ചന്ദ്രൻ സ്വന്തം മകളെപോലും നരബലി നൽകാൻ തയ്യാറായ കടുത്ത അന്ധവിശ്വാസിയെന്ന് നാട്ടുകാർ; പത്തര സെന്റ് സ്ഥലത്ത് വീടിന് പിന്നിൽ നിഗൂഡമായ പൂജാ സ്ഥലം; ആഭിചാരവും ദുർമന്ത്രവാദവും ഇവിടെ പതിവ്; ബാങ്കുകാർ വീട് ജപ്തി ചെയ്യും എന്ന അവസ്ഥയിൽ എത്തിയപ്പോഴും എല്ലാം 'അവർ നോക്കിക്കൊള്ളും, അവർ വസിക്കുന്ന മണ്ണ് വിൽക്കാനാകില്ല' എന്നായിരുന്നു ചന്ദ്രന്റെയും അമ്മയുടെയും നിലപാട്; നെയ്യാറ്റിൻകര മഞ്ചവിളാകത്ത് അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവം 'മന്ത്രവാദക്കൊല'തന്നെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകര മഞ്ചവിളാകത്ത് അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തെ തുടർന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേരളത്തിൽ ഒരു കാലത്ത് സജീവമായിരുന്ന ദുർമന്ത്രവാദവും ആഭിചാരവും അന്ധവിശ്വാസങ്ങളുമെല്ലാം ഇന്നും അതേ തീവ്രതയിൽ പിന്തുടരുന്ന ഒരു സമൂഹം ഇന്നുമുണ്ട് എന്നത് വ്യക്തമാക്കുന്ന സൂചനകളാണ് ലേഖയുടെയും മകൾ വൈഷ്ണവിയുടെയും മരണത്തെ തുടർന്ന് പുറത്തു വരുന്നത്. കടക്കെണിയും പീഡനവും ദുർമന്ത്രവാദവുമാണ് വീട്ടമ്മയായ ലേഖയേയും മകൾ 19കാരി വൈഷ്ണവിയേയും മരണത്തിലേക്കു തള്ളി വിട്ടത്. പൊലീസ് കണ്ടെടുത്ത ലേഖയുടെ ആത്മഹത്യ കുറിപ്പിലും മന്ത്രവാദത്തെ കുറിച്ച് സൂചനയുണ്ട്.
പൊലീസിനു ലഭിച്ച വിവരങ്ങൾ അനുസരിച്ച് ലേഖയുടെ ഭർത്താവ് ചന്ദ്രൻ കടുത്ത അന്ധവിശ്വാസത്തിന് അടിമയാണ്. ആഭിചാരവും ദുർമന്ത്രവാദങ്ങളുമുള്ള നിഗൂഢതകൾ നിറഞ്ഞതാണ് ചന്ദ്രന്റെ വീട്. വീടിനു പിന്നിലുള്ള പ്രത്യേക പൂജാസ്ഥലത്ത് ആഭിചാരങ്ങളും മന്ത്രവാദവും നിരന്തരം നടന്നതായി സൂചിപ്പിക്കുന്ന അടയാളങ്ങൾ ഇപ്പോഴുമുണ്ട്.
പത്തര സെന്റ് സ്ഥലത്ത് വീടിന് പിന്നിലായാണ് നിഗൂഡമായ പൂജാ സ്ഥലം. ഇവിടെ രണ്ട് വിഗ്രഹങ്ങളാണ് ഉള്ളത്. വൈദ്യുതി കണക്ഷനും പൈപ്പും ഇവിടെയുണ്ട്. രണ്ട് അറകളോടു കൂടിയ പൂജാസ്ഥലത്തെ ഒരു അറ തുറന്നപ്പോൾ പൊലിസിനു ലഭിച്ചത് താലത്തിൽ പൂജിച്ചുവച്ച ലോട്ടറി ടിക്കറ്റും ഒപ്പം നിലവിളക്കും. ഇതിൽ കൂടുതലും അടുത്തകാലത്ത് എടുത്ത ടിക്കറ്റുകളാണ്. രണ്ടാമത്തെ അറയിൽ നിന്നും ലഭിച്ച പെട്ടിയിൽ ഉണ്ടായിരുന്നത് മുണ്ടും ഷർട്ടും സാരിയും കുറെ കുപ്പിവളകളുമായിരുന്നു.
അന്ധവിശ്വാസത്തിന് അടിമകളായ അമ്മയും മകനും
അന്ധവിശ്വാസത്തിന് അടിമകളായിരുന്നു ലേഖയുടെ ഭർത്താവ് ചന്ദ്രനും അയാളുടെ അമ്മ കൃഷ്ണമ്മയും. സമ്പത്ത് ഉണ്ടാകുന്നതിനായി നിരന്തരം ലോട്ടറി എടുക്കുകയും അവ വെച്ച് പൂജ ചെയ്യുകയും പതിവായിരുന്നു. ബാങ്കുകാർ വീട് ജപ്തി ചെയ്യും എന്ന അവസ്ഥയിൽ കടം എത്തിയപ്പോഴും എല്ലാം 'അവർ നോക്കിക്കൊള്ളും, അവർ വസിക്കുന്ന മണ്ണ് വിൽക്കാനാകില്ല' എന്നായിരുന്നു ചന്ദ്രന്റെയും അമ്മയുടെയും നിലപാട്. മകൾ വൈഷ്ണവിയെ കുട്ടിയായിരുന്നപ്പോൾ നരബലി നടത്താൻ പോലും ശ്രമമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറഞ്ഞതെന്നാണ് മലയാള മനോരമ പത്രം റിപ്പോർട്ട് ചെയ്യുന്നത്.
പൂജാ സ്ഥലത്തേക്ക് മറ്റാർക്കും പ്രവേശനമില്ലായിരുന്നു. അയൽവാസികളുമായി പോലും വലിയ അടുപ്പം സൂക്ഷിക്കാത്തതിനാൽ ഇവിടെ നടക്കുന്ന കാര്യങ്ങൾ അവരും അറിഞ്ഞിരുന്നില്ല. ലേഖയെ പോലും കൊല്ലാനും ഇവിടെ ശ്രമമുണ്ടായതായാണ് ബന്ധുക്കൾ പറയുന്നത്.
നാട്ടുകാരുമായി വലിയ അടുപ്പമൊന്നും ചന്ദ്രൻ പുലർത്തിയിരുന്നില്ല. ലൂസ് ചന്ദ്രൻ എന്നാണ് നാട്ടുകാർ ഇയാളെ വിളിച്ചിരുന്നത്.ഭാര്യയോടും മകളോടും വൈകാരികമായ യാതൊരു അടുപ്പവും ചന്ദ്രന് ഇല്ലായിരുന്നു എന്നു വെളിവാകുന്ന പ്രതികരണമായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ ചന്ദ്രൻ കണ്ടത് യാതൊരു ഭാവവ്യത്യാസവും ഇല്ലാതെയായിരുന്നു. ഒരു തുള്ളി കണ്ണീർപോലും പൊഴിഞ്ഞില്ല. 'കണ്ടോ' എന്ന ചോദ്യത്തിന് ശാന്തമായി തന്നെ തലയാട്ടി.
ചന്ദ്രനെ മൃതശരീരങ്ങൾ കാണിക്കണമോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ബന്ധുക്കളും മറ്റുള്ളവരും ഒടുവിൽ ചന്ദ്രനെ മാത്രം കാണിക്കാം എന്ന ധാരണയിൽ എത്തി. തുടർന്ന് പൊലീസിനെ അറിയിച്ചു. കനത്ത സുരക്ഷയിൽ സ്റ്റേഷനിൽനിന്ന് പൊലീസ് ഇയാളെ എത്തിച്ചു. ആദ്യം ലേഖയെ കണ്ടു. പൂർണമായി കത്തിക്കരിച്ച വൈഷ്ണവിയുടെ മുഖമുൾപ്പെടെ മറച്ചിരുന്നു. ചന്ദ്രന് വേണ്ടി മുഖം മറച്ചിരുന്ന ഭാഗം നീക്കിക്കൊടുത്തു. ഭാവഭേദങ്ങൾ ഒന്നുമില്ലാതെയാണ് ഭാര്യയെയും മകളെയും അവസാനമായി ചന്ദ്രൻ കണ്ടത്. പിന്നീട് പൊലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിച്ചപ്പോൾ ചെറിയ പ്രതിഷേധസ്വരം ഉയർന്നെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.
ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയെ മൃതദേഹം കാണിക്കാൻ കൊണ്ടുവന്നിരുന്നില്ല. കൃഷ്ണമ്മ, കാശി, ശാന്ത എന്നിവരെ കൊണ്ടുവരരുത് എന്ന് ബന്ധുക്കൾ നിബന്ധനവച്ചിരുന്നു
പീഡനം തുടർക്കഥ
സ്ത്രീധനത്തിന്റെ പേരിൽ കൃഷ്ണമ്മയുടെ പീഡനം വിവാഹ ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ ലേഖ അനുഭവിക്കേണ്ടി വന്നിരുന്നു. പീഡിപ്പിച്ചതിനെ തുടർന്ന് ലേഖ നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചതായി ബന്ധുക്കളുടെ വെളിപ്പെടുത്തൽ. ലേഖയുടെ ഇളയച്ഛൻ ശ്രീകുമാറും സഹോദരി ബിന്ദുവുമാണ് ഇക്കാര്യം പുറത്തറിയിച്ചത്.
കൃഷ്ണമ്മ സ്ത്രീധനത്തിന്റെ പേരിൽ വഴക്കുണ്ടാക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. ഇനിമേൽ പ്രശ്നങ്ങളൊന്നുമുണ്ടാക്കരുതെന്ന് പൊലീസ് കൃഷ്ണമ്മയ്ക്ക് താക്കീതും നൽകിയിരുന്നതായും ഇവർ പറയുന്നു. ലേഖയെ വിഷം നൽകി കൊല്ലാനും മകളെ നരബലി നടത്താനും കൃഷ്ണമ്മ ശ്രമിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്. തങ്ങൾ അനുഭവിച്ച പീഡനങ്ങളംെ കുറിച്ച് ലേഖ ആത്മഹത്യാ കുറിപ്പിലും വ്യക്തമാക്കുന്നുണ്ട്. ഭാര്യയെന്ന പരിഗണന ലഭിച്ചിരുന്നില്ലെന്നും ആഹാരം കഴിക്കാൻ പോലും അവകാശമില്ലെന്നും ആത്മഹത്യാ കുറിപ്പിൽ ലേഖ എഴുതിയിരുന്നു.
കോട്ടൂരിലെ മന്ത്രവാദിയും കുടുങ്ങും
കോട്ടൂരിലെ മന്ത്രവാദി പറയുന്നതായിരുന്നു ഇരുവരുടെയും വേദവാക്യം. എന്നാൽ ഇയാൾ ഇപ്പോഴും അദൃശ്യനായി തുടരുകയാണ്. മന്ത്രവാദവും പൂജകളും ചന്ദ്രൻ നടത്തിയിരുന്നത് കോട്ടൂരിലെ ഒരു മന്ത്രവാദിയുടെ നേതൃത്വത്തിലാണെന്ന് പരിസരവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇയാളെ സംബന്ധിച്ച് പ്രദേശവാസികൾക്കും വലിയ പിടിയില്ല. രാത്രികാലങ്ങളിലാണ് ഇയാൾ ഇവിടെ എത്തിയിരുന്നത്.
കോട്ടൂരിൽ ഉള്ളതാണെന്ന് മാത്രം അറിയാം. മറ്റുവിവരങ്ങൾ ഒന്നും ഇയാളെക്കുറിച്ച് പരിസരവാസികൾക്ക് അറിയില്ല. പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇക്കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
വസ്തുവിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നതായും കഴിഞ്ഞ ആഴ്ചയും ഇവരുടെ വീട്ടിൽ മന്ത്രവാദം നടന്നതായും ചോദ്യം ചെയ്യലിൽ ചന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്. മന്ത്രവാദിയെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ചന്ദ്രൻ, കൃഷ്ണമ്മ, ചന്ദ്രന്റെ സഹോദരി ശാന്ത, ഇവരുടെ ഭർത്താവ് കാശി എന്നിവരെ നെയ്യാറ്റിൻകര ജില്ലാ സെഷൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
ചികിത്സ വീണ്ടും തൊലിപ്പുറത്തൊതുങ്ങും
അന്ധവിശ്വാസത്തിന്റെ ഇരകളാണ് സത്യത്തിൽ നെയ്യാറ്റിൻകരയിലെ ലേഖയും വൈഷ്ണവിയും. മറ്റെല്ലാ കാലത്തേക്കാളും സജീവമായി അന്ധവിശ്വാസങ്ങൾ സംസ്ഥാനത്ത് പ്രചരിക്കപ്പെടുന്നുണ്ട്. പ്രാകൃതമായ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഒരു മത വിശ്വാസികളും പിന്നിലല്ല. പത്രം സൗഖ്യമാക്കുന്നതും രോഗശാന്തി ശിശ്രൂഷയും തുടങ്ങി കൂടോത്രവും ആഭിചാരവും ജിന്നും മലക്കുകളുമെല്ലാം കേരളത്തിൽ ഇന്ന് സജീവമാണ്. സാങ്കേതിക വിദ്യകളുടെ സാധ്യകൾ കൂടി പ്രയോജനപ്പെടുത്തിയാണ് ഇത്തരം തട്ടിപ്പു സംഘങ്ങൾ പ്രവർത്തിക്കുന്നത്.
ഇത്തരം സംഘങ്ങൾക്ക് എതിരെ സമഗ്രമായ നടപടി എടുക്കുകയും ശാസ്ത്രീയത പ്രചരിപ്പിക്കുകയും ചെയ്യാത്തിടത്തോളം അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ലേഖമാരും വൈഷ്ണവിമാരും എരിഞ്ഞടങ്ങുമെന്നാണ് ഈ വിഷയങ്ങൾ പഠിക്കുന്ന മനഃശാസ്ത്രജ്ഞരും സ്വതന്ത്ര ചിന്തകരും ചൂണ്ടിക്കാട്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്