Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രം; പലചരക്ക് കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ; ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല; ദീർഘദൂര ബസ്, ട്രെയിൻ സർവീസുകൾ ഉണ്ടാകും; കള്ള് ഷാപ്പ് തുറക്കുമെങ്കിലും ബെവ്‌കോയും ബാറും തുറക്കില്ല; ലോക്ഡൗൺ സമാന ഞായറാഴ്‌ച്ചയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രം; പലചരക്ക് കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ; ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല; ദീർഘദൂര ബസ്, ട്രെയിൻ സർവീസുകൾ ഉണ്ടാകും; കള്ള് ഷാപ്പ് തുറക്കുമെങ്കിലും ബെവ്‌കോയും ബാറും തുറക്കില്ല; ലോക്ഡൗൺ സമാന ഞായറാഴ്‌ച്ചയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവശ്യ സർവീസുകൾ മാത്രം അനുവദിക്കുന്നതിനായാണ് ഇന്നു സംസ്ഥാനത്ത് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പൊലീസ് പരിശോധന കർശനമായിരിക്കുമെന്നും അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. അത്യാവശ്യ യാത്രകളിൽ അക്കാര്യം സാധൂകരിക്കുന്ന രേഖകൾ കരുതണം.

വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന് ഉത്തരവ്. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി തുടങ്ങിയ കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. മാധ്യമ സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസ്സമില്ല.

അത്യാവശ്യ യാത്രകൾ അനുവദിച്ചിട്ടുണ്ടെങ്കിലും അതു വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കണം. ആശുപത്രി, വാക്സിനേഷൻ എന്നിവയ്ക്കും യാത്രയാകാം. ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല. രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്സൽ മാത്രം. നേരത്തേ നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല.

ദീർഘദൂര ബസ്, ട്രെയിൻ സർവീസുകൾ ഉണ്ടാകും. ട്രെയിൻ, വിമാന യാത്രക്കാർക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം. അടിയന്തര സാഹചര്യത്തിൽ വർക്ഷോപ്പുകൾ തുറക്കാം. മൂൻകൂട്ടി ബുക്ക് ചെയ്തതനുസരിച്ചു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും റിസോർട്ടുകളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നതിനും തടസ്സമില്ല.

കള്ള് അവശ്യവസ്തുയായി കണക്കാക്കിയിട്ടുണ്ട്. അവശ്യ വസ്തുക്കളും സേവനങ്ങളും മാത്രം അനുവദിക്കുമ്പോൾ തന്നെ കള്ളുഷാപ്പുകൾ പ്രവർത്തിക്കാമെന്ന് സർക്കാർ. ദുരന്തനിവാരണ വകുപ്പ് ഉത്തരവിലാണ് അവശ്യ വസ്തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത്. രാവിലെ 9- രാത്രി 7 വരെയാണു സമയം. ബവ്‌കോ, കൺസ്യൂമർഫെഡ് വിൽപനശാലകളും ബാറുകളും അടഞ്ഞുകിടക്കും. ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവിൽ കള്ളുഷാപ്പുകൾക്കു പ്രവർത്തിക്കാം എന്നു മാത്രമാണു പരാമർശിച്ചിരുന്നത്. ആശയക്കുഴപ്പമുണ്ടായതോടെ, മറ്റു മദ്യശാലകളൊന്നും ഇന്നും 30നു പ്രവർത്തിക്കേണ്ടെന്ന് എക്‌സൈസ് കമ്മിഷണർ നിർദ്ദേശം നൽകി.

നിയന്ത്രണങ്ങൽ ഒറ്റനോട്ടത്തിൽ ഇങ്ങനെ;

-വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രം.

- പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ.

- ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു കഴിക്കാനാവില്ല; രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്‌സൽ മാത്രം.

- ഭക്ഷണസാധനങ്ങൾ വാങ്ങാൻ തൊട്ടടുത്ത കടകൾ തിരഞ്ഞെടുക്കണമെന്നു പൊലീസ്.

- ആശുപത്രി, വാക്‌സിനേഷൻ എന്നിവയ്ക്കു വേണ്ടി യാത്രയാകാം.

- അവശ്യ സർവീസ് വിഭാഗക്കാർ തിരിച്ചറിയൽ കാർഡ് കരുതണം.

- മാധ്യമസ്ഥാപനങ്ങൾ, മരുന്നുകടകൾ, ആംബുലൻസുകൾ, ടെലികോം, ഇന്റർനെറ്റ് സർവീസ് മേഖല എന്നിവയ്ക്കു തടസ്സമില്ല. ശുചീകരണ തൊഴിലാളികൾക്കും ജോലി ചെയ്യാം.

- പരീക്ഷകൾക്കുള്ള യാത്രയ്ക്കു ഹാൾ ടിക്കറ്റോ തിരിച്ചറിയൽ കാർഡോ കാണിക്കണം.

- 24 മണിക്കൂറും പ്രവർത്തിക്കേണ്ട സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും തടസ്സമില്ല.

- അടിയന്തര സാഹചര്യത്തിൽ വർക്ഷോപ്പുകൾ തുറക്കാം.

- ട്രെയിനുകളും ദീർഘദൂര ബസുകളുമുണ്ടാകും.

- പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്കു യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുമെന്നു കെഎസ്ആർടിസി അറിയിച്ചു.

- റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ബസ് ഡിപ്പോ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം. ഇവിടങ്ങളിൽ ടാക്‌സിക്കും അനുമതി.

- ഐടി മേഖലയിലും അനുബന്ധ സ്ഥാപനങ്ങളിലും മിനിമം ജീവനക്കാർ മാത്രം.

- മൂൻകൂട്ടി ബുക്ക് ചെയ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും റിസോർട്ടുകളിലേക്കും ഹോട്ടലുകളിലേക്കും പോകാം.

- തിയറ്ററുകൾ പ്രവർത്തിക്കില്ല

- കള്ളുഷാപ്പുകൾ ഒഴികെയുള്ള മദ്യവിൽപനശാലകൾക്ക് ഇന്നു തുറക്കാൻ അനുമതിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP