എത്ര അക്രമകാരികളായ തെരുവ് നായയും സാലിയുടെ തലോടൽ ലഭിച്ചാൽ നല്ലകുട്ടികളായി മാറും; തെരുവ് മൃഗങ്ങൾക്ക് വേദനിച്ചാൽ ആ നോവ് സാലിയുടേതുമായിരിക്കും; തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനിറങ്ങി രാഷ്ട്രപതിയുടെ അംഗീകാരം വരെ നേടിയ മലയാളി യുവതിയുടെ കഥ
എം പി റാഫി
മലപ്പുറം: തെരുവ് മൃഗങ്ങളെ പ്രണയിച്ച സാലി കണ്ണൻ എന്ന മലയാളി യുവതിയുടെ കഥയാണിത്. സഹജീവികൾക്ക് ചികിത്സയും സംരക്ഷണവും ഒരുക്കുന്നതിനായി സ്വന്തം ജീവിതം തന്നെ മാറ്റിവച്ചിരിക്കുകയാണ് സാലികണ്ണൻ. മൃഗങ്ങളെ അതിരറ്റ് സ്നേഹിക്കുന്ന സാലി കണ്ണനെ തേടി നിരവധി നേട്ടങ്ങളും പുരസ്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ലോകോത്തര സംഘടനയായ ഹ്യൂമേൺ സൊസൈറ്റി ഇന്റർനാഷണലിന്റെ പ്രോഗ്രാം മാനേജറാണിന്ന് സാലി കണ്ണൻ.
തൃശൂർ സാൽക്കൺ വീട്ടിൽ ആർട്ടിസ്റ്റ് ബാലകൃഷ്ണൻ വർമയുടെയും സംഗീതാധ്യാപിക ശോഭ വർമയുടെയും മൂത്ത മകളാണ് സാലി. മംഗലാപുരത്തായയിരുന്നു ജനനം. 19ാം വയസിൽ കണ്ണനുമായുള്ള പ്രണയ വിവാഹം നടന്നു. ചെറുപ്പം തൊട്ടേ തുടങ്ങിയ മൃഗ സ്നേഹത്തിന് വിവാഹമോ കുടുംബ ജീവിതമോ തടസമായില്ല. ഭർത്താവ് കണ്ണൻനാരായണന്റെയും സാലിയുടെ കുടുംബത്തിന്റെയും പിന്തുണ ലഭിച്ചതോടെ തെരുവ് മൃഗങ്ങൾക്കായി തന്റെ ജീവിതം സമർപ്പിക്കുകയായിരുന്നു. റോഡരികിലും മറ്റുമായി അവശനിലയിൽ കഴിയുന്ന മൃഗങ്ങളെ എടുത്ത് സാലി സംരക്ഷണവും ആവശ്യമായ ചികിത്സയും നൽകൽ ശീലമായിരുന്നു. സാലിയുടെ വീടിനോടു ചേർന്ന് സഹ താമസക്കാരായി പട്ടിയും പൂച്ചകളും നിരവധിയാണ്. പണം കൊടുത്ത് വാങ്ങിയതായിരുന്നില്ല, തെരുവിൽ നിന്നും ര്ക്ഷിച്ച് ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവന്നതായിരുന്നു ഈ തെരുവ് മൃഗങ്ങളെയെല്ലാം.
മൃഗസംരക്ഷണമെന്ന ഉറച്ച തീരുമാനവും നിലപാടും ഊട്ടിയിലെ വേൾഡ് വൈൽഡ് വെറ്റിനറി സർവീസിന്റെ വെറ്റിനറി അസിസ്റ്റന്റ് കോഴ്സ് പൂർത്തിയാക്കുന്നതിന് പ്രേരിപ്പിച്ചു. ജോർണലിസം കോഴ്സും പൂർത്തിയാക്കിയ സാലി ഏത് മേഖലയിലേക്ക് കരിയർ ചലിപ്പിക്കണമെന്ന കൺഫ്യൂഷൻ ഉണ്ടായിരുന്നു. എന്നാൽ തന്റെ ഇഷ്ടമേഖലയിലെത്തിയ സാലി ഇന്ന് ഏറെ സംതൃപ്തയാണ്. സ്വന്തമായി മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി സേവ് എ ലൈഫ് എന്ന സംഘടനയും ഫേസ്ബുക്ക് പേജും സാലി ആരംഭിച്ചു. സഹജീവി സ്നേഹത്തിന്റെ മാതൃകയായകുന്നതോടൊപ്പം പുതുതലമുറയ്ക്ക് പുത്തൻ ആത്മവിശ്വാസവും കൂടിയാണ് സാലികണ്ണൻ എന്ന വനിത തന്റെ പ്രവർത്തനത്തിലൂടെ പകർന്നു നൽകുന്നത്. 2016 ജനുവരിയിൽ രാഷ്ട്രപതിയുടെ അംഗീകാരം സാലിയെ തേടിയെത്തി.
രാജ്യത്തെ 100 പ്രമുഖ വനിതകളിൽ നാല് മലയാളികളിൽപ്പെട്ട ഒരാളായിരുന്നു സാലികണ്ണൻ. പിന്നീട് കേന്ദ്ര മൃഗ ക്ഷേമ വകുപ്പിന്റെ ഓണററി അനിമൽ വെൽഫെയർ ഓഫീസറായി നിയമനവും ലഭിച്ചു. തന്റെ പ്രവർത്തന മേഖല വ്യാപിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു ഹ്യുമേൺ സൊസൈറ്റി ഇന്റർ നാഷണലിന്റെ പ്രോഗ്രാം മാനേജറായുള്ള ജോലി സാലിയെ തേടി വരുന്നത്. തന്റെ ഇഷ്ടമേഖലയിൽ തന്നെ ജോലി ലഭിച്ചതോടെ പിന്നെ ഒന്നും ചിന്തിച്ചില്ല, ഹ്യൂമേൺ സൊസൈറ്റിയിലൂടെ വിവിധ സംസ്ഥാനങ്ങളിലായി തന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകി വരികയാണ്.
മനുഷ്യരെ പോലെ മൃഗങ്ങൾക്കും സ്നേഹവും പരിലാളനയും ആവശ്യമാണെന്ന് സാലി കണ്ണൻ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും ക്ലാസെടുത്തു വരുന്നു. സഹജീവി സ്നേഹത്തിന്റെ പ്രധാന്യവും മൃഗസംരക്ഷണത്തിന്റെ ബോധവൽക്കരണവും നടത്തിവരികയാണ് സാലി. തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സാലിയുടെ നേതൃത്വത്തിലുള്ള ഹ്യുമേൺ സൊസൈറ്റിയുടെ സംഘം വന്ധ്യംകരണ നടപടികൾ നടത്തി വരുന്നുണ്ട്. മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ തീരുമാന പ്രകാരം തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വന്ധ്യംകരണ നടപടിക്കായി സാലിയും ഉത്തരേന്ത്യൻ സംഘവും മലപ്പുറത്ത് എത്തിയിട്ടുള്ളത്.
നായകളോടുള്ള കേരളീയരുടെ സമീപനമാണ് തെരുവ് നായകളെ കൂടുതൽ അക്രമോത്സുകരാക്കുന്നതെന്നാണ് സാലിയുടെ പക്ഷം. നായകൾ ഇല്ലാതാകുന്നതോടെ പ്രകൃതിയുടെ ബാലൻസ് ഇല്ലാതാകുമെന്നും കൂടുതൽ അപകടകാരിയായ കുറക്കനെ പോലുള്ള മൃഗങ്ങൾ വർദിക്കുമെന്നും സാലി സൂചിപ്പിക്കുന്നു. നായയിൽ പ്രതിരോധ കുത്തിവെയ്പ്പ് നടത്താമെങ്കിൽ കുറുക്കനിൽ ഇതു സാധ്യമല്ലെന്നാണ് ഗൗരവത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായയുടെ കടിയേൽക്കുന്നത് നിത്യസംഭവമായിരുന്നു. ഇതിനു പരിഹാരമായി മാസങ്ങൾക്കു മുമ്പ് കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് വന്ധ്യംകരണം ആരംഭിക്കുന്നത്. സാലിയുടെ നേതൃത്വത്തിലുള്ള പരിശീലനം സിദ്ധിച്ച ഏഴംഗ സംഘമാണ് മലപ്പുറം പൊന്നാനിയിൽ എത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തെരുവ് നായകളെ പിടികൂടി പ്രതിരോധകുത്തിവെയ്പ്പ് നൽകിയും വന്ധ്യംകരിച്ചും തെരുവ്നായ ശല്യം കുറക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ തിരൂർ, പൊന്നാനി, എടപ്പാൾ ഭാഗങ്ങളിലെ തെരുവ്നായകളെയാണ് പ്രത്യുൽപാദന ശേഷിയില്ലാതാക്കുന്ന ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത്.
ഹ്യുമേൺ സൊസൈറ്റി ഇന്റർനേഷണലിന്റെ പ്രോഗ്രാം മാനേജർ സാലി കണ്ണനു പുറമെ പ്രവർത്തകരായ സഞ്ജയ്, സൂരജ്, പവൻ, റോബേർട്ട്, സുഭാഷ്, ഡോ.രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. തെരുവ് നായ്ക്കളെ പിടികൂടുന്നതിനായി സംഘം പുലർച്ചെ 5 മണിക്ക് നഗരത്തിലിറങ്ങും. എത്ര അക്രമാസക്തരാണെങ്കിലും സൗഹൃദത്തോടെ പിടികൂടി പ്രത്യേകം തയ്യാർ ചെയ്ത വാഹനത്തിൽ കയറ്റും. തുടർന്ന് സംഘം തമ്പടിച്ചിട്ടുള്ള പൊന്നാനിയിലെ സർജറി മൊബൈൽ ആംബുലൻസിൽ എത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കും. ഭക്ഷണവും പ്രതിരോധ കുത്തിവെപ്പും നൽകി രണ്ട് ദിവസം കഴിഞ്ഞ ശേഷം ഇതേ വാഹനത്തിൽ നായകളെ, പിടികൂടിയ സ്ഥലത്തു തന്നെ കൊണ്ടിറക്കുകയാണ് ചെയ്ത് വരുന്നത്.
ദിവസം 20 നായ്ക്കളെ വന്ധീകരിക്കും. മലപ്പുറം ജില്ലയുടെ രണ്ട് കേന്ദ്രങ്ങളിലായി ഒരു വർഷം കൊണ്ട് 12,000 എണ്ണത്തെ വന്ധീകരിക്കുകും രണ്ട് വർഷത്തിനിടെ മുഴുവൻ നായ്ക്കളെ വന്ധീകരിക്കുന്നതുമാണ് ജില്ലാ ഭരണകൂടം ആവിഷ്കരിച്ചിരിക്കുന്ന പദ്ധതി. ജനുവരി ഒന്നിനാണ് ഹ്യുമേൺ സൊസൈറ്റി സംഘം പൊന്നാനിയിൽ എത്തിയത്. പിന്നീട് മൂന്നാഴ്ചയോളമായി പരിസര പ്രദേശങ്ങളിൽ സർവെ നടത്തി. തെരുവ് നായകളെ സംബന്ധിച്ച് പ്രദേശികമായി തരം തിരിച്ചുള്ള പഠനത്തിനു ശേഷമാണ് വന്ധ്യംകരണ നടപടി തുടങ്ങിയത്. ഇതുവരെ 150 ഓളം തെരുവ് നായകളെ വന്ധ്യംകരിച്ചതായി പ്രോഗ്രാം മാനേജർ സാലി മറുനാടൻ മലയാളിയോടു പറഞ്ഞു. രണ്ടാഴ്ച കൂടി പൊന്നാനിയിൽ തുടരും. ശേഷം മഞ്ചേരിയിലായിരിക്കും അടുത്ത പ്രവർത്തനം.മാർച്ച് അവസാന വാരം വരെ സംഘം കേരളത്തിൽ തുടരും. എത്ര അക്രമകാരികളാണ് തെരുവ് നായയെങ്കിലും സാലിയുടെ തലോടൽ ലഭിച്ചാൽ ഇവർ നല്ലകുട്ടികളായിമാറും. തെരുവ് മൃഗങ്ങൾക്ക് വേദനിച്ചാൽ ആ നേവ് സാലിയുടേതുമായിരിക്കും. മൃഗങ്ങളോടുള്ള അതിരില്ലാത്ത പ്രണയത്തിലൂടെ നിരവധി പാഠങ്ങളാണ് സാലിയെന്ന ഈ വനിത നമുക്ക് സമ്മാനിക്കുന്നത്.
Stories you may Like
- രാഷ്ട്രപതി ഒപ്പിട്ടത് ഏഴുബില്ലിൽ ഒരെണ്ണത്തിൽ മാത്രം
- രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി നിവാസ് സന്ദർശിക്കാം
- പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ ചൊല്ലി തർക്കം രൂക്ഷം
- അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ രാജ്യത്തെ ചരിത്രപരമായ നിമിഷമെന്ന് രാഷ്ട്രപതി
- മോദിയെ ഉയർത്തി രാഷ്ട്രപതി ദ്രൗപതി മുർമു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍