പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്കിലെ കരുണാകരനെ വെട്ടിയതിനെ തുടർന്ന് ഒരു കാറിനെ പിന്തുടർന്നതിനെ തുടർന്നാണ് സേവറി സംഭവം ഉണ്ടാകുന്നത്; സേവറി ഹോട്ടലിലെ നാണുവിനെ കൊന്ന കേസ് വീണ്ടും അന്വേഷിക്കും; നാൽപ്പാടി വാസുവിലും പുനരന്വേഷണം; കണ്ടോത്ത് ഗോപിയും പരാതി നൽകും; കേസിനുള്ള സാധ്യത തേടി ഇരുപക്ഷവും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുക്കുമെന്ന് ഉറപ്പായി. കണ്ണൂർ സേവറി ഹോട്ടലിലെ നാണുവിനെ കോൺഗ്രസുകാർ അബദ്ധത്തിൽ കൊലപ്പെടുത്തിയെന്നു വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നീക്കം. പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പണ്ടു പദ്ധതിയിട്ടിരുന്നുവെന്ന ആരോപണം അന്വേഷിക്കാൻ വെല്ലുവിളിച്ചും മുഖ്യമന്ത്രിക്കെതിരെ വധക്കേസ് പങ്കാളിത്തം ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ കെ സുധാകരനും ഉന്നയിച്ചിട്ടുണ്ട്. ഇതിൽ കൊണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിക്ക് എതിരെയാണ്.
പിണറായി വിജയനു നട്ടെല്ലുണ്ടെങ്കിൽ എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിച്ചു നടപടിയെടുക്കണം. ആരോപണങ്ങൾ തെളിയിച്ചാൽ ഞാൻ രാഷ്ട്രീയം അവസാനിപ്പിക്കും. മറിച്ചായാൽ പിണറായി എന്തുചെയ്യും ?-ഇതായിരുന്നു സുധാകരന്റെ ചോദ്യം. എന്നാൽ സുധാകരന്റെ ആരോപണങ്ങൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ തൽക്കാലം മറുപടി നൽകില്ല. ഇന്നലെ അദ്ദേഹം വാർത്താസമ്മേളനം നടത്തിയില്ല. സാധാരണ ശനിയും ഞായറും വാർത്താസമ്മേളനം നടത്താറില്ല. ഇനി തിങ്കളോ ചൊവ്വയോ മാത്രമേ സാധ്യതയുള്ളൂ. അന്നും ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സാധ്യത കുറവാണ്.
തോക്കും ഉണ്ടയും എടുത്തു നടക്കുന്ന മുഖ്യമന്ത്രി ഒരു വിരൽ ചൂണ്ടുമ്പോൾ നാലുവിരൽ തന്റേ നേരെത്തന്നെയാണ് ചൂണ്ടുന്നതെന്ന് ഓർക്കണം. സേവറി ഹോട്ടലിൽ അക്രമമുണ്ടായത് പള്ളിക്കുന്ന് ബാങ്കിലെ അക്രമത്തെ തുടർന്ന് കണ്ണൂർ ജില്ലയിൽ നടന്ന കേസുകളെക്കുറിച്ച് അറിയാത്തവരുണ്ട്. താൻ ഡി.സി.സി പ്രസിഡന്റായ കാലയളവിൽ സിപിഎം പ്രവർത്തകരെ ആക്രമിച്ച നാലുകേസുകളാണ് കോൺഗ്രസ് ഉൾപ്പെട്ട കേസുകൾ. ഒന്ന് വിനോദിനെ ചൊവ്വ ബാങ്കിലിട്ട് വെട്ടിയ കേസ്. ഈ കേസ് ജയന്ത്ലാലിനെ വെട്ടിയതിന് കൗണ്ടറായി സംഭവിച്ചതാണ്.
ഈ കേസുകളിലൊക്കെ പ്രതികളുമുണ്ടായിട്ടുണ്ട്. കോഓപ്പറേറ്റീവ് പ്രസ്സിൽ പ്രശാന്തിനെ വെട്ടിയത് കൂടത്തിൽ വിജയന്റെ കൈവെട്ടി വയലിൽ എറിഞ്ഞ ശേഷം ഉണ്ടായ പ്രകോപനത്തിലാണ്. സേവറി ഹോട്ടലിൽ നാണു വധിക്കപ്പെട്ട അക്രമം ഉണ്ടായത് പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്കിലെ കരുണാകരനെ വെട്ടിയതിനെ തുടർന്ന് ഒരു കാറിനെ പിന്തുടർന്നതിനെ തുടർന്നാണ് സേവറി സംഭവം ഉണ്ടാകുന്നതെന്നും കെ.സുധാകരൻ പറഞ്ഞു. ഈ വാക്കുകളിൽ നിന്ന് കേസെടുക്കാനുള്ള സാധ്യതയാണ് സർക്കാർ ആലോചിക്കുന്നത്. നാണുവിനെ കൊന്നത് തങ്ങളാണെന്ന് സുധാകരൻ സമ്മതിക്കുന്നുവെന്നാണ് സിപിഎം പറയുന്നത്.
അതിരൂക്ഷ വിമർശനമാണ് പിണറായിയ്ക്കെതിരെ സുധാകരൻ നടത്തുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലെത്തിയ 30 അംഗ സംഘം വാൾകൊണ്ടു വെട്ടിയെന്നാണ് കണ്ടോത്ത് ഗോപിയുടെ പരാതി. കഴുത്തിനു വെട്ടാൻ ശ്രമിക്കുന്നതിനിടയിൽ കൈകൊണ്ടു തടഞ്ഞപ്പോൾ, കൈക്കു വെട്ടേറ്റ പാടും അദ്ദേഹം കാട്ടി. അന്നു പൊലീസ് മൊഴി രേഖപ്പെടുത്തിയെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ ഇത് വീണ്ടും കേസാക്കാനുള്ള സാധ്യതയാണ് സുധാകരൻ തേടുന്നത്. പൊലീസ് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കില്ല. അതുകൊണ്ട് തന്നെ കോടതിയുടെ ഉത്തരവ് ഇതിന് അനിവാര്യമാണ്.
കെ.സുധാകരൻ വെളിപ്പെടുത്തിയ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കേസിനുള്ള സാധ്യത സർക്കാരും പ്രതിപക്ഷവും പരിശോധിക്കുമ്പോൾ മറ്റ് രാഷ്ട്രീയ വിഷയങ്ങളെല്ലാം ചർച്ചകളിൽ നിന്നും അകലും. നാൽപാടി വാസു വധക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ പുനരന്വേഷണ സാധ്യതയും സർക്കാർ പരിശോധിക്കും. ഇടുക്കിയിലെ പൊതുയോഗത്തിൽ എം.എം. മണി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്നത്തെ യുഡിഎഫ് സർക്കാർ കേസെടുത്ത മാതൃക പിന്തുടരാനാണ് ആലോചന.
പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പണ്ടു പദ്ധതിയിട്ടിരുന്നുവെന്ന ആരോപണം അന്വേഷിക്കാൻ വെല്ലുവിളിച്ചും മുഖ്യമന്ത്രിക്കെതിരെ വധക്കേസ് പങ്കാളിത്തം ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും ആയിരുന്നു സുധാകരന്റെ പ്രത്യാക്രമണം. ജനസംഘം പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെട്ട കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതിയെന്ന് എഫ്ഐആറിലുണ്ടെന്നു സുധാകരൻ ആരോപിച്ചു.
കണ്ണൂർ ഡിസിസി സെക്രട്ടറി കണ്ടോത്ത് ഗോപിയെ അടിയന്തരാവസ്ഥക്കാലത്തു പിണറായി കൊടുവാൾ കൊണ്ടു വെട്ടിയെന്ന് ആരോപിച്ച സുധാകരൻ, അദ്ദേഹത്തെ മാധ്യമപ്രവർത്തകർക്കു മുന്നിൽ ഹാജരാക്കി. പിണറാിയുടെ മക്കളെ തട്ടിക്കൊണ്ടുപോകാൻ ഞാൻ പദ്ധതിയിട്ടെന്ന് അറിയിച്ച വ്യക്തിയുടെ പേര് എന്തുകൊണ്ടാണ് മുഖ്യമന്ത്രി വെളിപ്പെടുത്താത്തത് ? എന്തുകൊണ്ടാണ് പരാതി നൽകാതിരുന്നത് ? സ്വന്തം ഭാര്യയോടു പോലും പറഞ്ഞിട്ടില്ലത്രേ. മക്കളുടെ കാര്യം ഭാര്യയോടു പറയില്ലേ ? ഇത്തരം കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ എഴുതിവച്ചു വേണോ വായിക്കാൻ ? അതു ഹൃദയത്തിൽനിന്നു വരേണ്ടതല്ലേ ? ആ ആരോപണം വിശ്വാസയോഗ്യമല്ല-സുധാകരൻ പറഞ്ഞു.
വിദേശ കറൻസി ഇടപാടും കള്ളക്കടത്തും നടത്തിയതു ഞാനല്ല, മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഐടി വകുപ്പിന്റെ എന്തു പരിപാടിയിലും സ്വാഗതം പറഞ്ഞിരുന്നതു സ്വപ്ന സുരേഷാണ്. മുഖ്യമന്ത്രിയുടെ വിദേശ യാത്രകളിൽ ഒപ്പം പോയി. എന്നിട്ടു ചോദ്യങ്ങൾ ഉയർന്നപ്പോൾ ഏതു സ്വപ്ന എന്നാണു പിണറായി തിരിച്ചുചോദിച്ചത്. എനിക്കു മണൽമാഫിയ ബന്ധമുണ്ടെങ്കിൽ അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ കയ്യിൽ ഭരണമുണ്ടല്ലോ. ആരാണു മാഫിയയെന്നു ജസ്റ്റിസ് സുകുമാരൻ പണ്ടു പറഞ്ഞിട്ടുണ്ട്. വെടിയുണ്ട പിടിച്ചത് എന്റെ കയ്യിൽ നിന്നാണോ ? പിണറായിയുടെ കയ്യിൽനിന്നല്ലേ ? തോക്കു കൊണ്ടുനടന്ന പിണറായി ആണോ, തോക്ക് ഇല്ലാത്ത ഞാനാണോ മാഫിയ എന്നു ജനം പറയട്ടെ.
മനോരമ ആഴ്ചപ്പതിപ്പുമായുള്ള അഭിമുഖത്തിൽ വന്നതിൽ ചിലതു പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചു പറഞ്ഞതായിരുന്നില്ല. പിണറായി വിജയനെ ബ്രണ്ണൻ കോളജ് പഠന കാലത്തു മർദിച്ചെന്ന കാര്യം ലേഖകനോടു വ്യക്തിപരമായി പറഞ്ഞതാണ്. ബ്രണ്ണൻ കോളജിൽ എന്നെ നഗ്നനാക്കി നടത്തിയെന്ന ആരോപണം തെറ്റാണ്. അക്കാലത്തെ കാര്യങ്ങൾ ആരോടെങ്കിലും അന്വേഷിച്ചാൽ അതു മനസ്സിലാകും. അന്നത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളുമുണ്ട്. ഞാൻ വേണമെങ്കിൽ പത്തോ ഇരുപതോ പേരെ കൊണ്ടുവരാം. ഒരാളെങ്കിലും ആരോപണം ശരിവച്ചാൽ ഞാൻ എല്ലാ പണിയും നിർത്താം. പിണറായി ഏതോ സ്വപ്ന ലോകത്താണ്. മമ്പറം ദിവാകരനും എ.കെ. ബാലനും ബ്രണ്ണൻ കോളജിൽ വന്നത് 1971 ലാണ്. പിണറായിയുമായി പ്രശ്നമുണ്ടാകുമ്പോൾ അവർ കോളജിൽ ഇല്ല-സുധാകരൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍