താടി വളർത്തിയ ഫ്രീക്കൻ പയ്യനെങ്കിലും അയ്യപ്പ വിശ്വാസി; സാഹിത്യ വേദികളിലും സാന്നിധ്യം അറിയിച്ച ബ്യൂട്ടീഷൻ; ഇടതുപക്ഷ അനുഭാവിയെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി ചട്ടക്കൂടിലും ഒതുങ്ങാൻ ഇഷ്ടമല്ല; യുവതികളുമായി വാർത്താസമ്മേളനം നടത്തിയ ശേഷം സംഘപരിവാറുകാർ പ്രചരിപ്പിച്ചത് ഡിവൈഎഫ്ഐക്കാരനെന്ന്; 'നീയാണോ പെണ്ണുങ്ങളേം കൊണ്ട് മലയ്ക്ക് പോകുന്ന ഗുരുസ്വാമി..' എന്നു ചോദിച്ച് ആർഎസ്എസുകാർ മർദ്ദിച്ച സംഗീത് കാരക്കോട്ടിനെ അറിയാം
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: രണ്ടാഴ്ച്ച മുമ്പ് എറണാകുളം പ്രസ് ക്ലബ്ബിൽ ശബരിമലയ്ക്ക് പോകാൻ ആഗ്രഹിച്ച് മാലയിട്ടെങ്കിലും ദർശനം നടത്തുന്നില്ലെന്ന് പറഞ്ഞ് മൂന്ന് യുവതികൾ വാർത്താസമ്മേളനം നടത്തിയിരുന്നു. ഈ യുവതികൾക്കൊപ്പം ഒറ്റനോട്ടത്തിൽ ഫ്രീക്കൻ പയ്യനെന്ന് തോന്നിക്കുന്ന ഒരു യുവാവും പങ്കെടുത്തിരുന്നു. നിലമ്പൂർ വഴിക്കടവ് കാരക്കോട് സ്വദേശി സംഗീതായിരുന്നു ഈ യുവാവ്. അന്ന് വാർത്താസമ്മേളനം നടത്തിപ്പോൾ മുതൽ സംഘപരിവാറുകാരുടെ നോട്ടപ്പുള്ളിയായി മാറി സംഗീത് കാരക്കാട്. അന്ന് മുതൽ ഇദ്ദേഹത്തിനെതിരെ സൈബർ ലോകത്ത് പ്രചരണം നടന്നിരുന്നു. ഈ പ്രചരണങ്ങൾക്ക് ഒടുവിലായാണ് യുവാവിന് മർദ്ദനമേൽക്കുന്നത്.
ശബരിമലയിലേക്ക് പോകാൻ മാലയിട്ട യുവതികൾക്കൊപ്പം പങ്കെടുത്ത സംഗീത് കണ്ണൂർ സ്വദേശി രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകളുടെ ഗുരുസ്വാമിയായിരുന്നു സംഗീത്. വ്രതത്തിൽ നിൽക്കവേ തന്നെയാണ് അദ്ദേഹത്തിന് മർദ്ദനമേൽക്കേണ്ടി വന്നത്. അമ്പലത്തിലെ ഉത്സവത്തിനായി കഴിഞ്ഞ ദിവസം നാട്ടിലെത്തിയ തന്നെ മുപ്പതിലധികം വരുന്ന ആർഎസ്എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് സംഗീത് മാധ്യമങ്ങളോട് പറഞ്ഞത്. കാരക്കോട് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനായിട്ട് നാട്ടിൽ എത്തിയതായിരുന്നു. കുളിക്കാനായി സുഹൃത്തിന്റെ കൂടെ പുഴയിൽ എത്തിയപ്പോൾ മരുത്വ എന്ന് സ്ഥലത്തെ മുപ്പതോളം വരുന്ന ആർഎസ്എസ് പ്രവർത്തകർ എത്തുകയും ആരാണ് സംഗീത് എന്ന് ചോദിക്കുകയും ചെയ്തു.
ഞാൻ ആണ് സംഗീത് എന്ന് പറഞ്ഞ ഉടനെ 'നീയാണോ പെണ്ണുങ്ങളേം കൊണ്ട് മലയ്ക്ക് പോകുന്നത് എന്ന് ചോദിച്ചായിരുന്നു മർദ്ദനം. തലയ്ക്ക് പുറകിലും മറ്റും കൂട്ടമായി അടിക്കുകയായിരുന്നു'' സംഗീത് ഇപ്പോൾ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുമ്പു വടികൊണ്ടും കല്ല് കൊണ്ടുമാണ് സംഗീതിനെ അടിച്ചതെന്നും കൈയ്ക്കും തലക്കും അടിയേറ്റ് സംഗീതിന് ചെവിക്ക് പിറകിലും തലയ്ക്കും പൊട്ടലുണ്ട്. ആർഎസ്എസ് പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്നാണ് സംഗീത് കാരക്കാട് പറയുന്നത്.
നിലമ്പൂരിലെയും കാരക്കാട്ടെയും സാമൂഹ്യ, സാഹിത്യ രംഗത്ത് സജീമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സംഗീത് കാരക്കാട്ട്. നീണ്ട താടിയുള്ള ഫ്രീക്കൻ പയ്യനാണെങ്കിലും അയ്യപ്പ വിശ്വാസിയാണ് അദ്ദേഹം. ബ്യൂട്ടീഷനാണ് സംഗീത്. ഫ്രീക്കൻ പയ്യന്മാർക്കിടയിൽ ഹീറോ പരിവേഷം ലഭിച്ചത് അവർക്ക് ഇഷ്ടമുള്ള വിധത്തിൽ ഹെയർ ഡ്രസ്സിങ് നടത്തിയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ തന്നെ ഫ്രീക്കായി ഹെയർ ഡ്രസ്സ് നടത്തിയ യുവാക്കളുടെ ചിത്രങ്ങൾ പോസ്റ്റു ചെയ്തിട്ടുണ്ട്.
സാഹിത്യ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സംഗീത്. ഇടതുപക്ഷവുമായി ചേർന്നു പ്രവർത്തിക്കുന്ന സാഹിത്യ വേദികളിലെയും സാന്നിധ്യമായിരുന്നു ഈ യുവാവ്. അതേസമയം തന്നെ പാർട്ടി താൽപ്പര്യമുണ്ടെങ്കിലും അത്തരം ചട്ടക്കൂടുകളിൽ ഒതുങ്ങാനും താൽപ്പര്യം കുറവുള്ള വ്യക്തിയാണ് അദ്ദേഹം. അതേസമയം സോഷ്യൽ മീഡിയ പോസ്റ്റുകൾ ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ നേതാവാണ് സംഗീത് എന്നായിരുന്നു സംഘപരിവാറുകാർ ആരോപിച്ചിരുന്നത്.
വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് മുതൽ വിശ്വാസികളെ അപമാനിക്കാൻ കരുതിക്കൂട്ടി നടത്തുന്ന ശ്രമങ്ങളാണ് ഇതെന്ന് വ്യക്തമെന്നാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾചൂണ്ടി സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. അതേസമയം ശബരിമലയിൽ യുവതിപ്രവേശനത്തിന് അനുമതി ലഭിച്ചപ്പോൾ മുതൽ സംഗീത് അതിനെ അനുകൂലിച്ചു കൊണ്ടാണ് പോസ്റ്റിട്ടത്. യുവതികൾ മാലയിട്ടപ്പോൾ അതിന് പിന്തുണച്ചു കണ്ട് ചിത്രങ്ങൾ സഹിതം അന്ന് സംഗീത് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
ഇവർ മൂന്ന് പേർ മാലയിട്ട് സവർണ്ണ ബ്രാഹ്മണ്യം അടിച്ചേൽപ്പിച്ച പുരുഷാധിപത്യങ്ങളുടെ നെഞ്ചിൽ ചവിട്ടി ശബരിമല കയറാൻ വ്രതമെടുത്തിട്ടുള്ള ചരിത്ര വനിതകളാണ്.... കാലാകാലങ്ങളായി ആണത്തത്തിന്റെ വിളവെടുപ്പിനായി ആചാര ചങ്ങലകളാൽ തളച്ചിടപ്പെട്ട സ്ത്രീകൾ അവയെല്ലാം പൊട്ടിച്ചെറിഞ്ഞ ഒരു ചരിത്രമുണ്ട് ഈ നാടിന്.... കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിച്ചാൽ അക്ഷര വിരോധികളല്ലാത്തവർക്ക് ആർക്കും മനസ്സിലാവും. സദാചാരങ്ങളെന്ന പേരിൽ നിലനിന്നിരുന്ന എല്ലാ തരത്തിലുള്ള ദുരാചാരങ്ങളേയും ഇച്ഛാശക്തിയും, യുക്തിബോധവും കൊണ്ട് തന്നെയാണ് സമൂഹം നേരിട്ടിട്ടുള്ളത്...
ഇവർ നടന്നു കയറുന്നത് ചരിത്രത്തിലേയ്ക്ക് തന്നെയാണ്... കേരളത്തിന്റെ പുരോഗമന ചിന്താഗതികൾക്ക് ആക്കം കൂട്ടുന്ന തീരുമാനം തന്നെയാണ് ഇവരുടേത്... ചരിത്രം വഴിമാറും ചിലർ വരുമ്പോൾ... ഇവരുടെ കൂടെ മല കയറാൻ വരും ദിവസങ്ങളിൽ ഇനിയും സ്ത്രീരത്നങ്ങൾ മുന്നോട്ട് വരിക തന്നെ ചെയ്യും... അഭിവാദ്യങ്ങൾ പെണ്ണുങ്ങളേ...കൂടെയുണ്ട്...
ഈ യുവതികൾ വ്രതം നോറ്റ് മാലയിട്ടെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്നീട് പിന്മാരുകയായിരുന്നു. കോഴിക്കോട് സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് കണ്ണൂർ സ്വദേശിനി ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വിഎസും കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയത്. ഇവർക്ക് പിന്തുണയുമായി വന്നതിനാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍