Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി ഈ വഴിയിലൂടെ അവരിൽ പലരും വരും; കാടുതാണ്ടി ചോലനായ്ക്കരിൽ നിന്നൊരാൾ ഇന്ന് സത്യവാചകം ചൊല്ലി; നിലമ്പൂർ വഴിക്കടവിൽ തങ്ങളുടെ ആദ്യജനപ്രതിനിധി ചുമതലയേൽക്കുമ്പോൾ ആഹ്ലാദതിമിർപ്പിൽ ഇവർ; സി.സുധീഷിന്റെ ലക്ഷ്യം ആദിവാസികളെ മുഖ്യധാരയിൽ എത്തിക്കലും

ഇനി ഈ വഴിയിലൂടെ അവരിൽ പലരും വരും; കാടുതാണ്ടി ചോലനായ്ക്കരിൽ നിന്നൊരാൾ ഇന്ന് സത്യവാചകം ചൊല്ലി; നിലമ്പൂർ വഴിക്കടവിൽ തങ്ങളുടെ ആദ്യജനപ്രതിനിധി ചുമതലയേൽക്കുമ്പോൾ ആഹ്ലാദതിമിർപ്പിൽ ഇവർ; സി.സുധീഷിന്റെ ലക്ഷ്യം ആദിവാസികളെ മുഖ്യധാരയിൽ എത്തിക്കലും

ജംഷാദ് മലപ്പുറം

മലപ്പുറം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെല്ലാം ഇന്നു സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുന്നതിനിടെ നിലമ്പൂരിൽ ഒന്ന് ചരിത്രമായി. ഉൾവനത്തിൽ താമസിക്കുന്ന ചോലനായ്ക്ക ആദിവാസി വിഭാഗത്തിലെ ആദ്യജനപ്രതിനിധിയായി നിലമ്പൂർ ബ്ളോക്ക് പഞ്ചായത്തിന്റെ വഴിക്കടവ് ഡിവിഷനിൽ നിന്ന് വിജയിച്ചു കയറിയ സി. സുധീഷ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

തങ്ങളുടെ വിഭാഗമായ ആദിവാസികളെ മുഖ്യധാരയിലേക്കെത്തിക്കാനാണ് താൻ പ്രഥമ പരിഗണന നൽകുകയെന്ന് സത്യപ്രതിജ്ഞക്ക് ശേഷം പറഞ്ഞു. വഴിക്കടവിൽനിന്നും 12കിലോമീറ്റർ അകലെയുള്ള ഉൾവനത്തിലെ അളക്കൽ കോളനിയിലാണ് സുധീഷിന്റെ വീട്. കോളനിയിലുള്ളവർക്ക് കുടിവെള്ളമെത്തിക്കുക, കോളനിയിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസമൊരുക്കുക, കോളനിയിലേക്ക് പുഞ്ചക്കൊല്ലി പുഴയ്ക്ക് പാലം നിർമ്മിക്കുക, വനത്തിൽ ഓരോ ആദിവാസി കുടുംബത്തിനും കൃഷി ചെയ്യാനുള്ള സ്ഥലം അനുവദിപ്പിക്കുക, റോഡ് സൗകര്യമൊരുക്കുക, കോളനിയിലെ മുഴുവൻ വയോജനങ്ങൾക്കും പെൻഷൻ നൽകുക തുടങ്ങിയ കാര്യങ്ങൾ നേടിയെടുക്കാനായിരിക്കും കൂടുതൽ ശ്രമിക്കുകയെന്നും സുധീഷ് പറഞ്ഞു.

ഏഷ്യയിലെ തന്നെ ഏറ്റവും പുരാതനമായ ആദിവാസി വിഭാഗമാണ് ചോലനായ്ക്കർ. അടുത്ത കാലം വരെ ഗുഹകളിൽ മാത്രമായിരുന്നു ഈ വിഭാഗം താമസിച്ചിരുന്നത്. മറ്റു ആദിവാസി വിഭാഗങ്ങളിൽ നിന്ന് ഒട്ടേറെ വേറിട്ട ജീവിത രീതി പുലർത്തി വരുന്നവരാണ് ചോലനായ്ക്കർ. സുധീഷിന്റെ കോളനിയിലേക്ക് യാത്രാ മാർഗമില്ല. വികസനം എത്തിയിട്ടുമില്ല. എല്ലാത്തിനും മാറ്റം വേണമെന്ന തോന്നലിൽ നിന്നാണ് സുധീഷ് സ്ഥാനാർത്ഥിയാകാം എന്ന തീരുമാനമെടുത്തത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായാണ് സുധീഷ് മത്സരരംഗത്തെത്തിയത്. പ്ലസ്ടു യോഗ്യതനേടിയ സുധീഷിന് മണ്ഡലം പട്ടികവർഗ ജനറൽ ഡിവിഷനായതോടെയാണ് അവസരമൊരുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP