ഞാൻ പോയത് കാനന ക്ഷേത്രത്തിൽ മാത്രമാണ്; അവിടെ ഒരു ബോർഡ് ഉണ്ട്; രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെ പ്രവേശനമുണ്ട് എന്നാണ് അതിൽ എഴുതിയിട്ടുള്ളത്; പിന്നെങ്ങിനെ കേസ് വരും? പുലിമുരുകൻ ഷൂട്ട് അവിടെ നടന്നിട്ടുണ്ട്; മൂന്നാർ-വയനാട് തുടങ്ങിയ ഇടങ്ങളിലെ റിസോർട്ടുകളിൽ വനസഫാരി നടക്കുന്നുണ്ട്; വീഡിയോ പോസ്റ്റ് ചെയ്തതുകൊണ്ടുമാണ് വിവരം പുറത്ത് അറിഞ്ഞത്: ബ്ലോഗർ പെട്ടത് റിസോർട്ടുകൾ തമ്മിലെ തർക്കത്തിൽ; ഫോറസ്റ്റ് കേസിലെ ചതി മറുനാടനോട് പറഞ്ഞ് സുജിത് ഭക്തൻ
എം മനോജ് കുമാർ
തിരുവനന്തപുരം: റിസോർട്ടുകൾ തമ്മിലുള്ള തർക്കത്തിൽ പ്രമുഖ ബ്ലോഗർ സുജിത്ത് ഭക്തൻ ബലിയാടായി മാറുകയായിരുന്നോ? അനധികൃതമായി വനത്തിൽ താൻ കടന്നു കയറിയിട്ടില്ലെന്ന വാദത്തിൽ സുജിത്ത് ഉറച്ചു നിൽക്കുമ്പോൾ തന്നെയാണ് തർക്കങ്ങളിൽ ബ്ലോഗർ ബലിയാടാവുകയായിരുന്നോ എന്ന സംശയവും ഉയരുന്നത്. അനധികൃതമായി നേര്യമംഗലം-പൂയംകുട്ടി മേഖലകളിലെ സംരക്ഷിത വനമേഖലയിൽ അതിക്രമിച്ചു കയറി എന്നാണ് സുജിത്തിന്നെതിരെ വന്ന കേസ്. പക്ഷെ സുജിത്തിന്റെ ഭാഷ്യം വിത്യസ്തമാണ്. റോഡിൽ നിന്നും ഒരു കിലോമീറ്റർ പോലുമില്ലാത്ത ക്ഷേത്രത്തിലേക്കാണ് ഈ യാത്ര എന്നാണു സുജിത്ത് പറയുന്നത്. എല്ലാവരും പോകുന്ന കാനന ക്ഷേത്രമാണിത്. ഇതാണ് കാടിലേക്കുള്ള അതിക്രമിച്ച് കയറൽ ആയി മാറിയത്. നിബിഡ വനത്തിലേക്ക് ഇവർ യാത്ര നടത്തിയിട്ടുമില്ല. പക്ഷെ യാത്ര കാട്ടിലേക്കുള്ള കടന്നു കയറലായി ചിത്രീകരിക്കപ്പെട്ടു. ഇത് വിവാദവുമായി മാറി.
പ്രശസ്തമായ ബ്ലോഗറാണ് സുജിത്ത്. ഒട്ടനവധി ഫോളോവേഴ്സ് ഉള്ള ബ്ലോഗർ. കാടും വനജീവിതവുമൊക്കെ ഹരമാണ് സുജിത്തിന്. നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കുടുംബ സഹിതം യാത്ര ചെയ്യുകയും യാത്രയെക്കുറിച്ചും റിസോർട്ടുകളെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും കാടിനെക്കുറിച്ചുമൊക്കെ സ്ഥിരമായി എഴുതുകയും വീഡിയോ പോസ്റ്റ് ചെയ്യുന്നതാണ് ശീലവും. ഇത്തരം ബ്ലോഗുകൾ ആണ് സുജിത്തിനെ ബ്ലോഗർ എന്ന നിലയിൽ പ്രശസ്തനാക്കി മാറ്റിയത്. നേര്യമംഗലം-പൂയംകുട്ടി മേഖലയിൽപ്പെടുന്ന കുട്ടമ്പുഴയിലുള്ള വി.കെ.ജെ ഇന്റർനാഷണൽ ഹോട്ടലിൽ താമസം തിരഞ്ഞെടുത്തപ്പോൾ ഹോട്ടലിനെ പുകഴ്ത്തിയും സമീപത്തുള്ള കാടിന്റെയും പ്രകൃതിഭംഗി വിവരിച്ചും വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സുജിത്ത് ഭക്തൻ വിവാദങ്ങളിലേക്ക് നടന്നു കയറിയത്. മോഹൻലാൽ പുലിമുരുകൻ ഷൂട്ട് ഉള്ളപ്പോൾ താമസിച്ച ഹോട്ടൽ ആണിത്. മോഹൻലാൽ തങ്ങിയ റൂമിന്റെ കാര്യവും ഞാൻ എടുത്ത് പറഞ്ഞിട്ടുണ്ട്. മോഹൻലാൽ താമസിച്ചതോടെ പ്രശസ്തമായ ഹോട്ടലിന്റെയും വനഭംഗിയുടെയും കാര്യമാണ് ഞാൻ ഉയർത്തിക്കാട്ടിയത്.
ബാർ ഉൾപ്പെടുന്ന ഹോട്ടൽ പ്രമോഷനായി സുജിത്ത് കുടുംബ സഹിതം നേര്യമംഗലം-പൂയംകുട്ടി മേഖലകളിലെ സംരക്ഷിത വനമേഖലയിൽ കയറി എന്ന് കണ്ടെത്തിയാണ് വീഡിയോ ചിത്രീകരിച്ചതിനും പ്രചരിപ്പിച്ചതിനും വനംവകുപ്പ് കേസെടുത്തത്. അനുമതിയില്ലാതെയാണ് വനമേഖലയിൽ സുജിത്ത് കടന്നു കയറിയത് എന്ന് വനംവകുപ്പ് പറയുമ്പോൾ സുജിത്ത് അത് നിഷേധിക്കുകയാണ്. താൻ താമസിച്ച ഹോട്ടലിനു സമീപമുള്ള വന ക്ഷേത്രത്തിലേക്ക് ആണ് താനും കുടുംബവും പോയത്. ഒരു കിലോമീറ്റർ മാത്രം ദൂരം വരുന്ന ക്ഷേത്രം. രാവിലെ മുതൽ വൈകീട്ട് വരെ ഈ ക്ഷേത്രത്തിൽ പോകാം എന്ന് അവിടെ തന്നെ ബോർഡ് ഉണ്ട്. അതേ സമയം ഇത് സംരക്ഷിത വനമേഖലയാണ് എന്നും ഇവിടേക്ക് പ്രവേശനമില്ല എന്നുള്ള വനംവകുപ്പിന്റെ അറിയിപ്പുമില്ല. ആരുടെതാണ് കുഴപ്പം? എന്റെതോ അതോ വനംവകുപ്പിന്റെതോ? സുജിത്ത് ഭക്തൻ മറുനാടനോട് ചോദിക്കുന്നു.
റിസോർട്ടുകൾ പലതും വനത്തിനോട് ചേർന്നാണ്. റിസോർട്ടുകളിൽ വരുമ്പോൾ ടൂറിസ്റ്റുകൾ കാടിലെക്ക് കുറച്ചു ദൂരം നടക്കാൻ കഴിയുമെങ്കിൽ അങ്ങിനെ ചെയ്യാറുണ്ട്. അത് ട്രെക്കിങ് അല്ല. കുറച്ചു ദൂരം വെറുതെയുള്ള നടത്തം. താൻ പോയത് കാനന ക്ഷേത്രം അവിടെയുണ്ട് എന്നതിനാലാണ്. ഒരു നിയന്ത്രണത്തിന്റെയും ഒരു ബോർഡും അവിടെ തൂങ്ങുന്നുമില്ല. ഇവിടെ ഏതോ ഒരു റിസോർട്ട് ഉടമ തന്റെ യാത്രയെക്കുറിച്ച് പരാതി നൽകി എന്നാണ് അറിഞ്ഞത്. അതിന്റെ പേരിലാണ് എനിക്ക് എതിരെ കേസ് വന്നത്. അല്ലാതെ ഞാൻ വനമേഖലയിൽ അതിക്രമിച്ച് കയറിയിട്ടില്ല. ക്ഷേത്രത്തിൽ പോയി എന്നത് സത്യമാണ്. വീഡിയോ ചിത്രീകരിച്ചു എന്നതും സത്യമാണ്. എല്ലാ സഞ്ചാരികളും ചെയ്യുന്ന കാര്യം മാത്രമാണ് ഞാൻ ചെയ്തത്. പക്ഷെ എന്റെ വീഡിയോ സമീപമുള്ള ഒരു റിസോർട്ട് ഉടമയെ പ്രകോപിപ്പിച്ചു. ഇതാണ് എനിക്കെതിരെയുള്ള പരാതിയിലേക്ക് വഴി തുറന്നത്.
വനസവാരിയെക്കുറിച്ച് സുജിത്ത് ഭക്തന്റെ വിശദീകരണം:
വി.കെ.ജെ ഇന്റർനാഷണൽ ഹോട്ടലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഞാൻ പോകുന്നത്. മൂന്നാഴ്ച മുൻപ് ഷൂട്ട് ചെയ്ത വീഡിയോ ആണിത്. എന്നിട്ടും വീഡിയോ പുറത്ത് വന്നപ്പോഴാണ് വനംവകുപ്പ് അറിഞ്ഞത്. ഇത് ബസ് റൂട്ട് കൂടിയാണ് എന്നതും മറക്കരുത്. ഹോട്ടലിൽ പോയപ്പോൾ അവിടെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങൾ പരിചയപ്പെട്ടു. അവിടെ കാനനക്ഷേത്രമുണ്ട്. നാട്ടുകാരും പരിസരത്തുള്ളവരും പോകുന്ന ക്ഷേത്രമാണ്. ജീപ്പ് പോകുന്ന വഴിയാണിത്. ടാർ ചെയ്തിട്ടില്ല. ജീപ്പിനു പോകാം. അപ്പോൾ ക്ണാശ്ശേരി എന്ന ക്ഷേത്രത്തിലേക്ക് ആളുകൾ പോകുന്നുണ്ട്. അത് വ്യക്തമായല്ലോ? കുട്ടമ്പുഴയിലാണ് ഈ ക്ഷേത്രം. ജീപ്പ് കാട്ടിലൂടെ പോകുന്ന ദൃശ്യം കാണാം.
മാമലക്കണ്ടം കാട്ടിലൂടെയാണ് ജീപ്പ് പോകുന്നത്. അവിടെ കോൺക്രീറ്റ് പണി നടക്കുകയാണ്. അപ്പോൾ അവിടെ പോകാൻ കഴിയില്ല. വണ്ടി തിരിക്കുന്ന സ്ഥലത്താണ് ഞങ്ങൾ പെട്ടുപോയത്. അവിടെ ജീപ്പിന്റെ ടയറിൽ കല്ല് കയറി. വളരെ കഷ്ടപ്പെട്ട് കര കയറ്റുന്നതും വീഡിയോയിലുണ്ട്. അവിടെ പോകരുത്, നിയന്ത്രണങ്ങൾ ഉണ്ട് എന്ന ബോർഡ് ഇല്ല. ഒരു നിയന്ത്രണവും ഇല്ല. ആരും തടഞ്ഞിട്ടില്ല. വീഡിയോകൾ ധാരാളമായി യു ട്യുബിൽ പ്രചരിക്കുന്നുമുണ്ട്. വേറെ ഒരു റിസോർട്ട് ഉണ്ട് അവിടെ. ഞാൻ വീഡിയോ പോസ്റ്റ് ചെയ്തത് ഈ റിസോർട്ട് ഉടമയെ പ്രകോപിപ്പിച്ചു എന്ന് തോന്നുന്നു. അദ്ദേഹം പരാതി നൽകി എന്നാണ് ഞാൻ അറിഞ്ഞത്. അതോടെയാണ് എനിക്ക് എതിരേ കേസ് വന്നത്. കേസ് ഉണ്ട് എന്നത് തന്നെ പറഞ്ഞുള്ള അറിവ് മാത്രമാണ് ഉള്ളത്. ഇത് തട്ടേക്കാട് പക്ഷി സങ്കേതത്തോട് ചേർന്നുള്ള സ്ഥലമാണ്. അതുകൊണ്ട് തന്നെ ധാരാളം സ്ഥലങ്ങൾ പരിചയപ്പെടുത്താനുണ്ട്. ഇത് ഒരു ടൂറിസ്റ്റ് സ്പോട്ടാണ്. വീഡിയോയിൽ ഞാൻ പറയുന്നുണ്ട്. അത് ആദിവാസി ഊരാണ്. അവിടെ പോകാൻ കഴിയില്ല എന്നൊക്കെ. കടത്ത് വരെയോ നമുക്ക് പോകാൻ കഴിയൂ. അത് കഴിഞ്ഞാൽ ആദിവാസി ഊരാണ്. അവിടെ അനുമതിയില്ലാതെ പോകാൻ കഴിയില്ല എന്നാണ് ഞാൻ പറഞ്ഞത്.
റിസോർട്ട്കാർ തമ്മിലുള്ള പ്രശ്നമാണിത്. ഞാൻ ബലിയാടായി മാറിയതാണ്. കാനനക്ഷേത്രത്തിനു സമീപം ഒരു ബോർഡ് ഉണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെ പ്രവേശനമുണ്ട് എന്നാണ് ബോർഡിൽ എഴുതിയത്. പിന്നെങ്ങിനെ കേസ് വരും? ആരാധനയുള്ള ക്ഷേത്രമാണിത്. എനിക്ക് സമൻസ് ഒന്നും വന്നില്ല. ഹോട്ടലിൽ ഫോറസ്റ്റ്കാർ വന്നിട്ടുണ്ട്. അങ്ങിനെയാണ് പ്രശ്നം ഞാൻ അറിയുന്നത്. മോഹൻലാൽ തങ്ങിയ ഹോട്ടൽ ആണിത്. മോഹൻലാൽ താമസിച്ചതുകൊണ്ട് തന്നെ ഹോട്ടൽ പ്രശസ്തവുമായിട്ടുണ്ട്. പുലിമുരുകൻ ഷൂട്ട് അവിടെ നടന്നിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ലാൽ അവിടെ താമസിച്ചത്. കുറെ സിനിമാ ഷൂട്ടുകൾ അവിടെ നടന്നിട്ടുണ്ട്. ചെറിയ ഒരു വിഷയം ഊതിപ്പെരുപ്പിച്ചതാണ്. മൂന്നാർ-വയനാട് തുടങ്ങിയ ഇടങ്ങളിലെ റിസോർട്ടുകളിൽ ഇങ്ങിനെ വനസഫാരി നടക്കുന്നുണ്ട്. ഇതെല്ലാം പലർക്കും അറിയാം. ഞാൻ പോയത് കാനന ക്ഷേത്രത്തിൽ മാത്രമാണ്. ഞാൻ ഒരു ബ്ലോഗർ ആയതുകൊണ്ടും വീഡിയോ പോസ്റ്റ് ചെയ്തതുകൊണ്ടുമാണ് വിവരം പുറത്ത് അറിഞ്ഞത്-സുജിത്ത് പറയുന്നു.
ബാർ ഹോട്ടലിന്റെ പരസ്യത്തിനായി നേര്യമംഗലം-പൂയംകുട്ടി മേഖലകളിലെ സംരക്ഷിത വനമേഖലയിൽ കയറി വീഡിയോ ചിത്രീകരിച്ചതിനും പ്രചരിപ്പിച്ചതിനുമാണ് കേസ് വന്നത്. നേര്യമംഗലം ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ചർ വിക്രംദാസ്സാണ് സംഭവത്തിൽ കേസ്സെടുത്തത്. അനധികൃതമായി വനത്തിൽ പ്രവേശിക്കുക ,വീഡിയോ ചിത്രീകരിക്കുക, ഓഫ്റോഡ് ജീപ്പ് സഫാരി നടത്തുക എന്നിവയാണ് സുജിത് ഭക്തൻ, വി.കെ.ജെ ഇന്റർനാഷണൽ ഹോട്ടലുടമ, രണ്ട് ജീപ്പ് ഡ്രൈവർമാർ എന്നിവർക്കെതിരെ വനം വകുപ്പ് ചുമത്തിയിട്ടുള്ളത്. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പുകളിലൊന്ന് വനംവകുപ്പ് കസ്റ്റഡിയിയിലെടുത്തു. ജാമ്യം ലഭി്ക്കുന്ന വകുപ്പുകൾ മാത്രമാണ് കേസ്സിലുള്ളതെന്നും വാറണ്ടില്ലാതെ തന്നെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന് ഇവരെ ഏതുസമയത്തും അറസ്റ്റുചെയ്യാമെന്നുമാണ് അധികൃതർ പറയുന്നത്.
അനുമതിയില്ലാതെ സംരക്ഷിതവനത്തിനുള്ളിൽ പ്രവേശിക്കുന്നത് കേരള വനനിയമത്തിലെ ഇരുപത്തിയേഴാം വകുപ്പുപ്രകാരം അഞ്ചുവർഷം തടവും, പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നേര്യമംഗലം റേഞ്ചിൽപ്പെട്ട ഇഞ്ചിത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലും, മലയാറ്റൂർ ഡിവിഷനിലെ പൂയംകുട്ടിയിലും നടത്തുന്ന സാഹസിക ഓഫ് ജീപ്പ് സഫാരിയാണ് വിഡിയോയുടെ ഹൈലൈറ്റ്. ഇത് പക്ഷെ കേസിലെക്കാണ് വഴി തുറന്നത്.
Stories you may Like
- ശബരിമലയിൽ സംഭവിക്കുന്നത് എന്ത്? 'തടയൽ' വൻ ക്യൂവായി മാറുമ്പോൾ
- ശബരിമലയിലെ തിരക്ക് സ്വാഭാവികമെന്ന് ദേവസ്വം മന്ത്രി
- ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവം അലങ്കോലമാക്കാൻ ഡിവൈഎഫ്ഐ ശ്രമം
- ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി 80000 ആക്കി കുറച്ചു
- മകരവിളക്കു കാലത്ത് വെർച്യുൽ ക്യൂവിലൂടെ മാത്രം ഭക്തർക്ക് പ്രവേശനം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്