ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് പോയ ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ സുധീരൻ; 'നേതാക്കൾ ചടങ്ങിൽ പങ്കെടുത്തത് തെറ്റ്, പോകും മുമ്പ് ഔചിത്യം കാണിക്കണമായിരുന്നു'; കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്ന് ചെന്നിത്തല: കോൺഗ്രസിൽ ആഭ്യന്തര കലഹത്തിന് മൂർച്ഛകൂട്ടി അടൂർ പ്രകാശിന്റെ ബന്ധുത്വം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എന്തും ഏതും വിവാദമാകുന്ന കേരളത്തിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിമരുന്നിട്ട് മുന്‍മന്ത്രി അടൂർ പ്രകാശിന്റെയും ബാറുടമാ നേതാവ് ബിജു രമേശിന്റെയും ബന്ധുത്വം. ബിജു രമേശിന്റെ മകളും അടൂർ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പങ്കെടുത്തതിനെ ചൊല്ലിയാണ് വിവാദം മുറുകുന്നത്. മുൻസർക്കാറിനെ താഴെയിറക്കാൻ കൂട്ടു നിന്ന വിവാദ പുരുഷന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പങ്കെടുത്തതിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തി.
വിവാഹ നിശ്ചയ ചടങ്ങിൽ നേതാക്കൾ പങ്കെടുത്തത് തെറ്റാണെന്ന് സുധീരൻ പറഞ്ഞു. വ്യക്തിപരമായ ചടങ്ങിൽ പങ്കെടുക്കുമ്പോൾ നേതാക്കൾ ഔചിത്യം കാണിക്കണമായിരുന്നുവെന്നും സുധീരൻ പറഞ്ഞു. യുഡിഎഫ് സർക്കാറിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും മുൻകൈയെടുത്ത് ആളാണ് ബിജു. അങ്ങനെയുള്ള വ്യക്തിയുടെ വിവാഹത്തിന് പോകുമ്പോൾ ഔചിത്യം കണക്കാണക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവാഹം സ്വകാര്യമായ ചടങ്ങാണ് എങ്കിലും മുൻകരുതൽ ആവശ്യമായിരുന്നുവെന്നും സുധീരൻ പറഞ്ഞു. രണ്ട് ദിവസം മുമ്പായിരുന്നു ബിജു രമേശിന്റെ മകൾ മേഘയും, മുൻ റവന്യൂമന്ത്രിയും കോന്നി എംഎൽഎയുമായ അടൂർ പ്രകാശിന്റെ മകനുമായ അജയ്കൃഷ്ണനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. അതേസമയം സുധീരന്റെ വിമർശനത്തോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചില്ല.
ബിജു രമേശിന്റെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരം അൽസാജ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എ പി അനിൽ കുമാർ, ഗണേശ് കുമാർ എംഎൽഎ, ശബരീനാഥ് എംഎൽഎ യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ എന്നിവർ പങ്കെടുത്തിരുന്നു. എൽഡിഎഫിൽ നിന്നും വിഎസും പിണറായി വിജയനും ഒഴികെ എല്ലാ നേതാക്കളും പങ്കെടുക്കുകയുണ്ടായി.
അതേസമയം വിവാദ പുരുഷന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കുന്നത് വിവാദമാകുമെന്നതിൽ രണ്ട് നേതാക്കളും മാദ്ധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് എത്തിയത്. മാദ്ധ്യമങ്ങളെല്ലാം പോയ ശേഷമായിരുന്നു ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് എത്തിയത്. ക്യാമറ കണ്ണുകളെ വെട്ടിച്ച് നേതാക്കൾ എത്തിയത്. ഇക്കാര്യം ഇന്നലെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. വിവാഹ നിശ്ചയത്തിന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ എത്തിയിരുന്നില്ല. അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നോ എന്ന കാര്യത്തിൽ പോലും വ്യക്തതയില്ല.
സംഭവത്തിൽ സുധീരൻ പരസ്യമായി എതിർപ്പുയർത്തിയതോടെ കോൺഗ്രസിലെ ഗ്രൂപ്പ് യുദ്ധത്തിന് പുതിയ ആയുധമായി അടൂർ പ്രകാശിന്റെ പുതിയ ബന്ധുത്വം മാറുകയാണ്. സ്വകാര്യ ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ തങ്ങൾക്കെതിരെ സുധീരൻ തിരിഞ്ഞതിൽ ഇരുവർക്കും കടുത്ത അമർഷമുണ്ട്. അടൂർ പ്രകാശും ഈ വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പോയതിൽ മാണിക്കും കടുത്ത അമർഷമുണ്ട്. മാണി ആരോപിച്ച ബാർകോഴയുടെ സൂത്രധാരന്മാർ ആരെന്ന് തെളിയിക്കുന്നതാണ് നേതാക്കൾ വിവാദ പുരുഷന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തതിലൂടെ വ്യക്തമായതെന്നാണ് കേരളാ കോൺഗ്രസ് കേന്ദ്രങ്ങളിലും അടക്കം പറച്ചിൽ.
വ്യാഴാഴ്ച്ച തിരുവനന്തപുരത്ത് കഴക്കൂട്ടം അൽസാജിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. പന്ത്രണ്ട് മണിക്കായിരുന്നു മുഹൂർത്തം. ഈ സമയത്തൊന്നും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വന്നിരുന്നില്ല. എന്നാൽ അതിഥികളൊക്കെ പോയെന്ന് ഉറപ്പായ ശേഷം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേദിയിലെത്തി അടൂർ പ്രകാശിന്റെ മകനേയും ബിജു രമേശിന്റെ മകളേയും ആശിർവദിച്ചു. പുറത്ത് ആരും അറിയാതിരിക്കാനായിരുന്നു ഇത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചടങ്ങിനെത്തിയില്ലെന്ന വാർത്തയുമെത്തി.
കല്ല്യാണ നിശ്ചയ വേദിയിൽ ആളുകളെല്ലാം പോയ ശേഷം രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും എത്തിയെന്ന് ഉറപ്പിച്ചു. ഇതിന് ശേഷം ബിജു രമേശ് ഫേസ്ബുക്കിൽ പോസ്റ്റിടുകയുമുണ്ടായി. ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെ കെഎം മാണിയുടെ ശ്രദ്ധയിലും ഇതു പെട്ടിരുന്നു. ആരും അറിയാതെ ഇരുവരും പോയത് തന്നെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് മാണിയുടെ പക്ഷം. കോൺഗ്രസിലെ എല്ലാ നേതാക്കളും ബിജു രമേശുമായി അവിഹിതത്തിലാണെന്ന ആരോപണമാണ് മാണി ഉയർത്തുന്നത്. കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം ഒഴിച്ചു കൂടാനാവാത്ത ചടങ്ങായി ഇതിനെ കണ്ടു.
മന്ത്രിസഭയിലെ സഹപ്രവർത്തകനായിരുന്നു അടൂർ പ്രകാശ്. എന്നാൽ യുഡിഎഫിന്റെ തുടർ ഭരണ മോഹം അട്ടിമറിച്ച ബാർ കോഴയിലെ ബന്ധുത്വം ഉറപ്പിക്കാൻ എന്ത് ന്യായത്തിന്റെ പേരിൽ പോയതായാലും ശരിയല്ലെന്ന് മാണി ഉറച്ചു വിശ്വസിക്കുന്നു. മാണിയുടെ അതേവാദവമാണ് ഇപ്പോൾ സുധീരനും ഉയർത്തുന്നത്. തീർത്തും ഒരു ഉത്സവാന്തരീക്ഷത്തിലാണ് വ്യവസായി ബിജു രമേശിന്റെ മകളും മുൻ റവന്യു മന്ത്രിയും കോന്നി എംഎൽഎയുമായ അടൂർ പ്രകാശിന്റെ മകൻ അജയ് കൃഷ്ണനും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കഴക്കൂട്ടം അൽ സാജ് കൺവെൻഷൻ സെന്ററിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഒന്നിന് പുറകെ ഒന്നായി എത്തിയ രാഷ്ട്രീയ സാമൂഹിക സാംസാരിക നായകരെ സ്വീകരിക്കുതിനായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരുത്. ചടങ്ങ് ക്യാമറയിൽ പകർത്തുതിനായി മാത്രം അനേകം ക്യാമറാമാൻ മാരെ സജ്ജമാക്കിയിരുന്നു.
തനത് കേരളീയ ശൈലിയിലെ ഇളനീർ മുതൽ വിവിധ ഇനം പാനീയങ്ങൾ നൽകിയാണ്് അതിഥികളെ സ്വീകരിച്ചത്. കൃത്യം 11.30 കഴിഞ്ഞപ്പോൾ വരനും കൂട്ടരും വേദിയിലെത്തി. വധൂ വരന്മാരെ താലപ്പൊലിയുടെ അകമ്പടിയോടാണ് വേദിയിലേക്ക് സ്വീകരിച്ചത്.പ്രാർത്ഥനയ്ക്ക് ശേഷമാരംഭിച്ച വിവാഹ നിശ്ചയ ചടങ്ങിൽ ചടങ്ങിൽ ഇരുവരുടേയും കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുതാണ് ആദ്യം നടന്നത്. വേദിയിൽ പ്രതിശ്രുത വധു വരന്മാർക്കൊപ്പമാണ് വേദിയിൽ ബന്ധുക്കളുടെ സ്ഥാനം. വധു മേഘയുടെ അടുത്തായി അച്ഛൻ ബിജു രമേശും അമ്മയും സഹോദരിയും നിന്നപ്പോൾ വരൻ അജയുടെ അടുത്തായി അച്ഛൻ അടൂർ പ്രകാശും ഭാര്യയും ഇവരുടെ മൂത്ത മകനും കുടുംബവും, അടൂർ പ്രകാശിന്റെ മകളും ഭർത്താവുമാണ് വേദിയിലുണ്ടായിരുന്നത്. തുടർന്ന് ജാതകം കൈമാറുന്നതിനായി ബിജു രമേശും അടൂർ പ്രകാശും മുഖാമുഖം ഇരുന്ന ശേഷം ജാതകം കൊടുക്കുന്നതും സ്വീകരിക്കുന്നതുമായി സദസ്സിനെ അറിയിച്ചു. ശേഷം ജാതകം കൈമാറുകയും ചടങ്ങിന് ഏവരുടേയും അനുവാദം വാങ്ങിയ ശേഷം ബിജു രമേശ് മകൾക്കും അടൂർ പ്രകാശ് മകൻ അജയ്ക്കും വിവാഹ നിശ്ചയത്തിനുള്ള മോതിരങ്ങൾ കൈമാറി. തുടർന്ന് ഇരുവരും മോതിരം മാറി.
ഡിസംബർ 4ന് വൈകുന്നേരം 6.30നും 7 മണിക്കും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് ഇവർ തമ്മിലുള്ള വിവാഹം നടക്കുന്നത്. മന്ത്രിമാർ അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യം വിവാഹത്തിന് ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍