പ്രണയവിവാഹം കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് വിളിച്ചുപറഞ്ഞു: ഇനി ഇങ്ങോട്ടുവരേണ്ട...നിങ്ങളെ സമുദായത്തിൽ നിന്ന് പുറത്താക്കിയിരിക്കുന്നു; കല്ല്യാണത്തിനോ ഗൃഹപ്രവേശത്തിനോ മരണാനന്തര ചടങ്ങുകൾക്കോ പങ്കെടുപ്പിക്കില്ല; ബന്ധുക്കളോട് സംസാരിച്ചാൽ അവർക്കും വിലക്ക്; ഒപ്പം വൻതുക പിഴയും; ജാതി ഭ്രഷ്ടും ഊരുവിലക്കുമായി യാദവ സമുദായം; എന്തുചെയ്യണമെന്ന് അറിയാതെ സുകന്യയും അരുണും; ഗോത്ര രക്തശുദ്ധിയുടെ പേരിലുള്ള ജാതിഭ്രഷ്ടിന്റെ കഥ

കെ വി നിരഞ്ജൻ
കോഴിക്കോട്: കാലം മാറിയതൊന്നും ഇവർക്ക് പ്രശ്നമല്ല. ആധുനിക സമൂഹത്തിലും ഗോത്ര രക്ത ശുദ്ധിയാണ് മുഖ്യം. അത് അടിച്ചേൽപ്പിക്കുകയാണ് യാദവ സമുദായം. കേരളത്തിലാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് അറിയാത്തവരുണ്ടാകും. എന്നാൽ, അന്യസമുദായത്തിൽ നിന്നുള്ളവരെ വിവാഹം ചെയ്താൽ ഊരുവിലക്കും, ജാതിഭ്രഷ്ടുമൊക്കെ പ്രഖ്യാപിക്കുന്ന ഭ്രാന്തൻ ചിന്തകളാണ് ഇവരെ ഭരിക്കുന്നത്. ഊരുവിലക്ക് വന്നാൽ,വിവാഹം, മരണം, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകളിലേക്ക് പ്രവേശനമില്ല: ജാതിഭ്രഷ്ടിനും വിധേയമാക്കും. വിലക്ക് ലംഘിക്കുന്ന കുടുംബങ്ങൾക്ക് സമുദായ നേതൃത്വം വൻ പിഴ ചുമത്തും. ബന്ധുക്കളോട് സംസാരിക്കാൻ പോലും കഴിയാതെ ജാതിഭ്രഷ്ടർ ആത്മഹത്യയുടെ വക്കിലാണ് കഴിയുന്നത്.
സംസ്ഥാനത്ത് മലബാർ മേഖലയിലും പാലക്കാട്, കൊല്ലം ജില്ലകളിലുമാണ് പ്രധാനമായും യാദവ സമുദായക്കാർ താമസിച്ചുപോരുന്നത്. ഈ ജാതികളിലെ യുവതികളോ യുവാക്കളോ അന്യ സമുദായക്കാരിൽ നിന്നുള്ളവരെ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്താൽ അവരെ ജാതിയിൽ നിന്ന് പുറത്താക്കുന്നതാണ് പതിവായിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ യാദവർ എന്ന് വിളിക്കുന്ന ജാതിക്കുള്ളിൽ നിലനിൽക്കുന്ന ജനാധിപത്യവിരുദ്ധവും മനുഷ്യത്വ രഹിതവുമായ ജാതിഭ്രഷ്ടും അതുമായി ബന്ധപ്പെട്ട ഊരുവിലക്കും സാമൂഹിക ബഹിഷ്ക്കരണവും സംസ്ഥാനത്തിന്റെ പല ഭാഗത്തും നടന്നുവരികയാണെന്ന് ഇരകളാക്കപ്പെട്ടവർ പറയുന്നു. ഇത്തരത്തിൽ സമുദായത്തിൽ നിന്ന് പുറത്തായ നിരവധി കുടുംബങ്ങളിൽ ഒന്നാണ് സുകന്യ-അരുൺ ദമ്പതികളുടേത്. അവരെ കൂടാതെയും ഒരുപാടുകുടുംബങ്ങളുണ്ട് ഇതേ കഥ പറയാൻ.
യാദവ സമുദായത്തിൽ നിന്നു തന്നെ വിവാഹം കഴിച്ചവരെ സമുദായത്തിൽ നിന്ന് പുറത്താക്കിയ അനുഭവമാണ് വയനാട് മാനന്തവാടിയിലെ സുകന്യ-അരുൺ ദമ്പതികൾക്കുണ്ടായത്. ഒരേ സമുദായത്തിൽ നിന്ന് തന്നെ പ്രണയിച്ചു വിവാഹം കഴിച്ചിട്ടും സമുദായ നേതാക്കൾ ഇവർക്ക് ഊരുവിലക്ക് കൽപ്പിച്ചു എന്ന് മാത്രമല്ല അവർക്ക് നേരെ ഭീഷണിയും കൈയേറ്റവും നടത്തിയതിന്റെ വ്യവഹാരങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. 2012 ലാണ് പ്രണയത്തിലായിരുന്ന അരുണും സുകന്യയും രജിസ്റ്റർ വിവാഹം ചെയ്യുന്നത്. സുകന്യയുടെ അച്ഛൻ ഗോവിന്ദരാജ് സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ആളായിരുന്നു. ഒരേ സമുദായത്തിൽ പെട്ടവരായിരുന്നെങ്കിലും സാമ്പത്തിക വ്യത്യാസം തന്നെയായിരുന്നു പ്രധാന പ്രശ്നം.
കല്ല്യാണം കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് ഇനി ഇങ്ങോട്ടുവരേണ്ട. നിങ്ങളെ സമുദായത്തിൽ നിന്ന് പുറത്താക്കിയിരിക്കുന്നു എന്നാണ് വിളിച്ചു പറഞ്ഞത്. പിന്നീടിവർ വാടകയ്ക്ക് വീടെടുത്ത് താമസിക്കാൻ തുടങ്ങി. കല്ല്യാണത്തിനോ മരണാനന്തര ചടങ്ങുകൾക്കോ ഒന്നും പോകാൻ പറ്റാത്ത അവസ്ഥ. പൊലീസിൽ പരാതി നൽകിയെങ്കിലും ഓരോ സമുദായത്തിനും ഓരോ ചിട്ടകളുണ്ട്. അതിലൊന്നും ഒരു കോടതിയും ഇടപെടില്ലെന്നായിരുന്നു എസ് ഐയുടെ മറുപടി. ഒരേ സമുദായത്തിൽ പെട്ട അരുണും സുകന്യയും കല്ല്യാണം കഴിച്ചതിൽ സമുദായ നേതൃത്വത്തിന് പ്രശ്നമാകുന്ന കാര്യം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. സുകന്യ പ്രസവിച്ചപ്പോൾ സഹായിക്കാനായി കുടുംബത്തിലെയോ സമുദായത്തിലേയോ ആർക്കും വരാൻ കഴിഞ്ഞില്ല. കാണാൻ വന്നതിന് സുകന്യയുടെ കുടുംബത്തെയും ഊരുവിലക്കി.
കോഴിക്കോട് നഗരത്തിലെ കച്ചവടക്കാരനാണ് കുമരേശൻ. കുമരേശനും ഭാര്യ അഞ്ജുവും കുട്ടികളും സമുദായത്തിന് പുറത്താണിപ്പോൾ. യാദവ സേവാ സമിതി നേതാക്കൾ തന്നെയാണ് ഊട്ടി സ്വദേശിനിയായ അഞ്ജുവിന്റെയും കുമരേശന്റെയും വിവാഹത്തിന് നേതൃത്വം നൽകിയത്. എന്നാൽ അതേ സമുദായ നേതൃത്വം തന്നെ ഇവരെ പുറത്താക്കിയിരിക്കുകയാണ്. കുമരേശന്റെയും അഞ്ജുവിന്റെയും മാത്രം അവസ്ഥയല്ല ഇത്. ഇത്തരത്തിൽ നിരവധി പേരാണ് യാദവ സമുദായ നേതൃത്വം നടപ്പാക്കുന്ന ജാതിഭ്രഷ്ടിനും ഊരുവിലക്കിനും ഇരകളായി ജീവിതം തള്ളി നീക്കുന്നത്.
പട്ടാളക്കാരനായ ശരത് എന്ന യുവാവിനെ സ്വസമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്നതിൽ നിന്ന് മറ്റു ചില കാരണങ്ങൾ പറഞ്ഞ് തടസ്സപ്പെടുത്തുകയാണ്. സ്വസമുദായത്തിൽ തന്നെ വിവാഹം കഴിച്ചിട്ടും ജാതിഭ്രഷ്ട് കൽപ്പിച്ച കോഴിക്കോട് സ്വദേശിയായ കാർത്തിക്- അഞ്ജു ദമ്പതികൾ ആരും കാണാതെ രാത്രിയിൽ അമ്മയെ കാണാൻ പോയതായിരുന്നു. വിവരം അറിഞ്ഞ സമുദായ നേതാക്കൾ അമ്മയെ സമുദായത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. മാങ്കാളി വിജയൻ എന്നയാളുടെ മകൻ ഒരു ക്രിസ്ത്യൻ യുവതിയെ വിവാഹം കഴിച്ചതുകൊണ്ട് വിജയനെയും ഭാര്യയെയും കുടുംബാംഗങ്ങളെയും സമുദായത്തിൽ നിന്ന് പുറത്താക്കിയ അവസ്ഥയുമുണ്ട്.
പുറത്താക്കപ്പെട്ടവരുമായി കുടുംബ ബന്ധം പങ്കിടുന്നവർക്കും ഇതേ അനുഭവം തന്നെയാണ് ഉണ്ടാവുക. വിവാഹം, മരണം, ഗൃഹപ്രവേശനം, ക്ഷേത്രകാര്യങ്ങൾ തുടങ്ങിയ ചടങ്ങുകളിലേക്ക് ഭ്രഷ്ട് കൽപ്പിക്കപ്പെട്ടവരെ ക്ഷണിക്കാൻ പാടില്ല. ചടങ്ങിൽ അവർ പങ്കെടുത്താൽ ആ വീട്ടുകാരെയും ജാതിഭ്രഷ്ടിന് വിധേയമാക്കും. വിലക്ക് ലംഘിക്കുന്ന കുടുംബങ്ങൾക്ക് സമുദായ നേതൃത്വം വൻ പിഴ ചുമത്തുന്നതും പതിവാണ്. ഇങ്ങനെ സ്വന്തം അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും നേരിൽ കണ്ട് സംസാരിക്കാൻ പറ്റാത്ത ജാതിഭ്രഷ്ടർ ആത്മഹത്യയുടെ വക്കിലാണ്. ഇത്തരത്തിൽ ജാതിഭ്രഷ്ട് കൽപ്പിക്കപ്പെട്ടവർ സമുദായത്തിൽ ഏറെയാണെന്ന് വിലക്ക് കൽപ്പിക്കപ്പെട്ട കുമരേശൻ, സുകന്യ എന്നിവർ പറയുന്നു. യാദവ സമുദായത്തിലെ രണ്ടുഗോത്രങ്ങൾക്കുള്ളിൽ ഉള്ളവർ (വമ്മ ഗോത്രം), (വങ്കറ ഗോത്രം) തമ്മിൽ മാത്രം വിവാഹം നടത്താവൂ എന്നാണ് സമുദായ നിയമം.
ഭ്രഷ്ടും ഭീഷണിയും മൂലം പഴനി പോലുള്ള സ്ഥലങ്ങളിൽ ഭ്രഷ്ടരാക്കപ്പെട്ടവർ പെന്തക്കോസ്ത് പോലുള്ള വിഭാഗങ്ങൾക്കൊപ്പം ചേരാൻ നിർബന്ധിതരായ അവസ്ഥയാണുള്ളത്. ജാതിഭ്രഷ്ട് കൽപ്പിച്ച മകളുടെ കുട്ടിയെ കാണാൻ പോയതാണ് ഗോവിന്ദരാജനും ഭാര്യയ്ക്കും ഊരുവിലക്ക് കൽപ്പിക്കപ്പെടാൻ കാരണമായത്. ഗോവിന്ദരാജിന്റെ മരണപ്പെട്ട മാതാവിന്റെ ജഡം സമുദായക്കാർ ബലം പ്രയോഗിച്ച് എടുത്തുകൊണ്ടുപോവുകയും മരണാനന്തര കർമ്മം നടത്തുവാനും ശ്മശാനത്തിൽ പോയി മൃതദേഹം കാണാനും ഗോവിന്ദരാജിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. മാനന്തവാടി ആർ ഡി ഒ ഉമേഷിന്റെ ഇടപെടൽ കാരണമാണ് ഗോവിന്ദരാജിന് കർമ്മങ്ങൾ നിർവ്വഹിക്കാൻ കഴിഞ്ഞത്. മാനന്തവാടിയിലെ സുബ്രഹ്ണ്യൻ എന്ന യാദവ കുലാംഗം മരണപ്പെട്ടപ്പോൾ ജാതിയിൽ നിന്ന് പുറത്താക്കപ്പെട്ട സഹോദരി കുസുമം ജ്യേഷ്ഠന്റെ മൃതദേഹം കാണാനെത്തി. ഇതോടെ ജഡം ശ്മശാനത്തിൽ മറവും ചെയ്യുന്നത് യാദവ സമിതി നേതാക്കൾ തടസ്സപ്പെടുത്തി. ഒടുവിൽ കുസുമത്തെ അവിടുത്തെ പിടിച്ച് പുറത്താക്കിയ ശേഷം മാത്രമാണ് മൃതദേഹം മറവ് ചെയ്യാൻ അനുവദിച്ചത്. കുസുമത്തെയും ഭർത്താവ് മഹീന്ദ്രനെയും ഭീഷണിപ്പെടുത്തി മാനന്തവാടിയിൽ നിന്ന് ഓടിച്ചു. അവരിപ്പോൾ ബംഗ്ളൂരുവിൽ താമസിച്ചുവരികയാണ്. മാനന്തവാടിയിൽ നിന്ന് പതിനഞ്ചോളം കുടുംബങ്ങളെ ഇതിനകം പുറത്താക്കിയിട്ടുണ്ട്. യാദവ ക്ഷേത്രത്തിലെ പ്രത്യേക പൂജയിൽ നിന്ന് ഇവർക്ക് വിലക്ക് കൽപ്പിച്ചിരിക്കുകയാണ്.
പതിനെട്ടാം നൂറ്റാണ്ടിൽ പഴയ തമിഴകത്തെ ചില ഗോത്രങ്ങളിൽ പ്രബലമായിരുന്ന ഗോത്ര രക്ത ശുദ്ധിയാണ് ഈ ആധുനിക കാലഘട്ടത്തിലും സമുദായ നേതാക്കൾ ഈ സമുദായത്തിൽ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്നത്. നവോത്ഥാന കേരളത്തിന് ജാതി ഭ്രഷ്ടും ഊരുവിലക്കും അപമാനമാണെന്ന് കുമരേശൻ പറയുന്നു. ജാതിഭ്രഷ്ടിനെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും കലക്ടർക്കുമെല്ലാം പരാതി നൽകിയിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ചുള്ള കേസുകളും നിലനിൽക്കുന്നുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ പോരാടാൻ തന്നെയാണ് ഊരുവിലക്ക് കൽപ്പിക്കപ്പെട്ടവരുടെ തീരുമാനം. സമുദായത്തിൽ നിന്ന് പുറത്താക്കപ്പെട്ട യാദവരുടെ കൂട്ടായ്മ ജനാധിപത്യ വിഭാഗങ്ങളുടെ സഹകരണത്തോടെ 23 ന് കോഴിക്കോട് സെൻട്രൽ ലൈബ്രറി ഹാൾ പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ഞാൻ മാപ്പും പറയില്ല..ഒരു കോപ്പും പറയില്ല; സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി ആണ്; ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു; ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ വക്കീൽ നോട്ടീസ് വന്നപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം
- ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്
- പോത്തുപോലെ വളർന്നാലും ദാഹിക്കുമ്പോൾ വെള്ളം കൊടുക്കാനും ഷഡ്ഡി നനച്ചു കൊടുക്കാനും സ്ത്രീ വേണം; 'ദ ഗ്രറ്റ് ഇന്ത്യൻ കിച്ചൻ' അറപ്പുളവാക്കുന്ന പുരുഷ മേധാവിത്വത്തെയാണ് വരച്ചു കാട്ടുന്നത്: ഡോ ജിനേഷ് പി എസ് എഴുതുന്നു
- എടേയ് നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്ക്; ബഹളം വച്ചിട്ട് കാര്യമില്ല; പൊലീസിന്റെ ഭാഗത്ത് നിന്ന് മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; സിസി ടിവിയുണ്ട്..സാക്ഷിയുണ്ട്; പൊലീസ് ചെക്കിങ്ങിന്റെ പേരിൽ അപകടം ഉണ്ടായി എന്നാരോപിച്ച് വളഞ്ഞ ജനക്കൂട്ടത്തെ കുണ്ടറ സിഐ പിരിച്ചുവിട്ട നയതന്ത്രം ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- ടോൾ പ്ലാസയ്ക്ക് സമീപം ബെൻസിൽ വന്നിറങ്ങിയ ആളെ കണ്ടാൽ പരമയോഗ്യൻ; കേസ് തീർക്കാൻ അഞ്ചുലക്ഷം കൈമാറി കഴിഞ്ഞ് കഴിഞ്ഞിട്ടും യോഗ്യന്റെ വിവരമില്ല; പുതുക്കാട് പൊലീസ് അന്വേഷിച്ചപ്പോൾ പുറമേ നിന്ന് പെട്ടെന്ന് കാണാത്ത വീട്ടിൽ ഒരാൾ താമസം; സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ; യോഗ്യത പത്താം ക്ലാസ് ഫെയിൽഡ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്