ലൗ ജിഹാദിന്റെ സൂത്രധാരൻ; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച് വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; വെള്ളാപ്പള്ളിക്കും അമൃതാന്ദമയിക്കും കരിമ്പൂച്ചകളെ ഒരുക്കിയ പ്രതീഷ് വിശ്വനാഥനെന്ന 'സൂപ്പർ പവറിന്റെ' കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആദ്യം വെള്ളാപ്പള്ളി നടേശന് വൈ കാറ്റഗറി സുരക്ഷ. ഇപ്പോൾ അമൃതാനന്ദമയീയ്ക്ക ഇസഡ് കാറ്റഗറിയും. കേരളത്തിലെ ഈ വിവിഐപി സുരക്ഷയ്ക്ക് പിന്നിൽ കരുക്കൾ നീക്കിയത് ബിജെപി ദേശീയ നേതൃത്വവുമായി ഏറെ അടുപ്പമുള്ള യുവ നേതാവാണ്. കേരളത്തലെ സംഘപരിവാറും ബിജെപിയും അകറ്റി നിർത്തിയിട്ടും ഹൈന്ദവ രാഷ്ട്രീയത്തിലെ പ്രധാനിയായി മാറുകയാണ് വിഎച്ച്പിയുടെ ഈ മുൻ നേതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിശ്വസ്തനായി മാറിയാണ് പ്രതീഷ് വിശ്വനാഥൻ ഇന്ദ്രപ്രസ്ഥത്തിലെ കരുനീക്കങ്ങളുടെ ആശാനാകുന്നത്. ബിജെപിയിലേക്ക് വെള്ളാപ്പള്ളിയേയും തുഷാറിനേയും അടുപ്പിച്ചതും പ്രതീഷിന്റെ കരുനീക്കമായിരുന്നു. ഈ പ്രതീഷ് തന്നെയാണ് അമൃതാനന്ദമയിക്ക് ഇസഡ് കാറ്റഗറി സുരക്ഷയും തരപ്പെടുത്തിയത്.
മാതാ അമൃതാനന്ദമയീ മഠവുമായി അടുത്ത ബന്ധമാണ് പ്രതീഷ് വിശ്വനാഥനുള്ളത്. അമൃതാനന്ദമയീയുമായി ഒറ്റയ്ക്ക് ചർച്ച നടത്താൻ പോലും സമയം അനുവദിക്കപ്പെടുന്ന വ്യക്തി. മഠത്തിന്റെ വൈസ് ചെയർമാനായ അമൃത സ്വരൂപാനന്ദയെ പോലെ അമൃതാനന്ദമയീയുമായി അടുത്തിടപെടാനുള്ള അനുവാദം പ്രതീഷിനുണ്ട്. ഇത് കൂടുതൽ അരക്കിട്ടുറപ്പിക്കാനാണ് ഇസഡ് കാറ്റഗറി സുരക്ഷ എത്തുന്നത്. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് പോലും ഇത് അറിയില്ലായിരുന്നു. അങ്ങനെ മഠത്തിന് പ്രിയപ്പെട്ടവനാവുകയാണ് പ്രതീഷ് വിശ്വനാഥ്. കേരളാ ഹൗസിലെ ബീഫ് വിവാദത്തിൽ പ്രതിസ്ഥാനത്താണ് പ്രതീഷ് വിശ്വനാഥനെന്ന വിഎച്ച്പിയിലെ മുൻ നേതാവ് എസ് എൻ ഡി പിയെ ബിജെപിയുമായി അടുപ്പിച്ചാണ് മോദിയുടെ മനസ്സിൽ ഇടം നേടിയത്. അമിത് ഷായുമായുള്ള തുഷാറിന്റെ ചർച്ചകളിൽ മിക്കപ്പോഴും പ്രതീഷും അനുഗമിച്ചിരുന്നു.
ആറന്മുളക്കാരനായ പ്രതീഷ് ദേശീയ രാഷ്ട്രീയത്തിലെ ഉന്നത സംഘപരിവാർ നേതാക്കളുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. വിഎച്ച്പി നേതാക്കളായ ആശോക് സിംഗാളും പ്രവീൺ തൊഗാഡിയയുമെല്ലാം വിശ്വസ്തരുടെ പട്ടികയിൽപ്പെടുത്തിയ വ്യക്തിയായിരുന്നു പ്രതീഷ്. തീവ്ര ഹിന്ദുത്വ നിലപാടുകളായിരുന്നു തുടക്കത്തിൽ പ്രതീഷിനുണ്ടായിരുന്നത്. ഇതു തന്നെയായിരുന്നു സിംഗാളുമായി അടുപ്പിച്ചത്. അതിന് ശേഷം ആർ എസ് എസിലെ ഹൈന്ദവ ചിന്താഗതിക്കാരെല്ലാം പ്രതീഷുമായി അടുപ്പത്തിലായി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും അടുത്ത ബന്ധം ഈ മലയാളിക്കുണ്ട്. ആറന്മുള വിമാനത്താവള സമരത്തിലും ആർഎസ്എസ് നിലപാടുകളുമായി പിന്നണിയിൽ നിന്നത് പ്രതീഷ് വിശ്വനാഥനാണ്. കേസിൽ ചെന്നൈയിൽ ഹരിത ട്രിബ്യൂണലിൽ വാദത്തിനെത്തിയും ശ്രദ്ധേയനായി.
എല്ലാത്തിനും ഉപരി മാതാ അമൃതാനന്ദമയീ മഠവുമായുള്ള ആത്മ ബന്ധമാണ് പ്രതീഷിന്റെ കരുത്ത്. മഠത്തിന്റെ പ്രധാന തീരുമാനങ്ങളിലെല്ലാം ആശ്രമത്തിന് പുറത്ത് നിന്ന് സ്വാധീനം ചെലുത്താൻ പോന്ന വ്യക്തിയാണ് ഇയാൾ. അമൃതാനന്ദമിയുമായുള്ള ഈ വ്യക്തി ബന്ധം ദേശീയ തലത്തിൽ ശ്രദ്ധേയനാക്കാനും കാരണമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വ ഫണ്ടിലേക്ക് നൂറ് കോടി രൂപ മഠം നൽകിയിരുന്നു. ഇതിന് പിന്നിലും പ്രതീഷിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഇത്തരം ചർച്ചകളുടെ ഭാഗമായി മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായും അടുത്തു. പ്രവീൺ തൊഗാഡിയയെ വെള്ളാപ്പള്ളി നടേശനുമായി അടുപ്പിച്ചതും പ്രതീഷായിരുന്നു. ഇത് പിന്നീട് ബിജെപി സഖ്യത്തിലേക്കും വഴിമാറി. ഇതോടെ ഈ യുവാവ് താരമായി.
കേരളാ ഹൗസിലെ ബീഫ് വിവാദമാണ് പ്രതീഷിനെ ആദ്യം ചർച്ചകളിലെത്തിച്ചത്. അതിന് മുമ്പ് ലൗജിഹാദിലും ഈ അഭിഭാഷകന്റ പേര് ഉയർന്നു കേട്ടു. കേരളാ ഹൈസിലെ ബീഷ് വിവാദം ഡൽഹിയിലെ ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്തയെ ഇക്കാര്യം അറിയിച്ചത് പ്രതീഷാണെന്ന് വ്യക്തമാണ്. സംഘപരിവാർ സംഘടനയ്ക്ക് പുറത്തുള്ള തീവ്ര നിലപാടുകാരാണ് ഹിന്ദു സേന. ബീഫ് വിവാദവുമായി ബന്ധപ്പെട്ട സമരങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ആർഎസ്എസ് ദേശീയ നേതൃത്വം ആവർത്തിച്ച് നിലപാട് എടുക്കുമ്പോഴാണ് മോദിക്കും അമിത് ഷായ്ക്കുമൊപ്പം നിർണ്ണായക രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുത്ത പ്രതീഷിന്റെ പങ്ക് വെളിപ്പെട്ടത്. മോദിയുടെ അമിത് ഷായുമായി പ്രതീഷ് അടുത്തത് കേരളത്തിലെ പരിവാർ നേതാക്കൾക്ക് പിടിച്ചില്ല. ബീഫ് വിവാദം ഉയർത്തി പ്രതീഷിനെ അവർ സംഘടനാ ചുമതലകളിൽ നിന്ന് മാറ്റി.
ലൗ ജിഹാദുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ സജീവമാക്കിയത് ഒരു ഫെയ്സ് ബുക് പോസ്റ്റായിരുന്നു. നാല് വർഷം മുമ്പ് പ്രത്യക്ഷപ്പെട്ട ഫെയ്സ് ബുക് പോസ്റ്റ് വിവാദങ്ങൾ തന്നെയുണ്ടാക്കി. ഇതിന്റെ തുടർച്ചയായി പലതും നടന്നു. ഈ ഫെയ്സ് ബുക്ക് പോസ്റ്റാണ് പ്രശ്നമായതെന്ന് പൊലീസും കണ്ടെത്തി കേസെടുത്തു. ഈ പോസ്റ്റിനു പിന്നിലും പ്രതീഷായിരുന്നുവെന്നാണ് തെളിഞ്ഞത്. അന്ന് തീവ്ര ഹിന്ദു നിലപാടുകാരെ അണിനിരത്തി ഹിന്ദു സേനയ്ക്ക് തുല്യമായ സംഘടനയും പ്രതീഷ് നടത്തിയിരുന്നു. എന്നാൽ ലൗ ജിഹാദ് വിവാദത്തോടെ ആ സംഘടന തന്നെ ഇല്ലാതായി. അതിന് ശേഷം വിഎച്ച്പിയോട് ചേർന്നായി പ്രവർത്തനം. പഠനകാലത്ത് തന്നെ ആർഎസ്എസുമായി അടുത്തു നിന്ന് പ്രതീഷ് തീവ്ര നിലപാടുകൾ വിശദീകരിക്കുന്ന നേതാവായി മാറിയുന്നു. അതു തന്നെയാണ് മറ്റ് ഹൈന്ദവ സംഘടനകളുമായി പോലും മുന്നേറാൻ പ്രതീഷിന് കരുത്തായതും.
ലൗ ജിഹാദ് വിവാദത്തോടെ പിന്നണിയിൽ പോയ പ്രതീഷ്, പിന്നീട് ആറന്മുള സമരമുഖത്താണ് സജീവമായത്. ഇതു സംബന്ധിച്ച് ഡോക്യുമെന്ററീ പോലും സംവിധാനം ചെയ്ത് പ്രചരണ രംഗത്ത് സജീവമായി. ഇടത്-വലത് പക്ഷങ്ങൾ പോലും അണിനിരന്ന സമരമുഖത്തെ സജീവ സാന്നിധ്യമായിരുന്നു പ്രതീഷ്. ആറന്മുള പൈതൃകഗ്രാമത്തെ സംരക്ഷിക്കാനും സമ്പൂർണ ദുരന്തമായി മാറാൻ പോകുന്ന വിമാനത്താവള നിർമ്മാണത്തെ ചെറുക്കാനും ഉള്ള സമരത്തിന്റെയും ശ്രമങ്ങളുടെയും ഭാഗമായി നിർമ്മിച്ച ഡോകുമെന്ററി 'വിമാനത്താവളം: ആറന്മുളയ്ക്കൊരു ദുരന്തതാവളം' ആറന്മുളയിലെ സമരപ്പന്തലിൽ പന്ന്യൻ രവീന്ദ്രൻ പ്രകാശനം ചെയ്തത്. ആറന്മുളയിലെ പാരിസ്ഥിതികപ്രശ്നം, 'സമീപഭാവിയിൽ അമേരിക്കൻ വ്യോമസേനയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാവുന്ന വിമാനത്താവളം' എന്നീ തരത്തിലായിരുന്നു അവതരണം. അഭിഭാഷകൻ കൂടിയായ പ്രതീഷ് വിമാനത്താവളക്കേസിലും സജീവമായി. ഇതിനിടെയിൽ ഹിന്ദു ഹൈൽപ് ലൈൻ എന്ന ആശയവും അവതരിപ്പിച്ചു. എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തനങ്ങൾ ഇപ്പോഴും സജീവമാണ്.
ഹിന്ദു ഹെൽപ് ലൈൻ എന്നത് ഹൈന്ദവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ദേശീയ കൂട്ടായ്മയാണ്. ഇതിൽ പ്രവർത്തനം തുടങ്ങിയതോടെയാണ് പരിവാർ പ്രസ്ഥാനത്തിലെ ദേശീയ നേതാക്കളുമായി പ്രതീഷ് അടുക്കുന്നത്. സംഘ പരിവാറിന്റെ വിഎച്ച്പിയുടെ സജീവ മുഖ ആയിരിക്കുമ്പോൾ തന്നെ മറ്റ് ഹൈന്ദവ സംഘടനകളുമായി സൗഹൃദം സ്ഥാപിക്കാൻ പ്രതീഷിനായി. ഹിന്ദു സേനയിലെ നേതാക്കൾ പോലും പ്രതീഷുമായി ബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവാണ് ഡൽഹി കേരളാ ഹൗസിലെ സംഭവം. പരിവാർ പ്രസ്ഥാനങ്ങൾക്ക് അപ്പുറത്തേക്ക് ഹിന്ദു ഹെൽപ് ലൈനിന്റെ പ്രവർത്തനവും സ്വാധീനവും വളർന്നതാണ് ഇതിന് കാരണം. ഹിന്ദു ഹെൽപ് ലൈനിന്റെ സംസ്ഥാന കോർഡിനേറ്റർ എന്ന നിലയ്ക്ക് അപ്പുറം ദേശീയതലത്തിൽ പോലും പ്രതീഷിന് തന്റെ ആശയങ്ങൾ ഈ മേഖലയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. ലൗ ജിഹാദിനെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഹിന്ദു ഹെൽപ് ലൈൻ ലേഡിസ് ഹോസ്റ്റൽ പോലുള്ള സേവനങ്ങളും കേരളത്തിൽ ഒരുക്കുന്നതായാണ് സൂചന.
പെരുമ്പാവൂരിൽ ക്ഷേത്ര മൈതാനത്ത് പശുവിനെ അറുത്തു എന്നു വിവാദം കത്തിച്ചതും പ്രതീഷാണ്. ദേശസ്നേഹം, രാജ്യരക്ഷ, ഗോമാതാവ് എന്നൊക്കെ പറഞ്ഞു നടക്കുന്നതിനു പിന്നിലെ യഥാർത്ഥ അജണ്ട എന്തെന്ന് വ്യക്തമാക്കുന്ന കമന്റുകൾ പ്രതീഷ് ഫെയ്സ് ബുക്കിലിട്ടിരുന്നു. തീവ്ര ഹിന്ദു നിലപാടുമായി ദേശീയ നേതാക്കളെ സ്വാധീനിച്ച് മുന്നോട്ട് പോയ പ്രതീഷിന്റെ നടപടികളിൽ കേരളത്തിൽ സംഘപരിവാറിലെ പല പ്രമുഖർക്കും എതിരഭിപ്രായങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ബീഫ് വിവാദത്തിൽ പ്രതീഷിനെ പരസ്യമായി പന്തുണയ്ക്കാൻ വിഎച്ച്പി പോലും തയ്യാറാകാത്തത്. പകരം പുറത്താക്കുകയും ചെയ്തു. ഇതുകൊണ്ടെന്നും പ്രതീഷിനെ തടയാൻ ആർക്കുമായില്ല. ബിജെപി അധ്യക്ഷനായി കുമ്മനം രാജശേഖരനെ എത്തിച്ചതു പോലും പ്രതീഷാണെന്ന് സൂചനയുണ്ട്.
സ്കൂൾ കോളെജ് കാലഘട്ടങ്ങളിൽ ആർഎസ്എസ്, എബിവിപി എന്നിങ്ങനെ ഹിന്ദുത്വ സംഘടനകളിൽ പ്രവർത്തിച്ചുവന്ന പ്രതീഷ് വിശ്വനാഥൻ കുമ്മനം രാജശേഖരൻ വിശ്വഹിന്ദുപരിഷത് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ആയിരുന്ന 2004ലാണ് വിഎച്ച്പിയുടെ മുഴുവൻ സമയ പ്രവർത്തകനായത്. ഈ മുഴുവൻ സമയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിശ്വ ഹിന്ദു പരിഷത്ത് ദേശീയ നേതാക്കളായ അശോക് സിംഗാൾ, പ്രവീൺ തൊഗാഡിയ എന്നിവരുമായി വളരെ അടുത്ത ബന്ധം ഉണ്ടാക്കിയത്. തുടർന്ന് കേരളത്തിലെത്തുന്ന വിഎച്ച്പി ദേശീയനേതാക്കളുടെ പ്രസംഗങ്ങൾ തർജിമ ചെയ്തുകൊടുക്കുന്നതും പ്രതീഷായി. 2004ൽ സംഘടനാ പ്രവർത്തനം വിട്ട് ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം സ്വന്തമാക്കിയ പ്രതീഷ് കേരളാ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയും പിന്നട് വിശാല ഹിന്ദു ഐക്യം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമായിരുന്നു. അമൃതാനന്ദമയിയുടെ മുൻ ശിഷ്യ ഗെയ്ൽ ട്രെഡ്വലിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് കേരളത്തിലെ പ്രമുഖ ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചത് പ്രതീഷിന്റെ നേതൃത്വത്തിലാണ്. തുടർന്നാണ് അമൃതാനന്ദമയി മഠവുമായി പ്രതീഷ് വളരെ അടുത്ത ബന്ധം സ്ഥാപിക്കുന്നത്.
പിന്നീടാണ് എസ്എൻഡിപി, എൻഎസ്എസ്, കെപിഎംഎസ്, ആദിവാസി സംഘടനകൾ, ദളിത് സംഘടനകൾ എന്നിവരെ ഒരു വേദിയിലെത്തിക്കുവാൻ പ്രതീഷ് ശ്രമിച്ചത്. ബിജെപിയും,ആർഎസ്എസും ഉൾപ്പെടെ പിന്തുണ കൊടുത്ത് രാജ്യത്ത് ഘർവാപ്പസി അരങ്ങേറിയപ്പോൾ കേരളത്തിലെ ഘർവാപ്പസിയുടെ അമരക്കാരനായി. അപ്രതീക്ഷിതമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി അടുത്തതോടെ പ്രതീഷിന്റെ ബന്ധങ്ങളുടെ വ്യാപ്തിയും മാറി. കേരളത്തിലെ ബിജെപിയുടെ പ്രവർത്തനങ്ങളിലെ പോരായ്മകൾ പലപ്പോഴും അമിത് ഷായെ അറിയിക്കുന്നത് പ്രതീഷാണ്. അമൃതാനന്ദമയി മഠത്തെ ഒപ്പം കൂട്ടിയുള്ള ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള തന്ത്രമൊരുക്കലിലാണ് പ്രതീഷ്. അതിന് മഠത്തെ സ്വാധിനിക്കാൻ കൂടി വേണ്ടിയാണ് അമൃതാനന്ദമയിക്ക് കരിമ്പൂച്ചകളുടെ സുരക്ഷ ഒരുക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്