഇട്ടു. അതിനിടെ, ക്യാന്സര് രോഗികളുടെ ഗ്രൂപ്പായ 'അതിജീവനം വീ ക്യാൻ' ഗ്രൂപ്പിൽ ഒരു കൊല്ലമായി കാൻസർ രോഗിയായി അഭിനയിച്ചു ഇരിക്കുന്നുണ്ടായിരുന്നു. അവിടെയുള്ള, രോഗത്തിന്റെ ഭീകരാവസ്ഥ അറിയാവുന്നവർ ശ്രീമോളെ സപ്പോർട്ട് ചെയ്തതോടെ സർജറിക്കായി പണം പിരിക്കുവാനും പണം നൽകാനും കൂടുതൽ പേര് മുന്നോട്ട് വന്നു. ഈ പോസ്റ്റുകൾ കണ്ട ഞാൻ ശ്രീമോളോട് കാര്യം എന്താണെന്നു ചോദിച്ചു. അസുഖം വളരെ കൂടുതൽ ആണെന്നും ചികിത്സിക്കാൻ പണമില്ലെന്നും പറഞ്ഞു. മുൻപ് നാലു സർജറി കഴിഞ്ഞതാണ്. ഇപ്പോ ഉടൻ വെള്ളി മുതൽ ആറു കീമോ തുടങ്ങണം അത് കഴിഞ്ഞയുടൻ വെല്ലൂരിൽ സർജറി വേണം എന്ന് പറഞ്ഞു. പൈസ എത്ര ചെലവ് വരും എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് ഒരു കീമോക്ക് 32000 വച്ച് ആറു കീമോ. സർജറി കഴിഞ്ഞ തവണ ചെയ്തപ്പോൾ 286000 ആയി. ഇത്തവണയും അത്ര ആവും എന്നാണ്. ദയ തോന്നിയ ഞാൻ ആരോ തയ്യാറാക്കിയ പോസ്റ്റ് ഒന്നെഡിറ്റ് ചെയ്തു ഷെയർ ചെയ്തു. നമ്മളൊക്കെ പണം നൽകി. ഇത്രയുമാണ് എനിക്ക് അറിയാവുന്നത്-ഇതാണ് സുനിത ഇപ്പോൾ പറയുന്നത്.
അവൾ ചികിത്സ ഡോക്കുമെന്റുകൾ തന്നിരുന്നു. അതിൽ ചിലതിൽ കാൻസർ ഉണ്ടെന്നുണ്ടായിരുന്നു. ഞാൻ ചില ഡോക്ടർമാരെ കാണിച്ചിരുന്നു. എന്നാൽ ഇപ്പോ ആളുകൾ പറഞ്ഞു കേൾക്കുന്നത് ആ ചികിത്സ പേപ്പറൊക്കെ മറ്റാരുടേതോ ആയിരുന്നെന്നാണ്. ശ്രീമോൾക്ക് കാൻസർ ഇല്ലെന്നും തലമുടി കീമോ ചെയ്തു പോയതല്ലെന്നും മൊട്ടയടിച്ചതാണെന്നും കേൾക്കുന്നു. ബാക്കി വിവരങ്ങൾ ആലപ്പുഴക്കാരും മാരാരിക്കുളംകാരും കണ്ടു പിടിക്കും എന്ന് കരുതുന്നു. നന്ദി, സ്നേഹം, ശ്രീമോൾക്ക് പ്രത്യേകം നന്ദി.. സുനിത ദേവദാസ്-ഇങ്ങനെയാണ് സുനിത ഫെയ്സ് ബുക്കിൽ ഇപ്പോൾ കാര്യങ്ങൾ വിശദീകരിക്കുന്നത്. പാവപ്പെട്ടവരെ സഹായിക്കാൻ കേരളമെങ്ങും ഓടി നടക്കുന്ന ഫിറോസ് കുന്നംപറമ്പിലിനെ കളിയാക്കിയവർക്ക് തന്നെ ഇപ്പോൾ ഈ ഗതി വന്നതിനെ കുറിച്ച് ആലോചിച്ച് വിലപിക്കുന്നവരും സോഷ്യൽ മീഡിയയിൽ ഇപ്പോഴുണ്ട്. വലിയ കളിയാക്കലുകളാണ് ഇപ്പോൾ നേരിടേണ്ടി വരുന്നത്.
നടന്നത് നടന്നു. ഇനി പറഞ്ഞിട്ടോ കരഞ്ഞിട്ടോ കാര്യമില്ല. ഈ ചിത്രത്തിൽ കാണുന്ന ജോണി എന്ന ചെറുപ്പക്കാരൻ സഹായം ആവശ്യപ്പെടുന്നുണ്ട്. അസുഖം കാൻസർ ആണോ എന്നറിയില്ല. എന്തായാലും തലയിൽ മുടി ഇല്ല. പുള്ളിയുടെ അക്കൗണ്ട് നമ്പർ തരാമെന്ന് പറഞ്ഞിട്ടുണ്ട്. അവന്റെ സൂക്കേടിന് ആവശ്യമുള്ള പണം എടുത്ത ശേഷം ബാക്കി മറ്റുള്ള സേവനങ്ങൾക്ക് കൊടുക്കാവുന്നതാണ്. ആശുപത്രി ബില്ലടക്കം പിന്നീട് പബ്ലിഷ് ചെയ്യുന്നതായിരിക്കും. ജീവിക്കാൻ വേണ്ടി ബഹിരാകാശ യാത്രികൻ, ഡോക്ടർ, എൻജിനിയർ, റീയൽ എസ്റ്റേറ്റ് ഏജന്റ്, ജിം ഇൻസ്ട്രക്ടർ, യോഗാ ടീച്ചർ, മെക്കാനിക്ക്, പ്ലംബർ എന്നു വേണ്ട സകല തൊഴിലുകളും ജോണി ചെയ്തിട്ടുണ്ട്. ഇപ്പോ തീരെ വയ്യ. കൈ അയച്ചു സഹായിക്കൂ-ഇതാണ് ട്രോളായി സുനിതയുടെ പേജിന് താഴെ തന്നെ വരുന്ന കമന്റ്. പിരിച്ച കാശ് മുഴുവൻ ജനങ്ങൾക്ക് തിരിച്ച് കൊടുത്ത് ഓഡിറ്റ് വെളിപ്പെടുത്തുന്നത് വരെ സുനിതക്ക് ഈ വഞ്ചനയിൽ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല -ഇതാണ് മറ്റൊരു പ്രതികരണം.
ഫിറോസിനേയും ഈ ചർച്ചകളിലേക്ക് കൊണ്ടു വരുന്നുണ്ട് സോഷ്യൽ മീഡിയ. കണ്ടാളുടെ നെഞ്ചത്ത് കയറുമ്പോൾ ചെളിബ്രെറ്റി ആയാലും പ്രമുഖ ആയാലും ഓർക്കണം ചെയ്യാത്ത തെറ്റിന് ക്രൂശിക്കുമ്പോൾ ഉള്ള വേദന അത് വളരെ വലുതാണ്. ഒരു നിരപരാധി ക്രൂശിക്കപ്പെടുമ്പോൾ അവിടെ കാലം ഒരു നീതി നടപ്പിലാക്കും' അതായിരിക്കും കാവ്യനീതി അത് നടപ്പിൽ ആയി എന്നെ ഇവിടെയുള്ളു. ഈ വിഷയത്തിൽ നീ നിരപരാധി ആണെന്ന് അറിയാം ഇനിയെങ്കിലും ഓഡിറ്റ് എന്നൊക്കെ പറഞ്ഞു ഇറങ്ങുമ്പോൾ ഓർക്കുക എല്ലാവരും ഇതുപോലെ മനസ്സലിഞ്ഞിട്ടാണ് ഇറങ്ങുന്നത് എന്ന്. 'ചില തട്ടിപ്പുകാർ ഒഴികെ'.. ഇതാണ് മറ്റൊരു വിമർശനം. പിരിച്ച പൈസ മുഴുവൻ ജനങ്ങൾക്ക് തിരിച്ച് കൊടുത്ത് ഓഡിറ്റ് പരസ്യപ്പെടുത്തുന്നത് വരെ സുനിതക്ക് ഈ വഞ്ചനയിൽ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല ഫിറോസ് ബൂമറാംങ് -ഇങ്ങനെ ഒളിയമ്പുമായി കടന്നാക്രമിക്കുന്നവരും ഉണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഇപ്പോഴും ഈ തട്ടിപ്പിൽ ഉയരുന്നത്.
കനേഡിയൻ പൗരത്വമുള്ള മാധ്യമ പ്രവർത്തകയാണ് സുനിത ദേവദാസ് . 2017 ൽ മംഗളം ടി വി ചാനലിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയി ജോലി നോക്കിയെങ്കിലും 3 മാസത്തിനു ശേഷം ജോലി രാജി വെച്ചു. ഏഷ്യാനെറ്റിനും ഏഷ്യാനെറ്റ് ന്യൂസിനും വേണ്ടി ഔദ്യോഗികമായി ബിഗ്ബോസ് സംബന്ധിയായ ലേഖനങ്ങളും അഭിമുഖങ്ങളും ചെയ്തിരുന്നു ഇടതു പക്ഷ സഹയാത്രികയായി ഫേസ്ബുക്കിലൂടെ നിരവധി വീഡിയോ പ്രതികരണങ്ങൾ നടത്തുന്നു. ഈ പ്രതികരണങ്ങളിൽ എല്ലാം നിറച്ചത് ഇടത് ചിന്തകളാണ്. ശബരിമല സമയത്ത് നവോത്ഥാനത്തിന്റെ ശബ്ദമായി സുനിത മാറി. ഇത്തരത്തിലൊരു ആക്ടിവിസ്റ്റാണ് ഇപ്പോൾ പിരിവ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്