ബെഹ്റയെ പ്രതിക്കൂട്ടിലാക്കിയ അഴിമതിയും ഉണ്ട നഷ്ടവും കണ്ടെത്തിയത് ഓഡിറ്റിംഗിലെ പ്രതിരോധ തന്ത്ര വൈദഗ്ധ്യവും; അന്താരാഷ്ട്ര ആണവേർജ കമ്മീഷനിലും ലോക ഭക്ഷ്യ സുരക്ഷാ പദ്ധതിയിലും കണക്കുകൾ നോക്കിയ മലയാളിക്ക് ഇനി അരുണാചലിൽ സുഖ ജീവിതം! കേരളാ പൊലീസിലെ അഴിമതിയെ വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ച സുനിൽരാജിന് പ്രമോഷനോടെ അപ്രതീക്ഷിത സ്ഥലം മാറ്റം; രാജ്യത്തിന്റെ തെക്കേ അറ്റത്ത് നിന്ന് നോർത്ത് ഈസ്റ്റിലേക്ക് സുനിൽ മാറുമ്പോൾ എജീസ് ഓഫീസിൽ ചർച്ച ഈ വഴിക്കും
എം മനോജ് കുമാർ
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബഹ്റ നടത്തിയ അഴിമതികൾ അക്കമിട്ടു വാർത്താസമ്മേളനം നടത്തി പരസ്യപ്പെടുത്തിയ അക്കൗണ്ട്സ് ജനറൽ സുനിൽരാജിന്റെ സ്ഥലം മാറ്റം എജീഎസ് ഓഫീസിൽ പുകയുന്നു. പതിവിൽ നിന്നും വിപരീതമായി വാർത്താസമ്മേളനം വിളിച്ച് ഡിജിപി നടത്തിയ അഴിമതി പരസ്യപ്പെടുത്തിയ സുനിൽ രാജിനെ അരുണാചൽപ്രദേശിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. രണ്ടു മൂന്നു ദിവസം മുൻപാണ് സ്ഥലം മാറ്റം വന്നത്. പ്രമോഷനോടെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ പദവി നൽകിയാണ് അരുണാചൽ പ്രദേശിലേക്ക് മാറ്റിയിരിക്കുന്നത്. സ്ഥലം മാറ്റത്തിനു പിന്നിൽ ലോക്നാഥ് ബഹ്റയുടെ കറുത്ത കരങ്ങൾ എന്ന രീതിയിലാണ് എജിയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ സംസാരം പരക്കുന്നത്. എക്കാലവും അഴിമതിക്കെതിരെ ശക്തമായ നിലപാടുകളെടുത്തു വിവാദ ഉദ്യോഗസ്ഥനായി നിലകൊണ്ടയാളാണ് സുനിൽരാജ്. പൊലീസ് മേധാവിയെന്നു പേരെടുത്തു പറഞ്ഞ് അക്കൗണ്ടന്റ് ജനറൽ പത്രസമ്മേളനം നടത്തിയതോടെ രാഷ്ട്രീയ കൊടുങ്കാറ്റാണ് വിവാദ വാർത്താസമ്മേളനത്തിന്റെ പേരിൽ രാഷ്ട്രീയ കേരളം കണ്ടത്.
വിവാദ വാർത്താസമ്മേളനം നടത്തി മൂന്നു മാസങ്ങൾക്കകമാണ് എജിയെ കേരളത്തിൽ നിന്നും തെറുപ്പിച്ചിരിക്കുന്നത്. സർക്കാരിനും സിപിഎമ്മിനും ഓർക്കാപ്പുറത്തെ അടിയായി മാറിയിരുന്നു സിഎജി റിപ്പോർട്ടും എജിയുടെ വാർത്താസമ്മേളനവും. കേന്ദ്രസംസ്ഥാന സർക്കാർ വകുപ്പുകളെ ഓഡിറ്റ് ചെയ്ത് വർഷങ്ങളുടെ അനുഭവ സമ്പത്തിന്റെ പിൻബലത്തിലാണ് എജി വാർത്താ സമ്മേളനം വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയത്. വിഴിഞ്ഞം പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന ഇതേ സിഎജി റിപ്പോർട്ട് സഭയിൽ വച്ച് ദിവസങ്ങൾക്കുള്ളിൽ അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷൻ രൂപീകരിച്ച സർക്കാർ ബഹ്റയ്ക്കെതിരെ ആരോപണങ്ങൾക്ക് മറുപടി നൽകുകയോ അന്വേഷണത്തിനു ഉത്തരവിടുകയോ ചെയ്തിരുന്നില്ല. ഇത് സംസ്ഥാന പൊലീസ് മേധാവിക്ക് എതിരെയുള്ള സിഎജി റിപ്പോർട്ടിന്റെ കാര്യത്തിൽ സർക്കാർ അകപ്പെട്ട പ്രതിസന്ധിയുടെ തെളിവായിരുന്നു. പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള സ്ഥലംമാറ്റമായാണ് സുനിൽരാജിന്റെ സ്ഥലം മാറ്റത്തെ പലരും വീക്ഷിക്കുന്നത്. തലസ്ഥാനത്തെ പൊലീസുകാരനെ കാസർകോടെയ്ക്ക് എടുത്ത് അടിക്കുന്നത് മാതിരിയാണ് അരുണാചൽ പോലുള്ള ഇന്ത്യൻ അതിർത്തി സംസ്ഥാനത്തേക്ക് സുനിൽ രാജിനെ മാറ്റിയത്. അവിശുദ്ധബന്ധം കാരണമുള്ള സ്ഥലംമാറ്റവുമായി തന്നെയാണ് ഈ സ്ഥലം മാറ്റത്തെ പലരും ബന്ധപ്പെടുത്തുന്നത്. അഴിമതിയുടെ ആഴമുള്ള കണ്ടെത്തലുകൾ വന്നപ്പോൾ വന്നപ്പോൾ പുലിവാല് പിടിച്ച ലോക്നാഥ് ബഹ്റ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ കണ്ടു സിഎജി റിപ്പോർട്ടിന്മേലുള്ള വിശദീകരണം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കൊപ്പം രാജ്ഭവനിലെത്തിയാണ് അന്ന് ബഹ്റ ഗവർണറെ കണ്ടത്.
ഇന്ത്യൻ ആഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസിൽ 1996 ബാച്ച് ഉദ്യോഗസ്ഥനാണ് സുനിൽ രാജ്. ഐഎഎഎസ് സർവീസ് ആണിത്. എന്നാൽ സിഎജി ഐഎഎസുകാരൻ തന്നെയാണ്. മുൻ ആഭ്യന്തര സെക്രട്ടറിയായ രാജീവ് മെഹ്റിഷിയാണ് നിലവിലെ സിഎജി. സിഎജിയും ബഹ്റയും തമ്മിലുള്ള ബന്ധമാണ് എജിയുടെ അരുണാചൽ പ്രദേശിലേക്കുള്ള സ്ഥലംമാറ്റത്തിനു പിന്നിൽ എന്നാണ് സൂചനകൾ ഉയരുന്നത്. ഡിജിപിയുടെ അഴിമതികളും വഴിവിട്ട നടപടികളും എജി വാർത്താസമ്മേളനം വിളിച്ച് പരസ്യപ്പെടുത്തിയതോടെ തകർന്നത് ലോക്നാഥ് ബഹ്റയുടെ ഇമേജ് ആയിരുന്നു. പതിവിനു വിപരീതമായി വിളിച്ച വാർത്താസമ്മേളനത്തിൽ ഉടനീളം ഡിജിപിയുടെ അഴിമതികളാണ് വിനോദ് രാജ് ചൂണ്ടിക്കാട്ടിയത്. നടപടിക്രമങ്ങൾ പരസ്യമായി ലംഘിച്ച് ഡിജിപി അഴിമതി കാട്ടി എന്നാണ് സിഎജി റിപ്പോർട്ട് ആധാരമാക്കി വിനോദ് രാജ് ചൂണ്ടിക്കാട്ടിയത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ ബഹ്റ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചു. 33 ലക്ഷം രൂപാ സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ ബഹ്റ നൽകി. അതോടൊപ്പം സംസ്ഥാന പൊലീസ് മേധാവിയെ പ്രതിരോധത്തിലാക്കുന്ന അതീവ ഗൗരവതരമായ ആരോപണവും എജിയിൽ നിന്നും ഉയർന്നു.
സംസ്ഥാന പൊലീസിന്റെ 25 റൈഫിളുകളും 12,000ൽ അധികം ബുള്ളറ്റുകളും ക്യാമ്പിൽ നിന്ന് കാണാതായി. ഇവ കാണാതായപ്പോൾ പകരം ഡമ്മി ബുള്ളറ്റുകൾ കൊണ്ടുവച്ചതായും റിപ്പോർട്ട് ഉദ്ധരിച്ച്കൊണ്ട് എജി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ സംസ്ഥാന പൊലീസ് മേധാവി തന്നെ അഴിമതിക്കാരൻ എന്ന രീതിയിൽ ആരോപണം ഉയരുകയും ചെയ്തു. പൊലീസിന്റെ തോക്കും തിരകളും ചോർന്നതും പൊലീസ് മേധാവിയുടെ ക്രമക്കേടുകളും സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമാണ് ബഹ്റയ്ക്കെതിരായ സിഎജി റിപ്പോർട്ട് ചർച്ചയാക്കിയത്. ഇത് ഡിജിപിക്ക് വലിയ തലവേദന സൃഷ്ടിക്കുകയും സർക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. തോക്കുകളും തിരകളും കാണാനില്ലെന്നത് രാജ്യസുരക്ഷയെ പോലും ബാധിക്കുന്നതെന്ന പ്രതിപക്ഷവിമർശനം എഴുതി തള്ളാൻ സർക്കാരിനും കഴിയുമായിരുന്നില്ല. സിഎജി റിപ്പോർട്ട് ഉദ്ധരിച്ചാണ് പ്രതിപക്ഷത്തിരുന്ന സിപിഎം വലിയ പ്രക്ഷോഭങ്ങൾക്ക് അരങ്ങൊരുക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനെ ഇപ്പോഴും വിഷമിപ്പിക്കുന്ന ലാവലിൻ കേസിന്റെ തുടക്കം പോലും സിഎജി റിപ്പോർട്ടിൽ നിന്നായിരുന്നു. പാമോലിൻ, 2ജി സ്പെക്ട്രം തുടങ്ങി പ്രധാന അഴിമതി കേസുകളുടെയെല്ലാം തുടക്കം സിഎജി റിപ്പോർട്ട് ആധാരമാക്കിയുള്ളതായിരുന്നു. അതുകൊണ്ട് തന്നെയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് എതിരെയുള്ള സിഎജി റിപ്പോർട്ട് സിപിഎമ്മിനും സർക്കാരിനും ഒരുപോലുള്ള കുരിശായി മാറിയത്. വിനോദ് രാജിന്റെ വാർത്താസമ്മേളനത്തിനു ശേഷം പൊലീസിന്റെ ആയുധങ്ങൾ തന്നെ ഇന്റെണൽ ഓഡിറ്റിനു തന്നെ വിധേയമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയും ഐജി ശ്രീജിത്തുമാണ് ഈ അന്വേഷണത്തിനു ചുക്കാൻ പിടിച്ചത്. പൊലീസും സർക്കാരും ഒരുപോലെ പുലിവാൽ പിടിച്ച കണ്ടെത്തലുകളായിരുന്നു എജി നിരത്തിയത്. ആ ആരോപണങ്ങൾ ഇപ്പോഴും പുകയുകയാണ്. ഇതാണ് സംസ്ഥാന പൊലീസ് മേധാവിക്കെതിരെ സിഎജി റിപ്പോർട്ടിൽ അക്കമിട്ടു പറഞ്ഞത്:
പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് പണിയാനുള്ള 2.91 കോടി രൂപ എഡിജിപിമാർക്ക് വില്ല നിർമ്മിക്കാൻ ഡിജിപി വകമാറ്റി ചെലവഴിച്ചു. നിയമവിരുദ്ധമായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങി. . അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ വാഹനങ്ങൾ ഇല്ലെന്നിരിക്കെ ചട്ടം ലംഘിച്ച് ആഡംബര കാറുകൾ വാങ്ങി. 481 പൊലീസ് സ്റ്റേഷനുകളിൽ അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ ഒരു ലൈറ്റ് വെയ്റ്റ് വാഹനം പോലുമില്ല. 193 പൊലീസ് സ്റ്റേഷനുകളിൽ രണ്ട് വാഹനങ്ങൾ ആവശ്യമുള്ള സ്ഥലങ്ങളിൽ ഒരു വാഹനം മാത്രമേയുള്ളൂ. ഈ സാഹചര്യത്തിലാണ് ചട്ടം ലംഘിച്ച് ആഡംബര കാറുകൾ വാങ്ങിയിരിക്കുന്നത്. കാറുകൾ വാങ്ങുവാൻ യാതൊരു നിവൃത്തിയുമില്ലയെന്ന് എംഒപിഎഫ് ഗൈഡ് ലൈൻസിൽ പ്രതിപാദിച്ചിരുന്നു. എന്നാൽ ആ സ്കീം ഗൈഡ് ലൈൻസിൽ പറയുന്നതിൽ വിപരീതമായി കാറുകൾ വാങ്ങി.
ഏകദേശം 15 ലക്ഷത്തിന്റെ 250 ലൈറ്റ് മോട്ടോർ വാഹനങ്ങൾ വാങ്ങി. ഇതിൽ 15 ശതമാനത്തോളം ലക്ഷ്വറി കാറുകളാണെന്നും കണ്ടെത്തി. വാങ്ങുക മാത്രമല്ല, നോൺ ഓപ്പറേഷൻ ആയിട്ടുള്ള ഡിവിഷനുകളിലേക്കും വകുപ്പുകളിലേക്കും കൊടുത്തു. വിഐപി, വിവിഐപി സെക്യൂരിറ്റി എന്ന നിലയിൽ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങുന്നതിനെ കുറിച്ചും മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഇവയെല്ലാം പൊലീസ് സേനയുടെ നവീകരണത്തിന് വേണ്ടി വാഹനങ്ങൾ വാങ്ങുമ്പോൾ പൊലീസ് സ്റ്റേഷനുകളിലും പൊലീസ് ഔട്ട്പോസ്റ്റുകളിലും വേണ്ടിയുള്ള ഉപയോഗത്തിന് വേണ്ടി മാത്രമേ വാങ്ങാവൂ. ജീപ്പ്, ട്രക്ക്, വാൻ എന്നിവ വാങ്ങുവാൻ വേണ്ടി മാത്രമാണ് ഇവ വകയിരുത്തേണ്ടതെന്ന് വിശദമായും കർശനമായും നിർദ്ദേശങ്ങളുണ്ട്. എന്നിട്ടു പോലും ഫോർച്യുണർ പോലുള്ള ലക്ഷ്വറി കാറുകൾ വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടു.
പൊലീസ് ക്വാർട്ടേഴ്സ് പണിയാനുള്ള 2.91 കോടി രൂപ വകമാറ്റി ചെലവഴിച്ചു. പൊലീസ് സേനയുടെ സബ് ഇൻസ്പെക്ടർമാർക്കും എഎസ്ഐമാർക്കും ക്വാർട്ടേഴ്സ് ഉണ്ടാക്കുന്നതിന് പകരമായി സംസ്ഥാന പൊലീസ് ഡിജിപിക്കും എഡിജിപിമാർക്കും വേണ്ടി മൂന്ന് വില്ലകൾ അനുവാദമില്ലാതെ പണിഞ്ഞു. ഇത്തരം കണ്ടെത്തലുകൾ സിഎജി നടത്തിയപ്പോൾ പൊലീസും കെൽട്രോണും പാനസോണിക്കും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും റിപ്പോർട്ടിൽ സിഎജി ആരോപിച്ചു. ബ്രാൻഡിന്റെ പേര് മുൻകൂട്ടി തന്നെ തീരുമാനിച്ചിട്ട് കെൽട്രോണുമായി ബന്ധപ്പെട്ട് ഒരു നിശ്ചിത ബ്രാൻഡിലുള്ള ഉപകരണങ്ങൾ തിരഞ്ഞെടുത്ത് വാങ്ങിക്കുവാനുള്ള ശ്രമങ്ങൾ നടത്തി-സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അച്ഛനെ മാതൃകയാക്കി സിവിൽ സർവീസിലേക്ക് കടന്നുവന്നയാളാണ് സുനിൽരാജ്. എസ്ഐ ആയി സർവീസിൽ കയറി എസ്പിയായി വിരമിച്ച സോമരാജ് ഐപിഎസിന്റെ മകനാണ് ഈ എജി. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽനിന്ന് മാസ്റ്റേഴ്സ് ഡിഗ്രിയും മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ മാസ്റ്റേഴ്സ് ഡിഗ്രിയും സ്വന്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് എത്തുംമുൻപ് മധ്യപ്രദേശിൽ എജിയായിരുന്നു. അതിനു മുൻപ് ചെന്നൈയിലും രാജ്കോട്ടിലും മുംബൈയിലുമെല്ലാം സംസ്ഥാന കേന്ദ്ര സർക്കാർ വകുപ്പുകളുടെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഡിറ്ററായിരുന്നു. യുനൈറ്റഡ് നേഷൻസിന്റെ ഭക്ഷ്യപദ്ധതികളുടെ ഓഡിറ്റ് ജോലികളുടെ ഭാഗമായി. ലണ്ടൻ, വിയന്ന, ജപ്പാൻ, കൊറിയ, സിംഗപ്പുർ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള വാട്ടർ അഥോറിറ്റിയിലെ അക്കൗണ്ട്സ് മെംബറായും സേവനം നടത്തിയിട്ടുണ്ട്. ഇപ്പോൾ അരുണാചൽ പ്രദേശിൽ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലും.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- കോൺഗ്രസ് വിജയത്തിലെ അദൃശ്യ ശക്തിയായി സുനിൽ കനുഗോലു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്