പത്ത് രൂപ മുടക്കി പ്ലാറ്റ് ഫോം ടിക്കറ്റ് എടുത്താൽ രണ്ട് മണിക്കൂറനകം സ്ഥലം കാലിയാക്കിയില്ലെങ്കിൽ 500 രൂപ പിഴ; അഞ്ച് രൂപ കൊടുത്ത് ലോക്കൽ ടിക്കറ്റ് വാങ്ങിയാൽ 24 മണിക്കൂർ പ്ലാറ്റ്ഫോമിൽ ഇരിക്കാം; റെയിൽവേ ബജറ്റിലെ പ്രധാന വരുമാന വർദ്ധനവിനെ മലയാളികൾ വീട്ടിൽ ഇരുത്തിയത് ഇങ്ങനെ
ആവണി ഗോപാൽ
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ ഒന്നു കയറി ഇറങ്ങാൻ പത്ത് രൂപ നൽകണമെന്നാണ് റെയിൽവേ ബജറ്റിലൂടെ മന്ത്രി സുരേഷ് പ്രഭു മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം. ഇതിലൂടെ വൻ വരുമാന വർദ്ധനവാണ് മന്ത്രി ലക്ഷ്യമിടുന്നത്. പക്ഷേ ആ അധിക വരുമാനം മന്ത്രിക്ക് കിട്ടില്ലെന്ന് ഉറപ്പ്. കാരണം മന്ത്രിയോളം ബുദ്ധിയുള്ളവർ തന്നെയാണ് തീവണ്ടി യാത്രക്കാരും റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരും.
അഞ്ചു രൂപ നൽകി തന്നെ പ്ലാറ്റ് ഫോമിൽ ചെലവഴിക്കാനുള്ള വഴി അവർ കണ്ടെത്തിക്കഴിഞ്ഞു. തീവണ്ടിയിൽ യാത്രക്കാർ കൂടിയെന്ന കണക്കാകും അടുത്ത റെയിൽവേ ബജറ്റ് അവതരിപ്പിക്കുമ്പോൾ മന്ത്രി മുന്നോട്ട് വയ്ക്കുന്ന യാഥാർത്ഥ്യം. പ്ലാറ്റ് ഫോം ടിക്കറ്റിലൂടെയുള്ള വരുമാനം കുറഞ്ഞെന്നും കാണിക്കേണ്ടി വരും. ഒട്ടും ആലോചിക്കാതെയുള്ള തീരുമാനമാണ് പ്ലാറ്റ് ഫോം വർദ്ധനവിൽ മന്ത്രി മുന്നോട്ട് വച്ചതെന്നതാണ് യാഥാർത്ഥ്യം. മലയാളികളുടെ ഈ കണ്ടെത്തൽ സോഷ്യൽ മീഡിയയിലും വാട്സ് ആപ്പിലുമൂടെ പ്രചരിക്കുകയാണ്.
2012വരെ പ്ലാറ്റ് ഫോമിൽ കയറാൻ മൂന്ന് രൂപയാണ് ഈടാക്കിയിരുന്നത്. കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന ദിനേശ് ചതുർവേഥി അതിനെ അഞ്ച് രൂപയാക്കി. സുരേഷ് പ്രഭുവെന്ന സിഎക്കാരൻ പത്ത് രൂപയും. റെയിൽവേയുടെ അടിസ്ഥാന സൗകര്യവികസനത്തിന് താങ്ങാവാനാണ് ഈ തീരുമാനം. പക്ഷേ ഉദ്ദേശം നടക്കില്ല. അഞ്ചു രൂപ നൽകി തന്നെ ഭാവിയിലും പ്ലാറ്റ് ഫോമിൽ കയറാൻ ഒരു കുറുക്കു വഴിയൂണ്ട്. നിയമപ്രകാരമുള്ള ഈ മാർഗ്ഗത്തിലൂടെ സ്റ്റേഷനിലെത്തിയാൽ 24 മണിക്കൂർ പ്ലാറ്റ്ഫോമിൽ നിൽക്കാം. പിന്നെയെന്തിന് പത്ത് രൂപ നൽകി ഒരു മണിക്കൂർ മാത്രം പ്ലാറ്റ് ഫോമിൽ നിൽക്കാൻ പത്ത് രൂപ മുടക്കണം. ആരും ആ മണ്ടത്തരം ചെയ്യില്ല. അതുകൊണ്ട് തന്നെ പ്ലാറ്റ്ഫോം നിരക്ക് പഴയതു പോലെ ആക്കുന്നതാണ് ഉചിതം. എന്തായാലും വരുമാനക്കുറവ് ഉണ്ടാകില്ലെന്ന് റെയിൽവേയ്ക്ക് ആശ്വസിക്കാം.
ഇനി എങ്ങനെ അഞ്ച് രൂപയ്ക്ക് പ്ലാറ്റ്ഫോം ഉപയോഗിക്കാമെന്ന സംശയം തോന്നിയാൽ ഉത്തരം സിമ്പിൾ. സാധാരണ പാസഞ്ചർ ട്രെയിൻ യാത്രയ്ക്ക് തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുക്കുക. അഞ്ചു രൂപമാത്രമേ ഇതിന് ചെലവാകൂ. അങ്ങനെ ഒരു ടിക്കറ്റെടുത്താൽ അടുത്ത 24 മണിക്കൂറിനുള്ളിലെ ട്രെയിനിൽ വരെ അതുപയോഗിക്കാം. അതായത് പാസഞ്ചർ ട്രെയിൻ ടിക്കറ്റുമായി പ്ലാറ്റ്ഫോമിൽ ടിക്കറ്റെടുത്ത് 24 മണിക്കൂർ വരെ ചെലവഴിക്കാം. ഒരു റെയിൽവേ ടിടിക്കും നിങ്ങളെ ഒന്നും ചെയ്യാനാകില്ല. അങ്ങനെ ടിക്കറ്റെടുത്ത ശേഷം യാത്ര വേണ്ടെന്ന് വച്ച് തീവണ്ടി സ്റ്റേഷനിൽ നിന്ന് മടങ്ങുന്നതും നിയമപ്രകാരം കുറ്റകരമല്ല.
അതുകൊണ്ട് തന്നെ പാസഞ്ചർ തീവണ്ടിയിലെ കുറഞ്ഞ നിരക്കായ അഞ്ച് രൂപ ടിക്കറ്റുപയോഗിച്ച് ആർക്കും രാജ്യത്തുടനീളം റെയിൽവേ പ്ലാറ്റ്ഫോം ഉപയോഗിക്കാം. ഉദാഹരണത്തിന് തിരുവനന്തപുരത്ത് നിന്ന് പേട്ടയിലേയ്ക്കോ കൊച്ചു വേളിയിലേയ്ക്കോ കഴക്കൂട്ടത്തേക്കോ പാസഞ്ചർ തീവണ്ടിയിൽ ടിക്കറ്റ് ചോദിച്ചാൽ അഞ്ച് രൂപയ്ക്ക് അതു കിട്ടും. പ്ലാറ്റ്ഫോമിൽ പ്രവേശിക്കുകയും ചെയ്യാം. ഏത് പ്ലാറ്റ്ഫോമിലും നിയമപ്രകാരം നടന്നു പോകാം. പിന്നെ എന്തിനാണ് പത്ത് രൂപ മുടക്കി പ്ലാറ്റ് ഫോം ടിക്കറ്റ് തന്നെ നിർബന്ധപൂർവ്വമെടുത്ത് അവിടയേക്ക് പോകണം. ആരും അതിന് തയ്യാറാകില്ല. അതുകൊണ്ട് തന്നെ പ്ലാറ്റ്ഫോം ടിക്കറ്റിലൂടെ വരുമാന നേട്ടമെന്ന സുരേഷ് പ്രഭുവെന്ന റെയിൽവേ മന്ത്രിയുടെ മോഹം നടക്കില്ല.
തിരക്കുള്ള സമയങ്ങളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് ഉയർത്തണമെന്ന നിർദ്ദേശവും ഉണ്ട്. രാഷ്ട്രീയ പാർട്ടികളുടെ റാലികളും അതിന് സമാനമായ സംഭവങ്ങളും ഉള്ളപ്പോൾ തിരക്ക് ക്രമാതീതമായി കൂടും. ഈ സമയം പ്ലാറ്റ്ഫോമിൽ തിരിക്ക് കൂടും. ഇത് ഒഴിവാക്കാൻ ഡിവിഷണൽ റെയിൽവേ മാനജർമാർക്ക് ടിക്കറ്റ് നിരക്ക് സാഹചര്യത്തിന് അനുസരിച്ച് ഉയർത്താം. അതിനുള്ള അധികാരം ഡിആർഎമ്മിന് നൽകുന്ന തരത്തിലാണ് ബജറ്റ് അവതരണം. ഇവരെല്ലാം കൂടി പ്ലാറ്റ് ഫോം ടിക്കറ്റെടുക്കാതെ പാസഞ്ചർ ടിക്കറ്റുമായി സ്റ്റേഷനിലുള്ളിലെത്തിയാൽ ആർക്കും തടയാനാകില്ല. പാസഞ്ചർ ടിക്കറ്റ് നിരക്ക് കൂട്ടിയാൽ മാത്രമേ ഈ സാഹചര്യം ഒഴിവാക്കാൻ റെയിൽവേയ്ക്ക് കഴിയൂ. കാരണം പാസഞ്ചർ ടിക്കറ്റ് നിരക്ക് കുറഞ്ഞത് പത്ത് രൂപയായാൽ പോലും പ്ലാറ്റ്ഫോമിൽ കയറാൻ അതു തന്നെയാണ് ഭേദം. കാരണം ഒരു മണിക്കൂറല്ല, 24 മണിക്കൂർ ഉപയോഗിക്കാം.
ഒരാൾ പ്ലാറ്റ്ഫോമിൽ നിന്നിറങ്ങി 24 മണിക്കൂറിനുള്ളിൽ ഇതേ ടിക്കറ്റുമായി മറ്റൊരാൾ കയറിയാലും ഒരു നടപടിയെടുക്കാൻ റെയിൽവേയ്ക്ക് കഴിയില്ല. അല്ലെങ്കിൽ പാസഞ്ചർ ടിക്കറ്റിനും പേരും ഐഡി പ്രൂഫും നിർബന്ധമാക്കേണ്ടി വരും. അങ്ങനെ പ്ലാറ്റ്ഫോം നിരക്ക് ഉയർത്തൽ തലവേദനയാകാൻ പോകുന്നത് ഇന്ത്യൻ റെയിൽവേയ്ക്ക് മാത്രമാകും. പാസഞ്ചർ ടിക്കറ്റിനുള്ള കുറഞ്ഞ നിരക്ക് 11 രൂപയായാൽ മാത്രമേ ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകൂ. അതായത് 100 ശതമാനം നിരക്ക് വർദ്ധന നടപ്പാക്കണം. നിലവിലെ സാമൂഹിക സാഹചര്യത്തിൽ അതിന് വഴിയുമില്ല.
Stories you may Like
- മലയാളിയായ നടരാജന് ഏറെ വൈകാതെ ചാൾസ് രാജാവിനോടൊപ്പം വിരുന്നുണ്ണാം
- കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- സിൽവർ ലൈനിനെ നിരസിച്ച ദക്ഷിണ റെയിൽവേ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം
- കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാലും കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല
- 'എന്നിലർപ്പിച്ച വിശ്വാസത്തിന് ദളപതിക്ക് നന്ദി'
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍