ഒറ്റപ്പെട്ട് കഴിയുന്ന എനിക്ക് കൂട്ടിന് പട്ടിയും പൂച്ചയും മാത്രം; ഒരു നേരത്തെ ആഹാരത്തിന് നാട്ടുകാർ കനിയണം; ജോലി അന്വേഷിച്ച് ചെന്നപ്പോൾ തൃശൂർ മദർ ഹോസ്പിറ്റലിലെ ഡോ. ഹക്കീം ആക്ഷേപിച്ചു പുറത്താക്കി; ദയാവധത്തിന് അപേക്ഷിച്ച് കളക്ടറുടെ അനുമതിക്ക് കാക്കുന്ന ഭിന്നലിംഗക്കാരിയായ സുജിക്ക് പറയാനുള്ളത് അവഗണനയുടെയും ഒറ്റപ്പെടലിന്റെയും കയ്പുനീർ നിറഞ്ഞ കഥകൾ മാത്രം
ആർ.പീയൂഷ്
കൊച്ചി: സമൂഹത്തിലെ ഒറ്റപ്പെടുത്തലുകളും ജീവിക്കാൻ ഒരു മാന്യമായ തൊഴിൽ നൽകാത്തതും മൂലം ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്ന ഭിന്നലിംഗക്കാരിയായ സുജിക്ക് പറയാനുള്ളത് അവഗണനയുടെയും ഒറ്റപ്പെടലിന്റെയും കയ്പുനീർ നിറഞ്ഞ കഥകൾ മാത്രം. ഒരു നേരത്തെ ആഹാരത്തിന് മാർഗ്ഗമൊന്നുമില്ലാതെ അലയുന്ന സുജി ഗത്യന്തരമില്ലാതെ ജീവിതം അവസാനിപ്പിക്കുവാൻ ഒരുങ്ങുകയാണ്. മാന്യമായ ഒരു സർക്കാർ ജോലി നൽകുക അല്ലെങ്കിൽ ദയാവധത്തിന് അനുമതി നൽകുക എന്ന ആവശ്യവുമായിട്ടാണ് ഇപ്പോൾ സുജി മുന്നോട്ട് വന്നിരിക്കുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ മറുപടി ലഭിക്കും എന്ന പ്രതീക്ഷയോടെയാണ് സുജി മറുനാടന്റെ മുന്നിൽ തന്റെ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ട് തുറന്നത്.
'സ്ക്ൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരുടെ പരിഹാസപാത്രമായിരുന്നു ഞാൻ. അച്ഛനൊഴികെ സഹോദരങ്ങൾക്കും അമ്മയ്ക്കും വെറുക്കപ്പെട്ട ജന്മമായി. എന്റെ അച്ഛൻ മാത്രമാണ് എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുള്ളത്. അച്ഛനും അമ്മയും അദ്ധ്യാപകരായിരുന്നു. അമ്മയ്ക്ക് എന്നിലെ സ്ത്രൈണ സ്വഭാവം പിടിച്ചിരുന്നില്ല. എന്നാൽ അച്ഛൻ എനിക്ക് പൊട്ട് തൊടുവിച്ചും കണ്ണെഴുതിയും മാലയും വളയുമൊക്കെ അണിയിച്ച് ഒരുക്കിയിരുന്നു. സ്ക്കൂൾ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു.കളിയാക്കലുകൾക്കിടയിലും ലൈംഗിക അതിക്രമങ്ങൾക്കിടയിലും അതിജീവിച്ച് മുന്നോട്ട് പോയി. പിന്നീട് എനിക്ക് നേഴ്സിങ്ങ് പഠിക്കണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ അച്ഛൻ എന്നെ ബാംഗ്ലൂരിൽ അയച്ചു പഠിപ്പിച്ചു. അവിടെ പക്ഷേ ഒരിക്കലും ആരുടെയും പരിഹാസത്തിനിരയാകേണ്ട് വന്നില്ല. അവരൊക്കെയും എന്റെ ലിംഗഭിന്നത മനസ്സിലാക്കി പെരുമാറുകയാണ് ചെയ്തത്.
പഠനശേഷം എനിക്ക് വിദേശത്തേക്ക് ജോലി കിട്ടി.അങ്ങനെ നാലുവർഷം കുവൈറ്റിലായിരുന്നു. ആ സമയമാണ് അച്ഛൻ മരിച്ചത്. അച്ഛൻ മരിച്ച ശേഷമാണ് ഞാനീ ലോകത്ത് ഒറ്റപ്പെട്ടുപോയി എന്ന് മനസ്സിലായത്. അതിനിടയിൽ ജോലി ചെയ്ത ഹോസ്പിറ്റലിൽ നിന്നും പുറത്താക്കി. ഞാൻ പെണ്ണാണോ ആണാണോ എന്ന് മെഡിക്കൽ എടുത്ത് വരാൻ പറഞ്ഞു. അങ്ങനെ ആ ജോലി പോയി. നാട്ടിലെത്തിയപ്പോഴാണ് അച്ഛന്റെ വേർപാട് എനിക്ക് നൽകിയ ശൂന്യത എത്രമാത്രം ഭീകരമാണെന്ന് മനസ്സിലായ്ത്.' സുജി പറഞ്ഞു നിർത്തിയപ്പോഴേക്കും വാക്കുകൾ ഇടറി. അച്ഛനെ സുജി എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് ആ വാക്കുകളിൽ വ്യക്തമായിരുന്നു. അമ്മയുടെ പിന്നീടുള്ള സമീപനം കൂടുതൽ സുജിയെ വേദനയുടെ കയങ്ങളിലേക്ക് തള്ളി വിടുകയാണുണ്ടായത്. '
നാട്ടിലെത്തിയ ശേഷം അമ്മ എന്നോട് മിണ്ടാറേയില്ലായിരുന്നു. സഹോദരങ്ങൾക്കും എന്നെ കാണുന്നതേ വെറുപ്പായിരുന്നു. എല്ലാവരും എന്നെ ഉപേക്ഷിച്ചു പോയപ്പോൾ ഇടമുട്ടത്തെ വീട്ടിൽ തനിച്ചായി. ആരും കൂട്ടിനില്ലാതെ ഞാൻ മാനസികമായി തകർന്നു. അതിനിടയിലാണ് ഞാൻ ഒരു പട്ടിയേയും പൂച്ചയേയും വളർത്തിയത്. അവരായി പിന്നെ എന്റെ എല്ലാം. കുറച്ചു കിളികളെക്കൂടി പിന്നീട് വാങ്ങി. ഞാൻ വിഷമങ്ങളും സന്തേഷങ്ങളും അവരോട് പങ്കുവച്ചു. ഗൾഫിൽ നിന്നും തിരികെ എത്തി കുറച്ചു നാൾ ആയപ്പോഴേക്കും കൈയിലെ പണമൊക്കെ തീർന്നു. ഒരു ജോല തേടിയായി പിന്നീടുള്ള യാത്ര. ഭിന്ന ലിംഗക്കാരിയായതിനാലാവണം പലരും എന്റെ മുന്നിൽ വാതിലുകൾ കൊട്ടിയടച്ചു.
തൃശൂർ മദർ ഹോസ്പിറ്റലിലെ ഡോ.ഹക്കീം എന്നെ ഭിന്നലിംഗക്കാരി എന്ന് വിളിച്ച് കളിയാക്കി ആക്ഷേപിച്ചു മടക്കി അയക്കുകയും ചെയ്തു. ഇതോടെ എന്റെ ജീവിതം തീർന്നു എന്നാണ് കരുതിയത്. ഒരു നേരത്തെ ആഹാരത്തിനായി ഞാൻ ഏറെ ബുദ്ധിമുട്ടി. എന്റെ നിസഹായാവസ്ഥ കണ്ട് അയൽ വീട്ടുകാർ സഹായിക്കാൻ തുടങ്ങി. അവരാണ് എന്റെ ജീവൻ നിലനിർത്താൻ കാരണമായിട്ടുള്ളത്.' സുജി പറയുന്നു. ജീവിതം ഏറെ വഴിമുട്ടിയപ്പോഴാണ് അന്തസായി ജീവിക്കാൻ മാർഗമില്ലാത്തതിനാൽ അന്തസായി മരിക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി കലക്ടർക്കു മുന്നിൽ സുജി അപേക്ഷ സമർപ്പിച്ചത്.ദയാവധത്തിന് നിയമസാധുത നൽകി അടുത്തിടെ സുപ്രീംകോടതി ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് അപേക്ഷയുമായി കളക്ടറെ സമീപിച്ചത്.
ബി.എസ്.സി. നഴ്സിങ് ബിരുദദാരിയും നാലുവർഷത്തിലേറെ വിദേശത്ത് ജോലി നോക്കുകയും ചെയ്ത എടമുട്ടം സ്വദേശിയായ സ്വർണ്ണഭവനിൽ സുജി മറ്റുമാർഗങ്ങളില്ലാത്തതിനാൽ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 1989ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ് സുജി ബി.എസ്.സി. നഴ്സിങ് പാസാകുന്നത്. വിസ പുതുക്കാത്തതിനെത്തുടർന്നാണു സൗദിയിൽനിന്നു മടങ്ങിയെത്തിയത്. നാട്ടിൽ ജോലി ലഭിച്ചില്ല. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടയാളെ നഴ്സാക്കാൻ ആശുപത്രി അധികൃതർ ആരും തയാറായില്ല. 51 വയസു പിന്നിട്ടതിനാൽ സർക്കാർ ജോലിക്കും സാധ്യതയില്ല. വീട്ടുകാരും കൈവിട്ടു. ഇതോടെയാണ് ജീവിതം ദുരിതത്തിലായത്.
ഈ സാഹചര്യത്തിലാണ് അപേക്ഷയുമായി സുജി കളക്ടറെ സമീപിച്ചത്. തറവാടിനുസമീപം പണിത ഒറ്റമുറി വീട്ടിൽ ഒറ്റയ്ക്കാണ് സുജിയുടെ താമസം. സൗദിയിൽ നിന്നുള്ള ജോലിയിൽനിന്നു മിച്ചം പിടിച്ച തുകകൊണ്ടാണ് ഈ വീട് വച്ചത്. തന്റെ നിസഹായത വിവരിച്ച് ഒരു ജോലി നൽകി സഹായിക്കണമെന്നഭ്യർഥിച്ച് രണ്ടുമാസം മുമ്പ് ജില്ലാ കലക്ടർക്ക് ഒരു അപേക്ഷ നൽകി. അതിനും പ്രതികരണമില്ലാതെവന്നതോടെയാണ് സുജി കടുത്ത തീരുമാനത്തിനു മുതിർന്നത്. ദയാവധത്തിനുള്ള അപേക്ഷ എന്ന തലക്കെട്ടിലാണ് കലക്ടർക്ക് അപേക്ഷ നൽകിയത്.
ആണിനും പെണ്ണിനുമൊപ്പം ഭിന്നലിംഗക്കാരെ അംഗീകരിക്കുന്നതിനുള്ള സുപ്രീം കോടതി വിധിയെത്തിയത് 2014 ലാണ് . ഈ വിഭാഗത്തിൽപ്പെട്ടവർക്ക് വോട്ടവകാശം ലഭിച്ചശേഷം കേരള നിയമസഭയിലേക്ക് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ സുജി വോട്ടും ചെയ്തു. തൃശൂരിൽ നിന്ന് വോട്ട് ചെയ്ത് ഏക ട്രാൻസ്ജെൻഡർ. അതിനപ്പുറം ഒരു അംഗീകാരമോ പരിഗണനയോ സമൂഹമോ സർക്കാരോ സുജിക്ക് നൽകിയില്ല. ഇതാണ് ആത്മഹത്യയെന്ന വഴിയിലേക്ക് എത്താൻ സുജിയെ നിർബന്ധിതമാക്കുന്നത്. ആരുടേയും മുന്നിൽ കൈനീട്ടാനാവില്ല. അതിജീവനത്തിനാണ് താൻ അപേക്ഷിച്ചത്. അന്തസോടെ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ മരിക്കുക. അതും തനിക്ക് സംരക്ഷണം നൽകാൻ ബാധ്യതയുള്ള വ്യവസ്ഥിതിയുടെ അനുമതിയോടെ തന്നെയാവണം-സുജി പറഞ്ഞു നിർത്തുന്നു.
കേരളം ഉറ്റു നോക്കുന്ന ഈ സംഭവത്തിൽ തൃശൂർ ജില്ലാ കലക്ടർ എ. കൗശികൻ എന്ത് തീരുമാനം കൈക്കൊള്ളും എന്നാണ് കണ്ടറിയേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍