ഓണമുണ്ണാൻ രാജമാണിക്യത്തെപ്പോലെ രേണുരാജ് ഐഎഎസും ബ്രിട്ടനിലേക്ക് പോകുമോ? സർക്കാരിനോട് ഒത്തുപോകാൻ കഴിയാതെ നാട് വിടുന്ന സിവിൽ സർവീസുകാരുടെ എണ്ണം കൂടുന്നതു കേരളത്തിന്റെ അവസ്ഥക്കു തെളിവായി മാറുന്നു; ഇരട്ടച്ചങ്കുകാർക്കൊപ്പം പ്രവർത്തിക്കാൻ വയ്യാതെ നാടുവിട്ടവരിൽ ശ്രീരാമും ജി ആർ ഗോകുലും അടക്കമുള്ളവർ; ചെറുപ്പക്കാരായ ഉദ്യോഗസ്ഥർ ബ്രിട്ടനും അമേരിക്കയും അഭയ കേന്ദ്രമാക്കുന്നു
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: നട്ടെല്ലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഇരട്ട ചങ്കുകാർക്കൊപ്പം നീന്താൻ പറ്റുന്ന ഇടമല്ല കേരളമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് ദേവികുളം സബ് കളക്ടർ രേണു രാജ് ഐ എ എസ് നേരിടുന്ന അവഹേളനം. ഏതാനും വോട്ടുകളുടെ ബലത്തിൽ അഞ്ചു വർഷത്തേക്ക് ജനപ്രതിനിധിയായ ഒരു എം എൽ എ ജനാധിപത്യത്തിന് രാജഭരണ കാലത്തേക്കാൾ ദാർഷ്ട്യം ഉണ്ടെന്ന മട്ടിൽ ചാനലുകളിൽ പോലും വന്നിരുന്നു അട്ടഹസിക്കുമ്പോൾ തങ്ങൾ ഇത്തരം അവഹേളനം കേൾക്കാൻ ബാധ്യസ്ഥരല്ലെന്ന ചിന്തയാണ് യുവ സിവിൽ സർവീസിൽ പടരുന്നത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ പോലും കേൾക്കാത്ത തരം രാഷ്ട്രീയ പീഡനം അനുഭവിക്കുന്ന നാടായി കേരളം മാറിയതിൽ അസ്വസ്ഥരായ സിവിൽ സർവീസുകാർ ഈ സർക്കാരിന്റെ കാലത്തു മറ്റെന്തെങ്കിലും ചെയ്യുകയാണ് കൂടുതൽ മെച്ചം എന്ന ധാരണയിൽ ഉപരി പഠനത്തിന് ബ്രിട്ടനും അമേരിക്കയും തിരഞ്ഞെടുക്കുകയാണ്. ചിലരാകട്ടെ നീണ്ട കാലത്തേ പരിശീലനത്തിന് സഹായകമാകും വിധം വിവിധ സ്‌കോളര്ഷിപ്പുകൾക്കും ശ്രമിക്കുന്നു.
ഇത്തരത്തിൽ ലണ്ടനിൽ പഠിക്കാൻ എത്തിയ മുൻ എറണാകുളം കളക്ടർ രാജമാണിക്യം ഓടി നടന്നു മലയാളികൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുത്തു സ്നേഹം പങ്കു വയ്ക്കുന്നതും ഇത്തരം മികച്ച ജീവനക്കാരെ നഷ്ടപ്പെടുത്തുന്ന കേരളത്തിനുള്ള മറുപടിയായി കൂടി മാറുകയാണ്. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന മട്ടിൽ മാധ്യമങ്ങളെ സന്തോഷിപ്പിക്കാൻ താത്കാലികമായി മുട്ടുമടക്കിയ ശേഷം വർധിച്ച വീര്യത്തോടെ വീണ്ടും കടന്നാക്രമിക്കുന്ന ശൈലി മന്ത്രിമാരും എം എൽ എ മാരും സ്വീകരിക്കുമ്പോൾ കേരളത്തിലെ ഭരണചക്രത്തിന്റെ നെടിയാണികളായ ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നയം സ്വീകരിക്കും എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇപ്പോൾ സെക്രെട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്ന ലക്ഷത്തിലേറെ ഫയലുകൾ. ഓരോ ഫയലിലും ഓരോ മനുഷ്യരുടെ ജീവിതമാണ് എന്ന് അധികാരം ഏൽക്കുമ്പോൾ മുഖ്യമന്ത്രിയുടെ അധികാരത്തണലിലാണ് ഈ ഫയലുകൾ ഉറങ്ങുന്നത് എന്നതാണ് ഏറെ വിചിത്രം. പുത്തനച്ചി പുരപ്പുറം തൂക്കും എന്നതിനപ്പുറം ഒന്നും ആ വാക്കുകളിൽ ഉണ്ടായിരുന്നില്ല എന്നതാണ് സർക്കാരും ഉദ്യോഗസ്ഥരും തമ്മിൽ ഉള്ള ഏറ്റുമുട്ടൽ തെളിയിക്കുന്നത്.
ഈ സർക്കാരിന്റെ കാലത്തു വിദേശത്തേക്ക് രക്ഷപ്പെട്ട ജീവനക്കാരുടെ എണ്ണം ഏറെയാണ്, അതും ജനപ്രിയരായ ഉദ്യോഗസ്ഥർ തന്നെയാണ് നാട് വിട്ടത് എന്നതും പ്രത്യേകതയാണ്. ഇത്രയും മുതിർന്ന ഉദ്യോഗസ്ഥരെ പോലും നിയമം നടപ്പാക്കാൻ അനുവദിക്കില്ലെങ്കിൽ സാധാരണക്കാരായ തങ്ങളെക്കൊണ്ട് എന്ത് ചെയ്യാൻ സാധിക്കും എന്നതാണ് മറ്റു ജീവനക്കാരുടെ നിലപാട്. രാഷ്ട്രീയവൽക്കരണം പൊലീസിൽ മാത്രമല്ല മുഴുവൻ രംഗത്തും വ്യാപിപ്പിക്കാൻ ഉള്ള സർക്കാരിന്റെ ശ്രമമാണ് ഇത്തരം നീക്കങ്ങൾ എന്ന ആക്ഷേപവും ശക്തമാണ്. റിസോർട് മാഫിയ കയ്യടക്കിയ ദേവികുളത്തു ഇപ്പോൾ നാലാമത്തെ സബ് കളക്ടർ ആണ് പിണറായി സർക്കാരിന്റെ അപ്രീതി നേരിടുന്നത് എന്നും കൗതുകകരമാണ്. ഇതിനർത്ഥം സർക്കാർ അവിഹിതമായി പ്രവർത്തിക്കുന്നു എന്ന് തന്നെയാണ്. തുടർച്ചയായി എത്തുന്ന സബ് കളക്ടർമാർക്ക് തങ്ങളുടെ ജോലി ചെയ്യാനാവാത്ത വിധം രാഷ്ട്രീയ - ഭൂ മാഫിയ സംഘടിതമായി പ്രവർത്തിക്കുന്നു എന്നാണ് ഇപ്പോൾ സമൂഹം തിരിച്ചറിയുന്നതും.
ദേവികുളത്തു ആദ്യം രാഷ്ട്രീയക്കാരുടെ കണ്ണിൽ കരടായി മാറിയത് ആർ ഡി ഓ ചുമതല വഹിച്ച സബീൻ സമദാണ്. കക്കൂസ് മാലിന്യം പുഴയിൽ ഒഴുകിയതിനു 52 റിസോർട്ടുകൾക്കു സ്റ്റോപ്പ് മെമോ നൽകിയപ്പോൾ റിസോർട്ടുകാരേക്കാൾ ചൊടിച്ചത് രാഷ്ട്രീയക്കാർക്കാണ്. പകരക്കാരനായി എത്തിയത് യുവസിംഹമായി മാറിയ ശ്രീറാം വെങ്കിട്ടരാമനാണ്. തലയ്ക്കു സ്ഥിരതയില്ലാത്തവൻ എന്നുവരെ മന്ത്രിയുടെയും എം എൽ എയുടെയും ശകാരം ഇദ്ദേഹത്തിനെതിരെ തിരിഞ്ഞു. പുരുഷൻ ആയതിനാൽ ഇപ്പോൾ രേണു രാജിന് ലഭിക്കും വിധം സാമൂഹ്യ പിന്തുണ തുടക്കത്തിൽ ശ്രീറാമിന് ലഭിച്ചില്ലെന്ന് മാത്രം എല്ലാ അവഹേളനവും അദ്ദേഹം ഒറ്റയ്ക്ക് ഏറ്റെടുക്കുക ആയിരുന്നു. ഇദ്ദേഹത്തിന് പകരം വി ആർ പ്രേംകുമാർ എത്തി. കോപ്പിയടിച്ചു പരീക്ഷ പാസായവൻ എന്ന് സ്‌കൂൾ ഫൈനൽ പോലും പാസാകാൻ കഴിയാത്ത മന്ത്രിയുടെ വായിൽ നിന്നും കേൾക്കേണ്ടി വന്നു. പ്രേം കുമാറിനെ ശബരിയിലേക്കു കടത്തിയാണ് പകരം രേണു ചുമതലയിൽ എത്തിയത്.
എന്നാൽ തൽക്കാലം ഈ സർക്കാരിന്റെ ആട്ടും തുപ്പും കേട്ട് കഴിയേണ്ട കാര്യം തനിക്കില്ല എന്ന് തീരുമാനിച്ചു ശ്രീറാം നേരെ പോയത് ഹാർവാർഡിലേക്കാണ്. ഇദ്ദേഹത്തിനൊപ്പം മിടുക്കരായ നാല് സിവിൽ സർവീസുകാർ കൂടി വിദേശ പഠനത്തിന് എത്തി. ഇക്കൂടെ ലണ്ടനിൽ രാജമാണിക്യവും ജി ആർ ഗോകുൽ, മൃണ്മയി ജോഷി ശശാങ്ക്, സ്വാഗത് ആർ ഭണ്ഡാരി എന്നിവരും കൂടി പറന്നതോടെ കേരളം അഭിമാനിയായ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഉള്ള സ്ഥലമല്ല എന്ന വികാരം യുവ ഉദ്യോഗസ്ഥർക്കിടയിൽ പടരുകയാണ്. ടി വി അനുപമയും രേണു രാജുവും ഒക്കെ ഏറെ സമ്മർദം സഹിച്ചാണ് ഇപ്പോൾ ജോലി ചെയ്യുന്നതും.
പബ്ലിക് പോളിസിയിൽ മാസ്റ്റർ ഡിഗ്രി എടുക്കുന്നതിനാണ് രാജമാണിക്യം രണ്ടു വർഷത്തേക്ക് ലണ്ടൻ കിങ്‌സ് യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്തിരിക്കുന്നത്. പൊതുജന കാര്യത്തിൽ മാസ്റ്റർ ഡിഗ്രിക്ക് വേണ്ടിയാണു മുൻ ഇടുക്കി കളക്ടറായ ജി ആർ ഗോകുൽ അമേരിക്കയിലെ പ്രിൻസ്ടൺ യൂണിവേഴ്സ്റ്റിറ്റി തിരഞ്ഞെടുത്തത്. ഡോക്ടർ കൂടിയായ ശ്രീറാം പൊതുജന ആരോഗ്യ വിഷയത്തിൽ മാസ്റ്റർ ഡിഗ്രി ചെയ്യുന്നതിനാണ് ഹാർവാർഡ് തന്നെ തിരഞ്ഞെടുത്തത്. എന്നാൽ മൃണ്മയി ജോഷിയാകട്ടെ രാജമാണിക്യത്തെ പോലെ യുകെയിലേക്കാണ് പറന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പബ്ലിക് പോളിസിയിൽ മാസ്റ്റർ ഡിഗ്രി ചെയ്യുകയാണ് ഈ യുവ ഓഫിസർ. ഭണ്ഡാരി അമേരിക്കയിലെ ഹൂസ്റ്റണിൽ ബിസിനസ് അഡ്‌മിനിസ്ട്രേഷൻ കോഴ്‌സിലാണ് മാസ്റ്റർ ഡിഗ്രിയെടുക്കുന്നത് ഇത്രയധികം സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒറ്റയടിക്ക് ലീവ് എടുത്തു നാട് വിടുന്നത് അപൂർവമാണ്. ഇവർക്ക് പിന്നാലെ ലീവിന് ശ്രമിച്ച പലർക്കും സർക്കാർ കണ്ണുരുട്ടി ലീവ് നിഷേധിക്കുക ആയിരുന്നു എന്നും കേൾക്കുന്നു. സ്‌കോളർഷിപ് ലഭിച്ചവർ സർക്കാരിന്റെ ഇണ്ടാസിനു കാത്തു നിൽക്കാതെ ശമ്പളം പോലും വേണ്ടെന്നു വച്ചാണ് അവധി അപേക്ഷ നൽകിയത്.
വിവരംകെട്ട രാഷ്ട്രീയക്കാർക്കിടയിൽ പ്രവർത്തിക്കുമ്പോൾ സിവിൽ സർവീസ് വലിച്ചെറിഞ്ഞാലും മികച്ച ഡിഗ്രി കയ്യിൽ ഉണ്ടെങ്കിൽ ഇഷ്ടപ്പെട്ട മറ്റു ജോലികളിലേക്ക് മാറാനും അവസരമുണ്ട് എന്ന ലക്ഷ്യവും ഇത്തരം സ്പെഷ്യലൈസേഷൻ പഠനത്തിന് പിന്നിൽ യുവ ഓഫിസർമാർ ലക്ഷ്യമിടുന്ന ഘടകമാണ്. സ്പേസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ സർക്കാരിന്റെ നിക്ഷേപം കൂടുന്നതും ഇത്തരം മേഖലകളിലേക്ക് സിവിൽ സർവീസുകാരെ ആകർഷിക്കുന്ന ഘടകമാണ്. ഐ പി എസിനും ഐ എഫ് എസിനും ഗ്ലാമർ നഷ്ടപ്പെട്ടു കൂടുതൽ പേരും ഇപ്പോൾ ഐ എ എസ തിരഞ്ഞെടുക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്. ജിജി തോംസണെ പോലെയുള്ളവർ ഒരു വ്യാഴവട്ടം സർക്കാരിനെ സേവിച്ച ശേഷമാണ് സോഷ്യൽ സയൻസിൽ മാസ്റ്റർ കരസ്ഥമാക്കിയത്.
ഇപ്പോൾ അത്തരം ട്രെന്റ് ചെറുപ്പക്കാരിൽ പടരുമ്പോൾ രാഷ്്ട്രീയക്കാരുടെ അവഹേളനം അതിനുള്ള വഴി മരുന്നാക്കി മാറ്റുകയാണ് യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥർ. സർക്കാരിൽ നിന്നും മൂന്നു വർഷം അവധി എടുത്ത ഐ എ എസ ഓഫിസർ ബി അശോകിനെ പോലുള്ളവർ ലക്ഷ്യമിടുന്നതും സ്വന്തം കഴിവുകൾ പ്രയോഗിക്കാൻ ഉള്ള സുരക്ഷിതം ഇടം തേടലാണ്. ഇദ്ദേഹം ഇപ്പോൾ കൊച്ചിയിൽ ചിന്മയ യൂണിവേഴ്സ്റ്റിറ്റിയുടെ തലപ്പത്താണ്. സർക്കാർ മേഖലയിൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ സ്വകാര്യ മേഖല ഏറ്റെടുക്കാൻ ഉണ്ടാകും എന്നതും ഉയർന്ന വിദ്യാഭ്യാസം കൂടുതൽ കരസ്ഥമാക്കാൻ യുവ ഓഫിസറാമാരെ പ്രേരിപ്പിക്കുന്ന ഘടകമാണ്.
രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് വിദേശ പഠനത്തിന് പോകാൻ അവസരം നൽകി തുടങ്ങിയത്. നിലവിൽ വിരമിക്കാൻ അഞ്ചു വർഷം ബാക്കിയുള്ളവർക്ക് പോലും ഇത്തരം അവസരങ്ങൾ അനുവദിക്കാറുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍