നീ മൊഴിയുന്ന പൊട്ടത്തരങ്ങളിൽ... കവിത കണ്ടെത്തി സായൂജ്യമടയുന്നോൻ; ജീവിതം കൊണ്ടു കവിത രചിച്ചോൻ.. റോയൽറ്റി വാങ്ങാത്തോൻ; ആരാണു നീ ഒബാമ.. സന്നിധാനത്തെ കഴുതയെ പോൽ ഒത്തിപ്പേര് ചുമടെടുക്കുന്ന കൊണ്ടേ ആനപ്പുറത്തു നീ തിടമ്പുമായി ഇരിക്കുന്നു: കവിതയിലെ ആക്ഷേപ ഹാസ്യത്തിൽ തുടങ്ങിയ പൊട്ടിത്തെറിക്ക് പുതുമാനം; റോഡുകളുടെ ദുരവസ്ഥയിൽ ധനവകുപ്പിനെതിരെ വിമർശനവുമായി ജി. സുധാകരൻ; സിപിഎമ്മിൽ സുധാകരൻ-തോമസ് ഐസക് പോര് തീരുന്നില്ല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കുട്ടനാട്ടിലെ പുനരധിവാസ പ്രവർത്തനത്തിൽ പരസ്പരം പഴിചാരി ആലപ്പുഴ ജില്ലയിലെ സിപിഎം മന്ത്രിമാർ ഏറെ ചർച്ചയായിരുന്നു. പാടശേഖരങ്ങളിലെ വെള്ളംവറ്റിക്കാത്ത വിഷയത്തിലാണ് മന്ത്രി ജി സുധാകരനും തോമസ് ഐസക്കും വ്യത്യസ്ഥ നിലപാടുകൾ എടുത്തത്. പ്രളയദുരിതാശ്വാസത്തിന് കൈത്താങ്ങാവാൻ ലോട്ടറിവകുപ്പിന്റെ നവകേരള ലോട്ടറി ടിക്കറ്റിന്റെ പ്രകാശന ചടങ്ങിന്റെ അദ്ധ്യക്ഷനായ മന്ത്രി ജി സുധാകരൻ തോമസ്ഐസക്കിന് വേദിയിലിരുത്തി വിമർശനത്തിന് തുടക്കമിട്ടു. ആലപ്പുഴ സിപിഎമ്മിലെ ഗ്രൂപ്പ് പോരായിരുന്നു ഇതിനെല്ലാം കാരണം. ഇപ്പോൾ വീണ്ടും വിമർശനവുമായി എത്തുകയാണ് ജി സുധാകരൻ.
പഞ്ചായത്ത്, കോർപറേഷൻ റോഡുകളുടെ ശോച്യാവസ്ഥയിൽ ധനവകുപ്പിനെ കുറ്റപ്പെടുത്തുകയാണ് പൊതുമരാമത്ത് മന്ത്രി. ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി മൂന്നു വർഷമായി സർക്കാർ ഒരു പൈസപോലും അനുവദിച്ചിട്ടില്ല. ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാകില്ലെന്നും ജി.സുധാകരൻ പറഞ്ഞു. കൊച്ചിയിലെ റോഡുകൾ നന്നാക്കാത്ത സർക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ വിശദീകരണം. കുറ്റമെല്ലാം ധനവകുപ്പിനും. പണം ഇല്ലാതെ എങ്ങനെ എല്ലാം ചെയ്യുമെന്ന ചോദ്യമാണ് സുധാകരൻ ഉയർത്തുന്നത്.
പി.ഡബ്ലിയുഡി റോഡുകളേക്കാൾ കഷ്ടമാണ് പഞ്ചായത്ത്, കോർപറേഷൻ റോഡുകളുടെ അവസ്ഥ. അവരെക്കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സർക്കാർ ഫണ്ട് നൽകാതെ പഞ്ചായത്തുകൾ എന്ത് ചെയ്യാനാണെന്നും സുധാകരൻ ചോദിക്കുന്നു. അറ്റകുറ്റപ്പണിക്കായി 700 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. അടിയന്തരമായി നന്നാക്കേണ്ട റോഡുകളുടെ പട്ടിക എംഎൽഎമാർ ഒരാഴ്ചക്കുള്ളിൽ നൽകണം. അനുവദിക്കുന്ന പണം ദുർവിനിയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജനപ്രതിനിധികൾക്ക് നൽകിയ കത്തിൽ മന്ത്രി ആവശ്യപ്പെട്ടു.
പിഐ നേതാവ് കാനം രാജേന്ദ്രനെതിരെ രാഷ്ട്രീയ പ്രശ്നത്തിൽ പോസ്റ്റർ ഒട്ടിച്ച സിപിഐക്കാർക്കെതിരെ കേസെടുത്തവരാണ് ആലപ്പുഴയിലെ പൊലീസ്. സർക്കാരിന്റെ ധൂർത്തിനെ വിമർശിച്ചാലും കേസു വരും. ഓമനക്കുട്ടൻ വിവാദത്തിൽ മന്ത്രി ജി. സുധാകരനെ പരിഹസിച്ച് ഫേസ്ബുക്കിൽ കവിതയെഴുതിയ സിപിഎം ലോക്കൽ സെക്രട്ടറിയെ മറ്റൊരു സംഭവത്തിൽ പ്രതിയാക്കി പൊലീസ് കേസ്. ആലപ്പുഴയിലെ സിപിഎമ്മിലെ വിഭാഗീയ പ്രശ്നങ്ങലാണ് ഇതിന് കാരണം. മന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനും തമ്മിലെ ഭിന്നതയുടെ ഏറ്റവും പുതിയ തെളിവ്. എംഎൽഎ പ്രതിഭാ ഹരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടങ്ങിയ വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല.. ഇതിന് പുതിയ മാനം നൽകുന്നതാണ് സുധാകരന്റെ പ്രസ്താവന.
കൊക്കോതമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ ജി.പണിക്കർക്കെതിരെ സുധാകരൻ രംഗത്ത് വന്നതിന്റെ തുടർച്ചയാണ് ഈ വിവാദവും. ദുരിതാശ്വാസ ക്യാംപിൽ പണം പിരിച്ചെന്ന് ആരോപണമുയർന്നയുടൻ ലോക്കൽ കമ്മിറ്റിയംഗം എസ്. ഓമനക്കുട്ടനെ സസ്പെൻഡ് ചെയ്തതിലും സംഭവത്തിൽ മന്ത്രി ജി.സുധാകരന്റെ നടത്തിയ പ്രതികരണത്തിലും പ്രതിഷേധിച്ചാണ് 'ദുരിതാശ്വാസ ക്യാംപിലെ കഴുത' എന്ന പേരിൽ പ്രവീൺ കവിത പോസ്റ്റ് ചെയ്തത്. സുധാകരൻ മുൻപ് 'സന്നിധാനത്തിലെ കഴുത' എന്ന പേരിൽ കവിത എഴുതിയിരുന്നു. ഇതിനെ കളിയാക്കുക കൂടിയാണ് പ്രവീൺ ചെയ്തതെന്നാണ് വിലയിരുത്തൽ. ഓമനക്കുട്ടനെ ആദ്യം വിമർശിച്ചത് സുധാകരനാണ്. സുധാകരൻ കാരണം പാർട്ടിയിൽ നിന്ന് ഓമനക്കുട്ടനെ പുറത്താക്കി. പിന്നീട് മാപ്പ് പറഞ്ഞ് തിരിച്ചെടുത്തു. ഇതിനെയാണ് കവിതയിൽ പ്രവീൺ ചർച്ചാ വിഷയമാക്കിയത്.
നീ ചരിക്കുന്ന സ്റ്റേറ്റ് കാറിന്റെ ടയറിന്റെ പേരാണ് ഓമനക്കുട്ടൻ... നീ ഇരിക്കുന്ന കൊമ്പന്റെ തൂണുപോലുള്ള നാലുകാലിന്റെ പേരാണ് ഓമനക്കുട്ടൻ...' -പ്രവീൺ ജി. പണിക്കരുടെ ഫേസ്ബുക്ക് പേജിൽ ശനിയാഴ്ച രാത്രിയാണ് കവിത പ്രത്യക്ഷപ്പെട്ടത്. 10 മിനിറ്റിനകംതന്നെ ഇതു പിൻവലിച്ചു. എന്നാൽ, മുതിർന്നനേതാവിനുനേരെ പരോക്ഷ വിമർശനമുയർത്തുന്ന കവിത പാർട്ടിയിലെ ഇരുവിഭാഗവും ആയുധമാക്കിക്കഴിഞ്ഞു. ചേർത്തല തെക്ക് പഞ്ചായത്ത് ദുരിതാശ്വാസക്യാമ്പിലെ പണപ്പിരിവിന്റെ പേരിൽ ലോക്കൽ കമ്മിറ്റിയംഗം ഓമനക്കുട്ടനെ പാർട്ടി സസ്പെൻഡ് ചെയ്തതും യാഥാർഥ്യം പുറത്തുവന്നപ്പോൾ പിൻവലിക്കുകയും ചെയ്തിരുന്നു.
നീ മൊഴിയുന്ന പൊട്ടത്തരങ്ങളിൽ... കവിത കണ്ടെത്തി സായൂജ്യമടയുന്നോൻ.. ജീവിതംകൊണ്ടു കവിത രചിച്ചോൻ.. റോയൽറ്റി വാങ്ങാത്തോൻ.. ആരാണു നീ ഒബാമ.. ഇവനെ വിധിപ്പാൻ.. സന്നിധാനത്തെ കഴുതയെ പോൽ ഒത്തിപ്പേര് ചുമടെടുക്കുന്ന കൊണ്ടേ ആനപ്പുറത്തു നീ തിടമ്പുമായി ഇരിക്കുന്നു... തുടങ്ങിയ വരികളുള്ള കവിത 'പൂച്ചയ്ക്കാരു മണികെട്ടു'മെന്ന ചോദ്യവുമായാണ് അവസാനിക്കുന്നത്. കവിതയെ പരസ്യമായി എതിർത്തും അനുകൂലിച്ചും നേതാക്കളാരും രംഗത്തുവന്നിട്ടില്ല. എങ്കിലും എല്ലാവർക്കും എല്ലാം മനസ്സിലായി. അതുകൊണ്ടാണ് കവിത അതിവേഗം ഫെയ്സ് ബുക്കിൽ നിന്ന് അപ്രത്യക്ഷമായത്. ഈ കവിതയ്ക്ക് പിന്നാലെയാണ് ചേർത്തലയിലെ കയർ സൊസൈറ്റിയിൽ അതിക്രമിച്ചുകയറി സെക്രട്ടറിയായ വനിതയോടു മോശമായി പെരുമാറിയെന്നാണു കേസ് പൊലീസിന് മുമ്പിലെത്തിയത്.
ചേർത്തല തെക്ക് ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡിലെ പട്ടികജാതി കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലെ പ്രവർത്തനങ്ങളാണ് വിവാദത്തിനിടയാക്കിയത്. ക്യാമ്പിലെ അന്തേവാസിയാണ് ഓമനക്കുട്ടൻ. ഇവിടെ വൈദ്യുതിയില്ലായിരുന്നു. ഇതിനൊപ്പം ഇവിടേക്കു ഭക്ഷ്യസാമഗ്രികൾ എത്തിക്കാനുള്ള ചെലവുമുണ്ടായിരുന്നു. 70 രൂപയാണ് പിരിച്ചത്. ഇത് ക്യാമ്പിലെത്തിയ ഒരാൾ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പിന്നാലെ മാധ്യമങ്ങളിലും വന്നു. ഓമനക്കുട്ടൻ തെറ്റുകാരനല്ലെന്നും ക്യാമ്പിലെ ആവശ്യങ്ങൾക്കായാണ് പണം പിരിച്ചതെന്നും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഫേസ്ബുക്കിലൂടെ നടത്തിയ വെളിപ്പെടുത്തലാണ് സംഭവത്തിന് വഴിത്തിരിവുണ്ടാക്കിയത്. ഇതോടെയാണ് സുധാകരനെതിരെ ആലപ്പുഴയിലെ സിപിഎമ്മിൽ അമർഷം പുകഞ്ഞത്. കാര്യമറിയാതെ ഓമനക്കുട്ടനെ തെറ്റുകാരനാക്കിയതായിരുന്നു ഇതിന് കാരണം. വിവാദം അറിഞ്ഞപ്പോൾ തന്നെ ആലപ്പുഴയിൽ നിന്നുള്ള മറ്റ് മന്ത്രിമാരായ ടി.എം. തോമസ് ഐസക്, പി. തിലോത്തമൻ എന്നിവർ ക്യാമ്പിലെത്തി ഓമനക്കുട്ടനെ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫോണിൽ വിളിച്ചു. എന്നാൽ സുധാകരൻ ഇതൊന്നും ചെയ്തില്ല. പകരം ഓമനക്കുട്ടനെ വിമർശിച്ചു.
എന്നാൽ തനിക്കെതിരായ വിമർശനത്തിന് പിന്നിൽ തോമസ് ഐസക് പക്ഷമാണെന്ന് സുധാകരൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് പ്രവീണിനെതിരെ കേസ് പൊങ്ങി വന്നത്. ആലപ്പുഴയിലെ പാർട്ടിയിൽ സുധാകര പക്ഷത്തിനാണ് മുൻതൂക്കം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്