ഈ യാത്രയിൽ ആരും ആരേയും ഭയക്കേണ്ട; ഇത് പെൺകൂട്ടത്തിന്റെ വിജയകഥ; ഒരു വർഷം കൊണ്ട് ഓടിതീർത്തത് 4ലക്ഷം കിലോമീറ്റർ; 4500ൽ അധികം യാത്രകൾ; 12000 യാത്രക്കാരും; സ്ത്രീശാക്തീകരണത്തിന്റെ ഷീടാക്സി മാതൃക
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആരേയും ഭയക്കാതെയാണ് ഷാ ടാക്സിയുടെ ഓട്ടം. ഒരു കൊല്ലം മുമ്പത്തെ പരീക്ഷണം എല്ലാ അർത്ഥത്തിലും വിജയമായി. ഇതു തന്നെയാണ് മൂന്നാം ഘട്ടത്തിലേക്ക് ഷീടാക്സി എത്തുന്നത്. മഞ്ജു വാര്യരെന്ന ബ്രാൻഡ് അംബാസിഡറുമായപ്പോൾ നിറുത്താതെ ഓടാനായി ഷീ ടാക്സിക്ക്. ഒരു കൊല്ലത്തിനിടെ സ്ത്രീകൾക്കായി സ്ത്രീകളുടെ ഷീ ടാക്സികളെല്ലാം ചേർന്നു നാലു ലക്ഷം കിലോമീറ്ററുകളോളം ഇതുവരെ സഞ്ചരിച്ചു.
പുലർച്ചെ പെൺകുട്ടികളെ ട്യൂഷന് അയയ്ക്കുന്നവർ, ഗർഭിണികളായ ഉദ്യോഗസ്ഥർ, ദൂരെയുള്ള ക്ഷേത്രങ്ങളിലും ബന്ധു വീടുകളിലും പോകുന്ന പ്രായമായ വീട്ടമ്മമാർ, തലസ്ഥാനത്തു നിന്നു കഴക്കൂട്ടന്നത്തെ ടെക്നോപാർക്കിലേക്കു പോകുവരും രാത്രി വൈകി തിരിച്ചുവരുവരുമായ ജോലിക്കാർ തുടങ്ങിയവർ ഷീ ടാക്സി സ്ഥിരമായി ഉപയോഗിക്കുന്നു. ഇതു തന്നെയാണ് എറണാകുളത്തേയും വിജയഗാഥ. കോഴിക്കോട്ടും സ്ത്രീകൾ ഷീടാക്സിയെ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. സ്ഥിരം കാറുപയോഗിക്കുന്നവരിൽ പലരുടെയും സൗകര്യാർത്ഥം കാർ വാടക മാസം ഒന്നിച്ചാണ് വാങ്ങുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്നു സ്ത്രീകളെയും കുട്ടികളെയും മാത്രമായി നാട്ടിലേക്ക് വിടുന്ന മലയാളികൾ മുൻകൂട്ടി ഷീ ടാക്സി ബുക്ക് ചെയ്ത് അവരുടെ യാത്ര സുരക്ഷിതമാക്കുന്ന അനുഭവങ്ങളും ഏറെ. ഷീ ടാക്സിയിൽ യാത്ര ചെയ്യാനായി കോൾ സെന്ററിലേക്ക് ഇതിനകം വന്നവിളികൾ പതിനായിരം കഴിഞ്ഞു. 4500ൽ അധികം യാത്രകൾ, 12000 യാത്രക്കാർ. അതിൽ പത്തു ശതമാനത്തോളം വൈകിട്ട് 6നും രാവിലെ 6നും ഇടയിലുള്ള യാത്രകളാണ്. തിരുവനന്തപുരത്ത് 2013, 2014 അന്താരാഷ്ട്ര ചലച്ചിത്രോൽസവങ്ങൾക്ക് (ഐഎഫ്എഫ്കെ) എത്തിയവരിൽ വലിയൊരുവിഭാഗം സ്ത്രീ പ്രതിനിധികൾ യാത്ര ചെയ്തത് ഷീ ടാക്സിയിലാണ്. ലോകമെമ്പാടുമുള്ളവരുമുണ്ട് അതിൽ.
വർഷങ്ങളായി ലൈസൻസ് ഉള്ളവരും സ്വന്തം കാർ ഓടിക്കുന്നവരുമാണ് ഷീ ടാക്സി ഡ്രൈവർമാരിൽ ഭൂരിഭാഗവും. റോഡിൽ ഭയമില്ലാതിരിക്കാനുള്ള കാരണങ്ങളിലൊന്ന്് അതാണ്.് ദൂരെയാത്രകളാണ് തുടക്കത്തിൽ ഡ്രൈവർമാരെയും അവരുടെ കുടുംബാംഗങ്ങളെയും ആശങ്കപ്പെടുത്തിയിരുന്നത്. എന്നാൽ അതിപ്പോൾ പൂർണമായി മാറി. മാന്യമായല്ലാത്തെ പെരുമാറ്റം ഒരിടത്തുനിന്നും ഉണ്ടാകുന്നില്ലെന്നതാണ് എല്ലാവരുടെയും അനുഭവം. 24 മണിക്കൂറും ജിപിഎസ് സംവിധാനം വഴി നിരീക്ഷിക്കപ്പെടുന്നതിനാൽ രാത്രി യാത്രകളിലും മറ്റും അസ്വാഭാവികമായ എന്തുണ്ടായാലും അടിയന്തരമായി പൊലീസിന്റെ ഇടപെടൽ ഉറപ്പാക്കാൻ സാധിക്കുകയും ചെയ്യും. യാത്രക്കാരാകട്ടെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ അവരെ കണക്കാക്കുകയും ചെയ്യുന്നു.
ഒന്നാംഘട്ടത്തിലെ അഞ്ചു കാറുകളും തിരുവനന്തപുരം നഗരത്തിലേക്കു മാത്രമായാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷേ, യാത്രക്കാരുടെ ആവശ്യപ്രകാരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലേക്കും ആദ്യമാസം തന്നെ സ്ത്രീ ഡ്രൈവർമാർ യാത്ര ചെയ്തു. പിന്നീട് അത് മൂന്നാർ, കന്യാകുമാരി, നാഗർകോവിൽ, ചെന്നൈ എന്നിവിടങ്ങളിലേക്കും നീ്ണ്ടു. യാത്രക്കാർക്കോ ഡ്രൈവർക്കോ ഏതുസമയത്ത് എന്തു പരാതി ഉണ്ടായാലും ബന്ധപ്പെടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററുണ്ട്. 8590000543 എന്ന ഈ നമ്പറിൽ വിളിച്ചാണ് ടാക്സി ബുക്ക് ചെയ്യേണ്ടതും.
രാജ്യത്ത് എവിടെ നിന്നും ഒരേ ടോൾഫ്രീ നമ്പറിൽ ഷീ ടാക്സി ബുക്കു ചെയ്യാൻ സാധിക്കു വിധം 543 എന്ന നമ്പർ ഉപയോഗിക്കാൻ ടെലിഫോൺ റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ അനുമതി തേടിയിരിക്കുകയാണ് സർക്കാർ. വീട്ടമ്മമാരാണ് ഡ്രൈവർമാരായി വരുന്നവരിലേറെയും എതിനാൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പ്രത്യേക പരിശീലനം ഇവർക്ക് നൽകുന്നു. ഓരോ അനുഭവങ്ങളിൽ നിന്നും ഓരോ അഭിപ്രായങ്ങളിൽ നിന്നും ഷീ ടാക്സി സർവീസ് കൂടുതൽ മെച്ചപ്പെടുത്തുന്ന രീതിയാണു സ്വീകരിക്കുന്നതെന്ന് ജെൻഡർ പാർക്ക് വിശദീകരിക്കുന്നു.
സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെൻഡർ പാർക്കും വനിതാ വികസ കോർപറേഷനും ചേർന്ന്് 2013 നവംബർ 19നു തിരുവനന്തപുരത്താണ് ജെൻഡർ പാർക്കിന്റെ ആദ്യത്തെ ഓഫ് ക്യാമ്പസ് പദ്ധതിയായ ഷീ ടാക്സിക്ക് തുടക്കം കുറിച്ചത്. ഒരു വർഷവും രണ്ടു മാസവും പിന്നിടുമ്പോൾ കേരളത്തിലെ മൂന്നാമത്തെ പ്രധാന നഗരത്തിലേക്ക് എത്തുകയാണ് ഷീ ടാക്സി. അഞ്ചു ഷീ ടാക്സികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ തലസ്ഥാന നഗരത്തിൽ 25 എണ്ണമായി. രണ്ടാം ഘട്ടമായി എറണാകുളം നഗരത്തിൽ കഴിഞ്ഞ 2014 മെയ് 19ന് ആറ് ടാക്സികൾ സർവീസ് തുടങ്ങി. ഇപ്പോൾ അവിടെ 15 എണ്ണമുണ്ട്. കോഴിക്കോടിനുശേഷം വൈകാതെതന്നെ തൃശൂർ, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലും ഷീ ടാക്സി തുടങ്ങാനാണ് സർക്കാരിന്റെ പദ്ധതി.
ഷീ ടാക്സിയുടെ ഒരു വർഷത്തെ അനുഭവങ്ങൾ സാമൂഹ്യമായും സാമ്പത്തികമായും ധൈര്യം നൽകുന്നുവെന്നാണ് സ്ത്രീ ഡ്രൈവർമാർ ഒരേസ്വരത്തിൽ പറയുന്നത്. സ്ത്രീകൾക്കുവേണ്ടി സ്ത്രീകൾ ഓടിക്കുന്ന സ്ത്രീകളുടെ ടാക്സിയാണ് ഷീ ടാക്സി. പുരുഷന്മാരും കൂടി ഉൾപ്പെട്ട കുടുംബ യാത്രകൾക്കും പോകുമെങ്കിലും പുരുഷന്മാർക്കു മാത്രമായി ഷീ ടാക്സി ഓടില്ല. തുല്യതയിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ പുതിയൊരു വാതിൽ കേരളത്തിലെ സ്ത്രീകൾക്കു തുറുകൊടുക്കുകയാണ് ഇതിലൂടെ. എല്ലാ മേഖലകളിലും സ്ത്രീപ്രാതിനിധ്യം കേരളം ഉറപ്പാക്കിക്കൊണ്ടിരിക്കുന്നതിനിടെ, ടാക്സി കാർ സ്ത്രീകൾക്കും ഓടിക്കാം എന്നു കാണിച്ചുകൊടുത്ത് സ്ത്രീകൾക്കു പുതിയൊരു തൊഴിൽമേഖല തുറന്നുകൊടുക്കാൻ സാധിച്ചതാണ് ഷീ ടാക്സിയുടെ നേട്ടം.
നിരക്ക് മാത്രമല്ല ഡ്രൈവർമാരുടെ ജീവിതചരിത്രവും വെബ്സൈറ്റിൽ ലഭ്യമാണ്. അതുകൊണ്ട് തന്നെ തട്ടിപ്പും വെട്ടിപ്പും ഭയക്കേണ്ട. എല്ലാ ടാക്സിയിലും സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങളുണ്ട്. അതിൽ നിന്നു കിട്ടുന്ന വരുമാനം വായ്പ തിരിച്ചടയ്ക്കാനുള്ള വിഹിതമായി മാറ്റിവയ്ക്കുകയാണു ഡ്രൈവർമാർ ചെയ്യുന്നത്. ഡീസൽ, വായ്പ തിരിച്ചടവ് എിവയൊക്കെ കഴിഞ്ഞ് മാസം 30,000 രൂപയ്ക്കു മുകളിൽ ഇവർക്ക് ലഭിക്കാറുണ്ട്, മിക്കമാസങ്ങളിലും. ഇതുതെന്നയാണ് സ്വന്തം കാലിൽ നിൽക്കാൻ സ്ത്രീയെ സഹായിക്കുന്ന സ്ത്രീശാക്തീകരണം.
വനിതാ വികസന കോർപറേഷൻ കുറഞ്ഞ പലിശ നിരക്കിൽ ഷീ ടാക്സി സംരംഭകർക്ക് വായ്പ നൽകുന്നു. അത് കൃത്യമായി തിരിച്ചടച്ച് കാർ അവർക്ക് സ്വന്തമാക്കാനാകും. സർക്കാരിന് മുതൽമുടക്കില്ല. സർക്കാർ കാർ വാങ്ങി ഓടിക്കാൻ നൽകുതിനേക്കാൾ സ്വന്തമായി കാർ വാങ്ങാൻ സൗകര്യമൊരുക്കുന്നതാണ് നല്ലതെന്ന ആശയവും വിജയത്തിലെത്തി. വാഹനം തങ്ങളുടെ സ്വന്തമാണെും ലഭിക്കുന്ന വരുമാനം തങ്ങൾക്കാണെന്നും വതോടെ സ്വാഭാവികമായും ജോലി ചെയ്യാനുള്ള താൽപര്യം സ്ത്രീ ഡ്രൈവർമാരിൽ വർധിച്ചു. സ്ത്രീ ശാക്തീകരണം ഫലപ്രദമായ ജീവിതാനുഭവമാക്കി മാറ്റാൻ സാധിക്കുകയാണ് ഇതിലൂടെ. അവരുടെ കാർ, ലാഭവും അവർക്ക്. സർക്കാർ നൽകുന്ന നയപരവും ധാർമികവുമായ പിന്തുണയാണു പ്രധാനം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍