പ്രണയവിവാഹം കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് വിളിച്ചുപറഞ്ഞു: ഇനി ഇങ്ങോട്ടുവരേണ്ട...നിങ്ങളെ സമുദായത്തിൽ നിന്ന് പുറത്താക്കിയിരിക്കുന്നു; കല്ല്യാണത്തിനോ ഗൃഹപ്രവേശത്തിനോ മരണാനന്തര ചടങ്ങുകൾക്കോ പങ്കെടുപ്പിക്കില്ല; ബന്ധുക്കളോട് സംസാരിച്ചാൽ അവർക്കും വിലക്ക്; ഒപ്പം വൻതുക പിഴയും; ജാതി ഭ്രഷ്ടും ഊരുവിലക്കുമായി യാദവ സമുദായം; എന്തുചെയ്യണമെന്ന് അറിയാതെ സുകന്യയും അരുണും; ഗോത്ര രക്തശുദ്ധിയുടെ പേരിലുള്ള ജാതിഭ്രഷ്ടിന്റെ കഥ
കെ വി നിരഞ്ജൻ
കോഴിക്കോട്: കാലം മാറിയതൊന്നും ഇവർക്ക് പ്രശ്നമല്ല. ആധുനിക സമൂഹത്തിലും ഗോത്ര രക്ത ശുദ്ധിയാണ് മുഖ്യം. അത് അടിച്ചേൽപ്പിക്കുകയാണ് യാദവ സമുദായം. കേരളത്തിലാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് അറിയാത്തവരുണ്ടാകും. എന്നാൽ, അന്യസമുദായത്തിൽ നിന്നുള്ളവരെ വിവാഹം ചെയ്താൽ ഊരുവിലക്കും, ജാതിഭ്രഷ്ടുമൊക്കെ പ്രഖ്യാപിക്കുന്ന ഭ്രാന്തൻ ചിന്തകളാണ് ഇവരെ ഭരിക്കുന്നത്. ഊരുവിലക്ക് വന്നാൽ,വിവാഹം, മരണം, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകളിലേക്ക് പ്രവേശനമില്ല: ജാതിഭ്രഷ്ടിനും വിധേയമാക്കും. വിലക്ക് ലംഘിക്കുന്ന കുടുംബങ്ങൾക്ക് സമുദായ നേതൃത്വം വൻ പിഴ ചുമത്തും. ബന്ധുക്കളോട് സംസാരിക്കാൻ പോലും കഴിയാതെ ജാതിഭ്രഷ്ടർ ആത്മഹത്യയുടെ വക്കിലാണ് കഴിയുന്നത്.
സംസ്ഥാനത്ത് മലബാർ മേഖലയിലും പാലക്കാട്, കൊല്ലം ജില്ലകളിലുമാണ് പ്രധാനമായും യാദവ സമുദായക്കാർ താമസിച്ചുപോരുന്നത്. ഈ ജാതികളിലെ യുവതികളോ യുവാക്കളോ അന്യ സമുദായക്കാരിൽ നിന്നുള്ളവരെ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്താൽ അവരെ ജാതിയിൽ നിന്ന് പുറത്താക്കുന്നതാണ് പതിവായിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ യാദവർ എന്ന് വിളിക്കുന്ന ജാതിക്കുള്ളിൽ നിലനിൽക്കുന്ന ജനാധിപത്യവിരുദ്ധവും മനുഷ്യത്വ രഹിതവുമായ ജാതിഭ്രഷ്ടും അതുമായി ബന്ധപ്പെട്ട ഊരുവിലക്കും സാമൂഹിക ബഹിഷ്ക്കരണവും സംസ്ഥാനത്തിന്റെ പല ഭാഗത്തും നടന്നുവരികയാണെന്ന് ഇരകളാക്കപ്പെട്ടവർ പറയുന്നു. ഇത്തരത്തിൽ സമുദായത്തിൽ നിന്ന് പുറത്തായ നിരവധി കുടുംബങ്ങളിൽ ഒന്നാണ് സുകന്യ-അരുൺ ദമ്പതികളുടേത്. അവരെ കൂടാതെയും ഒരുപാടുകുടുംബങ്ങളുണ്ട് ഇതേ കഥ പറയാൻ.
യാദവ സമുദായത്തിൽ നിന്നു തന്നെ വിവാഹം കഴിച്ചവരെ സമുദായത്തിൽ നിന്ന് പുറത്താക്കിയ അനുഭവമാണ് വയനാട് മാനന്തവാടിയിലെ സുകന്യ-അരുൺ ദമ്പതികൾക്കുണ്ടായത്. ഒരേ സമുദായത്തിൽ നിന്ന് തന്നെ പ്രണയിച്ചു വിവാഹം കഴിച്ചിട്ടും സമുദായ നേതാക്കൾ ഇവർക്ക് ഊരുവിലക്ക് കൽപ്പിച്ചു എന്ന് മാത്രമല്ല അവർക്ക് നേരെ ഭീഷണിയും കൈയേറ്റവും നടത്തിയതിന്റെ വ്യവഹാരങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. 2012 ലാണ് പ്രണയത്തിലായിരുന്ന അരുണും സുകന്യയും രജിസ്റ്റർ വിവാഹം ചെയ്യുന്നത്. സുകന്യയുടെ അച്ഛൻ ഗോവിന്ദരാജ് സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ആളായിരുന്നു. ഒരേ സമുദായത്തിൽ പെട്ടവരായിരുന്നെങ്കിലും സാമ്പത്തിക വ്യത്യാസം തന്നെയായിരുന്നു പ്രധാന പ്രശ്നം.
കല്ല്യാണം കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് ഇനി ഇങ്ങോട്ടുവരേണ്ട. നിങ്ങളെ സമുദായത്തിൽ നിന്ന് പുറത്താക്കിയിരിക്കുന്നു എന്നാണ് വിളിച്ചു പറഞ്ഞത്. പിന്നീടിവർ വാടകയ്ക്ക് വീടെടുത്ത് താമസിക്കാൻ തുടങ്ങി. കല്ല്യാണത്തിനോ മരണാനന്തര ചടങ്ങുകൾക്കോ ഒന്നും പോകാൻ പറ്റാത്ത അവസ്ഥ. പൊലീസിൽ പരാതി നൽകിയെങ്കിലും ഓരോ സമുദായത്തിനും ഓരോ ചിട്ടകളുണ്ട്. അതിലൊന്നും ഒരു കോടതിയും ഇടപെടില്ലെന്നായിരുന്നു എസ് ഐയുടെ മറുപടി. ഒരേ സമുദായത്തിൽ പെട്ട അരുണും സുകന്യയും കല്ല്യാണം കഴിച്ചതിൽ സമുദായ നേതൃത്വത്തിന് പ്രശ്നമാകുന്ന കാര്യം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. സുകന്യ പ്രസവിച്ചപ്പോൾ സഹായിക്കാനായി കുടുംബത്തിലെയോ സമുദായത്തിലേയോ ആർക്കും വരാൻ കഴിഞ്ഞില്ല. കാണാൻ വന്നതിന് സുകന്യയുടെ കുടുംബത്തെയും ഊരുവിലക്കി.
കോഴിക്കോട് നഗരത്തിലെ കച്ചവടക്കാരനാണ് കുമരേശൻ. കുമരേശനും ഭാര്യ അഞ്ജുവും കുട്ടികളും സമുദായത്തിന് പുറത്താണിപ്പോൾ. യാദവ സേവാ സമിതി നേതാക്കൾ തന്നെയാണ് ഊട്ടി സ്വദേശിനിയായ അഞ്ജുവിന്റെയും കുമരേശന്റെയും വിവാഹത്തിന് നേതൃത്വം നൽകിയത്. എന്നാൽ അതേ സമുദായ നേതൃത്വം തന്നെ ഇവരെ പുറത്താക്കിയിരിക്കുകയാണ്. കുമരേശന്റെയും അഞ്ജുവിന്റെയും മാത്രം അവസ്ഥയല്ല ഇത്. ഇത്തരത്തിൽ നിരവധി പേരാണ് യാദവ സമുദായ നേതൃത്വം നടപ്പാക്കുന്ന ജാതിഭ്രഷ്ടിനും ഊരുവിലക്കിനും ഇരകളായി ജീവിതം തള്ളി നീക്കുന്നത്.
പട്ടാളക്കാരനായ ശരത് എന്ന യുവാവിനെ സ്വസമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്നതിൽ നിന്ന് മറ്റു ചില കാരണങ്ങൾ പറഞ്ഞ് തടസ്സപ്പെടുത്തുകയാണ്. സ്വസമുദായത്തിൽ തന്നെ വിവാഹം കഴിച്ചിട്ടും ജാതിഭ്രഷ്ട് കൽപ്പിച്ച കോഴിക്കോട് സ്വദേശിയായ കാർത്തിക്- അഞ്ജു ദമ്പതികൾ ആരും കാണാതെ രാത്രിയിൽ അമ്മയെ കാണാൻ പോയതായിരുന്നു. വിവരം അറിഞ്ഞ സമുദായ നേതാക്കൾ അമ്മയെ സമുദായത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. മാങ്കാളി വിജയൻ എന്നയാളുടെ മകൻ ഒരു ക്രിസ്ത്യൻ യുവതിയെ വിവാഹം കഴിച്ചതുകൊണ്ട് വിജയനെയും ഭാര്യയെയും കുടുംബാംഗങ്ങളെയും സമുദായത്തിൽ നിന്ന് പുറത്താക്കിയ അവസ്ഥയുമുണ്ട്.
പുറത്താക്കപ്പെട്ടവരുമായി കുടുംബ ബന്ധം പങ്കിടുന്നവർക്കും ഇതേ അനുഭവം തന്നെയാണ് ഉണ്ടാവുക. വിവാഹം, മരണം, ഗൃഹപ്രവേശനം, ക്ഷേത്രകാര്യങ്ങൾ തുടങ്ങിയ ചടങ്ങുകളിലേക്ക് ഭ്രഷ്ട് കൽപ്പിക്കപ്പെട്ടവരെ ക്ഷണിക്കാൻ പാടില്ല. ചടങ്ങിൽ അവർ പങ്കെടുത്താൽ ആ വീട്ടുകാരെയും ജാതിഭ്രഷ്ടിന് വിധേയമാക്കും. വിലക്ക് ലംഘിക്കുന്ന കുടുംബങ്ങൾക്ക് സമുദായ നേതൃത്വം വൻ പിഴ ചുമത്തുന്നതും പതിവാണ്. ഇങ്ങനെ സ്വന്തം അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും നേരിൽ കണ്ട് സംസാരിക്കാൻ പറ്റാത്ത ജാതിഭ്രഷ്ടർ ആത്മഹത്യയുടെ വക്കിലാണ്. ഇത്തരത്തിൽ ജാതിഭ്രഷ്ട് കൽപ്പിക്കപ്പെട്ടവർ സമുദായത്തിൽ ഏറെയാണെന്ന് വിലക്ക് കൽപ്പിക്കപ്പെട്ട കുമരേശൻ, സുകന്യ എന്നിവർ പറയുന്നു. യാദവ സമുദായത്തിലെ രണ്ടുഗോത്രങ്ങൾക്കുള്ളിൽ ഉള്ളവർ (വമ്മ ഗോത്രം), (വങ്കറ ഗോത്രം) തമ്മിൽ മാത്രം വിവാഹം നടത്താവൂ എന്നാണ് സമുദായ നിയമം.
ഭ്രഷ്ടും ഭീഷണിയും മൂലം പഴനി പോലുള്ള സ്ഥലങ്ങളിൽ ഭ്രഷ്ടരാക്കപ്പെട്ടവർ പെന്തക്കോസ്ത് പോലുള്ള വിഭാഗങ്ങൾക്കൊപ്പം ചേരാൻ നിർബന്ധിതരായ അവസ്ഥയാണുള്ളത്. ജാതിഭ്രഷ്ട് കൽപ്പിച്ച മകളുടെ കുട്ടിയെ കാണാൻ പോയതാണ് ഗോവിന്ദരാജനും ഭാര്യയ്ക്കും ഊരുവിലക്ക് കൽപ്പിക്കപ്പെടാൻ കാരണമായത്. ഗോവിന്ദരാജിന്റെ മരണപ്പെട്ട മാതാവിന്റെ ജഡം സമുദായക്കാർ ബലം പ്രയോഗിച്ച് എടുത്തുകൊണ്ടുപോവുകയും മരണാനന്തര കർമ്മം നടത്തുവാനും ശ്മശാനത്തിൽ പോയി മൃതദേഹം കാണാനും ഗോവിന്ദരാജിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. മാനന്തവാടി ആർ ഡി ഒ ഉമേഷിന്റെ ഇടപെടൽ കാരണമാണ് ഗോവിന്ദരാജിന് കർമ്മങ്ങൾ നിർവ്വഹിക്കാൻ കഴിഞ്ഞത്. മാനന്തവാടിയിലെ സുബ്രഹ്ണ്യൻ എന്ന യാദവ കുലാംഗം മരണപ്പെട്ടപ്പോൾ ജാതിയിൽ നിന്ന് പുറത്താക്കപ്പെട്ട സഹോദരി കുസുമം ജ്യേഷ്ഠന്റെ മൃതദേഹം കാണാനെത്തി. ഇതോടെ ജഡം ശ്മശാനത്തിൽ മറവും ചെയ്യുന്നത് യാദവ സമിതി നേതാക്കൾ തടസ്സപ്പെടുത്തി. ഒടുവിൽ കുസുമത്തെ അവിടുത്തെ പിടിച്ച് പുറത്താക്കിയ ശേഷം മാത്രമാണ് മൃതദേഹം മറവ് ചെയ്യാൻ അനുവദിച്ചത്. കുസുമത്തെയും ഭർത്താവ് മഹീന്ദ്രനെയും ഭീഷണിപ്പെടുത്തി മാനന്തവാടിയിൽ നിന്ന് ഓടിച്ചു. അവരിപ്പോൾ ബംഗ്ളൂരുവിൽ താമസിച്ചുവരികയാണ്. മാനന്തവാടിയിൽ നിന്ന് പതിനഞ്ചോളം കുടുംബങ്ങളെ ഇതിനകം പുറത്താക്കിയിട്ടുണ്ട്. യാദവ ക്ഷേത്രത്തിലെ പ്രത്യേക പൂജയിൽ നിന്ന് ഇവർക്ക് വിലക്ക് കൽപ്പിച്ചിരിക്കുകയാണ്.
പതിനെട്ടാം നൂറ്റാണ്ടിൽ പഴയ തമിഴകത്തെ ചില ഗോത്രങ്ങളിൽ പ്രബലമായിരുന്ന ഗോത്ര രക്ത ശുദ്ധിയാണ് ഈ ആധുനിക കാലഘട്ടത്തിലും സമുദായ നേതാക്കൾ ഈ സമുദായത്തിൽ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്നത്. നവോത്ഥാന കേരളത്തിന് ജാതി ഭ്രഷ്ടും ഊരുവിലക്കും അപമാനമാണെന്ന് കുമരേശൻ പറയുന്നു. ജാതിഭ്രഷ്ടിനെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും കലക്ടർക്കുമെല്ലാം പരാതി നൽകിയിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ചുള്ള കേസുകളും നിലനിൽക്കുന്നുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ പോരാടാൻ തന്നെയാണ് ഊരുവിലക്ക് കൽപ്പിക്കപ്പെട്ടവരുടെ തീരുമാനം. സമുദായത്തിൽ നിന്ന് പുറത്താക്കപ്പെട്ട യാദവരുടെ കൂട്ടായ്മ ജനാധിപത്യ വിഭാഗങ്ങളുടെ സഹകരണത്തോടെ 23 ന് കോഴിക്കോട് സെൻട്രൽ ലൈബ്രറി ഹാൾ പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുക്കും.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്