കാളയെ മദ്യം നൽകിയും ഉപദ്രവിച്ചും പ്രകോപിപ്പിച്ച് കൊലയാളിയാക്കും; നാലുവർഷം കൊണ്ട് തമിഴ്നാട്ടിൽ മരിച്ചത് 17 പേർ; പരുക്കേറ്റവർ 1100; ജെല്ലിക്കെട്ടിന് വീണ്ടും അനുമതി നൽകിയത് വിവാദത്തിൽ

ഇടുക്കി: തെരുവുപട്ടിയെ കൊല്ലാൻ നിയമമില്ലാത്ത രാജ്യത്ത് മനുഷ്യരെ കൊല്ലുന്ന ക്രൂരമൃഗവിനോദത്തിന് വീണ്ടും അനുമതി നൽകിയത് പ്രതിഷേധമുയർത്തുന്നു. തമിഴ്നാട്ടിൽ നിരവധിപ്പേരുടെ ജീവനെടുത്ത ജെല്ലിക്കെട്ടി(മഞ്ജുവിരട്ട്)ന് അനുമതി നൽകിയ കേന്ദസർക്കാർ വിജ്ഞാപനമാണ് വിവാദമുയർത്തുന്നത്. മനുഷ്യരുടെയും കാളകളുടെയും ജീവന് ഭീഷണിയാകുന്ന ജെല്ലിക്കെട്ട് ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും ലംഘനമാണെന്നാണ് മനുഷ്യാവകാശ സംഘടനകളും മൃഗസംരക്ഷക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്ര പരിസ്ഥിതി വകുപ്പാണ് ജെല്ലിക്കെട്ടിന് അനുവാദം നൽകി കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചത്. തമിഴ്നാട്ടിലെ നിരവധി ഗ്രാമങ്ങളിൽ ആവേശമുയർത്തി കാളകളെ ഉപയോഗിച്ചു നടത്തുന്ന മത്സരമാണ് ജെല്ലിക്കെട്ട്. പ്രത്യേകമായി വളർത്തുന്ന പോരുകാളകളെ ജനക്കൂട്ടത്തിനു നടുവിലെ മൈതാനത്തിലേയ്ക്ക് പ്രകോപിപ്പിച്ചു തുറന്നു വിടുകയും ഒരുപറ്റം ധീരന്മാരായ ചെറുപ്പക്കാർ കാളയെ കീഴടക്കാൻ ശ്രമിക്കുന്നതുമാണ് മത്സരത്തെ ആവേശകരമാക്കുന്നത്. കാളക്കൂറ്റന്മാരെ കീഴടക്കാനുള്ള ശ്രമത്തിനിടെ നിരവധിപ്പേരുടെ മരണം മിക്കപ്പോഴും സംഭവിക്കാറുണ്ട്. ഒട്ടേറെ പേർക്ക് ഗുരുതര പരുക്കുകൾ ഏൽക്കുകയും ചെയ്യും. മനുഷ്യരെപ്പോലെ തന്നെ കാളകളുടെ ജീവനും അപകടത്തിലാകുന്നതും പതിവ് സംഭവമാണ്. ജെല്ലിക്കെട്ടിനിടെ നട്ടെല്ലു തകർന്നും കഴുത്തൊടിഞ്ഞും ആന്തരികാവയവങ്ങൾക്ക് പ്രവർത്തനക്ഷമത നശിച്ചും നൂറുകണക്കിന് യുവാക്കളാണ് തമിഴ്നാടൻ ഗ്രാമങ്ങളിൽ ശയ്യാവലംബികളായി കഴിയുന്നത്. ഇതിനു പുറമെയാണ് മത്സരത്തിന്റെ പേരിൽ കാളകളോട് കാട്ടുന്ന ക്രൂരത.
ചാവേറുകളായി മൈതാനത്ത് ഒരുങ്ങിനിൽക്കുന്ന യുവാക്കളുടെ ഇടയിലേയ്ക്ക് കാളകളെ അക്രമാസക്തരാക്കിയാണ് തുറന്നു വിടുന്നത്. ഇതിനായി ഇവയെ മുറിവേൽപിച്ചും മദ്യം നൽകിയും പ്രകോപിതരാക്കുകയാണ് പതിവുശൈലി. കാളകളുടെ വാലിൽ കടിച്ചാണ് വിറളിപിടിപ്പിക്കുക. മത്സരാർത്ഥികളോ, സംഘാടകരോ കാളകളുടെ വാലിൽ മാറിമാറി കടിക്കും. വടികാണ്ട് ദേഹമാസകലം അടിക്കുകും കത്തികൊണ്ട് കുത്തി മുറിവേൽപിക്കുകയും ചെയ്യും. കാളകളെ ഉന്മത്തരാക്കാൻ ഇവയുടെ വായിൽ ബലമായി മദ്യം ഒഴിച്ചു നൽകുകയും ചെയ്യും. ഇങ്ങനെ സ്ഥലകാലബോധം നശിച്ച അവസ്ഥയിലാണ് പോരുകാളകളെ ആയിരക്കണക്കിനാളുകൾ കാണികളായി ചുറ്റും നിൽക്കുന്ന മൈതാനിയിലേയ്ക്ക് തുറന്നു വിടുന്നത്. കാളകളുടെ ഒപ്പമോടി അവയെ മുതുകിൽപ്പിടിച്ചു നിർത്തുന്നവരാണ് ജേതാവ്.
കുത്തേൽക്കാതെയും പിടിവിടാതെയും മുതികിൽ പിടിച്ചു നൂറുമുതൽ 200 വരെ മീറ്റർ ഓടിയാലും വിജയിയാകും. കാളയെ പിടിച്ചു നിർത്താനായില്ലെങ്കിൽ കാളയുടെ ഉടമയാണ് വിജയിയാവുക. ഇത്തരം കാളകൾക്ക് പിന്നീട് വലിയ വില ലഭിക്കും. കാളയെ പിടിച്ചു നിർത്തുന്നവർക്ക് ഒരു ഗ്രാം സ്വർണം, ഗ്രൈൻഡർ തുടങ്ങിയവയൊക്കെയാണ് സമ്മാനം. സമ്മനത്തിലല്ല, വിരകൃത്യത്തിനാണ് നാട്ടിൽ ബഹുമതി. വിജയികൾ നാട്ടിലെ വീരകഥാപാത്രങ്ങളാകും. മത്സരത്തിനിടെ കാളകളുടെ കുത്തേറ്റു വീഴുന്നവരെ ഉടൻ ആശുപത്രിയിലേയ്ക്ക് മാറ്റും. മരണം സംഭവിച്ചാലും ആർക്കും കാര്യമായ ദുഃഖമുണ്ടാകില്ല. അത്രയ്ക്കാണ് ജെല്ലിക്കെട്ടിനോട് തമിഴർക്കുള്ള പ്രിയം. സുരക്ഷാവേലികൾ തകർത്ത് കാളകൾ കാണികൾക്കിടയിലേയ്ക്ക് കുതിച്ചുണ്ടായ അപകടങ്ങളും നിരവധിയാണ്.
മധുരക്കടുത്തുള്ള അളംഗനല്ലൂരാണ് പ്രധാന മത്സരവേദി. ഇവിടെ എല്ലാ വർഷവും അഞ്ഞൂറോളം കാളകളെയാണ് വിവിധ സ്ഥലങ്ങളിൽനിന്നും മത്സരത്തിനായി കൊണ്ടുവരുന്നത്. 2014-ലാണ് ജെല്ലിക്കെട്ട് സുപ്രീം കോടതി തടഞ്ഞത്. കാളകളെ ഉപയോഗിച്ചുള്ള മത്സരങ്ങളും മറ്റും നിരോധിച്ചുകൊണ്ടു 2011 ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ നിരോധന ഉത്തരവ്. അതിനാൽ കഴിഞ്ഞ വർഷം തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നടന്നില്ല. ഇപ്പോൾ പരിസ്ഥിതി മന്ത്രാലയം തന്നെയാണ് വീണ്ടും അനുമതി നൽകിയതെന്നതും ശ്രദ്ധേയമാണ്. തമിഴ്നാടിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന മത്സരമായതിനാലാണ് അനുമതി നൽകുന്നതെന്നും ജില്ലാ ഭരണാധികാരികളുടെ കർശനമായ സുരക്ഷാ മേൽനോട്ടത്തിലായിരിക്കണം മത്സരമെന്നും കേന്ദ്ര മന്ത്രാലയം നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുക മത്സരത്തിൽ പൂർണമായും സാധ്യമല്ലെന്നാണ് കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങൾ വെളിവാക്കുന്നത്. ഒട്ടേറെ നിബന്ധനകളാണ് മത്സരവുമായി ബന്ധപ്പെട്ടുള്ളത്. വീരരും (മത്സരാർത്ഥികൾ) കാളകളും എറ്റുമുട്ടുന്ന വേദിയുടെ ദൈർഘ്യം 60 അടിയിൽ കുറയരുത്.
പ്രവേശന കവാടത്തിൽ നിന്നും (വടിവാസൽ) വേദിയിലേക്ക് വേലി നിർമ്മിച്ചു കാണികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതാണ്, കാളകൾക്ക് ലഹരി വസ്തുക്കൾ കൊടുക്കരുത്. കാളയുടെ ഉപ്പൂടി(മുതുക്)യിൽ എണ്ണ തേക്കരുത്, കാളകളുടെ കൊമ്പുകളുടെ മൂർച്ച പൂർണ്ണമായും ഇല്ലാതാക്കണം, കാളകൾ ആരോഗ്യവാന്മാരാണെന്ന് മൃഗഡോക്ടറുടെ സാക്ഷ്യപത്രം ലഭിച്ചിരിക്കണം, ഒന്നിൽ കൂടുതൽ കാളകളെ ഒരേ സമയം വേദിയിൽ അനുവദിക്കരുത്, മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന വീരന്മാർ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളു, മത്സരാർത്ഥികൾ പൂർണ്ണ ആരോഗ്യവാ•ാരാണെന്നും ലഹരിമരുന്നുകൾ ഉപയോഗിച്ചിട്ടില്ല എന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം, മത്സരവേദിയിൽ ഒരു സംഘം ഡോക്ടർമാരും ആംബുലൻസുകളും തയാറായിരിക്കണം എന്നിവയാണ് പ്രധാനം. എന്നാൽ ഇവയിൽ മിക്കവയും പാലിക്കപ്പെടുന്നില്ല. മുമ്പ് തമിഴ്നാട്ടിലെ 2000-ഓളം ഗ്രാമങ്ങളിൽവരെ ജെല്ലിക്കെട്ട് നടത്തിയിരുന്നു. അപകടങ്ങളും മരണങ്ങളും കൂടിയതോടെ പ്രതിഷേധവും വർധിച്ചു. ഇതേതുടർന്നു മത്സരങ്ങളിൽ പത്തോളമായി ചുരുങ്ങി. അളംഗനല്ലൂരിനു പുറമേ, പാളമേട്, ദിണ്ഡിക്കൽ, ആവണപുരം, അയ്യൻപെട്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാന മത്സരങ്ങൾ അരങ്ങേറുന്നത്.
മുംബൈ ആസ്ഥാനമായ പീപ്പിൾ പോർ ദ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് എന്ന സംഘടന നടത്തിയ പഠനത്തിൽ 2010 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ ജെല്ലിക്കെട്ടിൽ 17 പേർ കൊല്ലപ്പെടുകയും 1100 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി വ്യക്തമാക്കുന്നു. ജെല്ലിക്കെട്ട് വീണ്ടും ആരംഭിക്കാനുള്ള നിർദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംഘടന.
- TODAY
- LAST WEEK
- LAST MONTH
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ക്രിസ്മസ് മുതൽ ഏകീകൃത കുർബാന നടപ്പിലാക്കണം; കർശന നിർദ്ദേശവുമായി മാർപ്പാപ്പയുടെ വീഡിയോ; ഇനിയും നിഷേധം തുടർന്നാൽ പുറത്തുപോകേണ്ടി വരുമെന്നും മുന്നറിയിപ്പ്
- ആത്മഹത്യാ കുറിപ്പിൽ ഒന്നുമില്ലെന്ന് ആദ്യം പറഞ്ഞ പൊലീസ്; വീട്ടുകാരുടെ മൊഴിയിലെ 'സ്ത്രീധന പീഡനവും' മറച്ചു വച്ചു; 150 പവനും 15 ഏക്കറും ബിഎംഡബ്ല്യൂ കാറും ചോദിച്ച ക്രൂരത അന്വേഷകർക്ക് അംഗീകരിക്കേണ്ടി വന്നതും മാധ്യമ ജാഗ്രതയിൽ; ഒടുവിൽ ഡോ റുവൈസിനെ സാമൂഹിക വിപത്തെന്ന് സമ്മതിച്ച് പൊലീസ്; അച്ഛനും അറസ്റ്റിലായേക്കും
- 'ഇന്ത്യൻ ടീമിൽ ഒരുമിച്ചു കളിച്ച സഹതാരത്തിന് ഇത്രയും തരംതാഴാനാകുമെന്ന് ശ്രീയിൽ നിന്നു കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി': കളിക്കളത്തിൽ ശ്രീശാന്തിനെ അപമാനിച്ച ഗൗതം ഗംഭീറിനെ വിമർശിച്ച് ശ്രീയുടെ ഭാര്യ ഭുവനേശ്വരിയുടെ കുറിപ്പ്
- 'ഒരു പത്തോ പതിനഞ്ചോ ഉണ്ടെങ്കിൽ ഇട്, ഞാൻ 20 ാം തീയതി തിരിച്ചുതരാം': ഓയൂർ കിഡ്നാപ്പിങ് കേസിൽ നിർണായകമായത് അനിതാകുമാരി കടം ചോദിക്കുന്ന ആ ശബ്ദരേഖ; സ്ഥിരീകരിച്ചത് ബിജെപി നേതാവ്; കേസിലെ പല സംശയങ്ങൾക്കും ഉത്തരം
- വെറും 800 രൂപയിൽ ബിസിനസ് തുടങ്ങാം! മുടക്കുന്ന തുകയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ കൈയിൽ; കൂടുതൽ പേരെ ചേർക്കുമ്പോൾ കൂടുതൽ വരുമാനം; അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കലും പണം നൽകാതെ വഞ്ചനയും; ഡയറക്ടർ കോലാട്ട് പ്രതാപന്റെ അറസ്റ്റിന് പിന്നാലെ തൃശൂരിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെയും ഉടമകളുടെയും സ്വത്തുക്കൾ കണ്ടുകെട്ടി ജില്ലാ കളക്ടറുടെ ഉത്തരവ്
- ചങ്ങനാശ്ശേരിക്കാരനായ മാർ ജോജ്ജ് ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപതാധ്യക്ഷൻ ആയി വന്നതോടെ ആരംഭിച്ച മറുമുറുപ്പും ഭിന്നതയും; സ്ഥാനമൊഴിയുമ്പോഴും കർദിനാൾ പദവിയിൽ തുടരും; ഏകീകൃത കുർബാനയെ ഏവരും അംഗീകരിക്കേണ്ടി വരും; സീറോ മലബാർ സഭയ്ക്ക് ഈ ക്രിസ്മസ് നിർണ്ണായകം
- ദുബായിലെ ബാങ്കിൽ നിന്ന് 300 കോടി തട്ടിയെടുത്ത് മുങ്ങി; റിയൽ എസ്റ്റേറ്റിലും സിനിമയിലും അടക്കം മുതൽമുടക്ക്; കാസർകോട് സ്വദേശിയായ വ്യവസായി കൊച്ചിയിൽ ഇഡി കസ്റ്റഡിയിൽ; 'മഹേഷിന്റെ പ്രതികാരത്തിൽ' 60 ശതമാനം പണം മുടക്കി?
- സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് പദവി കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു; പടിയിറക്കം 12 വർഷത്തെ സേവനത്തിന് ശേഷം; മാർ ആൻഡ്രൂസ് താഴത്ത്, എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ പദവി ഒഴിഞ്ഞു
- പണം വാരിയെറിഞ്ഞ് മലയാളികൾ കാശു കൊടുത്തു വാങ്ങിയ വിനയായി മാറുമോ യുകെ വിസയും ജീവിതവും? നിലവിൽ എത്തിയവരുടെ കാര്യത്തിലും ആശങ്ക; മലയാളികൾ നേരിട്ട് നടത്തിയ വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു; ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ? ഞാൻ വഞ്ചിക്കപ്പെട്ടു; ആത്മഹത്യാ കുറിപ്പിൽ തന്നെ സാമൂഹിക തിന്മയ്ക്കുള്ള പ്രത്യക്ഷ തെളിവ്; ഡോ റുവൈസിനെ രക്ഷിക്കാൻ നോക്കിയവർ മലക്കം മറിഞ്ഞു; നിർണ്ണായകമായത് മന്ത്രി വീണാ ജോർജിന്റെ ഇടപെടൽ
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- 150 പവനും 15 ഏക്കറും ബി എം ഡബ്ല്യൂ കാറും വേണമെന്ന് നിർബന്ധം പിടിച്ച സ്ത്രീധന ക്രൂരത; മികച്ച സാമ്പത്തിക ശേഷിയുള്ള കുടുബത്തിന്റെ വിലപേശലിൽ ആ ഡോക്ടർ തകർന്നു; അച്ഛനില്ലാത്ത മകൾ അഭയം തേടിയത് ആത്മഹത്യയിൽ; ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയും ഡോക്ടർ?
- പണം വാരിയെറിഞ്ഞ് മലയാളികൾ കാശു കൊടുത്തു വാങ്ങിയ വിനയായി മാറുമോ യുകെ വിസയും ജീവിതവും? നിലവിൽ എത്തിയവരുടെ കാര്യത്തിലും ആശങ്ക; മലയാളികൾ നേരിട്ട് നടത്തിയ വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- കുട്ടികളെ തട്ടിയെടുക്കാനുള്ള കുബുദ്ധി അനിതാ കുമാരിയുടേത്; പാരിജാതം ജീവിച്ചിരുന്നപ്പോൾ പത്മകുമാറിന് രണ്ടു മനസ്സ്; മകൾ ആദ്യം എതിർത്തതും നിർണ്ണായകമായി; അമ്മൂമ്മ മരിച്ചതിന് പിന്നാലെ യൂ ട്യൂബിന്റെ ഡീ മോണിടൈസേഷൻ കൂടിയെത്തിയതോടെ അനുപമയും കൂടെ കൂടി; ഓയൂരിലേത് ചാത്തന്നൂരിലെ പെൺ ബുദ്ധി!
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- തെലങ്കാനയിൽ, കാമാറെഡ്ഡിയിൽ ഇപ്പോൾ താരം ബിജെപിയുടെ വെങ്കട്ട രമണ റെഡ്ഡി; മണ്ഡലത്തിൽ കെ സി ആറിനെയും കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെയും അട്ടിമറിച്ചത് ഈ കോടീശ്വരൻ; ആരാണ് വെങ്കട്ട രമണ ?
- 67 വയസ്സുള്ള രണ്ടു കാലുകൾക്കും അസുഖമുള്ള അമ്മ; അച്ഛൻ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്ത മകളെ കുറിച്ച് പറയുന്നത് നിർവ്വികാരത്തോടെ; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ പൊറുക്കാൻ കഴിയാത്ത ക്രൂരത; 11 സെന്റും വീടും അച്ഛനെ പറ്റിച്ച് ചാത്തന്നൂരിലെ മരുമകൾ എഴുതി വാങ്ങിയത് തന്ത്രത്തിൽ; അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- കേരളത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ ജി എസ് ടി വെട്ടിപ്പ്! മർട്ടിലെവൽ മാക്കറ്റിങ് സ്ഥാപനം തട്ടിച്ചത് 126 കോടി; ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ പ്രതാപൻ കെഡി അഴിക്കുള്ളിൽ; അറസ്റ്റ് രഹസ്യമായി സൂക്ഷിച്ചെന്നും ആക്ഷേപം
- എല്ലാം അനുപമ അറിഞ്ഞോ? കിഡ്നാപ്പിങ് കേസിലെ മാസ്റ്റർ ബ്രെയിനെന്ന് പറയുന്ന അമ്മ അനിതാ കുമാറിയേക്കാൾ വലിയ കള്ളിയോ? യു ടൂബിനെ കബളിപ്പിച്ചതു പോലെ പൊലീസിനെയും കബളിപ്പിച്ചോ? സഹതാപം ഉറപ്പിക്കാനും തന്ത്രങ്ങൾ; 'അനുപമ പത്മന്റെ' യു ടൂബ് ചാനലിലും നിറയുന്നത് തട്ടിപ്പുകൾ
- കിഡ്നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- 150 പവനും 15 ഏക്കറും ബി എം ഡബ്ല്യൂ കാറും വേണമെന്ന് നിർബന്ധം പിടിച്ച സ്ത്രീധന ക്രൂരത; മികച്ച സാമ്പത്തിക ശേഷിയുള്ള കുടുബത്തിന്റെ വിലപേശലിൽ ആ ഡോക്ടർ തകർന്നു; അച്ഛനില്ലാത്ത മകൾ അഭയം തേടിയത് ആത്മഹത്യയിൽ; ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയും ഡോക്ടർ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍