കാളയെ മദ്യം നൽകിയും ഉപദ്രവിച്ചും പ്രകോപിപ്പിച്ച് കൊലയാളിയാക്കും; നാലുവർഷം കൊണ്ട് തമിഴ്നാട്ടിൽ മരിച്ചത് 17 പേർ; പരുക്കേറ്റവർ 1100; ജെല്ലിക്കെട്ടിന് വീണ്ടും അനുമതി നൽകിയത് വിവാദത്തിൽ

ഇടുക്കി: തെരുവുപട്ടിയെ കൊല്ലാൻ നിയമമില്ലാത്ത രാജ്യത്ത് മനുഷ്യരെ കൊല്ലുന്ന ക്രൂരമൃഗവിനോദത്തിന് വീണ്ടും അനുമതി നൽകിയത് പ്രതിഷേധമുയർത്തുന്നു. തമിഴ്നാട്ടിൽ നിരവധിപ്പേരുടെ ജീവനെടുത്ത ജെല്ലിക്കെട്ടി(മഞ്ജുവിരട്ട്)ന് അനുമതി നൽകിയ കേന്ദസർക്കാർ വിജ്ഞാപനമാണ് വിവാദമുയർത്തുന്നത്. മനുഷ്യരുടെയും കാളകളുടെയും ജീവന് ഭീഷണിയാകുന്ന ജെല്ലിക്കെട്ട് ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും ലംഘനമാണെന്നാണ് മനുഷ്യാവകാശ സംഘടനകളും മൃഗസംരക്ഷക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്ര പരിസ്ഥിതി വകുപ്പാണ് ജെല്ലിക്കെട്ടിന് അനുവാദം നൽകി കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചത്. തമിഴ്നാട്ടിലെ നിരവധി ഗ്രാമങ്ങളിൽ ആവേശമുയർത്തി കാളകളെ ഉപയോഗിച്ചു നടത്തുന്ന മത്സരമാണ് ജെല്ലിക്കെട്ട്. പ്രത്യേകമായി വളർത്തുന്ന പോരുകാളകളെ ജനക്കൂട്ടത്തിനു നടുവിലെ മൈതാനത്തിലേയ്ക്ക് പ്രകോപിപ്പിച്ചു തുറന്നു വിടുകയും ഒരുപറ്റം ധീരന്മാരായ ചെറുപ്പക്കാർ കാളയെ കീഴടക്കാൻ ശ്രമിക്കുന്നതുമാണ് മത്സരത്തെ ആവേശകരമാക്കുന്നത്. കാളക്കൂറ്റന്മാരെ കീഴടക്കാനുള്ള ശ്രമത്തിനിടെ നിരവധിപ്പേരുടെ മരണം മിക്കപ്പോഴും സംഭവിക്കാറുണ്ട്. ഒട്ടേറെ പേർക്ക് ഗുരുതര പരുക്കുകൾ ഏൽക്കുകയും ചെയ്യും. മനുഷ്യരെപ്പോലെ തന്നെ കാളകളുടെ ജീവനും അപകടത്തിലാകുന്നതും പതിവ് സംഭവമാണ്. ജെല്ലിക്കെട്ടിനിടെ നട്ടെല്ലു തകർന്നും കഴുത്തൊടിഞ്ഞും ആന്തരികാവയവങ്ങൾക്ക് പ്രവർത്തനക്ഷമത നശിച്ചും നൂറുകണക്കിന് യുവാക്കളാണ് തമിഴ്നാടൻ ഗ്രാമങ്ങളിൽ ശയ്യാവലംബികളായി കഴിയുന്നത്. ഇതിനു പുറമെയാണ് മത്സരത്തിന്റെ പേരിൽ കാളകളോട് കാട്ടുന്ന ക്രൂരത.
ചാവേറുകളായി മൈതാനത്ത് ഒരുങ്ങിനിൽക്കുന്ന യുവാക്കളുടെ ഇടയിലേയ്ക്ക് കാളകളെ അക്രമാസക്തരാക്കിയാണ് തുറന്നു വിടുന്നത്. ഇതിനായി ഇവയെ മുറിവേൽപിച്ചും മദ്യം നൽകിയും പ്രകോപിതരാക്കുകയാണ് പതിവുശൈലി. കാളകളുടെ വാലിൽ കടിച്ചാണ് വിറളിപിടിപ്പിക്കുക. മത്സരാർത്ഥികളോ, സംഘാടകരോ കാളകളുടെ വാലിൽ മാറിമാറി കടിക്കും. വടികാണ്ട് ദേഹമാസകലം അടിക്കുകും കത്തികൊണ്ട് കുത്തി മുറിവേൽപിക്കുകയും ചെയ്യും. കാളകളെ ഉന്മത്തരാക്കാൻ ഇവയുടെ വായിൽ ബലമായി മദ്യം ഒഴിച്ചു നൽകുകയും ചെയ്യും. ഇങ്ങനെ സ്ഥലകാലബോധം നശിച്ച അവസ്ഥയിലാണ് പോരുകാളകളെ ആയിരക്കണക്കിനാളുകൾ കാണികളായി ചുറ്റും നിൽക്കുന്ന മൈതാനിയിലേയ്ക്ക് തുറന്നു വിടുന്നത്. കാളകളുടെ ഒപ്പമോടി അവയെ മുതുകിൽപ്പിടിച്ചു നിർത്തുന്നവരാണ് ജേതാവ്.
കുത്തേൽക്കാതെയും പിടിവിടാതെയും മുതികിൽ പിടിച്ചു നൂറുമുതൽ 200 വരെ മീറ്റർ ഓടിയാലും വിജയിയാകും. കാളയെ പിടിച്ചു നിർത്താനായില്ലെങ്കിൽ കാളയുടെ ഉടമയാണ് വിജയിയാവുക. ഇത്തരം കാളകൾക്ക് പിന്നീട് വലിയ വില ലഭിക്കും. കാളയെ പിടിച്ചു നിർത്തുന്നവർക്ക് ഒരു ഗ്രാം സ്വർണം, ഗ്രൈൻഡർ തുടങ്ങിയവയൊക്കെയാണ് സമ്മാനം. സമ്മനത്തിലല്ല, വിരകൃത്യത്തിനാണ് നാട്ടിൽ ബഹുമതി. വിജയികൾ നാട്ടിലെ വീരകഥാപാത്രങ്ങളാകും. മത്സരത്തിനിടെ കാളകളുടെ കുത്തേറ്റു വീഴുന്നവരെ ഉടൻ ആശുപത്രിയിലേയ്ക്ക് മാറ്റും. മരണം സംഭവിച്ചാലും ആർക്കും കാര്യമായ ദുഃഖമുണ്ടാകില്ല. അത്രയ്ക്കാണ് ജെല്ലിക്കെട്ടിനോട് തമിഴർക്കുള്ള പ്രിയം. സുരക്ഷാവേലികൾ തകർത്ത് കാളകൾ കാണികൾക്കിടയിലേയ്ക്ക് കുതിച്ചുണ്ടായ അപകടങ്ങളും നിരവധിയാണ്.
മധുരക്കടുത്തുള്ള അളംഗനല്ലൂരാണ് പ്രധാന മത്സരവേദി. ഇവിടെ എല്ലാ വർഷവും അഞ്ഞൂറോളം കാളകളെയാണ് വിവിധ സ്ഥലങ്ങളിൽനിന്നും മത്സരത്തിനായി കൊണ്ടുവരുന്നത്. 2014-ലാണ് ജെല്ലിക്കെട്ട് സുപ്രീം കോടതി തടഞ്ഞത്. കാളകളെ ഉപയോഗിച്ചുള്ള മത്സരങ്ങളും മറ്റും നിരോധിച്ചുകൊണ്ടു 2011 ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ നിരോധന ഉത്തരവ്. അതിനാൽ കഴിഞ്ഞ വർഷം തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നടന്നില്ല. ഇപ്പോൾ പരിസ്ഥിതി മന്ത്രാലയം തന്നെയാണ് വീണ്ടും അനുമതി നൽകിയതെന്നതും ശ്രദ്ധേയമാണ്. തമിഴ്നാടിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന മത്സരമായതിനാലാണ് അനുമതി നൽകുന്നതെന്നും ജില്ലാ ഭരണാധികാരികളുടെ കർശനമായ സുരക്ഷാ മേൽനോട്ടത്തിലായിരിക്കണം മത്സരമെന്നും കേന്ദ്ര മന്ത്രാലയം നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുക മത്സരത്തിൽ പൂർണമായും സാധ്യമല്ലെന്നാണ് കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങൾ വെളിവാക്കുന്നത്. ഒട്ടേറെ നിബന്ധനകളാണ് മത്സരവുമായി ബന്ധപ്പെട്ടുള്ളത്. വീരരും (മത്സരാർത്ഥികൾ) കാളകളും എറ്റുമുട്ടുന്ന വേദിയുടെ ദൈർഘ്യം 60 അടിയിൽ കുറയരുത്.
പ്രവേശന കവാടത്തിൽ നിന്നും (വടിവാസൽ) വേദിയിലേക്ക് വേലി നിർമ്മിച്ചു കാണികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതാണ്, കാളകൾക്ക് ലഹരി വസ്തുക്കൾ കൊടുക്കരുത്. കാളയുടെ ഉപ്പൂടി(മുതുക്)യിൽ എണ്ണ തേക്കരുത്, കാളകളുടെ കൊമ്പുകളുടെ മൂർച്ച പൂർണ്ണമായും ഇല്ലാതാക്കണം, കാളകൾ ആരോഗ്യവാന്മാരാണെന്ന് മൃഗഡോക്ടറുടെ സാക്ഷ്യപത്രം ലഭിച്ചിരിക്കണം, ഒന്നിൽ കൂടുതൽ കാളകളെ ഒരേ സമയം വേദിയിൽ അനുവദിക്കരുത്, മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന വീരന്മാർ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളു, മത്സരാർത്ഥികൾ പൂർണ്ണ ആരോഗ്യവാ•ാരാണെന്നും ലഹരിമരുന്നുകൾ ഉപയോഗിച്ചിട്ടില്ല എന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം, മത്സരവേദിയിൽ ഒരു സംഘം ഡോക്ടർമാരും ആംബുലൻസുകളും തയാറായിരിക്കണം എന്നിവയാണ് പ്രധാനം. എന്നാൽ ഇവയിൽ മിക്കവയും പാലിക്കപ്പെടുന്നില്ല. മുമ്പ് തമിഴ്നാട്ടിലെ 2000-ഓളം ഗ്രാമങ്ങളിൽവരെ ജെല്ലിക്കെട്ട് നടത്തിയിരുന്നു. അപകടങ്ങളും മരണങ്ങളും കൂടിയതോടെ പ്രതിഷേധവും വർധിച്ചു. ഇതേതുടർന്നു മത്സരങ്ങളിൽ പത്തോളമായി ചുരുങ്ങി. അളംഗനല്ലൂരിനു പുറമേ, പാളമേട്, ദിണ്ഡിക്കൽ, ആവണപുരം, അയ്യൻപെട്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാന മത്സരങ്ങൾ അരങ്ങേറുന്നത്.
മുംബൈ ആസ്ഥാനമായ പീപ്പിൾ പോർ ദ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് എന്ന സംഘടന നടത്തിയ പഠനത്തിൽ 2010 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ ജെല്ലിക്കെട്ടിൽ 17 പേർ കൊല്ലപ്പെടുകയും 1100 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി വ്യക്തമാക്കുന്നു. ജെല്ലിക്കെട്ട് വീണ്ടും ആരംഭിക്കാനുള്ള നിർദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംഘടന.
- TODAY
- LAST WEEK
- LAST MONTH
- 'ബെസ്റ്റ് ഫ്രണ്ട്സായിരുന്നു.. അവൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ വീണുപോയി; പ്രണയിച്ചു വിശ്വസിച്ചാണ് ലഹരി തന്നത്; ടെൻഷനും മാറ്റാൻ ഉപയോഗിച്ചാൽ മതിയെന്ന് പറഞ്ഞു, പിന്നീട് ഹരമായി മാറി; എന്നെയും ഉപേക്ഷിച്ചപ്പോൾ ഭ്രാന്തിളകി, ബ്ലേഡ് കൊണ്ട് കൈയിൽ അവന്റെ പേരെഴുതി'; പെൺകുട്ടിയുടെ മൊഴിയിൽ തല മരവിച്ച് പൊലീസുകാരും': കണ്ണൂർ സംഭവത്തിൽ റിപ്പോർട്ടു തേടി ബാലാവകാശ കമ്മീഷൻ
- കൊച്ചിയിലെ റസ്റ്ററന്റിൽ അപരിചിതർ തമ്മിൽ തർക്കം; മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തിയിറക്കി; കുത്തേറ്റു മരിച്ച കൊല്ലം സ്വദേശി സംഭവസ്ഥലത്തു കിടന്നത് അര മണിക്കൂറോളം; എറണാകുളം മുളവുകാട് സ്വദേശിക്കായി തിരച്ചിൽ ശക്തമാക്കി
- തന്റെ ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടി; ബിസിനസ്സ് പങ്കാളിയുമായി പിന്നീട് വൈരാഗ്യവും ശത്രുതയും, ദുരൂഹമായി ഹാരീസിന്റെ മരണവും; വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ അകത്തായതോടെ ഷൈബിനെതിരെ ഹാരീസിന്റെ മാതാവും സഹോദരിയും; മൃതദേഹം നാളെ പുറത്തെടുത്ത് റീപോസ്റ്റുമോർട്ടം ചെയ്യും
- പതിവായി വിളിക്കാറുള്ള ടീച്ചറുടെ കോൾ എത്താതിരുന്നതോടെ കൗൺസിലർ ഗിരീഷിന് സംശയം; അവശ നിലയിലായ അദ്ധ്യാപികയ്ക്ക് സ്ലോ പോയിസൺ നൽകിയോ? അമിത ഡോസിൽ മരുന്ന് നൽകിയതിനും ദൃക്സാക്ഷികൾ; ദുരൂഹമായി അപരിചിതരുടെ സാന്നിധ്യവും; കൊല്ലത്ത് 75 കോടിയുടെ ആസ്തിയുള്ള മേരി ടീച്ചറെ വകവരുത്താൻ ശ്രമം നടന്നോ?
- കഴിഞ്ഞ സാമ്പത്തിക വർഷം ലുലു മാൾ ഇന്ത്യക്ക് 51.4 കോടി നഷ്ടം; തുടർച്ചയായി രണ്ടാമത്തെ സാമ്പത്തിക വർഷവും നഷ്ടത്തിലായത് കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ; പുതിയ മാളുകൾ പൂർണ്ണമായും സജ്ജമാകുമ്പോൾ വരുമാനത്തിൽ കുതിപ്പുചാട്ടം പ്രതീക്ഷിച്ചു യൂസഫലി
- പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി മെഡിക്കൽ കോളേജിൽ നിന്നും കടന്നു കളഞ്ഞു; ജാഗ്രതാ നിർദ്ദേശം നൽകി പൊലീസ്: അസം സ്വദേശിക്കായി കോട്ടയത്ത് വ്യാപക തിരച്ചിൽ
- 'കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ഉള്ളവർക്കിടയിൽ' ഇതാ ഒരു കരയുന്ന നേതാവ്! സഭ അലങ്കോലമായപ്പോൾ പൊട്ടിക്കരഞ്ഞത് ചരിത്രം; പ്രാസഭംഗിയുള്ള പ്രസംഗങ്ങളിലുടെ ചിരിക്കുടക്ക; വാജ്പേയിയുടെ കാലത്തെ കിങ്ങ്മേക്കറായ ഡി 4 നേതാവ്; 'രാഷ്ട്രപതിയാവാനില്ല, ഉപരാഷ്ട്രപതിയായാൽ മതി'യെന്ന തഗ്ഗുമായി പടിയിറക്കം; വെങ്കയ്യ നായിഡു ഒരു അസാധാരണ നേതാവ്
- തന്നോട് ആവശ്യപ്പെട്ട രേഖകൾ നിലവിൽ ഇഡിയുടെ കൈവശം; കുറ്റമെന്തെന്ന് നോട്ടീസിൽ പറഞ്ഞിട്ടില്ല; കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്ത്; തോമസ് ഐസക്കിന് പിന്നാലെ അഞ്ച് എംഎൽഎമാരും നിയമപോരാട്ടത്തിൽ; ഇഡിയെ വെല്ലുവിളിച്ച് സിപിഎം; കിഫ്ബി കേസ് സുപ്രീംകോടതിയിൽ എത്തുമെന്ന് ഉറപ്പ്; നിയമപോരാട്ടം അതിനിർണ്ണായകം
- പ്രണയമുണ്ടെന്ന് പറയുന്നത് പോലെ അത് നിരസിക്കാനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്; സുജീഷ് പ്രണയപ്പകയിൽ ഇല്ലാതാക്കിയത് സമൂഹത്തെ നയിക്കേണ്ട പൊതുപ്രവർത്തകയെ; സൂര്യപ്രിയക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ടെന്ന് ഡിവൈഎഫ്ഐ; സൂര്യ മരിച്ചെന്ന് ഉറപ്പാക്കിയ സുജീഷ് പൊലീസിൽ കീഴടങ്ങിയത് ഫോണുമായി; നടുക്കത്തോടെ നാട്
- സ്ത്രീധന പീഡനം ആരോപിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു; 21കാരിയുടെ മരണത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
- കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ
- കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
- മലയാളി യുവാവിന് ജർമൻ കമ്പനിയിൽ മൂന്നുകോടി വാർഷിക ശമ്പളം; പ്ലേസ്മെന്റ് ചരിത്രത്തിൽ ആദ്യമെന്ന് സർവകലാശാല
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- എട്ടാം ക്ലാസിൽ പഠിപ്പിന് വഴി മുട്ടിയപ്പോൾ കടയിൽ ജോലിക്ക് പോയി; ഐഎഎസ് പരീക്ഷ തുടർച്ചയായി മൂന്നു വട്ടം തോറ്റപ്പോൾ നിരാശനായി; പിന്നെ ശത്രുക്കളോട് ചോദിച്ചപ്പോഴാണ് വില്ലനെ മനസ്സിലായത്; ആലപ്പുഴ കളക്ടർ കൃഷ്ണ തേജയുടെ ജീവിതകഥ
- ദുബായിൽ നിലയുറപ്പിച്ചപ്പോൾ അന്തർധാര തുടങ്ങി; കൊച്ചി ഡ്യൂട്ടിഫ്രീയിൽ സജീവമായി; ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ശക്തികൂടി; തകർത്തത് 'സന്ദേശത്തിലെ ശങ്കരാടിയുടെ' അതേ അന്തർധാര; നന്നായി എണീറ്റ് നിന്നിട്ട് എല്ലാം പറയാം; തോന്നുപടി സ്വർണ്ണ വില ഈടാക്കിയവരെ തിരുത്തിയത് ഇന്നും അഭിമാനം; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം തിരിച്ചുവരുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ
- നിങ്ങൾ ആണാണോ പെണ്ണാണോ എന്നാണല്ലോ കമന്റുകൾ വരുന്നത്; ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? റിയാസ് സലിമിന് നേരെ ചോദ്യം ചോദിച്ചത് മാത്രമേ മീര അനിലിന് ഓർമ്മയുള്ളൂ..! കോമഡി സ്റ്റാർസിന്റെ അവതാരകയെ വെള്ളംകുടിപ്പിച്ച മറുപടികളുമായി ബിഗ് ബോസ് താരം
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- ഒമ്പതാം വയസ്സു മുതൽ പുരുഷന്മാരുമായി ബന്ധപ്പെടുന്ന പെൺകുട്ടിയാണവൾ; എന്ത് കണ്ടിട്ടാണ് ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ വാദിക്കുന്നത്? കുട്ടിയുടെ അമ്മ മോശം സ്ത്രീയാണെന്നും പരിഹാസം; ഈ ക്രൂരതയെ ചോദ്യം ചെയ്തപ്പോൾ നക്സലുകളാക്കി കേസെടുത്തു; ശ്രീലേഖയ്ക്കെതിരെ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് വിജയമ്മ; 1996ലെ കേസ് വീണ്ടും ചർച്ചകളിൽ
- എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍