Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്പലപറമ്പിൽ കുലുക്കികുത്ത് നടത്തി തുടക്കം; പാർട്ടി ലോക്കൽ സെക്രട്ടറിയയാപ്പോൾ ആസ്തി 250 കോടിയും; ഷാഹൂൽ ഹമീദിന്റെ പേരിൽ നഗരത്തിൽ അനധികൃതമായി ഉയരുന്നത് ബഹുനില മന്ദിരം; എറണാകുളത്തെ സിപിഎമ്മിന് തലവേദനയായി സക്കീർ ഹുസൈനും ഷാഹൂൽ ഹമീദും കറുകപ്പള്ളി സിദ്ദീകും

അമ്പലപറമ്പിൽ കുലുക്കികുത്ത് നടത്തി തുടക്കം; പാർട്ടി ലോക്കൽ സെക്രട്ടറിയയാപ്പോൾ ആസ്തി 250 കോടിയും; ഷാഹൂൽ ഹമീദിന്റെ പേരിൽ നഗരത്തിൽ അനധികൃതമായി ഉയരുന്നത് ബഹുനില മന്ദിരം; എറണാകുളത്തെ സിപിഎമ്മിന് തലവേദനയായി സക്കീർ ഹുസൈനും ഷാഹൂൽ ഹമീദും കറുകപ്പള്ളി സിദ്ദീകും

അർജുൻ സി വനജ്

കൊച്ചി: എളമക്കര ലോക്കൽ കമ്മിറ്റി ഓഫീസിനോട് ചേർന്ന് 35 സെന്റിലായി ഒരു വമ്പൻ കെട്ടിടസമുച്ചയം ഉയരുന്നു. ഓണർ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാഹൂൽ ഹമീദിന്റെ ഭാര്യ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലാണ് ഷാഹൂൽ ഹമീദിന്റെ ഭാര്യ ജനിച്ചത്. പിന്നെയെങ്ങനെ ഒരു പാർട്ടി എൽ.സി സെക്രട്ടറിയുടെ കുടുംബത്തിന് ഇത്രയ്ക്കും പണമെങ്ങനെയുണ്ടായി സംശമാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.

സെന്റിന് 20 ലക്ഷം രൂപയെങ്കിലും വരുന്ന 35 സെന്റ് സ്ഥലം. ഗ്രൗണ്ട് ഫ്‌ളോറടക്കം രണ്ട് നിലകളുടെ നിർമ്മാണം പൂർത്തിയായി. മൂന്നാമത്തെ നിലയുടെ നിർമ്മാണം ത്വരിതഗതിയിൽ നടക്കുന്നു. തൊട്ടടുത്ത് എളമക്കര ഭാരതീയ വിദ്യാഭവന് മുന്നിലായി 15 സെന്റിൽ നിറഞ്ഞ് നിൽക്കുന്ന വീട്. വീടിന്റെ മരപ്പണികൾ ഭൂരിഭാഗവും തേക്ക് കൊണ്ട്. സഞ്ചരിക്കാൻ ബുള്ളറ്റും ആഡംബര കാറും. എറണാകുളത്തെ പാർട്ടിയുടെ പ്രധാന ഫണ്ട് റേസറായി അറിയപ്പെടുന്നത് ഷാഹൂൽ ഹമീദ്, ഒളിവിൽ പോയ കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവരാണ്.

ഈ കാലത്താണ് തമിഴ്‌നാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറ്റാരം വെള്ളച്ചാട്ടത്തിനടുത്ത് 25 ഏക്കർ ഭൂമി വാങ്ങിയത്. സ്ഥലത്ത് പിന്നീട് ഹോട്ടൽ തുടങ്ങി. പല ബിസിനസ്സുകളും കേരളത്തിന് പുറത്ത് നടത്തിയതായും വിവരമുണ്ട്. ഷാഹൂൽ ഹമീദിന്റേയും ഭാര്യയുടേയും പേരിലടക്കം പത്ത കോടി രൂപയുടെ ഭൂമിയാണ് എളമക്കരയിൽ മാത്രമുള്ളത്. ഇതിലെ നിർമ്മാണ പ്രവർത്തനം ഏതാണ്ട് 4 കോടിയോളം രൂപയുടേതാണ്. ഷോപ്പിങ് കോപ്ലക്‌സിലെ മുറികളുടെ സെക്യൂരിറ്റി ഇനത്തിൽ മാത്രമായി ഒരു കോടിയോളം രൂപ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. മാസവും 25 ലക്ഷത്തോളം രൂപ വാടകയിനത്തിലും ലഭിക്കുന്നുണ്ട്.

അടുത്ത കാലത്താണ് കറുകപ്പള്ളി സിദ്ദീക് ഈ സംഘത്തിലേക്ക് എത്തുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കറുകപ്പള്ളി പാർട്ടിക്ക് കടന്നു ചെല്ലാൻ കഴിയാത്ത പ്രദേശമായിരുന്നു. പോപ്പുലർഫ്രണ്ടിന്റെ തട്ടകം, മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയുടെ വീട് ഉൾപ്പെട്ട പ്രദേശം. മഅദനി കേരളത്തിലെത്തുബോൾ മുൻ കാലങ്ങളിൽ സുരക്ഷ ഒരുക്കിയിരുന്നത് കറുകപ്പള്ളി സിദ്ദീകും കൂട്ടരുമാണ്. ഇങ്ങനെയിരിക്കെയാണ്,

കറുകപ്പള്ളി മേഖലയിൽ ഏത് വിധേനയും പാർട്ടിക്ക് വേരുണ്ടാക്കണമെന്ന് ജില്ലാ നേതൃത്വം തീരുമാനിക്കുന്നത്. ഇതിന്റെ പ്രധാന ദൗത്യം അനൗദ്യോഗികമായി ഏറ്റെടുത്തത് ഷാഹൂൽ ഹമീദും. ഇതിന് ഇവർ ആദ്യം ചെയ്തത് സിദ്ദീകിനെ പാർട്ടിയിലേക്ക് എത്തിക്കുകയാണ്. പിന്നാലെ കറുകപ്പള്ളിയിലെ മറ്റ് യുവാക്കളേയും. ഈ ചുമതല നിർവഹിക്കാൻ ഷാഹൂൽ ഹമീദ് സിദ്ദീകിന് 20 ലക്ഷം രൂപ നൽകിയെന്നും ആരോപണമുണ്ട്.

ഇന്നലെകൾ

അമ്പലപറമ്പിൽ കുലുക്കികുത്ത് നടത്തിയാണ് തൊണ്ണൂറുകളിൽ ഷാഹൂൽ ഹമീദിന്റെ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സൈക്കിളിൽ കപ്പിലണ്ടി കച്ചവടം, ലൈറ്റ് ആൻഡ് സൗണ്ട് ഷോപ്പിലെ അസിസ്റ്റന്റ്. ഈ കാലത്താണ് കെ.കെ സോമസുന്ദര പണിക്കർ കൊച്ചി കോർപ്പറേഷന്റെ മേയർ ആകുന്നത്. ദീർഘകാലം മേയറായിരുന്ന പണിക്കരുമായി ഷാഹൂൽ ഹമീദ് അടുപ്പത്തിലായി.

പിന്നീട് മേയറെ മുൻ നിർത്തി ചെറിയ ഭൂമിക്കച്ചവടം ആരംഭിച്ചു. പിന്നീട് കേരളത്തിന് അകത്തും പുറത്തുമായി വൻ രീതിയിലുള്ള ഭൂമിക്കച്ചവടം, ക്വാറി ഏറ്റെടുത്ത് നടത്തൽ, മണ്ണിട്ട് നികത്തി ഭൂമി മറിച്ചു വിൽക്കൽ തുടങ്ങിയ ജോലികളും ചിലരുടെ പങ്ക് കച്ചവടത്തിലും ചേർന്നു. ഇതിനിടയിൽ ഇടപ്പള്ളി കോ ഓപ്പറേറ്റീവ് ബാങ്കിലെ പീയൂൺ ആയും ഇടപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. ബാങ്കിൽ നടന്ന സാമ്പത്തിക തിരിമറിയോടെ ജോലി നഷ്ടമായി. ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്റ് ചെയ്തു.

ഇതോടെ മറ്റ് പണികളിൽ സജീവമായി. വ്യവാസികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ വൻതുക പ്രതിഫലം വാങ്ങി മധ്യസ്ഥം പറയുന്നതും ഈ കാലത്ത് സജീവമാക്കി. വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ സമ്മേളന കാലയളവിൽ എളമക്കര ലോക്കൽ സെക്രട്ടറിയായി. നിലവിൽ എളമക്കര സഹകരണ സംഘട്ടിന്റെ പ്രസിഡന്റ് കൂടിയാണ് ഷാഹൂൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP