കുടിവെള്ള കണക്ഷനും കെട്ടിടത്തിന് പഞ്ചായത്ത് ലൈസൻസുമില്ലാതെ ഒരു മെഡിക്കൽ കോളജ്! അദ്ധ്യാപകരുമില്ല ഉപകരണങ്ങളുമില്ല, ജീവനക്കാർക്ക് ശമ്പളവുമില്ല; എംസിഎ പരിശോധനക്കുവരുമ്പോൾ പണം കൊടുത്ത് രോഗികളുടെ വേഷം കെട്ടിക്കും; ബിജെപി നേതാക്കൾക്ക് അഞ്ചുകോടിയിലേറെ രൂപ കോഴ നൽകി വിവാദങ്ങളിൽ സ്ഥാനം പിടിച്ച വർക്കല എസ്ആർ മെഡിക്കൽ കോളേജിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും
എം മനോജ് കുമാർ
തിരുവനന്തപുരം: പഠിപ്പിക്കാൻ അദ്ധ്യാപകരില്ലാതെ, ശരിയായ ശിക്ഷണമില്ലാതെ എംബിബിഎസ് വിദ്യാർത്ഥികൾ എങ്ങിനെയെങ്കിലും പുറത്തിറങ്ങിയാൽ കേരളത്തിലെ ആതുര ശുശ്രൂഷാ രംഗത്തിന്റെ അവസ്ഥയെന്താകും? ആരോഗ്യ ശുശ്രുഷാ രംഗത്തെ ശരിക്കും ഐസിയുവിലേക്ക് തള്ളിവിടുകയാണ് കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ വലിയ പങ്കും. ഈ ഘട്ടത്തിൽ മെഡിക്കൽ കൗൺസിൽ അംഗീകാരം പോലുമില്ലാതെ പ്രവർത്തിക്കുന്ന സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ അവസ്ഥ എന്താണ്? കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജ് രംഗത്ത് നിലനിൽക്കുന്ന ഗുരുതരമായ അവസ്ഥാ വിശേഷങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ്, ഇതിന്റെ ഇരകളായ കുട്ടികളുടെ രക്ഷിതാക്കൾ. വർക്കല എസ്ആർ മെഡിക്കൽ കോളേജിലെ രക്ഷിതാക്കളും കുട്ടികളുമാണ് ഇപ്പോൾ സംഘടിച്ചിരിക്കുന്നത്.
ഇന്ത്യൻ മെഡിക്കൽ കൗൺസിലിനെ കബളിപ്പിച്ച് എങ്ങിനെയെങ്കിലും അംഗീകാരം നേടിയെടുക്കാനാണ് വർക്കല എസ്ആർ മെഡിക്കൽ കോളേജ് അധികൃതർ ശ്രമം നടത്തുന്നത്. ഇതിനു മുൻപ് തന്നെ മെഡിക്കൽ കൗൺസിൽ അംഗീകാരത്തിനായി കേരളത്തിലെ ബിജെപി നേതാക്കൾക്ക് അഞ്ചുകോടിയിലേറെ രൂപ കോഴ നൽകി വിവാദങ്ങളിൽ സ്ഥാനം പിടിച്ച മെഡിക്കൽ കോളേജ് കൂടിയാണ് എസ്ആർ മെഡിക്കൽ കോളേജ്. ആ നീക്കത്തിൽ പരാജയപ്പെട്ട എസ്ആർ ഇപ്പോൾ മെഡിക്കൽ കൗൺസിൽ പരിശോധനയിൽ കടന്നുകൂടാൻ ഡോക്ടർമാരെയും രോഗികളെയും പാരാമെഡിക്കൽ സ്റ്റാഫിനെയും വാടകയ്ക്ക് എടുക്കുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന ഗൗരവകരമായ ആരോപണം. കോളേജിലെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും തന്നെയാണ് കോളേജിനെക്കുറിച്ച് ഇത്രയും ഗുരുതരമായ ആരോപണം ഉയർത്തുന്നതും.
ഇവിടെ എംബിബിഎസിനു പ്രവേശനം നേടിയ നൂറോളം വിദ്യാർത്ഥികളുടെ ഭാവിയും പ്രതിസന്ധിയിലാണ്. വിദ്യാർത്ഥികൾ നേരിടുന്ന ഗൗരവകരമായ പ്രശ്നങ്ങൾക്ക് തെല്ലും ചെവികൊടുക്കാതെയാണ് എസ്ആർ കോളേജ് ചെയർമാൻ മെഡിക്കൽ കൗൺസിൽ അംഗീകാരത്തിനായി തറവേലകൾ പയറ്റുന്നത്. അദ്ധ്യാപകരില്ല, അടിസ്ഥാന സൗകര്യങ്ങളില്ല, മെഡിക്കൽ കൗൺസിൽ അനുമതിയുമില്ല. ഇതാണ് എസ്ആർ മെഡിക്കൽ കോളേജ് നേരിടുന്ന പ്രതിസന്ധി. 2016 ൽ പ്രവേശനം കിട്ടിയ 100 കുട്ടികളാണ് ഇപ്പോൾ ഇവിടെയുള്ളത്. വിദ്യാർത്ഥികളുടെ ഭാവി തുലാസിലാണ്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിശോധനകളിൽ നിരന്തരമായി പരാജയപ്പെടുന്നതിനാൽ ഇത്തവണയെങ്കിലും പരിശോധനയിൽ കടന്നുകൂടാനാണ് എസ്ആർ മെഡിക്കൽ കോളേജ് ശ്രമിക്കുന്നത്.
അദ്ധ്യാപകരെ നിയമിക്കാതെ, ക്ളാസുകൾ കാര്യക്ഷമമായി നടത്താതെ, പരീക്ഷകളിൽ വരെ കൃത്രിമം കാണിക്കുന്ന മാനേജ്മെന്റ് രീതികൾക്കെതിരെയാണ് വിദ്യാർത്ഥികൾ നിലകൊള്ളുന്നത്. എസ്ആർ കോളേജിലെ 100 എംബിബിഎസ് വിദ്യാർത്ഥികളെ മറ്റേതെങ്കിലും കോളേജുകളിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ ഒരു മാസത്തിനകം തീരുമാനമെടുക്കാൻ കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദ്ദേശവും നൽകിയിരുന്നു. കുട്ടികൾ പക്ഷെ ഇപ്പോഴും കോളേജിൽ തുടരുകയാണ്. മുമ്പ് നടന്ന എല്ലാ മെഡിക്കൽ കൗൺസിൽ പരിശോധനകളിലും വലിയ ന്യൂനതകൾ കണ്ടെത്തിയതിനെത്തുടർന്ന് കോളജിന് മെഡിക്കൽ കൗൺസിൽ അനുമതി നിഷേധിച്ചിരുന്നു. ഇപ്പോൾ ഈ മാസം വീണ്ടും മെഡിക്കൽ കൗൺസിൽ പരിശോധന നടത്തുന്നുണ്ട്.
മെഡിക്കൽ കൗൺസിൽ പരിശോധനയ്ക്ക് മുന്നോടിയായി അദ്ധ്യാപകരേയും ജൂനിയർ ഡോക്ടർമാരേയും പാരാമെഡിക്കൽ ജീവനക്കാരേയുമടക്കം താൽകാലികമായി നിയമിച്ചിരിക്കുകയാണ് മാനേജ്മെന്റ് എന്നാണ് ഇപ്പോൾ വിദ്യാർത്ഥികൾ ഉയർത്തുന്ന ആരോപണം. രോഗികളേയും ദിവസ ശമ്പളത്തിന് മാനേജ്മെന്റ് എത്തിച്ചിട്ടുണ്ട്. 250 രൂപയും ഭക്ഷണവുമാണത്രേ ഓരോ 'രോഗിക്കും' നൽകുന്നത്.മെഡിക്കൽ കൗൺസിൽ പരിശോധനയിൽ ഇത്തവണയെങ്കിലും ന്യൂനതകളില്ലെന്ന് കണ്ടെത്തിയാൽ കോളജിന് പ്രവർത്തനാനുമതി കിട്ടും. അതിനാണ് ഇങ്ങിനെ ഡോക്ടർമാരെയും രോഗികളെയും എത്തിക്കുന്നത് എന്നതാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും പറയുന്നത്.
എന്നാൽ പരിശോധനയ്ക്ക് ശേഷം കോളേജിന്റെ സ്ഥിതി പഴയപടിയിലാകും. ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത കോളജിൽ എങ്ങനെ തുടർ പഠനം നടക്കുമെന്നറിയാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികളുള്ളത്. അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ 2016-17ന് ശേഷമുള്ള വർഷങ്ങളിൽ കോളേജിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നിട്ടും കോളേജിൽ ഇന്റേണൽ എക്സാമിനേഷൻസ് നടത്തുന്നു, ക്ലാസുകൾ നടത്തുന്നുണ്ട്. ഇത്തരം പരീക്ഷകളിൽ പലതിലും അദ്ധ്യാപകർ വാരിക്കോരി മാർക്കിട്ട് കുട്ടികളെ വെറുതെ ജയിപ്പിക്കയാണ്.
എസ്ആർ മെഡിക്കൽ കോളേജ് രീതികളെക്കുറിച്ച് രക്ഷിതാക്കൾ മറുനാടനോട് പറഞ്ഞത് ഇങ്ങിനെ:
2016 എംബിബിഎസ് ബാച്ചിന് മാത്രമാണ് കോളേജിനു അംഗീകാരമുള്ളത്. ഇത് അഡ്മിഷന് വേണ്ടിയുള്ള ലോധാ കമ്മറ്റിയുടെ സഹായംകൊണ്ട് ലഭിച്ചതുമാണ്. പക്ഷെ ഇൻസ്പെക്ഷൻ വന്നപ്പോൾ മെഡിക്കൽ കോളേജ് പരാജയപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളില്ല, ഫാക്കൽറ്റിയില്ല. രോഗികളില്ല എന്നൊക്കെ ചൂണ്ടിക്കാട്ടിയാണ് മെഡിക്കൽ കൗൺസിൽ അംഗീകാരം നിഷേധിച്ചത്. ഇതോടെ 2017-18 വർഷങ്ങളിൽ ഉള്ള എംബിബിഎസ് അഡ്മിഷൻ കോളേജിന് നഷ്ടപ്പെട്ടു. 2018- ൽ വീണ്ടും കോളേജിൽ മെഡിക്കൽ കൗൺസിൽ പരിശോധന നടത്തി.
ഈ മെഡിക്കൽ കൗൺസിൽ പരിശോധനയിലും മെഡിക്കൽ കോളേജ് പരാജയപ്പെട്ടു.ഇതോടെ എംസിഐ എസ്ആർ മെഡിക്കൽ കോളേജിന് ഷോക്കോസ് നോട്ടീസ് നൽകി. അംഗീകാരം റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കണം എന്ന് പറഞ്ഞാണ് നോട്ടീസ് നൽകിയത്. ഈ നോട്ടീസിൽ കോളേജ് വിശദീകരണം നൽകി. ഏപ്രിലിൽ വീണ്ടും മെഡിക്കൽ കൗൺസിൽ ഇൻസ്പെക്ഷൻ നടന്നപ്പോൾ പ്രിൻസിപ്പാളും അദ്ധ്യാപകരും കോളേജിൽ ഉണ്ടായിരുന്നുമില്ല. ഉള്ളത് വിദ്യാർത്ഥികൾ മാത്രം. മെഡിക്കൽ കൗൺസിൽ പരിശോധന വീണ്ടും പരാജയപ്പെട്ടു. ശമ്പളം നൽകാതിരുന്നത് കാരണമാണ് അദ്ധ്യാപകർ കോളേജിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇതിനിടയിലാണ് രണ്ടാം വർഷ എംബിബിഎസ് പരീക്ഷ കോളെജ് നടത്തിയത്. ഒന്നാം വർഷ എംബിബിഎസ് പരീക്ഷയിൽ 48 കുട്ടികൾ പരീക്ഷയിൽ തോറ്റു. രണ്ടു വർഷം അഡ്മിഷൻ ഇല്ലാതിരുന്ന സമയത്താണ് പരീക്ഷ നടത്തുന്നത്. ഒരു കുട്ടി തോറ്റാൽ ഒരു പേപ്പറിന് 20000 രൂപയാണ് പുനഃപരീക്ഷയ്ക്ക് ഫീസ്. 5000 രൂപ പരീക്ഷാ ഫീസ് വേറെയും. ഇരുപത് ലക്ഷത്തിലേറെ രൂപയാണ് ഈ ഇനത്തിൽ കോളേജിന് ലഭിച്ചത്.
അദ്ധ്യാപകർ പഠിപ്പിക്കാനില്ലാത്ത അവസ്ഥയിലാണ് കോളേജിൽ രണ്ടാം വർഷ പരീക്ഷ നടത്തുന്നത്. ഈ പരീക്ഷ എഴുതിയ 52 കുട്ടികളൂം പാസായതായാണ് കോളെജ് റിസൾട്ട് നൽകിയത്. വിദ്യാഭ്യാസം നല്ലതാണ് എന്ന് കാണിക്കാൻ വേണ്ടിയാണ് പരീക്ഷ എഴുതിയ 52 കുട്ടികളെയും വിജയിപ്പിച്ചത്. ഇതിനെ തുടർന്ന് രക്ഷിതാക്കൾ കോടതിയിൽപോയി ഒരു ഓർഡർ വാങ്ങി.
കോളേജിൽ വിദ്യാഭ്യാസം കാര്യക്ഷമമല്ല. കേന്ദ്ര സർക്കാരിന്റെ സെക്രട്ടറിയുമായി ആലോചിച്ച് കുട്ടികളുടെ കാര്യത്തിൽ തീരുമാനം വേണം. ഇതാണ് ഹൈക്കോടതിയിൽ നിന്നും വാങ്ങിയ ഉത്തരവിന്റെ ഉള്ളടക്കം. പക്ഷെ അവിടെ അട്ടിമറി നടന്നു. കേരളാ ആരോഗ്യവാഴ്സിറ്റിയുടെ സഹായം കോളേജിന് ലഭിച്ചു. അല്ലെങ്കിൽ അന്നേ കോളെജ് പണിവാങ്ങുമായിരുന്നു. കോളേജിൽ മെഡിക്കൽ കൗൺസിൽ എംസിഎ പരിശോധന വന്നത് ഏപ്രിൽ ഒൻപതിന് ആണ്. ഇതേ ദിവസം തന്നെ കേരള ഹെൽത്ത് യൂണിവേഴ്സിറ്റിയുടെ ഇൻസ്പെക്ഷനും കോളേജിൽ നടന്നു. എങ്ങിനെ ഒരേ ദിവസം രണ്ടു ഇൻസ്പെക്ഷൻ എന്ന് കേന്ദ്രം ചോദിച്ചപ്പോൾ അത് യാദൃശ്ചികം മാത്രം എന്നായിരുന്നു കേരള ഹെൽത്ത് യൂണിവേഴ്സിറ്റിയുടെ മറുപടി. ഈ പരിശോധനയും പരാജയമായിരുന്നു.
ജീവനക്കാർക്ക് ശമ്പളവും കൊടുക്കുന്നില്ല.2018 മെയിൽ കോളേജിൽ പഠിപ്പിക്കാൻ അദ്ധ്യാപകർ ആരും ഇല്ലാത്ത പ്രശ്നം വന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ കോളേജിൽ പരാതി നൽകി. പ്രിൻസിപ്പാൾ പക്ഷെ പരാതി സ്വീകരിച്ചില്ല. തുടർന്ന് ചെയർമാന് പരാതി നൽകി. ചെയർമാൻ പറഞ്ഞത് ഒരു മാസത്തിനകം പ്രശ്നങ്ങൾ പരിഹരിക്കാം എന്നാണ്. ഒന്നും സംഭവിച്ചില്ല. തുടർന്ന് ഞങ്ങൾ ചെയർമാനെ സമീപിക്കാൻ ശ്രമിച്ചപ്പോൾ അനുമതി ലഭിച്ചില്ല. അങ്ങിനെയാണ് മന്ത്രി കെ.കെ.ശൈലജയ്ക്ക് പരാതി നൽകിയത്. പക്ഷെ മന്ത്രി കൈമലർത്തി. ഞങ്ങൾക്ക് സ്വാശ്രയമെഡിക്കൽ കോളേജുകളുമായി കരാറുണ്ട്. അതിനാൽ പ്രശ്നത്തിൽ സർക്കാർ ഇടപെട്ടില്ല. നിങ്ങൾ നിയമപരമായി നീങ്ങൂ. അങ്ങിനെയേ പരിഹാരം വരൂ. മന്ത്രി പറഞ്ഞു. ഇങ്ങിനെയാണ് ഞങ്ങൾ കോടതിയിൽ പോകുന്നത്. അങ്ങിനെയാണ് കേന്ദ്രത്തിലെ സെക്രട്ടറിയുമായി ആലോചിച്ച് പരിഹാരം കണ്ടെത്താൻ കേന്ദ്രത്തിനു ഹൈക്കോടതി നിർദ്ദേശം നൽകുന്നത്.
ഇതുവരെ എസ്ആർ മെഡിക്കൽ കോളേജ് കെട്ടിടത്തിന് പഞ്ചായത്ത് ലൈസൻസ് ലഭിച്ചിട്ടില്ല. വിവരാവാകാശ പ്രകാരം ചോദിച്ചപ്പോഴാണ് ഇത് വ്യക്തമായത്. കുടിവെള്ള കണക്ഷൻ പോലും ഇപ്പോഴും ലഭ്യമായിട്ടില്ല. മെഡിക്കൽ കോളേജിന് കെട്ടിടം കെട്ടിയപ്പോൾ പഞ്ചായത്തിനോട് ആലോചിച്ചില്ല. അതിനാൽ പഞ്ചായത്തിൽ പോയപ്പോൾ കെട്ടിടം ഉണ്ടാക്കിയത് ആലോചിച്ചില്ല എന്ന് പറഞ്ഞു പഞ്ചായത്ത് കെട്ടിടത്തിന് ലൈസൻസ് നൽകിയില്ല. ലൈസൻസ് വേണമെങ്കിൽ 85 ലക്ഷത്തോളം ഫൈൻ അടയ്ക്കാൻ പറഞ്ഞു. എസ്ആർ ചെയർമാൻ ഫൈൻ അടയ്ക്കാതെ ഹൈക്കോടതിയിൽ പോയി. ഇതോടെ പ്രശ്നപരിഹാരം വൈകുകയും ചെയ്തു. ഇതിപ്പോൾ പഞ്ചായത്തീരാജ് ട്രിബ്യുണലിനു മുന്നിലാണ്. ഇതോടെ ലൈസൻസുമില്ല, വാട്ടർ കണക്ഷൻ പോലുമില്ല എന്നവസ്ഥ വരുകയും ചെയ്തു. ഇപ്പോൾ ഇതൊന്നും കണക്കിലെടുക്കാതെ എങ്ങിനെയെങ്കിലും മെഡിക്കൽ കൗൺസിലിനെ കബളിപ്പിച്ച് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് എസ്ആർമെഡിക്കൽ കോളേജ്-രക്ഷിതാക്കൾ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്