രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ മരണത്തെ വകവയ്ക്കാതെ ശത്രു പാളയത്തിലേക്ക് ഇരച്ചു കയറിയപ്പോഴും കാലുകൾ ഇടറിയിട്ടില്ല; സ്വന്തം വർഗം തന്നെ ക്രൂരത കാട്ടിയപ്പോൾ സഹിക്കാനായില്ല; വിചാരണയ്ക്കിടയിൽ റിപ്പോർട്ടിൽ ഒപ്പിട്ടില്ലെങ്കിൽ വെടിവച്ചുകൊല്ലുമെന്നു ഭീഷണി; പട്ടാളക്കാരന്റെ അവകാശം എന്തെന്നു ചോദിച്ചതിനു സൈന്യത്തിന്റെ പീഡനത്തിനിരയായ ഷിബിന്റെ കഥ ഇങ്ങനെ
ആലപ്പുഴ : അസ്വാതന്ത്ര്യത്തിന്റെ കാരാഗൃഹത്തിൽനിന്നും ഷിബിൻ മോചിതനായി. പട്ടാളത്തിൽനിന്നും ഷിബിൻ മടങ്ങുന്നത് വെറും സിവിലിയനായി. അഴിമതിയും ധൂർത്തും കൈമുതലാക്കിയ പട്ടാളമേധാവികളോട് പ്രതികരിച്ചപ്പോൾ യുവ പട്ടാളക്കാരന്റെ പണി പോയി. എങ്കിലും ഇന്ത്യൻ പട്ടാള ക്യാമ്പിൽ ദുരിതം പേറുന്ന ഓരോ പട്ടാളക്കാരനും സുരക്ഷയൊരുക്കുന്നതിനുള്ള പോരാട്ടമായിരിക്കും ഇനി മുതൽ തന്റേതെന്ന് ഷിബിൻ പറയുന്നു.
ഇന്ത്യൻ പട്ടാള ക്യാമ്പിൽ അറിയപ്പെടാതെ പോയ പല ആത്മഹത്യകളുമുണ്ട്. ഇവയിൽ പലതും ഉന്നത പട്ടാള മേധാവികളുടെ അറിവോടെ കൊല്ലുന്നതാണെന്നു ഷിബിൻ പറയുന്നു. ഇതിൽ പലതും ആത്മഹത്യയായി വരുത്തിത്തീർക്കുന്നതാണ്. കേരളത്തിൽനിന്നുള്ള മാധ്യമങ്ങളുടെയും സർക്കാരിന്റെയും ഇടപെടലാണ് തനിക്ക് ജീവൻ തിരിച്ചു കിട്ടാൻ കാരണമായതെന്ന് ഷിബിൻ പറഞ്ഞു.
ഇപ്പോൾ വാർത്താമാധ്യമങ്ങളുടെ വലിയ ഇടപെടലുകളാണ് ചുരുക്കം ചില സംഭവങ്ങളെങ്കിലും പുറത്തുവരാൻ കാരണം. സഹജീവികളെ അടിച്ചമർത്തുന്ന ഉത്തരേന്ത്യൻ ലോബിയാണ് ഇന്ത്യൻ പട്ടാളത്തെ നയിക്കുന്നത്. ഇവർക്ക് വഴങ്ങിയില്ലെങ്കിൽ പീഡനം ഉറപ്പാണെന്ന് ഷിബിൻ പറയുന്നു. കള്ളക്കേസുകളിൽ കുടുക്കിയും സ്ഥലം മാറ്റിയും ഇവർ ക്യാമ്പുകളിൽ ഏകാധിപതികളെ പോലെ കഴിയുകയാണ്. ചോദ്യം ചെയ്താൽ ശിക്ഷ ഉറപ്പ്.
താൻ വിശപ്പകറ്റാൻ ഭക്ഷണം ചോദിച്ചപ്പോൾ ആട്ടിപ്പായിച്ചു. കിടന്നുറങ്ങാൻ ഇടം ചോദിച്ചപ്പോൾ അതിർത്തിയിലേക്ക് സ്ഥലം മാറ്റി. കുളിക്കാതെയും ഉറങ്ങാതെയും മാസങ്ങളോളം അതിർത്തി കാത്ത തനിക്ക് ഒടുവിൽ പണിപോയി. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ മരണത്തെ മുഖാമുഖം കണ്ടിട്ടും പതറാതെ ചങ്കൂറ്റത്തോടെ ശത്രുവിന്റെ പാളയത്തിലേക്ക് ഇരച്ചു കയറിയിട്ടുണ്ട്. എന്നിട്ടും കാലുകൾ ഇടറിയിട്ടില്ല. എന്നാൽ സ്വന്തം വർഗം തന്നെ ക്രൂരത കാട്ടിയപ്പോൾ സഹിച്ചില്ലെന്നും ഷിബിൻ.
ഇന്ന് രാവിലെ പത്തരയോടെയാണ് ഷിബിൻ ചെന്നൈ മെയിലിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. കൂട്ടിക്കൊണ്ടു പോകാൻ പിതാവ് തോമസ് നേരത്തെ തന്നെ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. നാട്ടിലെത്തിയ സന്തോഷവും സമാധാനവും ഉണ്ടെങ്കിലും ഷിബിൻ തോമസ് എന്ന പട്ടാളക്കാരന് രാജ്യത്തെ കുറിച്ച് പറയാൻ ഏറെ. പക്ഷെ തന്നെ അതിർത്തിയിലേക്ക് പറഞ്ഞയച്ച പട്ടാള മേധാവികളെ കുറിച്ച് പറയുമ്പോൾ അമർഷവും.
കൊല്ലം സ്വദേശിയായ യുവ പട്ടാളക്കാരന്റെ മരണത്തിലും ദുരൂഹതയാണുള്ളത്. ഇത് വകുപ്പുതലത്തിൽ അന്വേഷിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിക്കുന്ന ഫലം കാണില്ലെന്നും ഷിബിൻ പറയുന്നു. ഓരോ പട്ടാളക്കാരനും ക്യാമ്പുകളിൽ പ്രതിരോധത്തിലാണ്. ക്യാമ്പുകളിലെ ഉന്നതർക്ക് അത്യപ്തിയുണ്ടായാൽ ആരെയും ശിക്ഷിക്കും.
അതൃപ്തിക്ക് ഇരയായ ആളെ ശിക്ഷിക്കുന്നത് ഇങ്ങനെ: ഇരയുടെ അടുത്ത സുഹൃത്തിനോട് അയാൾക്കെതിരെ മൊഴി നൽകാൻ മേധാവി ആവശ്യപ്പെടും. കള്ള മൊഴി നൽകിയില്ലെങ്കിൽ സുഹൃത്തും അകത്താകും. ഇങ്ങനെ ആരും ആർക്കെതിരെയും മൊഴി നൽകുന്ന സാഹചര്യമാണുള്ളത്. ഇത് ഗതികേടുകൊണ്ടും ജീവൻ നഷ്ടമാകുമെന്ന ഭയം കൊണ്ടും ചെയ്യുന്നതാണ്. കാര്യങ്ങൾ ഇങ്ങനെ നീങ്ങിയാൽ രാജ്യത്തിന്റെ മാനം കാക്കാൻ യുവാക്കൾ ആരുംതന്നെ പട്ടാള ജോലിക്ക് സന്നദ്ധരാകില്ല. ഇനി പട്ടാളത്തിലേക്ക് ഇല്ലെന്നും ഷിബിൻ പറഞ്ഞു.
പതിമൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ആലപ്പുഴ നോർത്ത് ആര്യാട് സ്വദേശി ഷിബിൻ തോമസ് ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ പട്ടാളക്കാരനായി ചേർന്നത്. വെസ്റ്റ് ബംഗാളിൽ സേവനം ചെയ്യുന്നതിനിടയിലാണ് ദുരന്തം ഷിബിനെ തേടിയെത്തിയത്. ക്യാമ്പിൽ അനുഭവിക്കേണ്ടിവന്ന ദുരിതം സഹിക്കാനാവാതെ ഷിബിൻ പട്ടാളക്കാരന്റെ അവകാശങ്ങൾ എന്തൊക്കെ എന്നറിയാൻ മേധാവിക്ക് വിവരാവകാശ നിയമപ്രകാരം എഴുതി ചോദിച്ചു.
2015 ഡിസംബറിലായിരുന്നു സംഭവത്തിന് തുടക്കം. കുടിക്കാൻ വെള്ളമില്ലാതെ, കഴിക്കാൻ ഭക്ഷണമില്ലാതെ ആഴ്ചകളോളം ക്യാമ്പിൽ കഴിഞ്ഞ ഷിബിൻ ഒടുവിലാണ് വിവരാവകാശവുമായി അധികാരികളുടെ മുന്നിൽ എത്തിയത്. ഇതോടെയാണ് ഷിബിന്റെ ജീവിതവും ദുരന്തത്തിലേക്ക് നീങ്ങിയത്.
വിവരാവകാശം ചോദിച്ച ഷിബിന്‍ വ്യക്തമായ മറുപടി നൽകാതെ അധികാരികൾ തഴഞ്ഞു. മാത്രമല്ല ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് സേനയിൽനിന്നും പുറത്താക്കുകയും ചെയ്തു. എന്നാൽ ഷിബിന്റെ മാതാവ് പ്രധാനമന്ത്രിക്കും മറ്റ് അധികാരികൾക്കും പരാതി നൽകിയതിന്റെയും ഷിബിൻ ഡൽഹി ഹൈക്കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലും സേനയിൽ തിരിച്ചെടുക്കണമെന്ന ഉത്തരവ് നേടിയെടുത്തു. ഉത്തരവ് ലഭിച്ച് ക്യാമ്പിലേക്ക് മടങ്ങി ചെന്ന ഷിബിനെ 41-ാം ബറ്റാലിയനിൽ നിന്നും പെട്ടെന്ന് 28 ലേക്ക് മാറ്റി. പിന്നീട് ബംഗ്ലാദേശ് അതിർത്തിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
ഇതിനിടെ മേലധികാരികൾക്കെതിരെ പരാതി നൽകുകയും വിവരാവകാശം ചോദിക്കുകയും ചെയ്ത ഷിബിനെതിരെ സേന വിചാരണ നടത്തുന്നുണ്ടായിരുന്നു. ബംഗ്ലാദേശിലേക്ക് തിരിച്ചുവിളിച്ച,് സ്ഥലം മാറ്റം ചെയ്യപ്പെട്ട ഷിബിനെ വിചാരണയുടെ ഭാഗമായി പെട്ടെന്ന് തിരിച്ചുവിളിച്ച് ഹെഡ് ക്വാർട്ടേഴ്സിൽ താമസിപ്പിച്ചു. ഈ സമയം വിചാരണ അവസാനഘട്ടത്തിലായിരുന്നു. എന്നാൽ റിപ്പോർട്ടുകൾ എല്ലാം തന്നെ ഷിബിനെതിരും സേനാമേധാവിക്ക് അനുകൂലവുമായിരുന്നു.
ഏറ്റവും ഒടുവിൽ ഡെപ്യൂട്ടി കമാൻഡന്റും സുരക്ഷാ ഉദ്യോഗസ്ഥനും മാത്രമുള്ള അടച്ചിട്ട മുറിക്കുള്ളിൽ ഷിബിനെ വിളിച്ചു വരുത്തി മുൻവിധിയോടെ തയ്യാറാക്കിയ റിപ്പോർട്ടിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്കെതിരെ ഒരുക്കിയിട്ടുള്ള റിപ്പോർട്ടിലെ ചതി മനസിലാക്കിയ ഷിബിൻ ഇതിന് തയ്യാറായില്ല. ഇതോടെ ഷിബിനെ കൊന്നു കളയുമെന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങി. റിപ്പോർട്ടിൽ ഒപ്പിട്ടില്ലെങ്കിൽ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് വെടിവച്ച് കൊല്ലുമെന്നുവരെ അന്വേഷണ ഉദ്യോഗസ്ഥനായ ഡപ്യൂട്ടി കമാൻഡന്റ് പറഞ്ഞതായി ഷിബിൻ പറഞ്ഞു. ദിവസങ്ങളോളം കുടിക്കാൻ വെള്ളമില്ലാതെയും കിടന്നുറങ്ങാൻ കഴിയാതെയും കടുത്ത ദുരിതത്തിലായിരുന്നു ഷിബിൻ.
മലയാളികൾ ആരും തന്നെയില്ലാത്ത ക്യാമ്പിൽ ഷിബിനു സേനയ്ക്കുള്ളിലെ ഏകാംഗ പോരാളിയാകേണ്ടിവന്നു. പട്ടിണികൊണ്ട് ഒട്ടിപ്പോയ വയറും കുടിക്കാൻ ഒരിറ്റ് ജലവും നൽകാതെ പണിയെടുക്കുന്ന പട്ടാളക്കാരന്റെ ചിത്രം സോഷ്യൽ മീഡിയ പുറത്തുവിട്ടതോടെ പീഡനത്തിന് അല്പം ശമനം ലഭിച്ചെങ്കിലും ഇപ്പോഴും ക്യാമ്പിനുള്ളിൽ അടിച്ചമർത്തപ്പെട്ട ജവാന്മാർ ദുരിതം പേറുകയാണെന്നു ഷിബിൻ പറഞ്ഞു. ഉറ്റവരെയും ഉടയവരെയും വിട്ട് രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ ഇറങ്ങി പുറപ്പെടുന്ന പട്ടാളക്കാരനെ സ്വന്തം വർഗം തന്നെ ദുരന്തത്തിലേക്ക് വലിച്ചെറിയുന്ന സംഭവങ്ങൾ ഇന്ത്യൻ സേനയ്ക്ക് തീരാകളങ്കം തീർക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍