മൂന്നു മണിവരെ കാത്തിരുന്ന ശേഷം സെക്രട്ടേറിയേറ്റിൽ പ്രവേശിച്ചാൽ സന്ദർശകർ കാണുക ഒഴിഞ്ഞ കസേരകൾ; വന്ന കാര്യം നടക്കാൻ ഒരുദിവസം തലസ്ഥാനത്ത് തങ്ങാതെ വയ്യ; പഴയതിനേക്കാൾ പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ
എം എസ് സനിൽ കുമാർ
തിരുവനന്തപുരം : സെക്രട്ടേറിയേറ്റിൽ പൊതുജനങ്ങളുടെ പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സർക്കാർ . സെക്രട്ടേറിയേറ്റിലും അനക്സ് 1, അനക്സ് 2 എന്നിവിടങ്ങിലും അക്സസ് കൺട്രോൾ സിസ്റ്റം സ്ഥാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പൊതുജനങ്ങളുടെ സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
അക്സസ് കൺട്രോൾ സിസ്റ്റം വരുന്നതോടു കൂടി സന്ദർശകർക്ക് സെക്രട്ടേറിയേറ്റിൽ പ്രവേശിക്കാൻ സന്ദർശക റൂമിൽ നിന്ന് ഐ.ഡി കാർഡ് നൽകും. എവിടെയാണ് പോകേണ്ടതെന്നും ആഗമനോദ്ദേശ്യവും സന്ദർശക റൂമിലെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തും. തുടർന്ന് സന്ദർശകന്റെ ഫോട്ടോയെടുത്തതിനുശേഷം ഐ.ഡി കാർഡ് നൽകും. കാർഡ് അക്സസ് കൺട്രോൾ സിസ്റ്റത്തിൽ സ്വൈപ് ചെയ്യതിനുശേഷം, കാർഡ് കഴുത്തിലണിഞ്ഞ് സന്ദർശകർക്ക് സെക്രട്ടേറിയേറ്റിൽ കയറാനാകും.
നിശ്ചിത സമയം മാത്രമേ സന്ദർശനത്തിന് അനുവദിക്കു. ഒരു ദിവസം പ്രവേശിക്കുന്നതിനുള്ള സന്ദർശകരുടെ എണ്ണം നിജപ്പെടുത്തും. എത്ര സന്ദർശകരെ ഒരു ദിവസം സെക്രട്ടേറിയേറ്റിൽ പ്രവേശിക്കാൻ അനുമതി നൽകാം എന്ന കാര്യം ചീഫ് സെക്രട്ടറി തീരുമാനിക്കും. നിലവിൽ വൈകുന്നേരം 3 മണി മുതൽ 5 മണി വരെയാണ് പൊതുജനങ്ങളെ സെക്രട്ടേറിയേറ്റിൽ കയറാൻ അനുവദിക്കുന്നത്. സെക്രട്ടേറിയേറ്റിലെ 4 സന്ദർശക റൂമിൽ നിന്ന് പാസ് വാങ്ങിയാണ് പൊതുജനങ്ങൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരാതികൾ സമർപ്പിക്കാനും തങ്ങളുടെ പരാതികളിൽ മേൽ എടുത്ത നടപടി അന്വേഷിച്ച് സെക്രട്ടേറിയേറ്റിലെ വിവിധ വകുപ്പുകളിലും എത്തുന്നത്.
കാസർഗോഡ് മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് ആയിര കണക്കിന് പേരാണ് പല തരം അപേക്ഷകളുമായി സെക്രട്ടേറിയേറ്റിൽ എത്തുന്നത്. 3 മണിവരെ കാത്തിരുന്ന ശേഷം ലഭിക്കുന്ന പാസുമായി സെക്രട്ടേറിയേറ്റിൽ പ്രവേശിച്ചാൽ ഒഴിഞ്ഞ കസേരകളാകും ഇവരെ ആദ്യം സ്വീകരിക്കുന്നത്. സെക്രട്ടേറിയേറ്റ് കോംപൗണ്ടിനകത്തെ കാന്റിനിലും കോഫി ഹൗസിലും ചായ കുടിക്കാൻ ജീവനക്കാർ പോകുന്ന സമയം ആയതു കൊണ്ട് പലരും കസേരയിൽ കാണില്ല. ചായ കുടി കഴിഞ്ഞ് തിരിച്ചെത്തുന്ന ജീവനക്കാരനെ കണ്ട് വന്ന കാര്യം തിരക്കി സന്ദർശകർ മടങ്ങി പോകുമ്പോൾ 5 മണിയെങ്കിലും കഴിഞ്ഞിരിക്കും.
വന്ന കാര്യം നടക്കാതെ വരുന്ന പലരും സെക്രട്ടേറിയേറ്റ് പരിസരത്തെവിടെയെങ്കിലും തങ്ങി പിറ്റേദിവസം വീണ്ടും ഈ സർക്കസ് തുടരുകയാണ് പതിവ്. മുൻ കാലങ്ങളിൽ മന്ത്രിമാർ 4 ദിവസം നിർബന്ധമായും സെക്രട്ടേറിയേറ്റിലെ ഓഫിസിലെത്തുമായിരുന്നു. ഇപ്പോൾ കാബിനറ്റ് ഉള്ള ദിവസം അല്ലങ്കിൽ പരമാവധി രണ്ട് ദിവസം മാത്രമേ മന്ത്രിമാർ സെക്രട്ടേറിയേറ്റിലെ ഓഫിസിലെത്തുകയുള്ളു. മുഖ്യമന്ത്രിയെ കണ്ട് പരാതി സമർപ്പിക്കണമെന്ന ആഗ്രഹം പലർക്കുമുണ്ടെങ്കിലും ഒരിക്കലും അത് നടക്കാറില്ല.
മുഖ്യമന്ത്രിയുടെ ഓഫിസിനു പുറത്ത് വച്ച് തന്നെ ഡ്യൂട്ടിയിലുള്ളവർ പരാതി സ്വീകരിച്ച് സന്ദർശകരെ മടക്കുകയാണ് പതിവ്. ഓഫിസിലെത്തുന്ന പൊതു ജനങ്ങളുടെ കയ്യിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുന്ന പതിവ് മുഖ്യമന്ത്രി പിണറായി വിജയനും ഇല്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ മാതൃകയാക്കുകയാണ് മിക്ക മന്ത്രിമാരും. പിണറായിക്ക് മുമ്പുള്ള മുഖ്യമന്ത്രിമാരുടെ കാലത്ത് സന്ദർശകർക്ക് പ്രവേശനത്തിന് നിശ്ചിത സമയം നിഷ്കർഷിച്ചിരുന്നില്ല.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാൽ ആൾക്കൂട്ടം ചുറ്റിലും ഉണ്ടാകുമായിരുന്നു. പൊതു ജനങ്ങളിൽ നിന്ന് നിശ്ചിത അകലം പാലിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അക്സസ് കൺട്രോൾ സിസ്റ്റം വരുന്നതോടു കൂടി നിലവിലെ രീതികൾ പൂർണമായും മാറുന്നതോടെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാവുന്നത് പൊതുജനങ്ങളാണ്. സെക്രട്ടേറിയേറ്റിൽ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തിയാൽ കാര്യം സാധിക്കാൻ പാർട്ടി ഓഫിസുകളെ ജനങ്ങൾക്ക് സമീപിക്കേണ്ടി വരും. എല്ലാം പാർട്ടിയുടെ നിയന്ത്രണത്തിലാക്കാനാണ് സർക്കാരിന്റെ ഉദ്ദേശ്യം എന്ന ആക്ഷേപം ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്.
കെൽട്രോൺ ആണ് സെക്രട്ടേറിയേറ്റിൽ അക്സസ് കൺട്രോൾ സിസ്റ്റം സ്ഥാപിക്കുന്നത്. 4 കോടിയോളം രൂപയാണ് അക്സസ് കൺട്രോൾ സിസ്റ്റത്തിന്റെ ചെലവ്. ജനങ്ങൾക്കു വേണ്ടിയാണ് ഭരണ സംവിധാനത്തിൽ നൂതന പരിഷ്കാരങ്ങൾ ഉണ്ടാവേണ്ടത്. ജനങ്ങളെ അകറ്റി നിർത്താൻ കോടികൾ ചെലവഴിച്ചുള്ള പരിഷ്കാരങ്ങളാണ് സെക്രട്ടേറിയേറ്റിൽ നടപ്പാക്കാൻ പിണറായി ശ്രമിക്കുന്നത്. ജനാധിപത്യത്തിന്റെ ശോഭ കെടുത്തുന്ന ജനാധിപത്യ വിരുദ്ധ സമീപനങ്ങൾ തുടരുന്ന രീതിയാണ് തുടർ ഭരണത്തിൽ സംസ്ഥാനമെമ്പാടും പിണറായി സ്വീകരിക്കുന്നത്. ജനങ്ങളുടെ ദാസൻ ആണ് മുഖ്യമന്ത്രിയെന്ന് പിണറായി മറന്നു പോകുമ്പോൾ നഷ്ടപ്പെടുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍