സേവനത്തിനു ഭാഷയും ദേശവും അതിരു തീർക്കില്ല; ഹജ്ജ് ദുരന്തത്തിൽ പെട്ടവർക്കു താങ്ങും തണലുമായത് 5000ത്തോളം മലയാളി വാളണ്ടിയർമാർ; വിശ്രമം പോലുമില്ലാത്ത സന്നദ്ധ പ്രവർത്തനത്തിന് എങ്ങും പ്രശംസ
എം പി റാഫി
കോഴിക്കോട്/മിന: വിശുദ്ധ ഹജ്ജ് കർമ്മത്തിനിടെയുണ്ടായ അപകടങ്ങളിൽ രക്ഷാപ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയ മലയാളി വളണ്ടിയർ സംഘങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ പ്രശംസ.
തിക്കിലും തിരക്കിലുംപെട്ട് മിനയിലുണ്ടായ ദുരന്തത്തിൽ ആഗോള സന്നദ്ധ സംഘടനകൾക്കൊപ്പം സന്നദ്ധ സേവന രംഗത്ത് മലയാളികളായ അയ്യായിരത്തിലധികം വളണ്ടിയർമാരുടെ സേവനങ്ങളാണ് ശ്രദ്ധേയമായത്. വിവിധ സംഘടനകൾക്കും ട്രൂപ്പുകൾക്കും കീഴിലായിട്ടായിരുന്നു മലയാളികളുടെ സേവന പ്രവർത്തനങ്ങൾ. സൗദിഅറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ജോലിക്കെത്തിയ മലയാളികളാണ് വളണ്ടിയർ വിംങിൽ ഇടം പിടിച്ചിരിക്കുന്നതിൽ ഏറെയും. നാനാ ദേശത്ത് നിന്നും എത്തിയ തീർത്ഥാടക സംഘങ്ങളെ പരിചരിക്കുന്ന തിരക്കിലാണ് ഇപ്പോഴും ഈ സംഘങ്ങൾ. ഭാഷയും ദേശവും ഭേദിച്ചുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ കർമ്മ നിരതരാണ് മലയാളി സംഘങ്ങൾ.
മക്കയിലും പരിസരത്തുമുള്ള ആശുപത്രികൾ, റെഡ് ക്രസന്റ് മെഡിക്കൽ ക്യാമ്പുകൾ, മിലിട്ടറി ആശുപത്രി എന്നിവിടങ്ങളിലെല്ലാം പരിക്കേറ്റ ആയിരത്തിലേറെ തീർത്ഥാടകർ ചികിത്സയിൽ കഴിയുകയാണ്. ഇതിനോടകം എട്ട് മലയാളികളുൾപ്പടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 720 കവിഞ്ഞു. ദുരന്തത്തിന്റെ നടുക്കം മാറാതെയായിരുന്നു ഹാജിമാർ ഇത്തവണ ഹജ്ജ് കർമ്മം പൂർത്തീകരിച്ചത്. ഉറ്റവരും ഉടയവരും നഷ്ടമായ മൂകത തളം കെട്ടി നിൽക്കുന്ന അന്തരീക്ഷം. മൃതദേഹങ്ങൾക്കിടയിലൂടെ കണ്ണീർ വാർത്ത് രക്ഷാ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വളണ്ടിയർ സംഘങ്ങൾ. ഇപ്പോഴും നൂറുകണക്കിനു മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിയാതെ കെട്ടിക്കിടക്കുന്നു. കാണാതായ തീർത്ഥാടകരുടെ ലിസ്റ്റ് ശേഖരിച്ച് ഇവരെ തേടിപിടിക്കുന്നതിലും മലയാളി സംഘങ്ങൾ തന്നെയാണ് മുന്നിൽ. മരിച്ച മലയാളികളുടെ എണ്ണം കുറയ്ക്കാൻ സാധിച്ചതും പരുക്കേറ്റ മലയാളികളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാൻ സാധിച്ചതും കേരളത്തിൽ നിന്നുള്ള വളണ്ടിയർ വിങ്ങിന്റെ ഇടപെടൽ തന്നെയാണ്.
മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിയാണ് സന്നദ്ധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ളത്. സൗദി കെ.എം.സി.സി ഹജ്ജ് സെല്ലിന് കീഴിൽ ഇത്തവണ രണ്ടായിരത്തോളം വളണ്ടിയർമാരെയാണ് സന്നദ്ധ പ്രവർത്തനങ്ങൾക്കായി ഇറക്കിയത്. ഇന്ത്യൻ എംമ്പസി നിർണയിച്ചു നൽകിയ അസീസിയ്യയിലെ വളണ്ടിയർ ക്യാമ്പിൽ ഇവർ സദാസമയം സജ്ജരായിരുന്നു. സുന്നി വിദ്യാർത്ഥി സംഘടനയായ എസ്.എസ്.എഫിന്റെ പ്രവാസി ഘടകം ആർ.എസ്.സി യുടെ ആയിരം വളണ്ടിയർമാർ സന്നദ്ധ പ്രവവർത്തനങ്ങൾക്കിറങ്ങി. മൂന്നുവീതം പേരടങ്ങുന്ന 250 ലധികം ടീമുകൾ മിന, അസീസിയ എന്നിവിടങ്ങളിലെ ഭൂപടത്തിൽ അടയാളപ്പെടുത്തിയ 100 ലധികം പോയിന്റുകളിൽ കേന്ദ്രീകരിച്ചും, അവശ്യ ഘട്ടങ്ങളിൽ ടീം ക്യാപ്റ്റന്മാരുടെ പ്രത്യേക നിർദ്ദേശങ്ങൾ അനുസരിച്ചും ചിട്ടയോടെയായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ. ഹജ്ജ് വെൽഫെയർ സംഘം, ഐ.പി.എഫ് തുടങ്ങിയ സംഘടനകളും സേവനമേഖലയിൽ വളണ്ടിയർമാരെ അണി നിരത്തിയിരുന്നു.
ഓരോ വളണ്ടിയർ ക്യാമ്പിലേക്കും അപ്രതീക്ഷിതമായി കടന്നു വന്ന ദുരന്ത വാർത്തകൾക്കും ശേഷം, വിശ്രമമില്ലാത്ത ദിവസങ്ങളായിരുന്നു. കർമ്മ നിരതരായ വളണ്ടിയർമാർ കേട്ടത് അട്ടഹാസങ്ങൾ മാത്രമായിരുന്നു. രക്ഷക്കായി കേഴുന്ന വയോധികരേയും കുട്ടികളെയുമായിരുന്നു. ദുരന്തത്തിൽ്പ്പെട്ട് നിലവിളിക്കുന്നവരെയും കൊണ്ടവർ ആശുപത്രികളിലേക്കു കുതിച്ചു പാഞ്ഞു. അപകടത്തിൽ പെട്ടവരെ ആശുപത്രികളിൽ എത്തിക്കുന്നതിനും മരണമടഞ്ഞവരെ രാജ്യങ്ങൾ അനുസരിച്ച് തരംതിരിക്കുന്നതിനും പരിക്കേറ്റവർക്ക് പ്രാഥമികശുശ്രൂഷ നൽകി ഹോസ്പിറ്റലുകളിലേക്ക് മാറ്റുന്നതിനും ഓരോ വളണ്ടിയർ സംഘങ്ങളും സജീവമായിരുന്നു. കെ.എം.സി.സി അടക്കമമുള്ള വളണ്ടിയർ സംഘത്തിന് പ്രത്യേകം പരിശീലനം നേടിയ ഡോക്ടർമാരുടെ സംഘങ്ങളും ഉണ്ടാിരുന്നു. വഴിതെറ്റിയവരെ കണ്ടെത്തുന്നതിനും തിരിച്ച് ബന്ധുക്കളെ ഏൽപ്പിക്കുന്നതിനും പ്രത്യേക നെറ്റവർക്കുകൾ മലയാളി സംഘങ്ങൾക്കിടയിൽ പ്രവർത്തിച്ചു. ഹാജിമാർക്കുള്ള വിശ്രമ കേന്ദ്രങ്ങളും, താസസവും ഇവർ പ്രത്യേകം ഒരുക്കിയിരുന്നു.
അന്താരാഷ്ട്ര സംഘടനകളും സൗദി സുരക്ഷാ സേനകളും മലയാളികളുടെ സേവന പ്രവർത്തനത്തെ പ്രകീർത്തിച്ചു.അറബ്, ഇംഗ്ലീഷ് പത്രങ്ങൾ ത്യാഗ നിർഭരമായ പ്രവർത്തനങ്ങളെ പ്രശംസിച്ചു കൊണ്ട് വാർത്തയും ലേഖനങ്ങളുമെഴുതി. അവശനായ തീർത്ഥാടകനെയും ചുമന്ന് ഏഴ് കിലോ മീറ്റർ നടന്ന് ടെന്റിലെത്തിച്ച മലയാളിയായ ആർ.എസ്.സി പ്രവർത്തകനും ദേശീയ മാദ്ധ്യമങ്ങളിൽ ഇടംപിടിച്ചു. മാനുഷിക മൂല്യങ്ങൾക്ക് വില കൽപിക്കുന്നതിലൂടെ ദൈവത്തിൽ നിന്നുള്ള പ്രീതിമാത്രം കാംക്ഷിച്ചു കൊണ്ടാണ് ആയിരക്കണക്കിനു വളണ്ടിയർമാർ കർമ്മ നിരതരായിരിക്കുന്നത്. ഹജ്ജിന്റെ അവസാന കർമ്മങ്ങൾ കഴിഞ്ഞ് ഹാജിമാർ നാട്ടിലേക്കു പോയാലും ഇനിയുള്ള ഏതാനും ദിവസങ്ങൾകൂടി ഇവർ പ്രവർത്തന രംഗത്തുണ്ടാകും. ഒരാളും കാണാനാഗ്രഹിക്കാത്ത നിരത്തിവച്ച മൃതദേഹ കൂമ്പാരങ്ങൾക്കു മുന്നിൽ, ബന്ധുക്കളെ കണ്ടെത്താനുള്ള ഞെട്ടോട്ടത്തിലാണ് ഓരോ വളണ്ടിയർമാരും. മുപ്പതും നാൽപ്പതും വർഷങ്ങൾ ഹജ്ജ് സെല്ലിനു കീഴിൽ വളണ്ടിയറായി പ്രവർത്തിക്കുന്നവരും ഊർജ്ജസ്വലരായി ഇക്കൂട്ടത്തിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍