കണ്ണൂർ സെൻട്രൽ ജയിലിലും പാർട്ടിഗ്രാമം; രാഷ്ട്രീയതടവുകാർ രാജാക്കന്മാർ; യഥാർത്ഥതടവുകാർ ജയിൽ ജീവനക്കാരും; ഇഷ്ടഭക്ഷണം പുറത്തുനിന്നു പാഴ്സലാക്കി എറിഞ്ഞുതരും; മതിൽ കടന്നു സദ്യവട്ടവുമെത്തും...; മറ്റു പാർട്ടിഅനുഭാവികളെ മാറ്റി; അണികളെ തിരുകിക്കയറ്റി പൂർണമായും ജയിൽ രാഷ്ട്രീയവത്കരിക്കാൻ ശ്രമം
രഞ്ജിത് ബാബു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ പാർട്ടി ഗ്രാമമായി മാറിയിട്ടു കാലമേറെയായി. ജയിൽനിയമങ്ങളും വ്യവസ്ഥകളൊന്നും ഇവിടത്തെ രാഷ്ട്രീയ തടവുകാർക്ക് ബാധകമായിരുന്നില്ല. മൊബൈൽ ഫോൺ യഥേഷ്ടം ഉപയോഗിക്കാം. അതിനു ചാർജ് ചെയ്യാനുള്ള ചാർജറുകൾ പ്ലഗ് ഉണ്ടാക്കി കുത്തിവെക്കാം. യഥാർത്ഥത്തിൽ ജയിൽ ജീവനക്കാരാണ് ഇവിടത്തെ തടവുകാർ. രാഷ്ട്രീയ തടവുകാർ പറയുന്നതുപോലെ പ്രവർത്തിക്കേണ്ടി വരുന്ന ഒരു കൂട്ടം ജീവനക്കാരാണ് കണ്ണൂർ ജയിലിന്റെ ചുമതലക്കാർ. മൊബൈൽ ഫോൺ വിളി തടസ്സപ്പെടുത്താൻ ജാമർ വച്ചെങ്കിലും അതെല്ലാം എന്നേ കേടുവരുത്തി. രാഷ്ട്രീയ തടവുകാരിലെ പ്രധാനികൾക്ക് ജയിലിനു പുറത്തു നിന്നും ഇഷ്ടമുള്ള ഭക്ഷണം പാഴ്സലാക്കി എറിഞ്ഞു നൽകും. 36 ഏക്കറിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ ജയിൽ മതിലിന് എട്ടു മീറ്ററിലേറെ ഉയരമുണ്ട്. ഇതും കടന്ന് സദ്യവട്ടം പോലും ജയിലിനകത്ത് എത്തുന്നുമുണ്ട്.
സംസ്ഥാനം ആര് ഭരിച്ചാലും തടവുകാരിൽ ഭൂരിപക്ഷവും സിപിഐ.(എം.) കാരാണ്. ആർ.എസ്. എസ്സ്, ബിജെപി. സംഘടനക്കാരാണ് തൊട്ടു പിറകിൽ. കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങളിൽ പരസ്പരം പോരടിച്ചു നിൽക്കുന്നവർ ജയിലിലും മുഖാമുഖം അങ്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള അഞ്ചുമാസങ്ങളിൽ ശാരീരിക അക്രമത്തിന് ഇരയായത് 63 സിപിഐ.(എം.) പ്രവർത്തകരും 86 ബിജെപിക്കാരുമാണ്. ഇതിലെ പ്രതികളിൽ ഭൂരിഭാഗവും റിമാന്റ് പ്രതികളായി ജയിലുകളിലെത്തിക്കഴിഞ്ഞു. നടപ്പു മാസത്തെ രണ്ടു കൊലപാതകങ്ങളും 40 ഓളം അക്രമസംഭവങ്ങളുടേയും പ്രതികളെ കൂടി കൂട്ടിയാൽ കണ്ണൂർ ജയിൽ സംഘർഷ പ്രദേശമായി മാറാവുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. അതിൽ സർക്കാറിന്റെ പങ്കും വർദ്ധിക്കുകയാണ്. ജീവനക്കാരെ രാഷ്ട്രീയമായി വേർതിരിച്ച് കണ്ണൂരിൽനിന്നും സ്ഥലം മാറ്റം ചെയ്യപ്പെടുന്നു. സ്വന്തം അനുയായികളായ ജീവനക്കാരെ തിരുകിക്കയറ്റി കണ്ണൂർ ജയിലിനെ രാഷ്ട്രീയ വൽക്കരിക്കാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കണ്ണൂർ ജയിലിൽ രാഷ്ട്രീയസംഘർഷം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ബിജെപി. സിപിഐ.(എം.) സംഘർഷത്തിൽ ജയിലനകത്തു പോലും കൊലപാതകം നടന്ന സംഭവം ഉണ്ടായിട്ടുണ്ട്. 2004 ഏപ്രിൽ ആറിനായിരുന്നു അത്. രാഷ്ട്രീയ കൊലക്കേസിലെ പ്രതിയായ വടകരയിലെ രവീന്ദ്രനാണ് വെട്ടേറ്റു കൊല ചെയ്യപ്പെട്ടത്. കൊലക്കേസ് പ്രതിയെങ്കിലും രവീന്ദ്രൻ ജയിലിനകത്ത് വലിയ പ്രശ്നക്കാരനായിരുന്നില്ല. അതുകൊണ്ടു തന്നെ അയാൾ ഓർഡേർലിയായും പ്രവർത്തിച്ചിരുന്നു. എല്ലാം രാഷട്രീയമായതിനാൽ നിറങ്ങളാണല്ലോ പ്രശ്നം. അങ്ങനെ രവീന്ദ്രൻ കൊല ചെയ്യപ്പെട്ടു. ഈ സംഭവം അരങ്ങേറിയിട്ടും കണ്ണൂർ ജയിലിലെ സംഘർഷാവസ്ഥക്ക് കുറവ് വന്നിരുന്നില്ല. രാഷ്ട്രീയ തടവുകാർ രാഷ്ട്രീയത്തിന്റെ പേരിൽ തന്നെ മുഖാമുഖം നിന്ന് തർക്കങ്ങൾ ഉന്നയിക്കുന്നതും കയ്യാങ്കളിയിലെത്തുന്നതും ഇവിടെ സ്വാഭാവികം മാത്രമാണ്.
തൊട്ടതിനും തൊടുന്നതിനും പ്രശ്നക്കാർ രാഷട്രീയ തടവുകാരാണ്. ഗ്രാമങ്ങളിൽ മേധാവിത്വം പുലർത്തിയിരുന്ന ഇവർക്ക് ജയലിലും ആ സ്ഥാനം കൽപ്പിച്ചു നൽകിയിട്ടുണ്ട്. സിപിഐ.(എം). ആയാലും ബിജെപി.യായാലും ജയിലിനകത്ത് നേതാവും അനുയായികളുമുണ്ട്. അതു തന്നെയാണ് ജയിലിലെ സംഘർഷാവസ്ഥക്ക് കാരണമാവുന്നത്. ഒരു പക്ഷേ മോഷ്ടാക്കളും മയക്കുമരുന്നു കടത്തുകാരുമാണ് ജയിലിൽ ഇവരേക്കാളും മാന്യന്മാർ. 2006 ൽ ഒരു നാൾ കണ്ണൂർ ജയിലിൽ ഭക്ഷണത്തെക്കുറിച്ച് രൂക്ഷമായ തർക്കം ഉടലെടുത്തിരുന്നു. തോട്ടത്തിലെ പണികഴിഞ്ഞ് എത്തിയ തടവുകാർക്ക് രാവിലെ 11 മണിക്കായിരുന്നു ഊണ്. അന്നേ ദിവസം മത്സ്യമായിരുന്നു നൽകേണ്ടത്. മത്സ്യം ലഭിക്കാത്തതിനാൽ ഉണക്കമീനായിരുന്നു വാങ്ങിയത്. കറിക്ക് അരിഞ്ഞു വച്ചശേഷം മീനിൽ പുഴുവുണ്ടെന്ന് ആരോ പറഞ്ഞതിനാൽ അത് മുഴുവൻ നശിപ്പിച്ചു.
പുതുതായി പച്ചക്കറി കൊണ്ട് വിഭവങ്ങൾ തയ്യാറാക്കാൻ സമയമേറെ എടുത്തു. അത് ഉച്ച പന്ത്രണ്ടേ മുക്കാൽ വരെ നീണ്ടു. അതോടെ വാർഡർമാർക്ക് നേരെ ഒരു സംഘം തടവുകാർ തിരിഞ്ഞു. കേട്ടാൽ അറക്കുന്ന തെറിയുമായും കയ്യേറ്റത്തിനുള്ള ശ്രമവുമായും അവരടുത്തപ്പോൾ ജയിൽ ജീവനക്കാർ ഒന്നടങ്കം സമാധാന ശ്രമത്തിനിറങ്ങി. എന്നാൽ അതനുസരിക്കാതെ നിന്നത് രാഷട്രീയ തടവുകാർ മാത്രമായിരുന്നു. ഒടുവിൽ ഡി.ഐ.ജി. ഗോപകുമാർ തന്നെ മഫ്ടിയിൽ സ്ഥലത്തെത്തി. അങ്ങേർക്കും കിട്ടി. തെറിയുടെ മാലപ്പടക്കം. താൻ ഡി.ഐ.ജി.യാണെന്ന് അറിയിച്ചപ്പോൾ തെറിവിളികളുടെ ശക്തി കൂടുകയായിരുന്നു. എല്ലാം രാഷ്ട്രീയ തടവുകാരെന്ന അഹങ്കാരത്തോടെയായിരുന്നു.
ഇന്നലെ വീണ്ടും കണ്ണൂർ ജയിലിൽ അനിഷട്സംഭവങ്ങൾ അരങ്ങേറി. പാതിരിയാട്ടെ സിപിഐ.(എം.) പ്രവർത്തകനായ മോഹനൻ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ബി.ജെ. പി. പ്രവർത്തകൻ നവജിതിനെ ഒരു കൂട്ടം എതിരാളികൾ അക്രമിച്ചതാണ് കുഴപ്പത്തിന് വഴിവച്ചത്. ജയിലിൽ നിന്നും ശാരീരിക പ്രശ്നങ്ങൾക്ക് വേണ്ടി ഡോക്ടറെ കാണാൻ ക്യൂവിൽ നിന്ന നവജിതിനെ പിറകിൽ നിന്ന് ആരോ ചെവിക്ക് പിടിച്ച് വലിക്കുകയും അക്രമത്തിന് തുനിയുകയും ചെയ്താണ് ഇന്നലത്തെ പ്രശ്നത്തിന് കാരണം. ജയിലധികാരികൾ പ്രശ്നം പരിഹരിച്ചെന്ന് പറയുമ്പോഴും ജയിലിലെ തടവുകാർക്കിടയിൽ രാഷട്രീയ പക ആളിക്കത്തുകയാണ്.
ബിജെപി. നേതൃത്വം പ്രശ്നത്തെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. അതുകൊണ്ടു തന്നെ കണ്ണൂർ ജില്ലയിലെ രാഷ്ട്രീയഅക്രമങ്ങളുടെ ചുവടു പിടിച്ച് ജയിലിലും സംഘർഷാവസ്ഥ ഉടലെടുക്കാൻ കാരണമായേക്കാം.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍